ആത്മകേളി
+++++++++
+++++++++
ആത്മാക്കളുടെ സംഗമമാണ് നടക്കുന്നത്. പ്രണയനൈരാശ്യത്തിൽ മരിച്ചവർ, കമിതാക്കൾ, കാമുകനാൽ കൊല്ലപ്പെട്ടവർ എല്ലാവരുമുണ്ട്.
"എല്ലാവരും അവരവർക്ക് പറ്റിയ ഇണകളെ കണ്ടെത്തുക".
ആത്മാക്കളുടെ ലോകത്തെ രാജാവ് പറഞ്ഞു.
പ്രണയജോഡികളെല്ലാം രാജാവിന് വലയം ചെയ്തുനിന്നു.
"നിങ്ങൾക്ക് ഭൂമിയിലേക്ക് പോകുവാൻ ഒരവസരം ഞാൻതരുന്നു".
"എല്ലാവരും പോവുക, ഭൂമിയിലെ വേദനിക്കുന്ന മനുഷ്യരെ തിരിച്ചറിയുക. അവരുടെ വിശദവിവരം തിരിച്ചു വന്ന് എന്നെ അറിയിക്കുക".
എല്ലാവരും ഭൂമിയിലേക്ക് യാത്രതിരിച്ചു.
നല്ല ചാറ്റൽമഴയിൽ ആത്മാക്കൾ പറന്നു നടന്നു.
നല്ല ചാറ്റൽമഴയിൽ ആത്മാക്കൾ പറന്നു നടന്നു.
അത്താഴപട്ടിണിക്കാരെ ആത്മാക്കൾ കണ്ടെങ്കിലും അവരെ ശ്രദ്ധിക്കാൻ തോന്നിയില്ല. അനാഥാലയങ്ങളിൽ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നവർ, മാരകമായ രോഗത്താൽ വലയുന്നവർ, ഒറ്റപ്പെട്ടുപോയ വാർദ്ധക്യങ്ങൾ, മണ്ണിൽ പണിയെടുത്ത് തളർന്നവർ, പീഡനത്തിരയായ് വിതുമ്പിക്കരയുന്ന കൗമാരങ്ങൾ.. ഇവയൊക്കെകണ്ടെങ്കിലും ആത്മാക്കൾക്ക് താല്പര്യം തോന്നിയില്ല.
"ഇതൊക്കെ ആർക്കു വേണം..".
ആത്മാക്കൾ അടക്കം പറഞ്ഞു.
ആത്മാക്കൾ അടക്കം പറഞ്ഞു.
കാമുകി കാമുകന്മാരുടെ സംഗമം, ഭാര്യമാരും രഹസ്യകാമുകന്മാരുമൊത്തുള്ള മൈഥുനം, പ്രണയ പുഷ്പങ്ങളുടെ പരാഗണം.. തിരമാലകളെ സാക്ഷിയാക്കി ആലിംഗനം ചെയ്യുന്ന കമിതാക്കൾ ഇവരെയൊക്കെ കണ്ടപ്പോൾ ആത്മാക്കൾ ആത്മഹർഷപുളകിതരായി..
അവർ പരസ്പരം ആലിംഗനം ചെയ്യുവാനാഗ്രഹിച്ചു.
ഭൂമിദേവി അവർക്ക് ആവശ്യമായ ലഹരി നല്കി, പ്രകൃതിയുടെ താളം അവരെ മദോന്മത്തരാക്കി..
ആലിംഗനം ചെയ്യുവാൻ ശരീരമില്ലാതെ അവർ കൊടുങ്കാറ്റായ് മാറി.
തിരകൾ ഉയർന്ന് ഭൂമിയെ പുല്കി. കടൽക്കരയിലിരുന്ന കമിതാക്കളെ തിരകൾ കടലാഴങ്ങളിലേക്ക് കൊണ്ടുപോയി. അവരുടെ ആത്മാക്കൾ ആത്മാക്കളുടെ ലോകത്തേക്ക് പറന്നു പോയി.
ഭൂമി വിറച്ചു... കപ്പലുകൾ മുങ്ങിപ്പോയി... ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ ദിശതെറ്റി തലകീഴായ് മറിഞ്ഞു. കാമകേളിയിലേർപ്പെട്ടവർ അഗ്നിയാലും വായുവാലും ജലത്താലും ആത്മാക്കളെ നഷ്ടപ്പെട്ടു.
അവരുടെയെല്ലാം ആത്മാക്കൾ പറന്നു പോയിക്കൊണ്ടിരുന്നു
.
ഭൂമിയിലേക്ക് വന്ന ആത്മാക്കൾ അവരുടെ പഞ്ചഭൂത ശരീരത്തിൽക്കയറി ആലിംഗനബദ്ധരായി.
അവരുടെയെല്ലാം ആത്മാക്കൾ പറന്നു പോയിക്കൊണ്ടിരുന്നു
.
ഭൂമിയിലേക്ക് വന്ന ആത്മാക്കൾ അവരുടെ പഞ്ചഭൂത ശരീരത്തിൽക്കയറി ആലിംഗനബദ്ധരായി.
ഒരു നിമിഷത്തിന്റെ നിർവൃതിക്കുശേഷം അവർക്ക് തിരിച്ചറിവുണ്ടായി.അവർ ശരീരത്തിൽ നിന്നും പുറത്തു കടന്നു. ആത്മാക്കളുടെ രാജാവ് പറഞ്ഞത് വേദനിക്കുന്നവരുടെ അടുത്ത് പോകണമെന്നായിരുന്നല്ലോ..
"രാജൻ ഞങ്ങൾക്ക് തെറ്റുപറ്റി... ഞങ്ങളെ അങ്ങോട്ട് വരുവാനനുവദിച്ചാലും... ഞങ്ങൾ രഹസ്യസംഗമം നടത്തുന്നവരുടെ മാംസത്തിൽ ലയിച്ചുപോയി...ക്ഷമിക്കണം..".
"ഇല്ല,നിങ്ങൾക്ക് പ്രവേശനമില്ല...".
മേഘപാളികളാൽ രാജാവ് പ്രവേശന കവാടമച്ചു.
വേദനിക്കുന്നവരുടെ ശരീരത്തിലൂടെ കുളിർക്കാറ്റ് തലോടിക്കടന്നു പോയി.
വേദനിക്കുന്നവരുടെ ആത്മാക്കൾ ദേഹത്തിൽനിന്നും വേർപെട്ട് ചെന്നപ്പോൾ
ആത്മാക്കളുടെ രാജൻ പറഞ്ഞു.
ആത്മാക്കളുടെ രാജൻ പറഞ്ഞു.
"നിങ്ങളെ ഞാൻ പഞ്ചഭൂതശരീരം സ്വീകരിക്കുവാൻ ഭൂമിയിലേക്ക് ഒരിക്കൽ കൂടി അയക്കും, മാംസത്തിൽ മതിമറന്നവർ അലഞ്ഞു തിരിയട്ടെ".
തുറന്നിട്ടയെന്റെ ജനാലയിലൂടെ ഒരാത്മാവ് കിടപ്പറയിലേക്ക്കയറി...
"നിനക്കിനിയും മതിയായില്ലേ...".
ആർത്തിയോടെ നോക്കുന്ന ആത്മാവിനോട് ഞാൻ ചോദിച്ചു.
കൂരിരുട്ട്.. നിശബ്ദത.. കനത്ത മഴയിൽ മാളങ്ങൾ കുതിർന്നതിനാൽ കാമനാഗങ്ങൾ സുരക്ഷിത സ്ഥാനം ലക്ഷ്യമാക്കി ഇഴഞ്ഞു നീങ്ങി.
Written by Saji Varghese.
Copyright protected.
Copyright protected.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക