
രാവിലെ ഒരു ചായ പതിവുള്ളതാ. പത്രത്തിലെ തലക്കെട്ടുകൾ ഓട്ടിച്ച് വായിച്ചു വിടുമ്പോൾ ഇടയ്ക്കിടയ്ക്ക് ഓരോ കവിൾ ചായ നുണയുന്നത് ശീലമായി പോയി. ഇന്നെന്തു പറ്റി ശ്രീമതിക്ക് .
"സുധേ ചായ കിട്ടിയില്ല"
രവീന്ദ്രൻ മാഷ് പത്ര താളുകൾ മറിക്കുന്നതിനിടയിൽ ഭാര്യയെ നോക്കി പറഞ്ഞു.
"ഒന്നു ഇങ്ങോട്ടു വന്ന് എടുത്തൂടെ മനുഷ്യാ, ഒരു നൂറായിരം പണിയുണ്ട് എനിക്കിവിടെ ".
അല്ലെങ്കിലും പിള്ളേരൊക്കെ വലുതായതിൽ പിന്നെ നീ എന്നെ മൈൻഡ് ചെയ്യുന്നില്ല.
"ഓ മൈൻഡ് ചെയ്യാൻ പറ്റിയ
പ്രായം " .
പ്രായം " .
രവീന്ദ്രൻ മാഷിന് ഭാര്യ തന്നെ പണ്ടത്തെ പോലെ ശ്രദ്ധിക്കുന്നില്ലേ എന്ന് ഒരു സംശയം. കല്ല്യാണം കഴിഞ്ഞയിടയ്ക്ക് എന്തൊക്കയാ വിളിച്ചിരുന്നത്. "ചേട്ടാ '', "പൊന്നേ" എന്നൊക്കെ.ദാ ഇപ്പം ഗ്രേഡ് കൂടി കൂടി "മനുഷ്യനിൽ " എത്തി നിൽക്കുന്നു
കുഞ്ഞുങ്ങൾ ഉണ്ടാവുന്നതു വരെ എന്തായിരുന്നു കളിതമാശകൾ.രണ്ടു പേരും
ദിവസങ്ങളോളം അവധി എടുത്ത്
നിന്നിട്ടുണ്ട്. അത് ഒരുമിച്ച് നിൽക്കാമല്ലോ എന്ന് കരുതിയാണ്. ഹൂം, എന്തിനേറെ ശംബളം ഇല്ലാത്ത അവധികൂടി എടുത്തിട്ടുണ്ട്. സുധയ്ക്ക് ഞാൻ എപ്പഴും അടുത്ത് ഉണ്ടാവണം.
അങ്ങിനെയുള്ള ദിവസങ്ങളിൽ വിശപ്പ്പോലും അറിയാതിരുന്നിട്ടുണ്ട്.
"ങ്ങ്ഹാ, അതൊരു കാലം." എല്ലാം കുറേശ്ശേ മാറാൻ തുടങ്ങി.
"ഇപ്പം ഈ മദ്ധ്യവയസ്സിൽ ഒരു ചായ ചോദിച്ചപ്പോൾ വന്ന് എടുത്ത് കുടിച്ചൂടേ മനുഷ്യാ എന്ന് " .
കുഞ്ഞുങ്ങൾ ഉണ്ടാവുന്നതു വരെ എന്തായിരുന്നു കളിതമാശകൾ.രണ്ടു പേരും
ദിവസങ്ങളോളം അവധി എടുത്ത്
നിന്നിട്ടുണ്ട്. അത് ഒരുമിച്ച് നിൽക്കാമല്ലോ എന്ന് കരുതിയാണ്. ഹൂം, എന്തിനേറെ ശംബളം ഇല്ലാത്ത അവധികൂടി എടുത്തിട്ടുണ്ട്. സുധയ്ക്ക് ഞാൻ എപ്പഴും അടുത്ത് ഉണ്ടാവണം.
അങ്ങിനെയുള്ള ദിവസങ്ങളിൽ വിശപ്പ്പോലും അറിയാതിരുന്നിട്ടുണ്ട്.
"ങ്ങ്ഹാ, അതൊരു കാലം." എല്ലാം കുറേശ്ശേ മാറാൻ തുടങ്ങി.
"ഇപ്പം ഈ മദ്ധ്യവയസ്സിൽ ഒരു ചായ ചോദിച്ചപ്പോൾ വന്ന് എടുത്ത് കുടിച്ചൂടേ മനുഷ്യാ എന്ന് " .
ഇപ്പം ശരിയാക്കി തരാം.
രവി മാഷ് അതൊന്നു കേൾക്കാൻ തന്നെ തീരുമാനിച്ചു.
രവി മാഷ് അതൊന്നു കേൾക്കാൻ തന്നെ തീരുമാനിച്ചു.
പതുങ്ങി പോയി ശ്രീമതിയെ ഒന്നു പുണർന്നിട്ട്,
" എന്താടി എന്നെ ഇപ്പം വലിയ വിലയില്ലാതായി അല്ലേ"
മാഷിന്റെ കൈകൾ വലിച്ച് മാറ്റിയിട്ട്,
"ദേ മനുഷ്യാ, പിള്ളാര് അപ്പുറത്ത് നിൽക്കുവാ ". ഒരു ബോധവും ഇല്ല ഇങ്ങേർക്ക്, വയസുകാലത്താ ഒരു മുതുക്ക് കൂത്താട്ടം.
രവി മാഷിന്റെ ഉത്സാഹം എല്ലാം പോയി, പിണങ്ങി വീണ്ടും കസേരയിൽ പോയിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ ചായയുമായി ശ്രീമതി എത്തി.
മാഷിന്റെ കവിളിൽ നുള്ളിയിട്ട്,
"ഓ അതിനിടയ്ക്ക് പിണങ്ങിയോ ", ദേ ചായ .തരാൻ താമസിച്ചതേ, തേയില തീർന്നിട്ടാണ്. പുതിയത് വാങ്ങിയത് എവിടെവച്ചൂ എന്ന് മറന്നു.
അതുകൊണ്ടല്ലേ മാഷേ, "എന്റെ പൊന്ന് മാഷ് പിണങ്ങാതെ ".
അതുകൊണ്ടല്ലേ മാഷേ, "എന്റെ പൊന്ന് മാഷ് പിണങ്ങാതെ ".
അങ്ങിനെ സുധയുടെ സ്നേഹ സ്മൃണമായ വാക്കുകളിൽ മാഷിന്റെ പിണക്കം അലിഞ്ഞു പോയി.
യഥാർത്ഥത്തിൽ മാഷും, ടീച്ചറും മാതൃകാ ദമ്പതികളാണ്. കൊച്ചു കൊച്ചു പിണക്കങ്ങൾ ഇല്ലങ്കിൽ എന്ത് ദാമ്പത്യം അല്ലേ.
സത്യം പറഞ്ഞാൽ ടീച്ചറ് എന്തെങ്കിലും ചെയ്യുകയാണെങ്കിൽ മാഷും കൂടും സഹായത്തിന്. അപ്പോൾ ടീച്ചറ് സ്നേഹത്തോട് മാഷിനെ മാറ്റിയിട്ട് ,
"ഓ മാഷ് മാറിയേ
എനിക്ക് തീർക്കാനുള്ള പണിയല്ലേയുള്ളു' എന്ന് പറയും.
എനിക്ക് തീർക്കാനുള്ള പണിയല്ലേയുള്ളു' എന്ന് പറയും.
അവസാനം രണ്ടു പേരും ചേർന്ന് അതങ്ങ് തീർക്കും.
അങ്ങനെ ചെറിയ ചെറിയ പിണക്കങ്ങളും അതിനെ വെല്ലുന്ന ഇണക്കങ്ങളുമായി ആ മാഷ് - ടീച്ചർ ദമ്പതികളുടെ പ്രണയം മുന്നോട്ട് പോയി.
പെട്ടെന്നാണ് നാട്ടിൽ പുത്തൻ സാങ്കേതിക വിദ്യയുടെ കുതിപ്പിന് വഴിമരുന്നിട്ട് കൊണ്ട് മൊബയിൽ ഫോണുകളുടെ കടന്നു കയറ്റം ഉണ്ടായത്.
ആദ്യമെല്ലാം വളരെ വലിയ ഉപയോഗമായിരുന്നു അതിന് .
ഗൾഫുകാരന്റെ ഭാര്യയ്ക്കാണ് ഏറ്റവും നല്ല ഗുണം കിട്ടിയത്.
രണ്ടു വർഷത്തോളം എഴുത്തിൽ കൂടി മാത്രം ബന്ധം പുലർത്തിയിരുന്ന ഭാര്യ - ഭർത്താക്കൻമാർക്ക് പരസ്പരം അവരുടെ ശബ്ദം കേൾക്കാനായത് നിസാര കാര്യമൊന്നുമായിരുന്നില്ല.
ആദ്യമെല്ലാം വളരെ വലിയ ഉപയോഗമായിരുന്നു അതിന് .
ഗൾഫുകാരന്റെ ഭാര്യയ്ക്കാണ് ഏറ്റവും നല്ല ഗുണം കിട്ടിയത്.
രണ്ടു വർഷത്തോളം എഴുത്തിൽ കൂടി മാത്രം ബന്ധം പുലർത്തിയിരുന്ന ഭാര്യ - ഭർത്താക്കൻമാർക്ക് പരസ്പരം അവരുടെ ശബ്ദം കേൾക്കാനായത് നിസാര കാര്യമൊന്നുമായിരുന്നില്ല.
അവിടെ തീരുന്നതായിരുന്നില്ല അതിന്റെ വ്യാപ്തി. സാങ്കേതിക വിദ്യ പരിഷ്കരിക്കപ്പെട്ടു. പഴയ നോക്കിയ ഫോണുകൾക്കു പകരം പുത്തൻ കമ്പനികൾ ഒറ്റവും പുതിയ സാങ്കേതിക വിദ്യയുമായി രംഗത്തുവന്നു.
സ്മാർട് ഫോണും, 4 G യും വന്നതോടുകൂടി തമ്മിൽ കണ്ട് സംസാരിക്കാം എന്ന നിലയിലായി.
മുൻകാലങ്ങളിൽ ഗൾഫുകാരൻ വരുംമ്പോൾ പടയോടെ വിമാന താവളത്തിൽ പോയിരുന്ന ബന്ധുകൾ ആരും തന്നെ പിന്നെ പോകാതായി.
ഗൾഫിൽ നിന്ന് വരുന്നു എന്ന് പറയുമ്പോൾ തന്നെ വിമാന താവളത്തിൽ നിന്ന് വീട്ടിലേക്ക് ഊബർ പിടിച്ചു പോന്നോളൂ എന്ന് ഭാര്യ പറയും.ഇത് ഭർത്താവിന് പിടിക്കില്ല.അവർ തമ്മിൽ വഴക്കാവും ,അടിയാവും ,
അവസാനം തമ്മിൽ തമ്മിലുള്ള സ്നേഹം കുറഞ്ഞ്
ഭാര്യയും ഭർത്താവും തമ്മിലുള്ള അകലം വർദ്ധിക്കും
ഇതെല്ലാം മെബയിൽ ഫോൺ കൊണ്ട് നാട്ടിൽ സംഭവിച്ച ദൂഷ്യ വശങ്ങളിൽ ചിലത് ആണ്.
ഗൾഫിൽ നിന്ന് വരുന്നു എന്ന് പറയുമ്പോൾ തന്നെ വിമാന താവളത്തിൽ നിന്ന് വീട്ടിലേക്ക് ഊബർ പിടിച്ചു പോന്നോളൂ എന്ന് ഭാര്യ പറയും.ഇത് ഭർത്താവിന് പിടിക്കില്ല.അവർ തമ്മിൽ വഴക്കാവും ,അടിയാവും ,
അവസാനം തമ്മിൽ തമ്മിലുള്ള സ്നേഹം കുറഞ്ഞ്
ഭാര്യയും ഭർത്താവും തമ്മിലുള്ള അകലം വർദ്ധിക്കും
ഇതെല്ലാം മെബയിൽ ഫോൺ കൊണ്ട് നാട്ടിൽ സംഭവിച്ച ദൂഷ്യ വശങ്ങളിൽ ചിലത് ആണ്.
ഇപ്പോൾ ഇത് എന്തിന് ഇവിടെ പറഞ്ഞൂ എന്നല്ലേ ,
നമ്മുടെ മാഷിനും ,ടീച്ചർക്കും കിട്ടി ഒരോ മൊബയിൽ ഫോൺ. പിള്ളാര്
കല്ല്യാണ വാർഷികത്തിന് വാങ്ങി കൊടുത്തതാ.
കല്ല്യാണ വാർഷികത്തിന് വാങ്ങി കൊടുത്തതാ.
ഫോൺ കിട്ടിയതോടുകൂടി രണ്ടു പേരും മൊത്തത്തിൽ മാറി.
തമ്മിൽ സംസാരിക്കാതെ
എല്ലാം വാട്ട്സ് ആപ്പിൽ കൂടിയായി.
തമ്മിൽ സംസാരിക്കാതെ
എല്ലാം വാട്ട്സ് ആപ്പിൽ കൂടിയായി.
മാഷിന് ചായ വേണമെങ്കിൽ ,വാട്സ് ആപ്പിൽ കുത്തിക്കുറിക്കും.
"ചായ പ്ളീസ് "
കം അടുക്കള
"കടി വാട്ട്"
നോ കടി
എന്നൊക്കെ ആവും ചോദ്യവും ഉത്തരവും.ദമ്പതികളുടെ ദിവസവും ഉള്ള സംസാരം മുറിഞ്ഞു, സ്നേഹം കുറഞ്ഞു. അങ്ങിനെ പലതും ഈ വീട്ടിലും സംഭവിച്ചു.
കുറേ കഴിഞ്ഞപ്പോൾ മാഷും ടീച്ചറും തമ്മിലുള്ള സംസാരം തീരെ ഇല്ലാതായി.
ഒരേ സ്ഥലത്തുള്ള ഇരുപ്പും ഇമ വെട്ടാതെയുള്ള ഫോണിൽ നോട്ടവും ഒക്കെ കൂടിയായപ്പോൾ രണ്ടു പേരുടെയും ആരോഗ്യനില തകരാറിലായി.
കൊളസ്ടോളും, ഷുഗറും കൂടി, കണ്ണടയുടെ പവർ കൂടി, നടുവേദന കൂടി.
ഇതൊക്കെയാണെങ്കിലും രണ്ടു പേരും ഫേസ് ബുക്കും, വാട്ട്സ് ആപ്പും നിർത്തിയില്ല. ആ പണി വർദ്ധിത വീര്യത്തോട് അഭംഗുരം തുടർന്നു.
ഒരേ സ്ഥലത്തുള്ള ഇരുപ്പും ഇമ വെട്ടാതെയുള്ള ഫോണിൽ നോട്ടവും ഒക്കെ കൂടിയായപ്പോൾ രണ്ടു പേരുടെയും ആരോഗ്യനില തകരാറിലായി.
കൊളസ്ടോളും, ഷുഗറും കൂടി, കണ്ണടയുടെ പവർ കൂടി, നടുവേദന കൂടി.
ഇതൊക്കെയാണെങ്കിലും രണ്ടു പേരും ഫേസ് ബുക്കും, വാട്ട്സ് ആപ്പും നിർത്തിയില്ല. ആ പണി വർദ്ധിത വീര്യത്തോട് അഭംഗുരം തുടർന്നു.
ഒരു ദിവസം മാഷ് ഫേസ് ബുക്കിൽ, ഫ്രണ്ട്സ് ലിസ്റ്റിൽ ജന്മദിനാശംസകൾ പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
പെട്ടെന്ന് കലശലായ നെഞ്ചുവേദന
മാഷ് തളർന്നു വീണു.ശബ്ദം കേട്ട് ടീച്ചർ വന്ന് നോക്കിയപ്പോൾ, മാഷ് നിലത്ത് കിടന്ന് ഉരുളുകയാണ്.
വേഗം ആൾക്കാരെ വിളിച്ചു കൂട്ടി ആശുപത്രിയിൽ എത്തിച്ചു.
മാഷ് തളർന്നു വീണു.ശബ്ദം കേട്ട് ടീച്ചർ വന്ന് നോക്കിയപ്പോൾ, മാഷ് നിലത്ത് കിടന്ന് ഉരുളുകയാണ്.
വേഗം ആൾക്കാരെ വിളിച്ചു കൂട്ടി ആശുപത്രിയിൽ എത്തിച്ചു.
ഭാഗ്യം തക്ക സമയം എത്തിയതുകൊണ്ട് മാഷ് രക്ഷപ്പെട്ടു.
ഒരാഴ്ച കഴിഞ്ഞപ്പോൾ മാഷിനെ വാർഡിലേക്ക് മാറ്റി.
വാർഡിൽ വന്ന് മാഷ് ആദ്യം ആവശ്യപ്പെട്ടത് ഫോണാണ്.
ടീച്ചർ കൊടുത്തില്ല.
മാഷിന്റെ സ്നേഹപൂർണ്ണമായ നിർബന്ധത്തിന് വഴങ്ങി ഫോൺ നല്ക്കി.
ടീച്ചർ കൊടുത്തില്ല.
മാഷിന്റെ സ്നേഹപൂർണ്ണമായ നിർബന്ധത്തിന് വഴങ്ങി ഫോൺ നല്ക്കി.
ഫേസ് ബുക്കാണ് ആദ്യം ഓൺ ആക്കിയത്. അതിൽ എന്തോ എഴുതുന്നുണ്ടായിരുന്നു.
ഈ സമയം ടീച്ചറുടെ ഫോണിൽ മെസേജ് അലർട്ട് വന്നു.
അത് "വിഷ് യൂ എ ഹാപ്പി ബർത്ത് ഡേ " എന്നായിരുന്നു.
അത് "വിഷ് യൂ എ ഹാപ്പി ബർത്ത് ഡേ " എന്നായിരുന്നു.
ടീച്ചറുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. മാഷിന് അരികിൽ എത്തി പതുക്കെ നെഞ്ചിൽ തലയമർത്തി.
മാഷ് പതിഞ്ഞ ശബ്ദത്തിൽ ടീച്ചറുടെ കാതിൽ മൊഴിയുന്നുണ്ടായിരുന്നു.
"ബിലേറ്റട്ട് ഹാപ്പി ബർത്ത് ഡേ "
(മാഷും ടീച്ചറും പിന്നെ ഒരിക്കലും ഫേസ് ബുക്കും, വാട്ട്സ് ആപ്പും ഉപയോഗിച്ചിട്ടില്ല. )
വളരെ നാളായി ആ ദമ്പതികൾ തമ്മിൽ അധികം സംസാരം ഇല്ലാത്തതു കൊണ്ട് വായുടെ മസിലുകൾ അനങ്ങാൻ കുറച്ച് സമയം എടുത്തു .
എങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ തോരാതെയുള്ള സംഭാഷണത്തിൽ ആ വേദനയൊക്കെ പമ്പ കടന്നു.
എങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ തോരാതെയുള്ള സംഭാഷണത്തിൽ ആ വേദനയൊക്കെ പമ്പ കടന്നു.
സുരേഷ് ബാബു
തിരുവനന്തപുരം .
തിരുവനന്തപുരം .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക