Slider

എഴുന്നേൽക്ക് മനുവേട്ടാ..

0
എഴുന്നേൽക്ക് മനുവേട്ടാ.. ആരോ കാണാൻ വന്നിരിക്കുന്നു മാളുവിന്റെ ഉച്ചത്തിലുള്ള മധുരമൊഴി കേട്ടാണ് മനു ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.തലസ്ഥാന നഗരിയിൽ നിന്നുംഇന്നലെ ഔദ്യോഗികമായ തിരക്കുകൾ കഴിഞ്ഞ് , മൂന്ന് മണിക്കാണ് വീട്ടിലെത്തിയത്.ഞായറാഴ്ച ആയതിനാൽ പുതച്ച് മുടി കൂടതൽ ഉറങ്ങണം എന്ന് കരുതിയാണ് ഉറങ്ങാൻ കിടന്നത് തന്നെ' രാവിലെത്തെ മഴ ഉറക്കത്തിന് സുഖച്ചായ പകർന്നു. അതിനിടയിലാണ് നിദ്രക് ഭംഗം വരുന്നി പ്രിയതമയുടെ ഇടം പടൽ. കൊല്ലാനുള്ള ദേഷ്യം വന്നെങ്കിലും അവളുടെ നുണക്കുഴി കാണിച്ചുള്ള നിഷ്കളങ്കമായ ചിരി പുറത്ത് പെയ്യുന്ന ചിന്നം പിന്നം മഴ പോലെ മനപ്പിന്നെ തണുപ്പിച്ചു. മുണ്ട് വരി ചുറ്റി സ്വീകരണ മുറിയിലേക്കെത്തിയപ്പോൾ ബാലൻ മാഷാണ് കാത്തിരിക്കുന്നത്. തന്റെ യു.പി. സ്കൂളിലെ ക്ലാസദ്ധ്യാപകൻ. എന്താ മാഷേ രാവിലെ.,,,, മനു സ്നേഹ വായ് പോടെ ചോദിച്ചു. ഒരു ലൈഫ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനാ മോനേ, ട്രഷറിയിൽ കൊടുക്കാനാ. രണ്ട് മാസായി പെൻഷൻ മുടങ്ങിയിട്ട്. രാവിലെ തന്നെ ബുദ്ധിമുട്ടായല്ലേ മാഷ് ചോദിച്ചു. എന്ത് ബുദ്ധിമുട്ട് മാഷേ ഇതൊക്കെ ജോലിയുടെ ഭാഗങ്ങളല്ലേ. മനു പേനയും സീലും എടുക്കാൻ അകത്തേക്ക് പോകുന്നതിനിടയിൽ മാളുവിനോട് ,
മാളു ചായയെട്ടക്ക്, മാഷാ വന്നിരിക്കുന്നത്.
സർട്ടിഫിക്കറ്റ് ഒപ്പിടുന്നതിനിടയിൽ മനു മാഷെ ശ്രദ്ധിച്ചു. വല്ലാതെ അവശനായിരിക്കുന്നു. ഭക്ഷണം കഴിച്ചിട്ടില്ലന്ന് തോന്നി.
ഭാര്യ മരിച്ചതിൽ പിന്നെ മാഷ് പുറത്തിറങ്ങാറെ ഇല്ല. ഏക മകൻ സനൽ ഭാര്യയുമൊത്ത് വിദേശത്ത് സ്ഥിരതാമസം.മനുവിന്റെ സഹപാഠിയാണ്, മാഷ് ടെ ക്ലാസിൽ രണ്ട് പേരും ഒരുമിച്ച് പഠിച്ചവർ. 4 വർഷമായി മകനെ കണ്ടിട്ടെന്ന് മാഷ് സങ്കടത്തോടെ പറഞ്ഞു.സനലിന്റെ ഭാര്യക്ക് ഈ നാട്ടിൻ പുറം ഇഷ്ടമല്ലത്രേ. അമ്മ മരിച്ച് കർമ്മങ്ങൾ പോലും മുഴുമിപ്പിക്കാത്ത പിറ്റേ ദിവസം തന്നെ വിദേശത്തേക്ക് മടങ്ങി. ജോലി തിരക്ക് പറഞ്ഞ് മരുമകൾ വന്നതേ ഇല്ല.
എന്റെ മകന് ഞാൻ ഉന്നത വിദ്യാഭാസം നൽകി.ഉയർന്ന മനസ്സുള്ളവനാകാൻ പഠിപ്പിച്ചില്ല. എന്റെ തെറ്റ്. ഈ വയസ്സ് കാലത്ത് ആരും തുണയില്ലാതെ ഞാൻ ഏകനായി.ചായ കപ്പ് വെച്ച് പടിയിറങ്ങിയ മാഷിനെ മനു നിർവികാരതയോടെ നോക്കിയിരുന്നു.,,,
മനുവിന്റെ മനസ്സ് 25 വർഷങ്ങൾക്ക് മുമ്പുള്ള യു.പി ക്ലാസിലെ ഏഴാം ക്ലാസിലേക്ക് സഞ്ചരിച്ചു. പലരും പറയും അന്നത്തെ അദ്ധ്യാപകരൊക്കെ മാതൃക അദ്ധ്യാപകരാണന്ന്. എന്റെ അനുഭവത്തിൽ വിരലിൽ എണ്ണാവുന്ന ചിലരെ മാത്രമേ അത്തരത്തിൽ കണ്ടിട്ടുള്ള ' പാവപെട്ട വീടുകളിൽ നിന്നും വരുന്നവരെ പഠിക്കാൻ മിടുക്കരാണങ്കിൽ പോലും അവഗണിക്കുന്ന, പ്രാൽസാഹനം നൽകാത്ത പതിവ് ചില അദ്ധ്യാപകർക്കുണ്ടായിരുന്നു'
അന്ന് സ്കൂളിനോട് ചേർന്ന് തൊട്ടപ്പുറത്തുള്ള പറമ്പിലേക്ക് ചാഞ്ഞ് ഒരു മാവുണ്ടായിരുന്നു
മാവിൽ കല്ലെറിഞ്ഞ് മാങ്ങാ വീഴ്ത്തുന്ന കുട്ടികൾ.അവരിൽ പ്രധാനി ബാലൻ മാഷ് ടെ മകൻ സനൽ തന്നെ'. കൂട്ടത്തിൽ കുസ്രതിയും കൂടുതൽ അവന് തന്നെ', കല്ല് പറമ്പിൽ തുണികൾ അലക്കി കൊണ്ടരുന്ന അച്ചു അമ്മയുടെ തലയിൽ വീണു, മുറിവായി. ബഹളമായി കുട്ടികൾ ഓടി മറഞ്ഞു, പ്രശ്നം ഹെഡ് മാഷ് ടെ മുമ്പിലെത്തി.' ഏതൊരു സ്വാർത്ഥനായ അച്ചനെ പോലെയും ബാലൻ മാഷ് മാറി. കൂടെ ദൂരം മാത്രം മാറി നിന്നിരുന്ന പാവപെട്ട വിട്ടിലെ കുട്ടികളായ മനുവും കൂട്ടരുമായി പ്രതികൾ ' (അവർക്കല്ലേ മാങ്ങക്കും മറ്റും കൊതി കാണു,, ഭേദപെട്ട സാമ്പത്തിക സ്ഥിതിയുള്ള തന്റെ മകന് അത് പേരു ദോഷമല്ലേ) അതിൽ ഇപ്പോഴും തനിക്ക് പരാതിയില്ല സേന ഹ നിധിയായ ഒരച്ചന്റെ മകനോടുള്ള വാൽസല്യമായി മാത്രമേ കാണുന്നുള്ളു. പക്ഷേ മനുവിന്റെ കാലിലെ വൈകല്യത്തെ യും ദാര്യ ദ്രത്തെയും ഉയർ ത്തി കാട്ടിയാണ് ബാലൻ മാഷ് തന്റെ ഏക മകനെ കുറ്റമുക്തനാക്കിയത്. എന്തിനാടാ കല്ലറിഞ്ഞത്, തോട്ടിക്ക് പകരം നിന്റെ കാല് മതിയായിരുന്നല്ലോ എന്ന മഷിന്റെ പരിഹാസ ചിരിയോട് കൂടിയ ചോദ്യം ഇന്നും കാതിൽ മുഴുങ്ങാറുണ്ട്. അന്ന് ആദ്യമായി തന്റെ വൈകല്യം ഓർത്ത് മനു കരഞ്ഞു.11 വയസ്സുള്ള തന്റെ മകന്റെ പ്രായം മാത്രം ഉള്ള കുട്ടി., അതും താന്റെ വിദ്യാർത്ഥി വിങ്ങി കരയുന്നത് കണ്ടിട്ട് പോലും ബാലൻ മാഷിന് അലിവ് തോന്നിയില്ല'
മനു സ്കൂളിൽ നിന്നും, അതും തന്റെ ഗുരുനാഥനിൽ നിന്നും ഏറ്റ അവഹേളനവും പരിഹാസവും ആരോടും പറഞ്ഞില്ല. പറഞ്ഞാലും അതിനെ കുറിച്ച് അന്വേക്ഷിക്കാനോ, പറയാനോ മനുവിന് ആരുമില്ലായിരുന്നു' അമ്മയൊഴികെ, അമ്മയുടെ കണ്ണ് നിറ'ക്കണ്ടല്ലോ......
വർഷങ്ങൾ കഴിഞ്ഞു ഒരു പാട് നല്ല അധ്യാപകരുടെ, പി (തൃ , മാ (ത്യ തുല്യരുടെ ശിക്ഷണത്തിൽ മനു ഉന്നത വിദ്യഭ്യാസം നേടി, ദൈവ: ത്തിന്റ അതിരറ്റ അനുഗ്രഹത്താൽ ഉന്നത സർക്കാർ ഉദ്യോഗത്തിൽ പ്രവേശിച്ചു.
പണ്ടത്തെ പിത്യ വാത്സല്യം അന്ധനാ കിയ മഷാണ്:എല്ലാം തികഞ്ഞ ആരോഗ്യ ദ്ര്യ ഡ ഗ്രാത്രനായ തന്റെ മകന്റെ അവഹേളനവും ഒറ്റപ്പെടുത്തലും അനുഭവിച്ച് ആരും തിരിഞ്ഞ് നോക്കാനില്ലാതെ, നൊമ്പരം ഉള്ളിലൊതുക്കി കഴിയുന്നത് '
ചിന്തയിലാണ്ട മനുവിനെ, മാളുവിന്റെ മധുരമൊഴി വിണ്ടും ഉണർത്തി, ദേ., ഒന്നിങ്ങോട്ട് വന്നേ മോന് ഭയങ്കര വാശി, അവന് ദോശ വേണ്ടന്ന്, ചിരിച്ച് കൊണ്ടാണ് അവളത് പറഞ്ഞത്, മനുവിന്റെ ദുഖം പതിവില്ലാതെ ചുവന്നു., പ്രിയതമയെ കടുപ്പിച്ച് നോക്കി അവന്റെ വാശി കാണാൻ എന്നെ വിളിക്കണ്ട, ദുർ വാശിക്ക് തണലേകാൻ എന്നെ ക്ഷണിക്കുകയും വേണ്ട.
അവൻ അറിഞ്ഞ് വളരെട്ടെ, സുഖവും ദു:ഖവുമെല്ലാം.
മനുവിന്റെ കനത്ത മുഖം മാളുവിനും അപ്പുവിനും അപരിചതമായിരുന്നു.,,,

Sajith M
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo