#എന്റെ_പ്രണയം....
* * * * * * * * * * * * *
* * * * * * * * * * * * *
അന്ന് ഞാൻ പത്താം ക്ലാസിലെ പൊടിമീശക്കാരനായി വിലസുന്ന കാലം....,
നീണ്ട ഒമ്പതു വർഷത്തെ കലാലയ ജീവിതത്തിനിടെ ഒരു പെൺകുട്ടിയോടുപോലും പ്രണയം തോന്നാത്ത എനിക്ക് ആദ്യമായിട്ടവളെ കണ്ടപ്പോൾ മനസ്സിന്റെയുള്ളിൽ ഒരു സ്ഫോടനം നടന്നപോലെ..., പിന്നെയും പിന്നെയും അവളെ കാണാനും അവളെക്കുറിച്ചറിയാനും ഒരുതരം വെമ്പൽ.....,
നീണ്ട ഒമ്പതു വർഷത്തെ കലാലയ ജീവിതത്തിനിടെ ഒരു പെൺകുട്ടിയോടുപോലും പ്രണയം തോന്നാത്ത എനിക്ക് ആദ്യമായിട്ടവളെ കണ്ടപ്പോൾ മനസ്സിന്റെയുള്ളിൽ ഒരു സ്ഫോടനം നടന്നപോലെ..., പിന്നെയും പിന്നെയും അവളെ കാണാനും അവളെക്കുറിച്ചറിയാനും ഒരുതരം വെമ്പൽ.....,
ചുളിഞ്ഞു കീറിയഫാന്റും ബട്ടനു പകരം മൊട്ടുസൂചി കുത്തി കറപിടിച്ച ഷർട്ടും ചെളിയിൽ മുങ്ങിക്കുളിച്ച് ഇടക്കിടക്ക് അടർന്നു പോരുന്ന വാറുള്ള ഹവായ് ചെരുപ്പും അന്ന് മാറ്റി ഞാൻ.., ഇസ്തിരിയിട്ടിട്ടും ഇട്ടിട്ടും തികയാത്തതിനാൽ ചൂടുകൂടി ഒരു ഷർട്ടുരുകി തുള വന്നപ്പോൾ ഉമ്മയുടെ വക കണക്കിന് ചീത്ത കേട്ടതും ഹവായ് ചെരുപ്പിനു പകരം ഒരു വള്ളി ചെരുപ്പിന് വാശി പിടിച്ചതും അതിനേചൊല്ലി വഴക്കടിച്ച് അടി വാങ്ങിച്ചതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ....,
വൈകി മാത്രം സ്കൂളിൽ ചെന്നിരുന്ന ഞാൻ നേരത്തേ സ്കൂളിലെത്തി റെഗറ്റിനടുത്ത് ചിരിയും ഫിറ്റ് ചെയ്ത് അവളേയും കാത്തിരിക്കുമ്പോൾ എന്റെ പ്രധാന ശത്രു കാറ്റായിരുന്നു...., നെറ്റി ചുളിക്കണ്ട.... കാറ്റും മഴയും പ്രണയത്തിന്റെ ഭാഗമാണെങ്കിലും എന്റെ കാര്യത്തിൽ ഇവർ രണ്ടുമെന്റെ ശത്രുക്കളിയിരുന്നു....,
കാരണം മഴ പെയ്യുന്ന പല ദിവസങ്ങളിലും അവൾ കുട കൊണ്ട് മുഖം മറച്ചുകൊണ്ടാണ് വരിക...., പിന്നെ കാറ്റ്...., മനോഹരമായി ചീകിയിട്ട മുടി പാറിപ്പറത്തി എന്നിലെ സുന്ദരനെ പലപ്പോഴും വിരൂപനാക്കിയിരുന്നത് ഈ കാറ്റാണ്..., (കുളിക്കാതെ ഉറക്കച്ചടപ്പോടെ പാറിപ്പറന്ന തലമുടിയുമായി നടക്കുന്നത് അന്ന് ഫാഷനല്ലല്ലോ.....,)
കാരണം മഴ പെയ്യുന്ന പല ദിവസങ്ങളിലും അവൾ കുട കൊണ്ട് മുഖം മറച്ചുകൊണ്ടാണ് വരിക...., പിന്നെ കാറ്റ്...., മനോഹരമായി ചീകിയിട്ട മുടി പാറിപ്പറത്തി എന്നിലെ സുന്ദരനെ പലപ്പോഴും വിരൂപനാക്കിയിരുന്നത് ഈ കാറ്റാണ്..., (കുളിക്കാതെ ഉറക്കച്ചടപ്പോടെ പാറിപ്പറന്ന തലമുടിയുമായി നടക്കുന്നത് അന്ന് ഫാഷനല്ലല്ലോ.....,)
എങ്ങിനെ അവളെയൊന്നു വളക്കാമെന്നാലോജിച്ച് തലപ്പുണ്ണാക്കി ഒരുപാട് നാൾ ഞാനലഞ്ഞു.., അത്രയും കാലത്തെ എന്റെ ചിരിയെല്ലാം വെറും ഇളി മാത്രമായി.., അറിയാതെ പോലും അവളെന്നേ നോക്കുന്നില്ല.., അങ്ങനെയിരിക്കേയാണ് ആ മനോഹര സത്യം ഞാൻ മനസ്സിലാക്കുന്നത്....,
എന്റെ ബെഞ്ചിൽ എന്റെ തൊട്ടടുത്തിരിക്കുന്ന മഹ്റൂഫിന്റെ അയൽവാസിയാണത്രെ അവൾ....!
പിന്നേ താമസിച്ചില്ല...., മഹ്റൂഫൂറിനോട് കാര്യമവതരിപ്പിച്ചു...,
സംഗതി അവൻ ശരിയാക്കിത്തരാമെന്നു പറഞ്ഞു.... പക്ഷേ....കൂലിയായിട്ട് എന്റെ നാട്ടുകാരി റജുലയെ അവനു ഞാൻ ലൈൻ വലിച്ചു കൊടുക്കണമത്രെ....,
സമ്മതിക്കല്ലാതെ വേറെ വഴിയില്ലല്ലോ.....,
മഹ്റൂഫ് അവന്റെ ഒരു ബന്ധുവായ പെൺകുട്ടിയുടെ സഹായത്തോടെ അവളെ എനിക്ക് ലൈനാക്കി തന്നു....,
ഇന്നത്തെ പോലെ മൊബൈൽഫോണും ചാറ്റിങ്ങും ഒന്നുമില്ലല്ലോ...., ഞങ്ങൾക്കു പറയാനുള്ളത് കത്തുകളിലൂടെ ഞങ്ങൾ പങ്കുവെച്ചു..., ശിപായിയും മഹ്റൂഫ്തന്നെ....,
പിന്നേ താമസിച്ചില്ല...., മഹ്റൂഫൂറിനോട് കാര്യമവതരിപ്പിച്ചു...,
സംഗതി അവൻ ശരിയാക്കിത്തരാമെന്നു പറഞ്ഞു.... പക്ഷേ....കൂലിയായിട്ട് എന്റെ നാട്ടുകാരി റജുലയെ അവനു ഞാൻ ലൈൻ വലിച്ചു കൊടുക്കണമത്രെ....,
സമ്മതിക്കല്ലാതെ വേറെ വഴിയില്ലല്ലോ.....,
മഹ്റൂഫ് അവന്റെ ഒരു ബന്ധുവായ പെൺകുട്ടിയുടെ സഹായത്തോടെ അവളെ എനിക്ക് ലൈനാക്കി തന്നു....,
ഇന്നത്തെ പോലെ മൊബൈൽഫോണും ചാറ്റിങ്ങും ഒന്നുമില്ലല്ലോ...., ഞങ്ങൾക്കു പറയാനുള്ളത് കത്തുകളിലൂടെ ഞങ്ങൾ പങ്കുവെച്ചു..., ശിപായിയും മഹ്റൂഫ്തന്നെ....,
കത്തുകളൊരുപാട് കൈമാറിയെങ്കിലും നേരിട്ട് കാണാനും മിണ്ടാനുമൊന്നും ധൈര്യമില്ലായിരുന്നു...,
ഞങ്ങളുടെ പ്രണയമൊട്ടുകൾ പുഷ്പിക്കാൻ തുടങ്ങിയിട്ടും മഹറൂഫ് എന്നോട് പറഞ്ഞകാര്യം എന്റെ ധൈര്യക്കുറവ് കാരണം നീണ്ടു പോയി..,
അവസാനം മഹ്റൂഫ് അവൻ ലൈനാക്കുന്ന എന്റെ നാട്ടുകാരി റജുലക്ക് ഒരു കത്തെഴുതി എന്നോടു കൊടുക്കാൻ പറഞ്ഞേൽപ്പിച്ചു തന്നു...., ഞാനാ കത്തുമായി ഒരാഴ്ച ടെൻഷനടിച്ചു നടന്നു, കലികയറിയ മഹ്റൂഫ് ചൂടാകാൻ തുടങ്ങിയപ്പോൾ റജുലയുടെ ക്ലാസ്മേറ്റും എന്റെ കൂട്ടുകാരനുമായ സലാമിനോട്
ഞാൻ കാര്യങ്ങൾ പറഞ്ഞു.
കേട്ടപാതി കേൾക്കാത്ത പാതി എന്നു പറഞ്ഞ പോലെ സലാം റജുലയുടെ അടുത്തെത്തി ഇങ്ങിനെ പറഞ്ഞു.
ഞാൻ കാര്യങ്ങൾ പറഞ്ഞു.
കേട്ടപാതി കേൾക്കാത്ത പാതി എന്നു പറഞ്ഞ പോലെ സലാം റജുലയുടെ അടുത്തെത്തി ഇങ്ങിനെ പറഞ്ഞു.
"നിന്റെ നാട്ടുകാരനതാ നിനക്കൊരു ലൗലെറ്ററുമായി നിൽക്കുന്നു... ചെന്നു വാങ്ങിക്കൊ..."
ലൗ ലെറ്റർ എന്റെതാണെന്ന് തെറ്റിദ്ധരിച്ച് റജുല അപ്പോൾ തന്നേ അത് വാങ്ങി ഒന്നു നോക്കിയ ശേഷം നേരെ എന്റെ കാമുകിയുടെ അടുത്തെത്തിയിട്ടു പറഞ്ഞു...
"ന്നാ..... അന്റെ കാമുകൻ എനിക്കു വേണ്ടി തന്ന ലൗ ലെറ്ററാണിത്...., അവൻക്ക് നീ മാത്രം പോരാ..., ഞാനും കൂടി വേണമത്രെ.... "
റജുലയുടെ കയ്യിൽ നിന്നും ലെറ്റർ വാങ്ങി അവൾ നിറകണ്ണുകളോടെ എന്നെ നോക്കി.... ശേഷം ആ ലെറ്റർ ഒന്നു നോക്കിയിട്ട് എന്റെ നേർക്ക് ചുരുട്ടി ഒറ്റയേറ്...! അങ്ങിനെ അവളുടെ കാര്യത്തിൽ ഒരു തീരുമാനമായി....,
പണ്ട് ലൗ ലെറ്ററിൽ ഇരുവരുടെയും പേരിന്റെ ആദ്യാക്ഷരം മാത്രമെ വെച്ചിരുന്നൊള്ളൂ.... അതാണെനിക്ക് പാരയായതും...,
എന്റേയും മഹ്റൂഫിന്റെയും പേര് 'M'ൽ ആണല്ലോ തുടങ്ങുന്നത്.... അതു പോലെ തന്നെ എന്റെ 'അവളുടെയും' പിന്നെനാട്ടുകാരി റജുലയുടെയും പേര് 'R'ലും...!
എന്റേയും മഹ്റൂഫിന്റെയും പേര് 'M'ൽ ആണല്ലോ തുടങ്ങുന്നത്.... അതു പോലെ തന്നെ എന്റെ 'അവളുടെയും' പിന്നെനാട്ടുകാരി റജുലയുടെയും പേര് 'R'ലും...!
കത്തിൽ ഒരുപാട് ചക്കര ഉമ്മകളും പിന്നെ M+R എന്നൊക്കെ കണ്ടാൽ ഏതു ലവറിനാ അതൊക്കെ സഹിക്കാൻ കഴിയുക...?
കാര്യങ്ങൾ കൈവിട്ടു പേയെന്നു മനസ്സിലാക്കിയ സലാമും മഹ്റൂഫും അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
കാലങ്ങൾ കടന്നു പോയി.., സ്കൂളും പരിരസരവും അന്നത്തെ കുസൃതികളും കൂട്ടുകാരുമൊക്കെ മനസ്സിൽ ഒരു പിടി നൊമ്പരമുണർത്തുന്ന നഷ്ടസ്വപ്നങ്ങൾ മാത്രമായി...,
വർഷങ്ങൾക്കു ശേഷം പിന്നീടൊരിക്കൽ ഞാനവളെ കണ്ടു.., എന്റെ ബാല്ല്യകാല കാമുകിയെ...! എന്റെ മാരേജ് സർട്ടിഫിക്കറ്റ് ശരിയാക്കാൻ പഞ്ചായത്തിൽ ചെന്നപ്പോൾ വാർഡ് മെമ്പറുടെ രൂപത്തിലാണ് ഞാനവളെ കാണുന്നത്...,
എന്നെ തിരിച്ചറിഞ്ഞയവൾ വന്നു കുശലാന്വേഷണങ്ങൾ നടത്തി..., അവസാനം തിരിച്ചു പോരുംനേരം അതാരാണെന്ന് ഭാര്യ ചോദിച്ചപ്പോൾ 'അതാണ് ഞാൻ പറഞ്ഞിരുന്ന സ്കൂൾ കഥയിലെ നായികയെന്ന്' പറഞ്ഞു കൊണ്ട് ഞാൻ ഭാര്യയുടെ കയ്യും പിടിച്ചു മുന്നോട്ടു നടന്നു.......,
എന്നെ തിരിച്ചറിഞ്ഞയവൾ വന്നു കുശലാന്വേഷണങ്ങൾ നടത്തി..., അവസാനം തിരിച്ചു പോരുംനേരം അതാരാണെന്ന് ഭാര്യ ചോദിച്ചപ്പോൾ 'അതാണ് ഞാൻ പറഞ്ഞിരുന്ന സ്കൂൾ കഥയിലെ നായികയെന്ന്' പറഞ്ഞു കൊണ്ട് ഞാൻ ഭാര്യയുടെ കയ്യും പിടിച്ചു മുന്നോട്ടു നടന്നു.......,
രണ്ടത്താണി.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക