Slider

കഥ : മച്ചി പശു

0
കഥ : മച്ചി പശു
രചന : അജ്മല്‍ സി കെ
' ഓള്‍ മച്ചിയാ.. പെറൂല, പാവം എന്റെ മോന്‍, കെട്ടി കുടുങ്ങി പോയതാ'
പതിവ് പോലെ ആരോടെ തന്റെ കുറ്റം പറയുകയാണ് അമ്മായി അമ്മ. ഹൃദയത്തിലേക്ക് കാരിരുമ്പ് കുത്തി നോവിക്കുന്ന വേദനയുണ്ടെങ്കിലും ഒന്നും മിണ്ടാതെ അവള്‍ അടുക്കളയിലെ കരിപുരണ്ട ലോകത്തിലേക്ക് ഉളിയിട്ടു.
അവളറിയാതെ അശോകേട്ടനെ കുറിച്ചോര്‍ത്തു. അവളുടെ പ്രണയത്തെക്കുറിച്ചോര്‍ത്തു. ജീവനായിരുന്നു തന്നെ അശോകേട്ടന്.
' ഈ ലോകത്തില്‍ മറ്റെന്തു നഷ്ടപ്പെടുത്തിയാലും നിന്നെ ഞാന്‍ നഷ്ടപ്പെടുത്തില്ല' അശോകേട്ടന്‍ എപ്പോഴും പറയുമായിരുന്നു.
വിവാഹം വരെ എത്തിയ ബന്ധം. പക്ഷെ, മരണത്തിന്റെ രൂപത്തില്‍ വിധി അവരെ വേര്‍പെടുത്തി. കല്ല്യാണത്തിന്റെ അന്നായിരുന്നു ആ ദുരന്തം. എത്ര പ്രതീക്ഷയോടെയായിരിക്കും അശോകേട്ടന്‍ വിവാഹ പന്തലിലേക്ക് പുറപ്പെട്ടിട്ടുണ്ടാവുക. നിയന്ത്രണം വിട്ട ലോറിയുമായ് കൂട്ടിയിടിച്ച് അശോകേട്ടനെ മരണം കൈപിടിച്ചപ്പോള്‍ താന്‍ തീരാ ദുഖത്തിന്റെ മാറാപ്പ് തലയിലേറ്റുകയായിരുന്നു.
' പെണ്ണിന്റെ ദോശം, അല്ലാതെന്ത് പറയാനാ'
സഹതാപമോ ആശ്വാസവാക്കുകളോ ഉണ്ടായില്ല. പകരം കുറ്റപ്പെടുത്തലിന്റേയും ശാപവാക്കുകളുടേയും ധ്വനികള്‍ മാത്രം. എല്ലാവരുടേയും കണ്ണില്‍ ഞാന്‍ ആയിരുന്നു ശപിക്കപ്പെട്ടവള്‍.
ആ ദുരന്തത്തിന് ശേഷം കൃത്യം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേശമായിരുന്നു തന്റെ വിവാഹം നടന്നത്. സമ്മതമുണ്ടായിട്ടായിരുന്നില്ല് ഒരു രണ്ടാം കെട്ടുകാരന്, അതും തന്നേക്കാള്‍ 10 വയസ്സ് മൂത്തവന് തല കുനിച്ച് കൊടുത്തത്. അവള്‍ തന്റെ പുന്നാര അനിയത്തി കൂടി തന്നെ കുറ്റപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍.. അവള്‍ക്കുമുണ്ടല്ലോ വിവാഹമെന്ന സ്വപ്‌നം അതിന് വിലങ്ങു തടിയായ് നിക്കുന്നത് ഞാനാണത്രെ...
' ഇങ്ങനെയിരുന്ന് സ്വപ്‌നം കണ്ടാല്‍ ഇവിടുത്തെ പണികളൊക്കെ മരിച്ച് പോയ നിന്റെ തള്ള വന്ന് ചെയ്യുമോ'
കെട്ടിയോന്റെ മുറവിളി കേട്ട് അവള്‍ ചാടിയെഴുന്നേറ്റു. വയ്യാണ്ടായിരിക്കുന്നു. പുലര്‍ച്ചെ എഴുന്നേറ്റാല്‍ തുടങ്ങി രാത്രി കിടക്കും വരെ പണിയാ... നടുവൊടിയും. എല്ലാം സഹിക്കാം പക്ഷെ ഈ മച്ചിപ്പശുവെന്ന വിളി അതു മാത്രം സഹിക്കില്ല.
ആദ്യമൊക്കെ താനും കരുതിയിരുന്നത് വിശേഷമുണ്ടാവാത്തത് തന്റെ കുഴപ്പം കൊണ്ടാണെന്നാണ്. എന്നാല്‍ നടത്തിയ ചികിത്സയ്ക്കും ടെസ്റ്റുകള്‍ക്കുമൊടുവില്‍ ഡോക്ടര്‍ പറഞ്ഞത് കുഴപ്പം കെട്ടിയവനാണെന്ന്. എന്നിട്ടോ ഭര്‍ത്താവ് എല്ലാവരോടും പറഞ്ഞ് നടന്നത് എന്താണെന്നറിയോ.
'അവള്‍ മച്ചിപ്പശുവാ ഒരിക്കലും പ്രസവിക്കില്ല'
കാണുന്നവരോടും ചോദിക്കുന്നവരോടുമൊക്കെ ഹസ്ബന്റ് ഈ ഡയലോഗ് ആവര്‍ത്തിച്ചു. അവള്‍ ആരോടും ഒന്നും പറയാന്‍ പോയില്ല.. എല്ലാം മിണ്ടാതെ സഹിച്ചു. അടക്കവും ഒതുക്കവും എന്ന് പറഞ്ഞ് ചെറുപ്പം മുതലേ അവളെ വീട്ടില്‍ നിന്ന് പഠിപ്പിച്ചത് ശബ്ദമുയര്‍ത്താതിരിക്കാനായിരുന്നു പ്രതികരിക്കാതിരിക്കാനായിരുന്നു.
'പിഴച്ച പെണ്ണുങ്ങളാ ശബ്ദമുയര്‍ത്തി സംസാരിക്കുക'
അവളുടെ അമ്മയുടെ വാക്കുകള്‍ അറിയാതെയെന്നോണം മനസ്സിന്റെ ആഴത്തില്‍ പതിഞ്ഞു പോയിരുന്നു.
അന്ന് രാത്രി പതിവ് പോലെ ഉറങ്ങാന്‍ കിടന്ന അവള്‍ ഒരു സ്വപ്‌നം കണ്ടു. അശോകേട്ടന്‍ , കണ്ണിന്‍ മുമ്പില്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നു. അയ്യാളവള്‍ക്ക് നേരെ കൈനീട്ടി. അവളാ കൈകളില്‍ മുറുകെ പിടിച്ചു.. അവര്‍ രണ്ട് പേരും വിദൂരതയിലേക്ക് നടന്നകന്നു.
' ഓഫീസില്‍ പോകാന്‍ നേരമായിട്ടും ഈ നശിച്ചവള്‍ക്ക് എഴുന്നേല്‍ക്കാനായില്ലെ'. കെട്ടിയവന്‍ സുലോചനയെ കുലുക്കി വിളിച്ചു.
അവള്‍ എഴുന്നേറ്റില്ല. അവള്‍ ഇനിയൊരിക്കലും എഴുന്നേല്‍ക്കില്ലെന്നറിഞ്ഞ അയ്യാള്‍ തരിച്ചിരുന്നു. ആളുകള്‍ കൂടി. ചെറിയ പന്തലൊരുങ്ങി. അപ്പോയും അമ്മായി അമ്മ അവിടെ കൂടിയവരോട് പറയുന്നുണ്ടായിരുന്നു.
' മച്ചിപ്പശുവാണെന്നറിഞ്ഞിട്ടും ഞാനും മോനും അവളെ പൊന്നു പോലെയാ നോക്കിയേ.. എന്നിട്ടും അവളീ കടും കൈ ചെയ്തല്ലോ.'
........... ശുഭം ............

Ajmal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo