Slider

മാവേലി മന്നൻ

0
മാവേലി മന്നൻ
'------'----------------
തീവണ്ടി ചലിക്കാൻ തുടങ്ങി
ഒറ്റയാൻ സീറ്റൊന്നിൽ ഞാൻ
എതിരെ നീണ്ടൊരു താടിസന്യാസി
കൂട്ടു സീറ്റുകളിൽ
അഞ്ച് സുന്ദരികൾ
അനക്കമറ്റ് ചിന്തയിൽ സന്യാസി
പതിവുപോലെ ഓരക്കാഴ്ചകളിലേക്ക് ഞാൻ കണ്ണ് പായിച്ച് അതിൽ ഇടക്കിടെ
യുവതികളും വന്നുപോയി അവർ
കലപില തുടങ്ങിക്കഴിഞ്ഞു
ട്രെയിൻ ആലുവാ പാലം കഴിഞ്ഞു
പെട്ടന്നൊരു യുവതിയുടെ ചോദ്യം
വായുവിൽ ഇടിച്ചു നിന്നു
പരശുരാമൻ മഴുവെറിഞ്ഞ്
സൃഷ്ടിച്ച കേരളം അതിനുമുമ്പ്
മഹാബലി എങ്ങനെ വാമനനു
ദാനം ചെയ്തു സംസാരം നിലച്ചു
ഉത്തരമില്ല മിനിട്ടുകൾ കുറേ......
കടന്നു പോയി
സന്യാസി എണീറ്റു
അവർക്കരികിലെത്തി
ഇങ്ങനെ പറഞ്ഞു
പുരാണത്തിലെ മഹാബലിയല്ല
മാവേലി മന്നൻ ആണ് വാമനന്റ്റെ
കാൽക്കൽ ശിരസ് നമിച്ച് രാജ്യം
വിട്ടുകൊടുത്തത്
തൃക്കാക്കര വച്ച് കീഴടങ്ങി വാമനൻ
കൊല്ലാതെ വിട്ടു കുറച്ചു മാറിയുള്ള
ഒറ്റപ്പെട്ട സ്ഥലമായ
പാതാളം
എന്ന കാട്ടിലേക്ക്
മാവേലി മന്നനെ നാടുകടത്തി
മാവേലി ഒരു വരം ചോദിച്ചു
ആണ്ടിലൊരിക്കൽ എന്റ്റെ പ്രജകളെ
കാണാൻ വരാൻ അനുവദിക്കണം
വിഷ്ണുവിജയം ആഘോഷിക്കുന്ന
പത്താം നാൾ മാവേലി പുഴകടന്ന്
പ്രജകളെ കാണാനെത്തി
അടിമത്തത്തിലും മുഴുപ്പട്ടിണിയിലുമായിപ്പോയ
ചേരമന്നൻ രാജവംശവും
ഇതര ആദിദ്രാവിഡ ജനവുംതങ്ങളുടെ
രാജാവു വരുന്ന ദിവസം
ആണ്ടുവട്ടത്തെ പട്ടിണിക്കിടയിലും
നിറച്ചുണ്ണാനുള്ള അരി കരുതി
ഓണ പുലർച്ചെ മുറ്റത്ത്
ആറേഴു പൂക്കൾ നിരത്തി
ഉച്ചയ്ക്കും വൈകിട്ടും
വയറു നിറെ ഉണ്ടു
വീർത്ത വയറു കാട്ടി
തങ്ങളുടെ സമൃദ്ധി കാട്ടി
മാവേലി മന്നനെ യാത്രയാക്കി
കാലം കുറെ കഴിഞ്ഞു
ഒരു ഓണം രാത്രിയായിട്ടും
മാവേലി വന്നില്ല
ചേരമന്നരുടെ അമ്മമാർ
മക്കളെ ഇങ്ങനെ പറഞ്ഞുറക്കി
മക്കളുറങ്ങുമ്പോ മാവേലി മന്നൻ വരും
മക്കളുടെ വയറിൽ തൊട്ടു നോക്കും
വയറു നിറഞ്ഞിരിക്കണം അല്ലേ
മന്നന്റ്റെ കണ്ണു നിറയും
പിന്നീടെല്ലാ ഓണത്തിനും
ദ്രാവിഡക്കുഞ്ഞുങ്ങൾ
ഇതുകേട്ടുറങ്ങി
മാവേലി പിന്നൊരിക്കലും വന്നില്ല
കാലം മുന്നോട്ടു പോയി മാവേലിയെ കീഴടക്കിയ ക്ഷത്രിയ സൈന്യവംശമുൾപ്പടെ മാവേലിമന്നന്റ്റെ
മഹത്വം വാഴ്ത്തിപ്പാടി തങ്ങളുടെ വിജയോത്സവത്തോടു ചേർത്തു
അമ്പം വില്ലും മാത്രം കണ്ട മാവേലി
ക്ഷത്രിയ സൈന്യത്തിന്റ്റെ കൈയ്യിലിരുന്ന മൂർച്ചയേറിയ
ഇരുമ്പായുധത്തിന് തന്റ്റെ ഒരുപ്രജയേയും ബലിനൽകിയില്ല
ഒരു പ്രജയുടെ ജീവനേക്കാൾ വലുതല്ല
രാജപദവി മാവേലി പറയാതെ പറഞ്ഞു
തൃക്കാക്കരയും പാതാളവും
അതേപേരിൽ ഇന്നുമുണ്ട്
പക്ഷം പിടിച്ച പത്രങ്ങൾ തൃക്കാക്കര കൊണ്ട് ചരിത്രം നിറുത്തി ബാക്കി ഐതിഹ്യമാക്കും വായനക്കാർ
മാവേലി പക്ഷമല്ലന്നാണ് അവരുടെ
വില്പന ചിന്ത
ഈ തൃക്കാക്കര നിന്നും തെക്കോട്ടു വീശപ്പെട്ട മഴുവിനു മുന്നിൽപ്പെട്ട
ചേരമന്നർ നാട്ടു മൂത്തവർ എല്ലാം
മരണത്തിലാവുകേം ശേഷമുള്ളവർ
അടിമകളാവുകേം ക്ഷത്രിയ രാജഭരണം ആരംഭിച്ച്
കരകൾ
ബ്രാഹ്മണർക്ക് ദാനം നൽകുകയും
ചെയ്തു
മനുഷ്യ കുലം അധിവേശം ചെയ്താണ് വളർന്നത് അവിടെ ജയവും തോൽവിയും കാണും
ഇന്നത്തെ മനുഷ്യർ ഇന്ന്
ഒരുമയിൽ ജീവിക്കണം
മാവേലിയും വാമനനും
ഇന്നിവിടെ ഒരുമിച്ചെത്തിയാൽ
നമ്മുടെ വിഡ്ഡിത്തം കണ്ട്
പൊട്ടിച്ചിരിക്കുവേം
നമ്മുടെനേരേ വാളെടുക്കുവേം
ചെയ്തു പോകും
കുട്ടികളെ ചോദ്യത്തിൽ
സംശയിക്കാനൊന്നുമില്ല
ആദ്യം വാമനൻ
പിന്നെ പരശുരാമൻ
അതുകൊണ്ട്
ഒരുമയുടെ ഓണം ആഘോഷിക്കൂ
യുവതികൾ ചോദിച്ചു
അങ്ങ് ആരാണ്
സന്യാസി പുഞ്ചിരിച്ചു
ട്രെയിൻ തൃശൂർ എത്തിയിരിക്കുന്നു
മറുപടി പറയാതെ അദ്ലേഹം
ഇറങ്ങി നടന്നു മറഞ്ഞു

VG Vassan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo