ഭാന്വേച്ചി
പാതി ഉറക്കത്തിൽ കേട്ടത് കാളിയമ്മൂമ്മേടെ വീട്ടിലെ ബഹളമായിരുന്നു. ഭാന്വേച്ചി ക്കു പ്രാന്ത് കൂടിതാവും.കാളിയമ്മൂമ്മ നന്നേ ചെറുപ്പത്തിൽ എന്നെ നിലത്തു വെക്കാതെ നോക്കിതു ന്നു അമ്മ എപ്പളും പറയും. അമ്മേടെ അടുക്കള പണി തിരക്കിൽ അത് അമ്മക്ക് വലിയ ആശ്വാസായിരുന്നു. വളർന്നപ്പളും എന്നോട് കൊഞ്ചിയെ കാളി അമ്മൂമ്മ സംസാരിക്കു.എന്റെ കുട്ടീന്നാ കാളി അമ്മൂമ്മ എന്നെ വിളിച്ചിരുന്നെ. ആ വീട്ടിൽ അവർ രണ്ടു പേർ മാത്രേ ഉണ്ടായിരുന്നുള്ളു. ഒരു മകൻ പണ്ടേ നാടു വിട്ടു പോയിരുന്നു. ഭർത്താവ് നേരത്തെ മരിച്ചു പോയിരുന്നു.
ഭാന്വേച്ചി അങ്ങിനെ ഇരിക്കുമ്പോൾ തീരെ മിണ്ടാതാവും. അവിടെയും ഇവിടെയും ഒക്കെ ആലോചിച്ചു മണിക്കൂറുകളോളം നിൽക്കും. അത് കാണുമ്പഴേ അച്ചമ്മ പറയും അത്ര പന്തിയല്ല... സൂക്കേടിന്റെ തൊടക്കാ ന്നു ആ സമയത്തു ഭാന്വേച്ചി നമ്മളെ നോക്കണ കണ്ടാൽ പേടിയാവും.മട്ടും ഭാവോം മാറി തുടങ്ങുമ്പോ അച്ഛമ്മേടടുത്തു വരും.. ഊതിക്കാൻ. അച്ചമ്മേടെ മുന്നിലിട്ട തടുക്കിൽ ഇരിക്കാൻ കൂട്ടക്കാതെ വരുമ്പോ അമ്മ അടുക്കള ജനലിൽ കൂടെ ശാസിക്കും "നീ അവിടെ ഇരികെന്റെ ഭാനോ ന്നു "അപ്പോ ഭാനേച്ചി അനുസരണയോടെ ഇരിക്കും. അച്ഛമ്മ എന്തൊക്കെ യോ മന്ത്രം ചൊല്ലി ഊതും. ഒടുവിൽ ഭസ്മവും നെറ്റിലും കയ്യിലും കാലിലും തേച്ചു കൊടുക്കും. കതകിന്റെ മറവിൽ കൂടെ മാത്രേ അസുഖമുള്ള ഭനേച്ചിയെ ഞാൻ നോക്കാറുള്ളു. നല്ല തടിച്ച ഒത്ത ഉയരവും ഉള്ള ആളായിരുന്നു ഭാനേച്ചി. ചുരുണ്ടു നീളം കുറഞ്ഞ മുടിയായിരുന്നു. സാരി മാത്രേ ധരിക്കൂ. അസുഖം തുടങ്ങിയാൽ മുടി പിന്നെ കെട്ടില്ല, അത് അങ്ങനെ സ്പ്രിങ് പോലെ കഴുത്തിന് ചുറ്റും പരന്നു കിടക്കും.
ചില രാത്രികളിൽ ഭാന്വേച്ചി വലിയ ബഹളം വെക്കും. അലറി കരയും കാരണമില്ലാതെ ഉറക്കെ ചിരിക്കും. രാത്രിടെ നിശബ്ദതയിൽ അതങ്ങനെ മുഴങ്ങി കേൾക്കും. അന്നൊക്ക അത്തരം ദിവസങ്ങൾ കാളരാത്രികൾ ആയിരുന്നു എനിക്ക്. ഭൂതപ്രേത പിശാചുകളെക്കാളും ഞാൻ ഭയന്നിരുന്നു ഭാന്വേച്ചീടെ അത്തരം ഭാവങ്ങളെ. തീരെ സഹിക്കാൻ കഴിയാത്ത രാത്രികളിൽ നാട്ടുകാർ നിർബന്ധിച്ചു കൈകൾ പിടിച്ചു കെട്ടി ആസ്പത്രിയിൽ കൊണ്ടുപോകും...
വര്ഷങ്ങൾ കഴിഞ്ഞു..ഞങ്ങൾ മറ്റൊരു നാട്ടിലേക്ക് ചേക്കേറി. ഇതിനിടയിൽ കാളിയമ്മൂമ്മേടെ മോൻ വലിയൊരു പണക്കാരനായി തിരിച്ചു വന്നെന്നും അവർ വലിയ വീട് വെച്ചു എന്നും ഒക്കെ അറിഞ്ഞു. ഒരിക്കൽ ഞങ്ങളവിടെ പോയി എപ്പോഴുംസങ്കടം കൊണ്ടു നനവാർന്ന കാളി അമ്മൂമ്മയുടെ മുഖം നിലാവ് പോലെ തെളിഞ്ഞിരുന്നു. ഭാന്വേച്ചി പ്രസരിപ്പോടെ
ആ വലിയ വീട് ഞങ്ങളെ ഓടി നടന്നു കാണിച്ചു. സൽക്കരിച്ചു. അവൾക്കിപ്പോ സൂകേടൊന്നും വരാറില്ലെന്നു കാളി അമ്മൂമ്മ പറഞ്ഞു. പഴയ കാലങ്ങൾ ഓർക്കാറില്ലെന്നു ഭാന്വേച്ചി യും. കാളി അമ്മൂമ്മ ഞങ്ങളെ ചേർത്തണച്ചു അമർത്തി ചുംബിച്ചു.
ആ വലിയ വീട് ഞങ്ങളെ ഓടി നടന്നു കാണിച്ചു. സൽക്കരിച്ചു. അവൾക്കിപ്പോ സൂകേടൊന്നും വരാറില്ലെന്നു കാളി അമ്മൂമ്മ പറഞ്ഞു. പഴയ കാലങ്ങൾ ഓർക്കാറില്ലെന്നു ഭാന്വേച്ചി യും. കാളി അമ്മൂമ്മ ഞങ്ങളെ ചേർത്തണച്ചു അമർത്തി ചുംബിച്ചു.
ജീവിതം ചിലപ്പോൾ കഥയേക്കാൾ മികച്ചു നിൽക്കും. ക്ലൈമാക്സ് ആരെയും അത്ഭുദപ്പെടുത്തും അല്ലെ... ?
Simi S

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക