അതെ ...
വിവാഹക്കമ്പോളത്തിൽ ഏറ്റവും ഡിമാന്റുള്ള
നിങ്ങളെക്കുറിച്ച് തന്നെയാണ് പറഞ്ഞു തുടങ്ങുന്നത് ..
നാലു വർഷത്തെ ഡിഗ്രിയും അഞ്ചക്ക ശമ്പളവുമായി വിദേശത്തു നിന്ന് നിങ്ങൾ നാട്ടിലെത്തുന്നത് തന്നെ വിവാഹം എന്ന സ്വപ്നവും മനസ്സിൽ കണ്ടു കൊണ്ടായിരിക്കും.
വിവാഹക്കമ്പോളത്തിൽ ഏറ്റവും ഡിമാന്റുള്ള
നിങ്ങളെക്കുറിച്ച് തന്നെയാണ് പറഞ്ഞു തുടങ്ങുന്നത് ..
നാലു വർഷത്തെ ഡിഗ്രിയും അഞ്ചക്ക ശമ്പളവുമായി വിദേശത്തു നിന്ന് നിങ്ങൾ നാട്ടിലെത്തുന്നത് തന്നെ വിവാഹം എന്ന സ്വപ്നവും മനസ്സിൽ കണ്ടു കൊണ്ടായിരിക്കും.
അപ്പൊഴേക്കും മാട്രിമോണിയൽ വഴിയോ നാട്ടു ബ്രോക്കർമാർ വഴിയോ വീട്ടുകാർ നിങ്ങൾക്കൊരു പെണ്ണൊരുത്തിയെ കണ്ടു വച്ചിട്ടുണ്ടാവും
കാർന്നോൻമാർടെ കൂടെ പോയി പെണ്ണ് കണ്ടിഷ്ടപ്പെട്ട് നിശ്ചയത്തീയതിയും കുറിച്ച് ഭാരിച്ച സ്ത്രീധനത്തുകയും പറഞ്ഞുറപ്പിച്ച് വീട്ടിലെത്തുമ്പോൾ ആരുടെയെങ്കിലും പക്കൽ നിന്ന് നിങ്ങളവളുടെ നമ്പർ കൈക്കലാക്കിയിരിക്കും ..
നിങ്ങളുടെ അവധിക്കുറവുമൂലം മിക്കവാറും നിശ്ചയത്തിനും വിവാഹത്തിനുമിടയിൽ വളരെക്കുറച്ചു ദിവസത്തെ ഇടവേളയേ ഉണ്ടാവാറുള്ളൂ ...
നിങ്ങളുടെ അവധിക്കുറവുമൂലം മിക്കവാറും നിശ്ചയത്തിനും വിവാഹത്തിനുമിടയിൽ വളരെക്കുറച്ചു ദിവസത്തെ ഇടവേളയേ ഉണ്ടാവാറുള്ളൂ ...
പിന്നീടുള്ള ദിവസങ്ങൾ ... രാവെളുക്കോളം ഫോണിൽക്കൂടിയുള്ള കിന്നരവർത്തമാനങ്ങൾ .. നിങ്ങളുടെ ലോകത്തിൽ നിങ്ങൾ രണ്ടാളും മാത്രമേയുള്ളൂ എന്ന തോന്നൽ ജനിപ്പിക്കുന്ന നിമിഷങ്ങൾ .. കവി ഭാഷയിൽ പറഞ്ഞാൽ "വിവാഹ പൂർവ്വരാത്രികൾ"!!
ഇതിനിടയിൽ നിങ്ങളെപ്പോഴെങ്കിലും നിങ്ങളവൾക്കു പറഞ്ഞുറപ്പിച്ച കച്ചവടത്തുക ... വിവാഹത്തിനു മുന്നേ തട്ടിക്കൂട്ടാൻ പെടാപ്പാട് പെടുന്ന അവളുടെ അഛനെക്കുറിച്ചോർത്തിട്ടുണ്ടോ ??
"മകളെ ഗൾഫുകാരൻ കെട്ടാൻ പോവുന്നു" എന്നു വീമ്പടിയ്ക്കുന്ന അവളുടെ അമ്മയ്ക്കും ബന്ധുക്കൾക്കും മുന്നിൽ സമ്പാദ്യമെല്ലാം വിറ്റു പെറുക്കി....മകളുടെ സുഖജീവിതത്തിനു വേണ്ടി കിടപ്പാടം വരെ പണയപ്പെടുത്തുവാനൊരുമ്പെടുന്ന....
ആ മനുഷ്യന്റെ മനോവേദന മനസിലാക്കുവാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ ???
ആ മനുഷ്യന്റെ മനോവേദന മനസിലാക്കുവാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ ???
വിവാഹദിനത്തിലും പുറമേയൊരു പുഞ്ചിരിയണിഞ്ഞ് ഉള്ളിൽ നീറുന്ന മനസുമായി ആ മനുഷ്യൻ നിങ്ങളുടെയൊപ്പം മകളെ യാത്രയാക്കുമ്പോൾ... നിങ്ങളുടെ പെർഫ്യൂം മണക്കുന്ന ശരീരത്തേക്ക് ആ മനുഷ്യനെ ചേർത്തു പിടിച്ച് ഒരു നന്ദി വാക്കെങ്കിലും പറയുവാൻ നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ ?????
വിവാഹം കഴിഞ്ഞ് നിങ്ങൾ വിരുന്നിനെത്തുമ്പോൾ മരുമകന്റെ രുചിക്കനുസരിച്ച് ... ഗൾഫുകാരൻ മരുമകനെ തൃപ്തിപ്പെടുത്തുവാൻ ഭാര്യാ വീട്ടിലെ ഊണുമേശയിൽ കോഴിയും ആടും പോത്തുമെല്ലാം നിരന്നിട്ടുണ്ടാവും..
അതൊക്കെ മൂക്കുമുട്ടെ തട്ടി ഏമ്പക്കവും വിട്ട് മുണ്ടിന്റെ തുമ്പു കൊണ്ട് വായും തുടച്ച് എണീറ്റ് ഭാര്യയോടൊപ്പം മുറിയിലേക്കു പോകുമ്പോൾ ... ഇതെല്ലാം നിങ്ങൾക്കു വേണ്ടിയൊരുക്കുവാൻ ആ മനുഷ്യൻ ആരോടെല്ലാം കടക്കാരനായിട്ടുണ്ടാവും എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ??????
അതൊക്കെ മൂക്കുമുട്ടെ തട്ടി ഏമ്പക്കവും വിട്ട് മുണ്ടിന്റെ തുമ്പു കൊണ്ട് വായും തുടച്ച് എണീറ്റ് ഭാര്യയോടൊപ്പം മുറിയിലേക്കു പോകുമ്പോൾ ... ഇതെല്ലാം നിങ്ങൾക്കു വേണ്ടിയൊരുക്കുവാൻ ആ മനുഷ്യൻ ആരോടെല്ലാം കടക്കാരനായിട്ടുണ്ടാവും എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ??????
വിരുന്നു പാർക്കലും കഴിഞ്ഞ് ഉള്ളതിലൊരു കിലോയും കൂടി അവൾടെ കൈയ്യും പിടിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോൾ ആ മനുഷ്യന്റടുത്ത് ചെന്ന് കാലിൽ തൊട്ടു വന്ദിച്ച് ഒരു നൂറു രൂപാക്കാശ് അദ്ദേഹത്തിന്റെ ഷർട്ടിന്റെ പോക്കറ്റിൽ തിരുകിക്കൊടുക്കുവാനുള്ള സന്മനസ്സ് നിങ്ങൾക്കുണ്ടായിട്ടുണ്ടോ ??
ഇല്ലെങ്കിൽ ഓർക്കുക ... നിന്റെ ഭാര്യയുടെ മുഖത്തു കാണുന്ന പുഞ്ചിരിയ്ക്കു വരെ നീ ആ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു എന്ന സത്യം ..!!
ഒരു പെൺകുഞ്ഞു ജനിയ്ക്കുമ്പൊഴേ അഛന്മാരുടെ മനസ്സിൽ കനലെരിഞ്ഞു തുടങ്ങും .. പിന്നീട് അവൾക്കു വേണ്ടി .. അവളുടെ സന്തോഷങ്ങൾക്കു വേണ്ടിയാകും അദ്ദേഹം ജീവിച്ചു തുടങ്ങുക ...
മാസാവസാനം കിട്ടുന്ന ശമ്പളത്തുകയിൽ നിന്ന് ഒരു പുതിയ ഷർട്ടു വാങ്ങുവാനാഗ്രഹിച്ചാലും മകൾക്ക് കൊടുക്കുവാനുള്ള ഫീസോർക്കുമ്പോൾ അവരത് വേണ്ടെന്നു വയ്ക്കും .... ആരോഗ്യമുള്ള കാലത്ത് സമ്പാദിച്ചതൊക്കെ സ്വരുക്കൂട്ടി അവളുടെ വിവാഹവും സ്വപ്നം കണ്ടു ജീവിയ്ക്കും .. ഒടുവിൽ വിവാഹ പ്രായമെത്തുമ്പോൾ നിങ്ങളെപ്പോലൊരു ഗൾഫുകാരൻ .... പുതുപ്പണക്കാരൻ .... വന്ന് അവൾക്ക് കച്ചവടത്തുക പൊന്നായും പണമായും പറഞ്ഞുറപ്പിയ്ക്കും ...... അവരുടെ ആയുസ്സിന്റെ സമ്പാദ്യവും കീശയിലാക്കി നിങ്ങൾ ഗൾഫിലേക്കു പറക്കും.
ഇനിയെങ്കിലും ഒരു രൂപ സ്ത്രീധനം വാങ്ങാതെ ഒരു പാവപ്പെട്ട അച്ഛന്റെ പാവപ്പെട്ട മകൾക്ക്.... ഒരു ജീവിതം കൊടുത്തു കൂടേ നിങ്ങൾക്ക്...
Anju

ഈ പെണുങ്ങൾ എന്താ ഇങ്ങനെ..??? http://abeyadur.blogspot.com/2016/01/blog-post.html
ReplyDeleteഹൃദയത്തിൽ കൈവെച്ച് പറയുന്നു,
ReplyDeleteഇപ്പറഞ്ഞതിൽ നിന്നെല്ലാം ഇതെഴുതുന്നയാൾ ഔട്ട് ആണെങ്കിലോ?