നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

"ദുബായിലെ ദംബിരിയാണി"

"ദുബായിലെ ദംബിരിയാണി"
ആ റൂമിൽ മൂന്നു ഡബിൾ കോട്ട് കട്ടിലുകളിലായി ആറു പേരുണ്ടായിരുന്നു....
അഞ്ചു പേരും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു പോയപ്പോഴാണ് ഉണ്ണികൃഷ്ണൻ ചിക്കൻ ബിരിയാണിയുടെ ഫിനിഷിംഗ് സ്റ്റേജ് ഏറ്റെടുത്തത്..
പ്രാരംഭത്തിലെ പച്ചക്കറി ചിക്കൻ മുറിക്കൽ അരി കഴുകൽ തുടങ്ങിയ ചടങ്ങുകൾ ചെയ്തത് എല്ലാവരും ഒരുമിച്ചായിരുന്നു...
ദംബിരിയാണിയിൽ അതിവിദഗ്ദനാണ് ഉണ്ണി.
അഞ്ചു പേരും തൊപ്പിയും തലയിൽ വെച്ച് റൂമുവിടുമ്പോൾ പറഞ്ഞിരുന്നു "ഉണ്ണീ ബിരിയാണി കലക്കണം ട്ടാ"
ഒരു ചെറൂപുഞ്ചിരിയോടെ തലയാട്ടിയ ഉണ്ണിക്കറിയാം ഇവൻമാർക്ക് തന്നിലുള്ള പ്രതീക്ഷ...
കൂട്ടത്തിലെ ഏറ്റവും ഇളയവൻ ഫുആദ് പറയും
"ഉണ്ണിയേട്ടനെ കാണുന്നതുവരെ എനിക്കൊരു തോന്നലുണ്ടായിരുന്നു ബിരിയാണിയിൽ ഞങ്ങൾ തലശ്ശേരിക്കാർ മുസ്ലിംങ്ങളാണ് കേമന്മാർ എന്ന് പക്ഷെ മലപ്പുറത്തെ ഹിന്ദുവായ ഉണ്ണിയേട്ടൻ എന്റെ അഹങ്കാരം തീർത്തുകളഞ്ഞു...
കോഴിക്കോട്ടേരൻ ഷമീർ നാട്ടീൽ പോയി വന്നാൽ പറയും "നാട്ടിൽ കല്യാണങ്ങളോട് കല്യാണാ പക്ഷെ ഉണ്ണീടെ
ബിരിയാണിക്ക് ഒന്നും ഒക്കുല്ല"...
മലപ്പുറത്തുകാരൻ ഹിഷാമിന്റെ അഭിപ്രായത്തിൽ നാട്ടിലെ ടോപ്പ് ബിരിയാണിക്കാരനായ ബാപ്പാനക്കാളും കേമനാണ് ഉണ്ണി എന്നാണ്..
ഉണ്ണിയേട്ടന്റെ ബിരിയാണി ന്റെ ബാപ്പ കഴിച്ചാൽ "ജി ബല്ലാത്ത പഹയഹനാ ടാ ചെങ്ങായി" നു പറഞ്ഞു നാട്ടിലെ കല്ല്യാണ ബിരിയാണി പണിക്ക് ഒപ്പംകൂട്ടും.. ഹിഷാമിന്റെ ഭാഷ്യം.
ഉണ്ണി റേഡിയോ എഫ്എം ഓൺ ചെയ്തു എന്നിട്ട് ബിരിയാണി ചെമ്പ് 'ഗ്യാസ്സ്റ്റൗവിൽ' നിന്ന് ഇറക്കി താഴെ വെച്ചു ദം പൊട്ടിച്ചു..
റൂം നിറയെ ബിരിയാണി മണം നിറഞ്ഞു.. ചൂട് ആവിയും പുകയും മുഖത്തേക്കടിച്ച് ഉണ്ണിക്കണ്ണിറുക്കിപ്പിടിച്ച് ക്ഷമയോടെ
ചട്ടുകമെടുത്ത് ബിരിയാണി ഇളക്കുമ്പോൾ റേഡിയോയിൽ മാറി വന്ന ഗാനം "എന്നമ്മെ ഒന്നു കാണാൻ എത്ര നാളായ് ഞാൻ കൊതിച്ചു ആമടിയിൽ വീണുറങ്ങാൻ എത്ര രാവിൽ ഞാൻ നിനച്ചു കണ്ടില്ലല്ലോ കേട്ടില്ലല്ലോ എൻ മനമുരുക്മൊരു താരാട്ട്"....
ഉണ്ണിയുടെ മനസ്സ് അങ്ങ് നാളികേരത്തിന്റെ നാട്ടിലെ കൊച്ചു കുടിലിന്റെ സ്ഥാനത്ത് താൻ പുതുതായി പണികഴിപ്പിച്ച കൊച്ചു വീട്ടിലെ കൊച്ചു കട്ടിലിൽ കൊച്ചു കാലും നീട്ടിയിരിക്കുന്ന ദീനക്കാരിയായ അമ്മയുടെ കൊച്ചു മുഖം കണ്ണിൽ നിറഞ്ഞു.. ചുക്കിച്ചുളിഞ്ഞ മുഖത്ത്കൊച്ചു കറുത്ത മണികൾ എടുത്തുകാണിക്കും..
തന്റെ ഭാര്യയും രണ്ടുവയസ്സ്കാരി മോളും മാത്രമാണ് അമ്മയുടെ ആകെ ആശ്രയവും സന്തോഷവും..
കള്ളു കുടിച്ച് കരൾ പോയി അച്ഛൻ മരിക്കുമ്പോർ ഉണ്ണിക്ക് പത്ത് വയസ്സായിരുന്നു..
വേറെ ഒരു വിവാഹത്തിനു മുതിരാതെ അയൽ വീടുകളിൽ പണിക്ക് പോയാണ് തന്നെ വളർത്തിയത്.. അച്ഛന്റെ കൂടെ ജീവിച്ച കാലമത്രയും അടിയും ഇടിയും ചവിട്ടും തെറി വിളിയും... എന്നിട്ടും അച്ഛൻ മരിച്ച നാൾ അമ്മ ബോധംകെട്ടു മണിക്കൂറുകളോളം....
മരിച്ച് നാൽപതു ദിവസം തികയും വരെയും ദിവസവും അമ്മബോധം കെടും ദിനേന കുറച്ചു നേരമെങ്കിലും...
രാത്രി തന്നെ കെട്ടിപ്പിടിച്ച് നെറുകിൽ മുഖമമർത്തി കിടക്കും കൊച്ചു ഓലക്കൂരയിൽ..... പല രാത്രികളിലും അമ്മ തന്റെ മുഖത്ത് കവിൾവെച്ച് കിടക്കുമ്പോൾ ചുടുകണ്ണുനീർ തന്റെ മുഖത്തേക്ക് ആവിയായി പെയ്തിറങ്ങാറുണ്ട്..
ഓർമ്മകളിൽ അറിയാതെ ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ചുണ്ടുകൾ വിതുമ്പി കൈകൾ വിറച്ചു....
എന്നിട്ടും മുഴുവൻ ശക്തിയുമെടുത്ത് ബിരിയാണി നിലത്തേക്കിറക്കി വെക്കുകയായിരുന്നു...
പൊട്ടൊന്നാന്ന് വാതിൽ തുറന്ന് പുറത്തു പോയ അഞ്ചു പേരും ഒരുമിച്ച് മുറിയിൽ ഇടിച്ച് കയറിയത്...
അപ്പോഴേക്കും എഫ് എം റേഡിയോയിൽ പാട്ട് വീണ്ടും....
"പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂത്തിങ്കളാകുന്നു ഭാര്യ..."
ഉണ്ണി തോർത്തെടുത്ത് മുഖം തുടച്ചു..
റിസ്വാനാണ് പറഞ്ഞത്
"ഉണ്ണിയേട്ടൻ പാട്ടുകേട്ട് ഭാര്യയെ യോർത്ത് കരയുന്നു.. എന്നെ കണ്ടതും മുഖം തുടച്ചു.."
ഉണ്ണി നാണത്തോടെ മുഖം തിരിച്ചു കട്ടിലിൽ കമഴ്ന്ന് തണയിണയിൽ മുഖമമർത്തി... അഞ്ചു പേരും ഉണ്ണിക്കൊപ്പമുണ്ടായിരുന്നു..
പിന്നെ അവിടെ ചിരിയുടെ പൊടിപൂരമായിരുന്നു..
പ്രവാസികൾക്ക് വെള്ളിയാഴ്ച മാത്രം ലഭിക്കുന്ന പ്രതിഭാസം..
തൊട്ടടുത്ത് ചൂടുള്ള ബിരിയാണി ചെമ്പിൽ നിന്നും ആവി പറക്കുന്നുണ്ടായിരുന്നു....
- ഹംസ നവാബ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot