നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാക്കക്കൂട്


കാക്കക്കൂട്
------------------
"സുഭദ്രക്കുഞ്ഞേ"
"സുഭദ്രക്കുഞ്ഞേ " "ഒന്നിങ്ങോട്ട് വേഗം വന്നേ"...
ചീരുവിന്റെ സ്വരം കേട്ട് സുഭദ്രാമ്മ കോ ലോത്തേക്ക് ചെന്നു. മുത്തശ്ശിയുടെ കാലം മുതൽക്കേ മാലേത്ത് പുറം പണി ചെയ്യുന്നത് ചീരുവാണ്. അതു കൊണ്ട് തന്നെ അവർക്ക് ആ കുടുംബത്തോടുള്ള സ്നേഹവും കടപ്പാടും ഒന്നു വേറെ തന്നെയാണ്.
"എന്താ ചീരുവമ്മേ അതിരാവിലെ ഒരു ബഹളം "
" സുഭദ്രക്കുഞ്ഞ് അങ്ങട് നോക്കിയേ"
"അത് കണ്ടോ " വടക്കേപ്പറമ്പിലെ കൂറ്റൻ ആഞ്ഞിലിയുടെ മുകളിലേക്ക് ചുണ്ടി കൊണ്ടാണ് ചീരുവിന്റെ സംസാരം. പെട്ടെന്ന് ചീരു ചുണ്ടിയിടത്തേക്ക് സുഭദ്രാമ്മ ദൃഷ്ടി പായിച്ചു..
"എന്റെ മേലേപ്പാട്ട് ഭഗവതി ഞാനെന്താ ഈ കാണണത്" സുഭദ്രാമ്മയുടെ മനസ്സിലു ടെ ഒരു മിന്നൽ പിണർ കടന്നു പോയി. ഇന്നലെ വരെ അത് ശ്രദ്ധയിൽ പെട്ടിരുന്നില്ല. സാമാന്യം വലിയൊരു കാക്കക്കൂട്. പണ്ട് പുരാതീനേ തറവാട്ടിൽ കൈമാറി പോന്ന വിശ്വസത്തിന്റെ കനലുകൾ സുഭദ്രാമ്മയുണ്ട മനസ്സിനെ പൊള്ളിക്കാൻ തുടങ്ങിയിരുന്നു.
"ചീരുവമ്മേ ഇതെങ്ങനെ" "ഇന്നല വരെ ".
വാക്കുകൾക്കായി സുഭദ്രാമ്മ വീർപ്പ് മുട്ടി.
"ഞാൻ ഇന്ന് രാവിലെയാണ് കുഞ്ഞേ ഇത് കണ്ടത് "ചീരുവമ്മ പറഞ്ഞു.
"വടക്കേപ്പറത്ത് കാക്ക കുട് കൂട്ടിയാൽ തെക്കേപ്പറത്ത് പട്ടടയെന്നാ പറയാറ് " മിന്നൽ പിണർ കണക്കെയുള്ള ആ വാക്കുകൾ കേട്ട് സുഭദ്രാ മ്മ തിരിഞ്ഞ് നോക്കി. ചെമ്പകശ്ശേരിയിലെ ലക്ഷ്മി കുട്ടി അമ്മയാണ്. ക്ഷേത്ര ദർശനം കഴിഞ്ഞുള്ള വരവാണ്. "എന്താപ്പോ ചെയ്ക എന്റെ ലക്ഷ്മിയേച്ചിയേ " അത്യധികം പാരവശ്യത്തോടെ സുഭദ്രാമ്മ തിരക്കി.
"കൂട് അവിടുന്ന് എടുത്ത് കളയണേച്ചാൽ നടക്കണ പണിയല്ല സുഭദ്രേ " ലക്ഷ്മിയമ്മ ആധി കൂട്ടി. "ആ ചെല്ലപ്പനോട് ഇവിടെ വരെ ഒന്നു വരാൻ പറയോ ചീരു വമ്മേ".
"ചെല്ലപ്പൻ വന്നിട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല സുഭദ്രേ " "ആകാശത്ത് കൊണ്ട് ചെന്നാണ് അവറ്റകൾ കൂട് വച്ചിരിക്കണത് ". "ചെല്ലപ്പൻ വിചാരിച്ചാൽ അത് എടുത്ത് കളയാൻ പറ്റുമെന്ന് എനിക്ക് തോന്നണില്ല ". ലക്ഷ്മിയമ്മയുടെ വാക്കുകൾ സുഭദ്രയെ കുടുതൽ അസ്വസ്ഥയാക്കി.
"എന്റെ ഭഗോതീ കുട്ടികൾടെ അച്ഛന് ഒരു അറ്റാക്ക് കഴിഞ്ഞിട്ട് മൂന്ന് മാസം ആകണതേ ഉള്ളു" "ആകെക്കൂടി മനസ്സമാധാനം പോയീലോ"
"നീ വിഷമിക്കാതെന്റെ സുഭദ്രേ ഭഗോതിയെ വിളിക്ക് "
"അമ്മ തന്നെ കാക്കട്ടെ "
"ഞാൻ അടുക്കളേലോട്ട് ചെല്ലട്ടെ ലക്ഷ്മിയേച്ചി" '"ഉണ്ണിയ്ക്ക് പോവണ്ടതല്ലേ"
" ഉണ്ണീടെ ഡോക്ടർ പഠിത്തം ഒക്കെ കഴിയാറായോ സുഭദ്രേ " ലക്ഷ്മിയമ്മ ചോദിച്ചു.
" ഈ വർഷം കൂടിയുണ്ട് ലക്ഷ്മിയേട്ടത്തി അത് കഴിഞ്ഞ് ഹൗസ് സർജൻ സിയും കഴിയണം " "അവനോട് മിടുക്കനായി പാസ്സായി വരാൻ പറ" "അയലോക്കത്ത് ഒരു ഡോക്ടർ ഉള്ളതിന്റെ ഗുണം ഞങ്ങൾക്കൂടി അല്ലെ. "
"എന്നാ നീ ചെല്ല് സുഭദ്രേ ഞാൻ പോവ്വാട്ടോ" ലക്ഷ്മിയമ്മ യാത്ര പറഞ്ഞിറങ്ങി.
അന്നത്തെ ദിവസം സുഭദ്രാമ്മക്ക് ജോലിയിൽ ഒന്നും ശ്രദ്ധിക്കാനെ കഴിഞ്ഞില്ല. കൈക്കും കാലിനും ആകെക്കൂടി ഒരു തളർച്ച പോലെ. ആധിയോടെ എന്തൊക്കെയോ ചെയ്തു.
"അമ്മേ ഒന്നിങ്ങട് വന്നേ ഈ സാമ്പാർ മുഴുവൻ ഉപ്പാണല്ലോ"
"ഇതെങ്ങനാ കഴിക്കാ''. പ്രാതൽ കഴിയ്ക്കാനായി വന്ന ഉണ്ണി ആശങ്കപ്പെട്ടു. "അമ്മയ്ക്കെന്താ പറ്റീത് ". "മനസ്സിൽ എന്തോ കരട് വീണിട്ടുണ്ടല്ലോ" .
"ഒന്നുല്ല കുട്ട്യേ "
"മനസ്സിന് ഒരു സമാധാനം ഇല്ല ".
"എന്താപ്പോ അമ്മയ്ക്ക് സമാധാനക്കേട് " "ഉണ്ണിക്കുഞ്ഞേ നമ്മുടെ വടക്കേപ്പറമ്പിലെ ആഞ്ഞിലിയേൽ ഒരു വലിയ കാക്കക്കൂട്".
" അത് കണ്ടപ്പോൾ മുതലുള്ള ആധിയാ സുഭദ്രക്കുഞ്ഞിന് "
ഉണ്ണിയുടെ ചോദ്യത്തിന് ചീരുവമ്മ അടുക്കള വാതിലിൽ നിന്നു കൊണ്ട് സമാധാനം പറഞ്ഞു. "ഇതൊക്കെ വെറും അന്ധവിശ്വാസം അല്ലെ എന്റെ അമ്മേ"
"ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അമ്മ ഇതൊക്കെ ആലോചിച്ച് മനസ്സ് പുണ്ണാക്കുന്നത് കൊറച്ച് കഷ്ടാണൂട്ടോ "
"എന്താ ഇവിടൊരു ചർച്ച " ഉണ്ണിയുടെ അച്ഛൻ ശ്രീധരൻ നായർ അങ്ങോട്ടേക്ക് വന്നു. വീണ്ടും ചീരുവമ്മ കാര്യങ്ങൾ വിവരിച്ചു.
"ശ്രീധരേട്ടാ നമ്മുക്ക് ആ ആഞ്ഞിലി അങ്ങട് വിറ്റാലോ ".
"ഉണ്ണി എത്ര നാളോണ്ട് പറയണതാ അവനൊരു ബൈക്ക് വേണംന്ന് " "കുടെയുള്ള കുട്ട്യോൾ ഒക്കെ കാറിലൊക്കെ ആണൂത്രേ വരണത് " "അവർടെ ഇടേല് ന്റെ കുട്ടി ചെറുതാവണത് എനിക്ക് സഹിക്കൂല ".
" എന്റെ സുഭദ്രേ നീ ഇങ്ങനെ വകതിരിവില്ലാണ്ട് ഓരോന്ന് പറയല്ലെ " "നമ്മുടെ ലക്ഷ്മി മോളുടെ കല്യാണത്തിനൂടെ ഞാൻ അത് വിൽക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല"
" എനിക്ക് ഓർമ്മ വെച്ചപ്പോൾ മുതൽ ആ ആഞ്ഞിലി ഇത് പോലെ അവിടെ ഉണ്ട്"
" സ്ഥാനത്ത് നിക്കണ ആ ആഞ്ഞിലിയാ മാലേത്ത് വീടിന്റെ ഐശ്വര്യംന്ന് മുത്തശ്ശി എപ്പോഴും പറയുമായിരുന്നു "
ശ്രീധരൻ നായർ തന്റെ പ്രയാസം തുറന്നു പറഞ്ഞു.
"അല്ലേലും എന്റെ ആവശ്യങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ല".
ഉണ്ണി ദേഷ്യത്തിൽ കഴിപ്പ് അവസാനിപ്പിച്ച് എഴുന്നേറ്റു.
"എന്റെ ശ്രീധരേട്ടാ അവന്റെ ഒരു ആഗ്രഹമല്ലേ " , "എത്രയായി പറയണു" "നമ്മുക്ക് അത് കൊടുക്കാം "
" ഒന്നാമത് ശ്രീധരേട്ടന് മേലാത്തത് അല്ലെ "
"ആ കാക്കക്കൂട് അവിടെ ഉള്ളടത്തോളം എന്റെ ഉള്ളിൽ ആധി തീരില്ല "
"നിങ്ങളുടെ ഒക്കെ ഇഷ്ടം പൊലെ നടക്കട്ടെ "
അല്ലാണ്ട് ഞാനിനി എതിർത്തൂന്ന് വേണ്ട" "ചീരുവമ്മേ, പോകണ വഴിക്ക് ആ തോമാച്ചനോട് ഒന്ന് ഇത്രേടം വരെ വരാൻ പറയൂ "
വൈകിട്ട് ശ്രീധരൻ നായർ ജോലി കഴിഞ്ഞ് ട്രഷറിയിൽ നിന്നെത്തിയ പുറകേ തോമാച്ചൻ മാലേത്തെത്തി.
"പിള്ളേച്ചാ ഇപ്പോ തടിക്കൊക്കെ ഡിമാന്റ് തീരെ കൊറവാ ". നോട്ട് നിരോധനം ഒക്കെ വന്നേ പിന്നെ പെര പണിക്കൊക്കെ ഒരു മങ്ങലാ "
"ഒരു എഴുപതിനായിരം ഉറുപ്യ അങ്ങട് തരും" തോമാച്ചൻ പറഞ്ഞു വെച്ചു.
"അത് തീരെ കുറഞ്ഞ് പോയി എന്റെ തോമാച്ചാ"
വിൽക്കാൻ അത്യാവശ്യം ഉണ്ടായിട്ടല്ല ". "സുഭദ്രയുടെ ഒരോരോ നിർബന്ധം "
" അതീന്ന് ഒരു നയാ പൈസ കൂട്ടി എനിക്ക് വേണ്ട പിള്ളേച്ചാ" "കൂലിച്ചിലവും അറപ്പ് കൂലീം ഒക്കെ കഴിഞ്ഞ് പിന്നെ ഒന്നും കിട്ടാനില്ല" അതും പറഞ്ഞ് തോമാച്ചൻ പോവാൻ ഭാവിച്ചു.
" അതിന് അങ്ങട് സമ്മതിച്ചേക്കൂ ശ്രീധരേട്ടാ" "മനസ്സമാധാനമാണ് കാശിനേക്കാൾ വലുത് " സുഭദ്രാമ്മ നിർബന്ധിച്ചു. "ഞാൻ കാരണം ഇനി നിന്റെ മനസ്സമാധാനം പോകണ്ട "
" ഇഷ്ടം പോലെ നടക്കട്ടെ" ശ്രീധരൻ നായർ മനസ്സില്ലാമനസ്സോടെ സമ്മതം മൂളി "
പിറ്റേന്ന് വൈകുന്നേരത്തോടെ സുഭദ്രാമ്മയുടെ അങ്കലാപ്പിന് ഒരു അറുതിയായി. വലിയൊരു ശബ്ദത്തോടെ തലമുറകളുടെ മണമുള്ള ആ മരം ആർത്തലച്ച് വീണു. വലിയൊരു ആപത്ത് ഒഴിഞ്ഞു പോയ സമാധാനം സുഭദ്രാമ്മയുടെ മുഖത്തുണ്ടായിരുന്നു.
"സുഭദ്രക്കുഞ്ഞേ മുട്ട വിരിഞ്ഞതേ ഉണ്ടാർന്നുള്ളൂട്ടോ "
" പാവം കാക്കക്കുഞ്ഞുങ്ങൾ രണ്ടും ചത്തു കിടക്കുന്നു ഇലച്ചിലിന്റെ ഇടേല് "
" അത് കണ്ടപ്പോ മുതല് എന്തോ ഒരു വല്ലായ്മ മനസ്സിന് "
ചീരുവമ്മ രാവിലെ തന്നെ സങ്കടം പങ്കുവെച്ചു.
"ചീരുവമ്മയ്ക്ക് വേറെ ഒരു പണീം ഇല്ലെ "
" മനസ്സ് വിഷമിപ്പിക്കാനായി ഓരോന്ന് പറഞ്ഞ് വെക്കും"
"സാരല്യ കുഞ്ഞേ അതുങ്ങടെ വിധി അങ്ങനെ"
" കുഞ്ഞ് അതൊന്നും ചിന്തിക്കണ്ട " ഞാൻ ഇറങ്ങട്ടെ "
പിറ്റെ ദിവസം രാവിലെ തന്നെ ഉണ്ണിയും ശ്രീധരൻ നായരും കൂടി ടൗണിൽ പോയി ബൈക്ക് വാങ്ങി. ലോകം കീഴടക്കിയ സന്തോഷം ഉണ്ണീടെ മുഖത്ത് ദൃശ്യമായിരുന്നു.
ലൈസൻസ് നേരത്തേ എടുത്തിരുന്നതിനാൽ ഉണ്ണിയാണ് ബൈക്കോടിച്ചത്. മാലേത്ത് എത്തുമ്പോൾ സുഭദ്രാമ്മ രണ്ടാളെയും കാത്ത് മുറ്റത്ത് തന്നെ ഉണ്ടായിരുന്നു.
"എന്റെ കുട്ടിയ്ക്ക് സന്തോഷം ആയില്ലേ " "ഇപ്പൊ ആകെ കൂടി മനസ്സിനു ഒരു സമാധാനം " എന്റെ ഭഗോതീ ആപത്തൊക്കെ ഒഴിവാക്കിത്തരണേ"
പിന്നീടുള്ള ഉണ്ണിയുടെ യാത്രകൾ ആ ബെക്കിലായി. കുട്ടുകാരൊന്നിച്ച് കറക്കവും പതിവായി.
ഒരു ദിവസം പതിവുപോലെ ഉണ്ണിയും ശ്രീധരൻ നായരും പോയിക്കഴിഞ്ഞ് സുഭദ്രാമ്മ വീട്ടുജോലികളിൽ മുഴുകി. പതിവ് സമയം ആയിട്ടും ഭർത്താവിനേയോ മകനേ യോ കാണാത്തതിനാൽ വീടിനു മുന്നിലെ നടപ്പാതയിലേക്കിറങ്ങി.
ഏറെക്കഴിയും മുമ്പ് ഒരു വെളുത്ത കാർ അവിടെ എത്തി. അതിൽ ഉണ്ണിയുടെ കൂട്ടുകാരും ശ്രീധരൻ നായരും ഒന്നു രണ്ട് ബന്ധുക്കളും ഉണ്ടായിരുന്നു. ശ്രീധരൻ നായരെ ചിലർ താങ്ങി പിടിക്കുന്നുണ്ടായിരുന്നു. സുഭദ്രാമ്മ പാരവശ്യത്തോടെ ഓടി അടുത്ത് വന്നു.
"എന്താ ശ്രീധരേട്ടാ ഉണ്ടായെ "
"അച്ഛന് ഒന്നൂല അമ്മെ " "നമ്മുടെ ഉണ്ണി ചെറുതായി ഒന്ന് വീണു"
"ഞങ്ങൾ ഹോസ്പ്പിറ്റലിൽ നിന്നും വരുവാ" "പേടിക്കാനൊന്നുമില്ല""ഹോസ്പിറ്റലിൽ നല്ല തിരക്കായിരുന്നു"
"ഏറെ സമയം എവിടെ നിന്നതോണ്ടാവും അച്ഛനൊരു തളർച്ച "
ഉണ്ണിയുടെ കൂട്ടുകാരനായ രാഹുൽ പറഞ്ഞു.
"സത്യം പറ എന്റെ ഉണ്ണിയ്ക്കെന്താ പറ്റീത് " "ഒന്നൂല സുഭദ്രേ നീ ഒന്നു വെപ്രാളപ്പെടാതെ "
ശ്രീധരൻ നായർ വാക്കുകൾക്കായി നന്നേ വിഷമിക്കുന്നുണ്ടാരുന്നു.
"എന്നിട്ട് ഉണ്ണി ആശുപത്രിയിൽ നിന്നും വന്നില്ലേ "
"എനിക്ക് ഇപ്പോ ആശുപത്രിലേക്ക് പോണം"
"ചെറിയ ഒരു മുറിവ് പോലും താങ്ങാൻ പറ്റാത്ത കുട്ടിയാ"
ശ്രീധരൻ നായരുടെ മൗനം സുഭദ്രാമ്മയെ കൂടുതൽ ആധിപിടിപ്പിച്ചു.
"എന്താ ശ്രീധരേട്ടാ" "എന്താണേലും എന്നോട്ട് പറയ്"
"ഉണ്ണീടെ പരിക്ക് സാരമുള്ളതാണോ "
"എന്റെ സുഭദ്രേ നീ ഒന്നു ബഹളം വെയ്ക്കാതിരിക്ക്" "ഉണ്ണിയ്ക്ക് കൊഴപ്പോന്നൂല്ല" സുഭദ്രാമ്മയുടെ സഹോദരൻ സുധാകരൻ നായർ ആശ്വസിപ്പിച്ചു.
"പിന്നെന്താ അവൻ നിങ്ങളുടെ കൂടെ വരാഞ്ഞത് ".
"അത് ഒരു ദിവസം അവിടെ കിടക്കാൻ ഡോക്ടർ പറഞ്ഞിട്ടാ"
പരുക്ക് സാരമുള്ളതല്ല സുഭദ്രെ"
സുധാകരൻ നായർ ആശ്വസിപ്പിച്ചു.
"നാളെ നമ്മുടെ ഉണ്ണി വരും സുഭദ്രേ " അത് പറയുമ്പോൾ ശ്രീധരൻ നായർ കരച്ചിലടക്കാൻ നന്നേ പാട് പെടുന്നുണ്ടായിരുന്നു.
വിവരം അറിഞ്ഞ് അപ്പോഴേക്കും മാലേത്തേക്ക് ബന്ധുക്കളും അയൽക്കാരുടേയും വരവു തുടങ്ങിയിരുന്നു .സുഭദ്രാമ്മയ്ക്ക് എന്തൊക്കെയോ പാരവശ്യം തോന്നി.
പിറ്റേന്ന് രാവിലെ തന്നെ മാലേത്ത് വീട് ആൾക്കാരെ കൊണ്ട് നിറഞ്ഞു. എന്തോ പന്തികേട് ഉണ്ടെന്ന് സൂ ഭദ്രാമ്മയ്ക്ക് തോന്നി തുടങ്ങി. അപ്പോഴേക്കും വെളുത്തൊരാംബുലൻസ് മാലേത്തെ മുറ്റത്തെത്തി.
"കാക്കക്കൂട് എടുത്ത് കളഞ്ഞിട്ടും എന്റെ കുട്ടിയെ നീ കൊണ്ടുപോയി ലോ ഭഗോതി ".
ചീരുവമ്മയുടെ നിലവിളിയുടെ ഒരറ്റം സഭദ്രമ്മയുടെ ഉള്ളിൽ വന്ന് ചാട്ടുളി പോലെ തറച്ചു. അവർ വല്ലാത്ത വിഭ്രാന്തിയിൽ ആയി. ആരൊക്കെയോ അവരെ താങ്ങിയെടുത്ത് നടുത്തളത്തിലേക്ക് കൊണ്ടുപോയി. അവിടെ ഉണ്ണിയുടെ വെള്ളപുതച്ച ദേഹം കണ്ട് ആ മാതൃഹൃദയത്തിൽ ഒരഗ്നിപർവത സ്ഫോടനം ഉണ്ടായി. "ന്നാലും എന്റെ ഉണ്ണിയെ കാക്കകൂട് കളയാൻ വിറ്റ ആഞ്ഞിലി തന്നെ നിന്നെ ചതിച്ചൂലോ"
"എന്റെ മേലേപ്പാട്ട് ഭഗോതി നീ എന്റെ ഉണ്ണി കുട്ടനെ കാത്തീലല്ലോ".
പതം പറഞ്ഞ്കരഞ്ഞ് അവർ മോഹാലസ്യപ്പെട്ട് വീണു.
ഉച്ചയ്ക്ക് മാലേത്തെ തെക്കേ മുറ്റത്ത് ഉണ്ണിക്കായൊരു ചിത ഒരുങ്ങി.
ഈ സമയത്തും വിധിയുടെ നിയതി പോലെ വടക്കെപ്പറമ്പിലെ പുളിമരത്തിൽ മറ്റൊരു കാക്ക കൂട് ഒരുങ്ങുന്നുണ്ടായിരുന്നു.

Appus

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot