Slider

#ഗീതൂട്ടി

0

എന്നാലും അവൾക്കെങ്ങെനെ തോന്നി
എന്നെ ഒഴിവാക്കാൻ... സ്നേഹത്തിന്റെ സ്വപ്നഗോപുരം പടുത്തുയർത്തി ഒറ്റ തൊഴിയ്ക്കുതകർത്തു കളഞ്ഞില്ലേ അവൾ " സന്ദീപ് വാസുദേവൻ മദ്യം ഗ്ലാസ്സിലേക്ക് ഒഴിച്ച് ഒരല്പം പോലും വെള്ളം ചേർക്കാതെ വിഴുങ്ങി.. " കഴിച്ചു ശീലമില്ലാത്തതിനാൽ അന്നനാളത്തെ പൊള്ളിച്ചുകൊണ്ട് ആ ദ്രാവകം ഇറങ്ങിപ്പോയി.
മാംസ നിബന്ധമല്ലനുരാഗമെന്നും മനസ്സുകൾ തമ്മിലുള്ള ഐക്യമാണെന്നും തനിക്കറിയാം എന്നിട്ടും അവൾ പ്രേരിപ്പിച്ചിട്ട് താനൊരു തെറ്റു ചെയ്തു.വീട്ടിൽ ആരോരുമില്ലാത്ത സമയത്ത് എന്നെ ഫോണിൽ വിളിച്ച് വരുത്തിയിട്ട് തെറ്റു ചെയ്യാൻ പ്രേരിപ്പിച്ചു..
എല്ലാം കഴിഞ്ഞിട്ടും ഒരു കൂസലുമില്ലായിരുന്നു അവൾക്ക്.. എന്നാൽ താൻ ചെയ്ത തെറ്റിന്റെ വലിപ്പം തന്നെ മഥിയ്ക്കാൻ തുടങ്ങി.. അവളെ എത്രയും വേഗം തന്റെതാക്കാൻ വെമ്പൽ പൂണ്ടു ഞാൻ.. പക്ഷെഒരു വിവാഹത്തിന് അവൾ ഒരുക്കമല്ല എന്നറിഞ്ഞപ്പോൾ അന്തം വിട്ടുപ്പോയി.. അതു മാത്രമല്ല ഇനി മേലാൽ അവളെ കാണുകയോ വിളിയ്ക്കുകയോ ചെയ്യരുതെന്ന് വിലക്കിയിരിയ്ക്കുന്നു..
സാധാരണ പുരുഷൻമാരാണ് ഇത്തരം സാഹചര്യത്തിൽ ഇങ്ങനെ പെരുമാറുള്ളത്.. പക്ഷെ ഇവിടെ ഒരു സത്രീ..ഇതിനു മാത്രം എന്തു തെറ്റാണ് ഞാൻ ചെയ്തത്.. വെറും കാമസംതൃപ്തിയ്ക്കു വേണ്ടി മാത്രമാണോ ഇവൾ എന്നെ സ്നേഹിച്ചത്.. അല്ലെങ്കിൽ സ്നേഹം നടിച്ചത്.
സന്ദീപ് അവസാനപെഗ്ഗും അകത്താക്കി..സിരകളിൽ അല്പാല്പമായി ലഹരി പതഞ്ഞുയരാൻ തുടങ്ങി., മിഴികൾ കൂമ്പിയടഞ്ഞു. "ഗീതൂട്ടി.... ഓ.. ഡിയർ,, നിന്റെ ശബ്ദം കേൾക്കാതെ ഒരു രാത്രി പ്പോലും ഞാൻ ഉറങ്ങിയിട്ടില്ല.. " . ടേബിളിൽ തല വെച്ച് അവൻ ഉറങ്ങി..
.................
ഒരു മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ തൃശൂർ ഡിവിഷൻ മാർക്കറ്റിങ്ങ് മാനേജരാണ് സന്ദീപ് വാസുദേവൻ, കോഴിക്കോട് സ്വദേശി.. കമ്പനിയുടെ തൃശൂർ ഡിസ്ട്രിബ്യൂട്ടർ പോളേട്ടന്റെ പെരുവനത്തുളള വീടിന്റെ ഔട്ട് ഹൗസിലാണ് സന്ദീപിന്റെ താമസം.. യാതൊരു ദുശീലങ്ങളുമില്ലാത്ത, തികഞ്ഞ ഈശ്വരവിശ്വാസിയായ ചെറുപ്പക്കാരനായിരുന്നു സന്ദീപ്.
പെരുവനത്തെശിവക്ഷേത്രത്തിൽ വെച്ചാണ് സംഗീതയെ ആദ്യമായി കാണുന്നത്.. വിഷാദം സ്ഫുരിയ്ക്കുന്ന കണ്ണുകളുള്ള സുന്ദരിയായ സംഗീതയെ ഒറ്റനോട്ടത്തിൽ തന്നെ സന്ദീപിന് ഇഷ്ടമായി..എന്നും അമ്പലത്തിൽ വെച്ച് കാണുന്നതു കൊണ്ട് അവർ പരസ്പരം പരിചയപ്പെട്ടു.. പരിചയം പ്രണയത്തിലേക്ക് വഴിമാറി.. സംഗീത സന്ദീപിന്റെ ഗീതൂട്ടിയായി.. സന്ദീപ് ഗീതൂട്ടിയുടെ സന്ദുവുമായി
മുംബൈയിൽ ബിസ്സുക്കാരനായിരുന്ന രാമചന്ദ്രമേനോനാണ് സംഗീതയുടെ അച്ഛൻ. ഇപ്പോൾ നാട്ടിൽ സെറ്റിൽ ഡാണ്...അമ്മ വാണി സംഗീതാദ്ധ്യാപിക.. സംഗീത ഇവരുടെ ഏകമകൾ..
സന്ദീപിന്റെ കുലീനതയുള്ള പെരുമാറ്റവും ആഢ്യത്വവും സംഗീതയുടെ അച്ഛനും അമ്മയ്ക്കും വളരെ ഇഷ്ടമായിരുന്നു,, കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് സന്ദീപിനെ അവർ കണ്ടിരുന്നത്.
...........
പിറ്റെ ദിവസം വളരെ വൈകിയാണ് സന്ദീപ് ഉണർന്നത്.. തലേ ദിവസത്തെ മദ്യപാനം ശരിയ്ക്കും അവനെ തളർത്തിയിരുന്നു.
"ജീവിതത്തിൽ ആദ്യമായാണ് മദ്യം കഴിയ്ക്കുന്നത്.. എന്നും ഫോണിൽ കൂടി അവളുടെ ശബ്ദം കേൾക്കാതെ തനിയ്ക്ക് ഉറങ്ങാൻ കഴിയുമായിരുന്നില്ല.. ഇപ്പോൾ രണ്ടു മൂന്നു ദിവസങ്ങളായി ഫോൺ ചെയ്താൽ ഒന്നുകിൽ സ്വിച്ച്ട് ഓഫ് അല്ലെ കിൽ റിംഗ് ചെയ്താലും കട്ട് ചെയ്യപ്പെടുകയാണ്..
ഈ അവഗണന ഇങ്ങനെ തുടർന്നാൽ ഈ മദ്യപാനം ഒരു ശീലമാക്കി മാറ്റും ഞാൻ .. നശിക്കട്ടെ.. ഞാൻ നശിക്കട്ടെ അവൾ സന്തോഷിക്കട്ടെ... വഞ്ചകി..." സന്ദീപ് വാശിയോടെയും അതിലേറെ വിഷമത്തോ ടെ യും തീരുമാനിച്ചുറച്ചു.
" മേനോനങ്കിളിനെ കണ്ടിട്ടു തന്നെ കാര്യം " സന്ദീപ് വേഗം കുളിച്ച് വേഷം മാറി സംഗീതയുടെ വീട്ടിലേക്ക് പുറപ്പെട്ടു. സംഗീതയും അച്ഛനും അമ്മയും അവിടെയില്ലെന്നും ഒരു മാസം കഴിഞ്ഞേവരുകയുള്ളൂ എന്നും അയൽക്കാരി പറഞ്ഞു. അവർ എവിടേക്കാണ് പോയതെന്ന് അവർക്ക് അറിയില്ലായിരുന്നു. വളരെ നിരാശയോടെയാണ് സന്ദീപ് മടങ്ങിയത്..
മേനോനങ്കിളിന്റെ ഫോണിലേക്ക് സന്ദീപ് വിളിച്ചു. എവിടെയാണെന്ന് ചോദിച്ചിട്ട് വ്യക്തമായ മറുപടി അദ്ദേഹം പറഞ്ഞില്ല. "എല്ലാം ഞാൻ വന്നിട്ട് പറയാം.. സന്ദീപ് " എന്നു മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ
ദിവസങ്ങൾ ഓരോന്നായി കടന്നു പ്പോയി,, നിരാശയുടെ പടുകുഴിയിൽ വീണ സന്ദീപ് എല്ലാം മറക്കാൻ മദ്യത്തെ ശരണം പ്രാപിച്ചു.
ഏകദേശം 15 ദിവസം കഴിഞ്ഞപ്പോൾ സന്ദീപിന് ഒരു കത്തു കിട്ടി.. ഫ്രം അഡ്രസ്സില്ലാത്തത് മുംബൈയിൽ നിന്ന്..വളരെ ആകാംക്ഷയോടെ അവൻ ആ കത്ത് പൊട്ടിച്ചു.. അവന്റെ ഗീതൂട്ടിയുടെ കത്തായിരുന്നു അത് .
" എന്റെ ജീവന്റെ ജീവനായ സന്ദുവിന്... എന്നോട് ക്ഷമിക്കടാ... നിന്നെ എനിക്കെന്തിഷ്ടമാണെന്നോ.. നമ്മൾ പരിചയപ്പെട്ട ആ ചുരുങ്ങിയ കാലയളവാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലഘട്ടം.. നമ്മൾ പറഞ്ഞ തമാശകൾ .. നിന്റെ പാട്ട്.. പിന്നെ.. പിന്നെ എന്റെ ആഗ്രഹം നീ നിറവേറ്റിത്തന്ന നിമിഷം..
...മറക്കാൻ പറ്റില്ല എനിക്കൊരിക്കലും അത്.. അത് ഓർത്ത് നടക്കാനും പറ്റില്ല.. നീ അത്ഭുതപ്പെടുന്നുണ്ടാവും ഇവളെന്താ ഇങ്ങിനെ എഴുതിയത് എന്ന്.. അതേ ടാ ഞാൻ ഒരിയ്ക്കലും നിനക്കർഹയല്ല.. ഒരിയ്ക്കലും നമ്മൾ സ്നേഹിക്കരുതായിരുന്നു..
ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുന്ന ഒരു ബ്ലഡ് ക്യാൻസർ പേഷ്യന്റാണു ഞാൻ.. ഇവിടെ മുംബൈയിൽ ടാറ്റ ക്യാൻസർ റിസർച്ച് സെന്ററിലെ ചികിത്സയിലായിരുന്നു ഞാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷനിലൂടെയായിരുന്നു എന്റെ ജീവൻ നിലനിർത്തി കൊണ്ടുപോന്നിരുന്നത്.. ഈയിടെ രോഗം അല്പം മൂർച്ഛിച്ചു.. അതാണ് നിന്നെ അറിയിയ്ക്കാതെ ഞങ്ങൾ ഇവിടേയ്ക്കു പോന്നത്...
നമ്മുടെ സ്നേഹം ഒരിയ്ക്കലും പൂർണ്ണതയിലെത്തില്ലെന്ന് എനിയ്ക്കറിയാമായിരുന്നു. ഏതൊരു പെണ്ണിനെയും പ്പോലെ ഒരു വിവാഹ ജീവിതം ഞാനും കൊതിച്ചിരുന്നു. ആഗ്രഹങ്ങളും അഭിലാഷങ്ങളും എനിയ്ക്കുമുണ്ടായിരുന്നു.
നിന്നോട് എന്റെ ആഗ്രഹം പറഞ്ഞപ്പോൾ നിനക്കത്ഭുതമായിരുന്നു. എന്നെ ഒരു ചീത്ത പെണ്ണായി നീ ഒരിയ്ക്കലും കാണരുതേ...
എന്റെ മനസ്സുനിറഞ്ഞെടാ എനിക്കിനി സന്തോഷത്തോടെ മരിയ്ക്കാം.. ഇനിയൊരു ജന്മമുണ്ടെങ്കിൽ നിന്റെ ഭാര്യയായി എനിക്ക് ജീവിച്ച് നിനക്കു മുമ്പേ മരിക്കണം.. എനിക്ക് കരച്ചിൽ വരുന്നു. ഇനിയൊന്നും എഴുതാൻ പറ്റുന്നില്ല.. ഈ കത്ത് നിനക്ക് കിട്ടുമ്പോഴേയ്ക്കും ഒരു പക്ഷെ ഞാൻ..........
എന്ന് നിന്റെ സ്വന്തമായിരുന്ന
ഗീതൂട്ടി..
END

Suresh TT
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo