Slider

മൊഞ്ചത്തി റസിയ

0


മെഡിക്കൽ കോളേജിന്റെ മൂന്നാമത്തെ നിലയിൽ ഐ.സി.യുവിന് മുമ്പിൽ അവൻ നിൽക്കുകയാണ്. രക്തത്തിൽ മുങ്ങിയ ഷർട്ടും മുണ്ടും. മുഖത്തും കൈയ്യിലുമെല്ലാം തൊലി പോയിരിക്കുന്നു. കണ്ണുകൾ കലങ്ങി സർവ്വം നഷ്ടപ്പെട്ടവനെ പോലെ ഭ്രാന്തനായി വിലപിക്കുന്നു. ആരെങ്കിലും അയാളെ അവിടെ പിടിച്ചിരുത്തൂ ... ഇതിന്റെ മുമ്പിൽ നിന്നിങ്ങനെ ഒച്ചവെയ്ക്കരുത്. ഒന്നു രണ്ടു സെക്യൂരിട്ടിക്കാർ ഓടി വന്നു. ഒരു കണക്കിനവർ അവനെ അവിടെ പിടിച്ചിരുത്തി. പുറം കാഴ്ചകളെ മഴ അവ്യക്തമാക്കി മറച്ചുകൊണ്ട് മഴ തിമിർത്തു പെയ്യുകയാണ്... തുറന്നിട്ട ജനലഴികൾക്കിടയിലൂടെ ഒരിളം തെന്നൽ അവനെ സമാധാനിപ്പിക്കുമെന്നോണം തഴുകി കൊണ്ടിരുന്നു.. ഓർമ്മകൾ അവനെ ആ പഴയ ബസ് റ്റോപ്പിലേക്ക് കൊണ്ടുപോയി.. അന്നു അപ്രതീക്ഷിതമായി പെയ്ത വേനൽമഴയിൽപെട്ട് ബൈക്കു നിർത്തി ഓടിക്കയറിയതാണ് ആ ബസ് റ്റോപ്പിൽ. അവനെ പോലെ പലരും അവിടെ നിന്നിരുന്നു. മുണ്ടിന്റെ ഒരറ്റം കൊണ്ട് മുഖം തുടയ്ക്കുമ്പോൾ അവനവളെ കണ്ടു. തട്ടമുള്ളതുകൊണ്ട് മുഖം മുഴുവൻ കാണുന്നില്ലലോ. സുറുമയെഴുതിയ മിഴികകൾ മാത്രം ... ഒന്നുകാണാൻ കഴിഞ്ഞിരുന്നെങ്കിൽ.... അവന്റെ മനസ്സാഗ്രഹിച്ച പോലെ പ്രകൃതി കനിഞ്ഞു. പെട്ടന്നു ചീറ്റിയടിച്ച കാറ്റിൽ അവളുടെ തട്ടം പറന്നു. ദൈവമേ.... അവൻ പറയാതെ പറഞ്ഞു പോയി. ''കരിമഷിയെഴുതിയ കണ്ണുകളും ചെന്താമര വിരിഞ്ഞ പോലുള്ള മുഖവും പഴുത്തു തുടുത്ത ചെറിപ്പഴം പോലുള്ള അധരങ്ങളും ആകെപ്പാടെ ഒരു മൊഞ്ചത്തി കുട്ടി.'' ബസ് വന്നു നിന്നതും അവളതിൽക്കയറി പോയതും ഒരു വിസ്മയ കാഴ്ചയായി അവൻ നോക്കി നിന്നു. പിന്നെ ആ വിസ്മയം യാഥാർത്യമാക്കാനുള്ള തന്ത്രപ്പാട്... കൂട്ടുകാരിൽ പലരോടായി പറഞ്ഞും അന്വേഷിച്ചും അവളെക്കുറിച്ചു മനസ്സിലാക്കി. അവളെന്നും ഈ സമയം ബസ് റ്റോപ്പിൽ ഉണ്ടാകുമെന്നറിഞ്ഞതോടെ അവനവിടുത്തെ സ്ഥിരം സന്ദർശകനായി... ഇത്താ.... ആ ചേട്ടനെ എന്നും ഇവിടെ കാണാറുണ്ടല്ലോ... ഇത്തയെ ലൈനടിക്കാ...... ഈയൊന്നു മിണ്ടാതിരിക്ക് ഫൗസിയ.. ആരെങ്കിലും കേട്ടാ.. ന്റെ പടച്ചോനേ... ബസ്സും വരണില്ലല്ലോ... റസിയയുടെ ഹൃദയം പട പടാ ന്നിടിക്കാൻ തുടങ്ങി.. ദേ ബസു വന്നു ഇത്താ... നീ വേഗം കയറ്... റസിയ ധൃതിപ്പെട്ടു. ബസ് പുറപ്പെട്ടപ്പോൾ റസിയ പുറത്തേയ്ക്ക് നോക്കി. ആ നോട്ടം അവൻ പ്രതീക്ഷിച്ചിരുന്നോ...? അവൾ പുഞ്ചിരിച്ചു.. ശരത്തിനത് എല്ലാത്തിനുമുള്ള മറുപടിയായിരുന്നു. അവിടന്നങ്ങോട്ടു അസ്ഥിക്കുപിടിച്ച പ്രണയം... തിരക്കൊഴിഞ്ഞ ഇടവഴികളിൽ ഇണക്കുരുവികളെ പോലെ അവർ പാറി നടന്നു. ജാതിമതങ്ങൾക്കധീതമായി പ്രണയം വളർന്നു പന്തലിച്ചപ്പോൾ അതു വീട്ടുകാരറിയാൻ അധികം താമസമുണ്ടായില്ല. പിന്നെ ആകെ ബഹളമായി. റസിയയുടെ കോളേജു പഠനം നിർത്തി വീട്ടുതടങ്കലിൽ കൂട്ടിലടച്ച കിളിയെ പോലെ അവൾ തേങ്ങികരഞ്ഞു... ഒരു ദിവസം രണ്ടും കൽപ്പിച്ച് ശരത്ത് റസിയയുടെ വീട്ടിലെത്തി. അവനെ കണ്ടപ്പോൾ അവളുടെ ഇക്കാക്കമാർ തടഞ്ഞു. ഉന്തും തള്ളും കൊലവിളിയും ... ആകെ പാടെ വല്ലാത്തൊരു കോലാഹലം. എല്ലാം കേട്ടുകൊണ്ട് സുൽത്താൻ വീട്ടിലെ കാരണവർ അബ്ദുൾ റഹിമാൻ അങ്ങോട്ടു വന്നു. ഓനെ വിടിൻ.. ഉപ്പാ .. ദേ .. ഇവനാണ് നമ്മുടെ റസിയയെ... ഇവനെ ഞാൻ.. മുഴുപ്പിക്കും മുൻപ് ആ ശബ്ദം പിന്നേയും മുഴങ്ങി ഓനെ വിടാനല്ലേ പറഞ്ഞത്..... മൂക്കിൽ നിന്നും വായിൽ നിന്നും ചോരയൊലിപ്പിച്ചു നിന്ന ശരത്തിനോടായി അദ്ദേഹം പറഞ്ഞു. ന്താ അനക്ക് വേണ്ടീത്.... ഉപ്പാ എനിക്കു റസിയയെ ഇഷ്ടമാണ്. അവളെ വിവാഹം കഴിക്കണമെന്നാഗ്രഹമുണ്ട്. വിവാഹം നടത്തി തരില്ല എന്നറിയാം അതുകൊണ്ട് അവളെ വിളിച്ചിറക്കി കൊണ്ടു പോകാനാണ് ഞാനിപ്പോ വന്നത്. സ്നേഹത്തിന് മറ്റെന്തിനേക്കാളും അങ്ങ് വിലകൽപിക്കുന്നുണ്ടെങ്കിൽ ഞങ്ങളെ ഒരുമിച്ചു ജീവിക്കാൻ അനുവദിക്കണം... റസിയാ.... അദ്ദേഹം എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവളെ വിളിച്ചു. അവൾ ദയനീയമായൊന്നു നോക്കി കൊണ്ട് അദ്ദേഹത്തെ വിളിച്ചു ഉപ്പാ..... ഈയ്യൊന്നും പറയണ്ട.. കാര്യങ്ങളെല്ലാം നേരത്തേ ന്തമ്മളറിഞ്ഞേക്കണ്. എന്താ അന്റെ തീരുമാനം.... ഉപ്പാ എനിക്ക്..... ഉപ്പന്നോടു പൊറുക്കണം... ഡീ.. ശെയ്ത്താനേ.. അന്നെയ്ന്നു ഞാൻ .. റസിയയുടെ ഉമ്മ ദേഷ്യം കൊണ്ട് അവളെ തല്ലാനോങ്ങി. വേണ്ട.. അവള് പൊയ്ക്കോട്ടെ.. ഉപ്പാ... 'അവളുടെ ഇക്കാക്കമാർ അവിശ്വസനീയമായി നോക്കി വിളിച്ചു.' പക്ഷേങ്കില് .. മോളേ റസിയാ... ഞമ്മ മയ്യെത്തായീന്നറിഞ്ഞാലും നീയി പടികേറി വരരുത്.. ഉപ്പാ.... റസിയ തൊണ്ടയിടറി കരഞ്ഞു വിളിച്ചു. അവനാലാകും വിധം അവനവളെ സമാധാനിപ്പിച്ചു അവളുടെ കൈ മുറുകെ പിടിച്ചു കൊണ്ട് അവർ നടന്നകന്നു പുതിയൊരു ജീവിതത്തിലേക്ക്... ശരത്ത്.... ശരത്ത്... ശരത്താരാ... നേഴ്സിന്റെ വിളി കേട്ട് അവൻ ഓർമ്മകളിൽ നിന്നുണർന്നു. ഒരു എമർജൻസി ഓപ്പറേഷൻ വേണം ഇതിലൊന്നു സയിൻ ചെയ്യൂ.' സിസ്ററർ റസിയക്കിപ്പോ.... ഒന്നും പറയാറായിട്ടില്ല അൽപം സീരിയസാണ് ആ തന്നെ കാണണമെന്നു പറഞ്ഞു .അകത്തോട്ടു ചെല്ലൂ.അധികം സംസാരിപ്പിക്കരുത്. തല മുഴുവൻ ഒരു പഞ്ഞി കെട്ടുപോലെ.. അതിനുള്ളിൽ അവളുടെ മുഖം.. 'ഇക്കാ.... നിക്കെന്റെ ..ഉപ്പയെ ..കാണണം... നി കാണാൻ പറ്റീലെങ്കിലോ.. അങ്ങനെയൊന്നും പറയല്ലെന്റെ റസിയാ... ഞാൻ കൊണ്ടു വരാം ഉപ്പയെ .. ' അവൻ നേരെ സുൽത്താൻ വീട്ടിലേക്ക് പാഞ്ഞു. രക്തത്തിൽ കുളിച്ചു കയറി വന്ന അവനെ കണ്ട് അവരും പകച്ചുപോയി. അവൻ നേരെ റസിയയുടെ ഉപ്പാന്റെ കാൽക്കൽ വീണു. ഉപ്പാ.. എന്റെ... റസിയ.. "അവളുടെ കൈയ്യും പിടിച്ച് ഇറങ്ങിയതും അവന്റെ വീട്ടിലവരെ കയറ്റാഞ്ഞതും ,ഒരുമിച്ചു ജീവിക്കാനൊരിടം കണ്ടെത്തിയിട്ടും സാഹചര്യങ്ങളിൽ പതറാതെ വീട്ടുകാരുടെ അനുഗ്രഹത്തോടെയല്ലാതെ ഒരുമിക്കില്ല എന്നു സത്യം ചെയ്തതും, പിന്നിടൊരു ദിവസം രണ്ടു പേരുടെയും സ്വന്തം ഇഷ്ടപ്രകാരം അവരവരുടെ വീട്ടില്ലക്ക് തിരിച്ചു പോകാൻ പുറപ്പെട്ടിട്ട് പാതി വഴിയിൽ വച്ചുണ്ടായ ആക്സിഡന്റും എല്ലാമെല്ലാം അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു നിർത്തി.'' ഉപ്പാ.... റസിയക്ക് ഉപ്പയെ കാണണംന്ന് പറഞ്ഞു. അവൾ വല്ലാത്തൊരു അവസ്ഥയിലാണ്.ഓപ്പറേഷനു മുൻപ് ഉപ്പയെ വിളിച്ചു കൊണ്ടുവരാമെന്ന് ഉറപ്പുകൊടുത്തിട്ടാ ഞാൻ വരുന്നത്. അവന്റെ അപേക്ഷയല്ല മറിച്ച് ഒരു പിതാവിന് മകളോടുള്ള ആത്മബന്ധത്തിനാണവിടെ ചലനം സംഭവിച്ചത്. അവർ പുറപ്പെട്ടു മകളുടെ അടുത്തേക്ക് മോളേ റസിയാ.... റസിയ കണ്ണുകൾ പതുക്കെ തുറന്നു. ഉപ്പാ ..
ഉപ്പാ ...ന്നോട് ക്ഷമിക്കുപ്പാ.. അതൊരു ഏറ്റുപറച്ചിലായിരുന്നു പ്രണയത്തിനു വേണ്ടി അവരെ ഉപേക്ഷിക്കാൻ തയ്യാറായതിന്റെ വേദനിപ്പിക്കേണ്ടി വന്നതിന്റെ അങ്ങനെയെല്ലാമെല്ലാം.. ഉപ്പയുടെ കൈവിരലുകൾ അവളുടെ കൈയ്യിൽ നിന്നും വഴുതി ഓപ്പറേഷൻ തിയ്യറ്ററിലേക്കു പോകുമ്പോൾ അവളായിരം വട്ടം മനസ്സിൽ ക്ഷമ ചോദിച്ചിരുന്നു ജന്മം തന്ന മാതാപിതാക്കളെ വിഷമിപ്പിച്ചതിന്. ഓപ്പറേഷൻ തിയ്യറ്ററിനു മുൻപിലെ ചുവന്ന ലൈറ്റണഞ്ഞു ശരത്തിന്റേയും റസിയയുടെ ഉപ്പയുടേയും കൂടെയുള്ളവരുടേയും ആധിപ്പിടിച്ച നോട്ടങ്ങൾക്കും വിറങ്ങലിച്ചു പോയ ചുണ്ടുകൾക്കും ആശ്വാസവുമായി ഡോക്ടർ അതു പറഞ്ഞു ഓപ്പറേഷൻ കഴിഞ്ഞു റസിയക്കിപ്പോ പേടിക്കാനൊന്നുമില്ല. ഒത്തിരി ആശ്വാസത്തോടെ ഡോക്ടർക്കു മുൻപിൽ അവർ നന്ദി പറഞ്ഞു. മാസങ്ങൾക്കു ശേഷം സുൽത്താൻ വീട്ടിലിന്ന് ആഘോഷമാണ്. ഇന്നാണ് റസിയയുടേയും ശരത്തിന്റേയും നിക്കാഹ്. ജാതി മത ചിന്തകളില്ലാതെ വീട്ടുകാരുടെ അനുഗ്രഹത്തോടെ അവരുടെ പ്രണയത്തിനിന്നു സാക്ഷാത്കാരം. വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ റസിയയുടെ കവിളിൽ പിടിച്ചു കൊണ്ട് ശരത്ത് പറഞ്ഞു എന്റെ ഖൽബുകവർന്ന മൊഞ്ചത്തി റസിയ...

By: Anupriyashibu shibu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo