ഒരു സ്വപ്നം പോലെ...........കഥ (A Story by Shaju Vijayan)
***************************************************************
***************************************************************
കുട്ടികളെപ്പോലെ ഭാര്യയുമായി വഴക്കിട്ട് ജനാല സീറ്റിൽ ഇരുന്നതുതന്നെ, വിമാനം താഴുമ്പോൾ പശ്ചിമഘട്ടവും അറബിക്കടലും ഇണചേരുന്ന കൊങ്കണിന്റെ ആകാശക്കാഴ്ച്ച ഒന്ന് ആസ്വദിക്കാം എന്ന മോഹത്താൽ ആയിരുന്നു. വടക്കേ ഇന്ത്യയിൽ ആൾക്കാർ പറയാറുണ്ട് ചില ദേവാലയങ്ങളിൽ, ദേവതയുടെ വിളി വരുന്നത് വരെ എത്ര ശ്രമിച്ചാലും പോകാൻ പറ്റില്ലെന്ന്. വളരെ ചെറുപ്പത്തിലെ തുടങ്ങിയ ആഗ്രഹമാണ് ഗോവയിൽ പോകുക എന്നത്. ഇന്ത്യയിലെ ഒട്ടുമിക്കവാറൂം സ്ഥലങ്ങളും, പല വിദേശ രാജ്യങ്ങളും സന്ദർശിച്ചുവെങ്കിലും ഗോവ സന്ദർശിക്കാനുള ആ വിളി വന്നത് വാർധക്യത്തിന്റെ ആദ്യ പടിയിൽ കാൽ വെയ്ക്കാൻ തുടങ്ങുന്ന ജോലിയിൽ നിന്ന് വിരമിക്കാൻ ഏതാനും വർഷങ്ങൾ മാത്രം അവശേഷിക്കുന്ന ഈ വേളയിലാണ്.
കുട്ടികൾ ഒക്കെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായി. വലിയ സമ്പാദ്യം ഒന്നും ഇല്ലെങ്കിലും ജീവിക്കാനുള്ളത് കൈയ്യിൽ ഉണ്ട്. ഔദ്യോഗിക ജീവിതത്തിൽ പിടിച്ചടക്കണം എന്നാലോചിച്ച, സ്വപ്നം കണ്ട കൊടുമുടികൾ ഒക്കെ ഏതാണ്ട് കീഴടക്കി. കമ്പനി ഒരുപക്ഷേ കാലാവധി നീട്ടിയും തന്നേക്കാം. പക്ഷെ എനിക്കതിൽ താത്പര്യം ഇല്ല. എഴുത്തിന് കൂടുതൽ സമയം നൽകണം. രണ്ടുപേർക്ക് ജീവിക്കാനുള്ളത് എഴുതിയാലും ഉണ്ടാക്കാൻ പറ്റും. അതുകൊണ്ടു തന്നെ ഒരുമാസത്തെ അവധി എടുത്തു. ഏതാനും ദിവസം ഭാര്യ ഒത്ത് ഗോവയിൽ ചിലവഴിക്കണം. അതു കഴിഞ്ഞ് ഭാര്യ അവളുടെ ആങ്ങളയ്ക്കോപ്പം ഷിമോഗയിലേക്ക് പോകും അവിടെ ബന്ധുവീട്ടിൽ നടക്കുന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാൻ. പിന്നെ ഞാൻ അടുത്ത പത്തുദിവസം ഗോവയിൽ ഒറ്റക്ക് ചിലവഴിക്കും. പകുതി ആക്കിയ ഗോവൻ പശ്ചാത്തലത്തിൽ എഴുതിയ ആ നോവൽ പൂർത്തിയാക്കണം. പിന്നെ ഷിമോഗയിൽ പോയി, വിവാഹച്ചടങ്ങിൽ പങ്കെടുത്തിട്ട്, അന്ന് അവിടെ എത്തുന്ന കുട്ടികളും, ഭാര്യയുമായി കൊച്ചിയിൽ എത്തി പബ്ലിഷറുമായി സംസാരിച്ച്, പിന്നെ അടൂർ ഉള്ള വീട്ടിലേക്ക് പോയി ബാക്കി ദിവസം വിശ്രമിക്കണം എന്നാണ് പ്ലാൻ.
മേഘങ്ങളിൽ ഇടിക്കുന്ന വിമാനത്തിന്റെ കുലുക്കം താഴെ ഇറക്കാനുള്ള പ്രക്രിയ തുടങ്ങി എന്ന് വിളിച്ചോതി. മേഘങ്ങൾക്കുപുറത്തു കടന്ന വിമാനത്തിന്റെ ജനാലയിലൂടെ, വലഞ്ഞു പുളഞ്ഞൊഴുകുന്ന, വായിച്ചു മാത്രം അറിഞ്ഞ മണ്ഡോവി നദി കാണാം. ബൽഗാമിനടുത്തുള്ള ഭീംഗഡിൽ വച്ച് മുപ്പതരുവികൾ സംഗമിച്ചുണ്ടായ ഈ നദി പ്രമുഖ നദീതട സംസ്‌കാരങ്ങൾക്കൊപ്പം, മാനവ സംസ്കാരങ്ങൾക്കൊപ്പം തന്നെ, താൻ വളർത്തിയ ഒരു ഗോവൻ സംസ്‌കാരത്തിനും ജന്മം നൽകി. മൗര്യ, ഭോജ, ചാലൂക്യ, കദംമ്പ, വിജയനഗര രാജവംശങ്ങൾ
ഈ നദീതടങ്ങളിൽ നടത്തിയ പടയോട്ടങ്ങളും, പിടിച്ചടക്കലുകളും എന്റെ നോവലിന്റെ ഭാഗമായി, അവരൊക്കെ എന്റെ തൂലികയാൽ പുനഃർജനിക്കുമ്പോൾ ഏ ഡി രണ്ടാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ ഗ്രീക്ക് ചിന്തകൻ ടോളമിയും, പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ എത്തിയ സ്പാനിഷ് ക്രിസ്തീയ പുരോഹിതൻ ഫ്രാൻസിസ് സേവ്യറും തമ്മിൽ നടന്ന, എന്റെ സൃഷ്ടി ആയ ആ വാദപ്രതിവാദം നടത്താൻ ഞാൻ വേദിയൊരിക്കിയത് കർണാടകയിലെ ഭീംഗഡ് ആയിരുന്നു. അവിടെവെച്ച്, ഭൂമിയെ ചുറ്റി സൂര്യനും മറ്റു ഗ്രഹങ്ങളും ചുറ്റുന്നു എന്ന് ലോഹ നിർമ്മിതമായ ഒരു മാതൃക ഉപയോഗിച്ച് സ്വർഗ്ഗരാജ്യത്തിൽ നിന്നും ഇറങ്ങി വന്ന ടോളമിയുടെ ആത്മാവും, തന്റെ വാദങ്ങൾ ഏതാണ്ട് പതിനാല് ശതാബ്ദങ്ങൾ അഖണ്ഡിതമായി തുടർന്നപ്പോൾ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അതിനെ ഖണ്ഡിച്ചുകൊണ്ട് സൂര്യന് ചുറ്റും ഭൂമിയും മറ്റു ഗ്രഹങ്ങളും ചുറ്റുന്നു എന്ന് വാദിച്ച പോളണ്ടിൽ ജനിച്ച പുരോഹിതനും, ചിന്തകനുമായ നിക്കോളാസ് കോപ്പർണിക്കസിന്റെ ആത്മാവും വാദിക്കുന്നു. കോപ്പർനിക്കസിന് വേണ്ടി വാദിക്കുന്നത് ദ്ദേഹത്തിന്റെ ആത്മാവ് ആവേശിച്ച സാക്ഷാൽ ഫ്രാൻസിസ് സേവ്യർ പുണ്യാളനും. ഇതിനിടയിൽ സുവിശേഷപ്രസംഗത്തിന് പോകാൻ മറന്ന ഫ്രാൻസിസ് സേവ്യർ പ്രേതാവേശത്തിൽ നിന്നും പുറത്തുവന്ന് അനുയായികളെ ആകർഷിക്കാൻ തന്റെ മണിയും എടുത്ത് കിലുക്കിക്കൊണ്ട് മണ്ഡോവി നദിക്കരയിലൂടെ ഓടുന്നു. ക്രുദ്ധനായ ടോളമി തന്റെ കയ്യിലെ ഭൂമി കേന്ദ്രമാക്കി കറങ്ങുന്ന പ്രപഞ്ച മാതൃക വലിച്ചെറിഞ്ഞുകൊണ്ട് കൊപ്പർനിക്കസ്സിന്റെ വാദങ്ങളെ ഖണ്ഡിക്കാൻ ആവാതെ അപ്രത്യക്ഷൻ ആകുന്നു. ചിന്നഭിനമായ ആ മാതൃകയിൽ നിന്നും ഭൂമി വേർപെട്ട് എവിടേയോ ഇടിക്കുന്നത് ഞാൻ അറിഞ്ഞു. ഹാ! എന്തു വിഡ്ഢിത്തമാണ്? വിമനത്തിന്റെ ടയർ റൺവേയിൽ മുട്ടിയതും, മുൻ സീറ്റിൽ ഇരുന്നിരുന്ന കുട്ടിയുടെ കയ്യിൽ നിന്നും അവന്റെ മഞ്ഞനിറമുള്ള സ്മൈലി ബോൾ തെറിച്ച് എന്റെ മൂക്കിൽ വീണതും ഒരുമിച്ചായിരുന്നു. ടോളമിയുടേയും കോപ്പർനിക്കസ്സിന്റെയും വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഞാൻ അപ്പോഴത്തെ എന്റെ അനുഭവങ്ങൾ സഹിതം വാദിച്ചു
ഈ നദീതടങ്ങളിൽ നടത്തിയ പടയോട്ടങ്ങളും, പിടിച്ചടക്കലുകളും എന്റെ നോവലിന്റെ ഭാഗമായി, അവരൊക്കെ എന്റെ തൂലികയാൽ പുനഃർജനിക്കുമ്പോൾ ഏ ഡി രണ്ടാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ ഗ്രീക്ക് ചിന്തകൻ ടോളമിയും, പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ എത്തിയ സ്പാനിഷ് ക്രിസ്തീയ പുരോഹിതൻ ഫ്രാൻസിസ് സേവ്യറും തമ്മിൽ നടന്ന, എന്റെ സൃഷ്ടി ആയ ആ വാദപ്രതിവാദം നടത്താൻ ഞാൻ വേദിയൊരിക്കിയത് കർണാടകയിലെ ഭീംഗഡ് ആയിരുന്നു. അവിടെവെച്ച്, ഭൂമിയെ ചുറ്റി സൂര്യനും മറ്റു ഗ്രഹങ്ങളും ചുറ്റുന്നു എന്ന് ലോഹ നിർമ്മിതമായ ഒരു മാതൃക ഉപയോഗിച്ച് സ്വർഗ്ഗരാജ്യത്തിൽ നിന്നും ഇറങ്ങി വന്ന ടോളമിയുടെ ആത്മാവും, തന്റെ വാദങ്ങൾ ഏതാണ്ട് പതിനാല് ശതാബ്ദങ്ങൾ അഖണ്ഡിതമായി തുടർന്നപ്പോൾ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അതിനെ ഖണ്ഡിച്ചുകൊണ്ട് സൂര്യന് ചുറ്റും ഭൂമിയും മറ്റു ഗ്രഹങ്ങളും ചുറ്റുന്നു എന്ന് വാദിച്ച പോളണ്ടിൽ ജനിച്ച പുരോഹിതനും, ചിന്തകനുമായ നിക്കോളാസ് കോപ്പർണിക്കസിന്റെ ആത്മാവും വാദിക്കുന്നു. കോപ്പർനിക്കസിന് വേണ്ടി വാദിക്കുന്നത് ദ്ദേഹത്തിന്റെ ആത്മാവ് ആവേശിച്ച സാക്ഷാൽ ഫ്രാൻസിസ് സേവ്യർ പുണ്യാളനും. ഇതിനിടയിൽ സുവിശേഷപ്രസംഗത്തിന് പോകാൻ മറന്ന ഫ്രാൻസിസ് സേവ്യർ പ്രേതാവേശത്തിൽ നിന്നും പുറത്തുവന്ന് അനുയായികളെ ആകർഷിക്കാൻ തന്റെ മണിയും എടുത്ത് കിലുക്കിക്കൊണ്ട് മണ്ഡോവി നദിക്കരയിലൂടെ ഓടുന്നു. ക്രുദ്ധനായ ടോളമി തന്റെ കയ്യിലെ ഭൂമി കേന്ദ്രമാക്കി കറങ്ങുന്ന പ്രപഞ്ച മാതൃക വലിച്ചെറിഞ്ഞുകൊണ്ട് കൊപ്പർനിക്കസ്സിന്റെ വാദങ്ങളെ ഖണ്ഡിക്കാൻ ആവാതെ അപ്രത്യക്ഷൻ ആകുന്നു. ചിന്നഭിനമായ ആ മാതൃകയിൽ നിന്നും ഭൂമി വേർപെട്ട് എവിടേയോ ഇടിക്കുന്നത് ഞാൻ അറിഞ്ഞു. ഹാ! എന്തു വിഡ്ഢിത്തമാണ്? വിമനത്തിന്റെ ടയർ റൺവേയിൽ മുട്ടിയതും, മുൻ സീറ്റിൽ ഇരുന്നിരുന്ന കുട്ടിയുടെ കയ്യിൽ നിന്നും അവന്റെ മഞ്ഞനിറമുള്ള സ്മൈലി ബോൾ തെറിച്ച് എന്റെ മൂക്കിൽ വീണതും ഒരുമിച്ചായിരുന്നു. ടോളമിയുടേയും കോപ്പർനിക്കസ്സിന്റെയും വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഞാൻ അപ്പോഴത്തെ എന്റെ അനുഭവങ്ങൾ സഹിതം വാദിച്ചു
"ഇപ്പോൾ ഭൂമി എനിക്കു ചുറ്റും ആണ് കറങ്ങുന്നത്, അതുമല്ല ഭൂമി ഇപ്പോൾ എന്റെ മടിയിൽ ആണ്."
എന്റെ മടിയിൽ നിന്നും മഞ്ഞ ബോൾ എടുത്ത് അതിന്റെ ഉടമയായ കുട്ടിക്ക് കൊടുത്തു. ഭൂമി കറങ്ങിയാലും, സൂര്യൻ കറങ്ങിയാലും തനിക്ക് തന്റെ ബോൾ കിട്ടിയ സന്തോഷത്തിൽ അവൻ കുഞ്ഞുപല്ലുകൾ കാട്ടി എന്നോട് ചിരിച്ചു.
എന്റെ മടിയിൽ നിന്നും മഞ്ഞ ബോൾ എടുത്ത് അതിന്റെ ഉടമയായ കുട്ടിക്ക് കൊടുത്തു. ഭൂമി കറങ്ങിയാലും, സൂര്യൻ കറങ്ങിയാലും തനിക്ക് തന്റെ ബോൾ കിട്ടിയ സന്തോഷത്തിൽ അവൻ കുഞ്ഞുപല്ലുകൾ കാട്ടി എന്നോട് ചിരിച്ചു.
പടികൾ ഇറങ്ങി ഗോവയുടെ മണ്ണിൽ കാലുകൾ കുത്തുമ്പോൾ ഞാൻ തേടിയ ആ സപ്ന ഭൂമിയിൽ, ടോളമി ശൗബ എന്നു പരാമർശിക്കുന്ന, മഹാഭാരതത്തിലെ ഗോമന്തക രാജ്യത്തിൽ, ഗോവകപട്ടണം, ഗോവപുരി എന്നൊക്കെ ചരിത്രത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മണ്ണിൽ കാലുകൾകുത്താൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറഞ്ഞു.
മൂന്നു ദിവസത്തേയ്ക്ക് ബുക്ക് ചെയ്ത വാസ്ക്കോയിലേ ബീച്ച് ഹോട്ടലിന്റെ വണ്ടിയിൽ നേരെ ഹോട്ടലിലേക്ക് പോയി. ആ ഹോട്ടലിൽ കൂടുതലും വിദേശികൾ ആയിരുന്നു. വസ്ത്രധാരണം കൊണ്ട് വിദേശികളെ വെല്ലുന്ന നാടൻ വിദേശികളായി മാറിയ ഞങ്ങൾ വാർധക്യത്തിന്റെ തുടക്കം എങ്കിലും പുതിയതായി വിവാഹിതരായ യുവമിഥുനങ്ങളേപ്പോലെ ബീച്ചിലും, നീന്തൽ കുളത്തിലും ഒക്കെയായി ചിലവഴിച്ചു. പൂർണ്ണമായും നീലനിറത്തിൽ ഉള്ള ആകാശവും കടലിന്റെ നീലിമയും അകലെ ചക്രവാളത്തിൽ സൂര്യകിരണങ്ങൾ ഏറ്റു തിളങ്ങുന്ന ഒരു വെൺമേഘവും എന്റ ഭാവനയേയും തോൽപ്പിക്കുന്ന പ്രകൃതി സൗന്ദര്യം പോലെ നിലകൊണ്ടു. ആ വെൺമേഘം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഹിമമലപോലെ എനിക്ക് തോന്നി.
കടലിലേയ്ക്ക് ചരിഞ്ഞു നിൽക്കുന്നുന്ന തെങ്ങുകളുടെ കൂട്ടത്തിൽ ഒന്നുരണ്ടെന്നം തീരത്തിന് സമാന്തരമായി വളർന്നു നിൽക്കുന്നു. അതിൽ ഒരെണ്ണം ഏതാണ്ട് കൈ എത്തുന്ന ഉയരത്തിൽ നിൽക്കുകയല്ല, ഒരു തടിപ്പാലം പോലെ കിടക്കുകയാണെന്ന് തോന്നും. അതിൽ കയറി നടക്കുക വളരെ എളുപ്പം ആണെന്ന് തോന്നി. ചെറുപ്പത്തിലെ മരം കയറുന്ന അനുഭവം ഓർത്ത് ഒരാവേശത്തിൽ ആ തടിയിൽ കയറി. ഞാൻ കയറുന്നത് കണ്ട് സ്ത്രീ പുരുഷ സമത്വം അരക്കിട്ടുറപ്പിക്കുവാൻ എന്നപോലെ ഭാര്യയും എന്റെ കൂടെ കയറി. തെങ്ങിൽ തടിയിൽ നിന്ന് താഴത്തേയ്ക്കു നോക്കിയപ്പോൾ പേടി തോന്നി. കാലിൽ ഒരു മരവിപ്പ്. അവിടേയും സ്ത്രീ പുരുഷ സമത്വം കാട്ടി ഭാര്യയും പേടിച്ച് "പിടിച്ചോ, പിടിച്ചോ" എന്ന് നിലവിളിക്കാൻ തുടങ്ങി. കല്യാണത്തിന് മുൻപോ അല്ലെങ്കിൽ കല്യാണം കഴിഞ്ഞ സമയത്തൊ,
പറഞ്ഞില്ലായിരുന്നെങ്കിലും, പിടിക്കേണ്ടാത്തിടത്തും പിടിച്ചേനെ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് തെങ്ങിൻ തടിയിൽ നിന്നും ഇരുന്ന് നിരങ്ങി ഇറങ്ങുവാൻ തുടങ്ങി. ഒരു സെൽഫിയെങ്കിലും എടുക്കുവാൻ മറന്നു.
പറഞ്ഞില്ലായിരുന്നെങ്കിലും, പിടിക്കേണ്ടാത്തിടത്തും പിടിച്ചേനെ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് തെങ്ങിൻ തടിയിൽ നിന്നും ഇരുന്ന് നിരങ്ങി ഇറങ്ങുവാൻ തുടങ്ങി. ഒരു സെൽഫിയെങ്കിലും എടുക്കുവാൻ മറന്നു.
വൈകുംനേരങ്ങൾ ഹോട്ടലിലെ നീന്തൽ കുളത്തിൽ തന്നെ ചിലവഴിച്ചു. നീന്താൻ അറിയാത്ത ഞാൻ ഇറങ്ങുന്ന ആഴം കുറഞ്ഞ ഭാഗത്ത് നിന്നുകൊണ്ട് നീന്തൽ അഭിനയിച്ചു. കുറച്ചൊക്കെ നീന്താൻ അറിയാവുന്ന ഭാര്യ എന്നെ വെള്ളത്തിൽ ബാലൻസ് ചെയ്യുന്നത് പഠിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും, പട്ടിയുടെ വാൽ കുഴലിൽ ഇട്ട് അങ്ങുവടിപോലെ ആയാലും എന്റെ ശരീരം ഏതു വളഞ്ഞ കുഴലിൽ ഇട്ടാലും വളഞ്ഞ കുഴൽ വടിപോലെ നേരെ ആകുകയേയുള്ളൂ എന്ന് തെളിയിച്ചു. അതിനിടയിൽ ഇരുപതോളം വയസ്സു തോന്നിക്കുന്ന, എന്റെ മകളുടെ പ്രായമോ അതിൽ കുറവോ ഉള്ള ഒരു പെൺകുട്ടി, കണ്ടിട്ട് പഞ്ചാബി എന്ന് തോന്നുന്നു, ഭാര്യയെ നീന്താൻ സഹായിക്കാൻ എത്തി. ഹോട്ടലിന്റെ തന്നെ നീന്തൽ പരിശീലക ആയിരിക്കാം. ഞാൻ കരയിൽ കയറി വെയിലു കൊള്ളാൻ ഇട്ടിരുന്ന ബെഞ്ചിൽ കിടന്നു. അവിടെ കിടന്നാൽ നീന്തൽ അറിയില്ലെന്ന് ആർക്കുംമനസ്സിലാകുകയുമില്ല മറിച്ച് നീന്തി ക്ഷീണിച്ച് കിടക്കുന്ന ഏതോ നീന്തൽ വിദഗ്ദ്ധൻ ആണെന്ന് ഇനി വരുന്നവർ വിശ്വസിക്കുകയും ചെയ്യും. അവിടേക്ക് വന്ന ഒരു പ്രായമുള്ള തടിച്ച മദാമ്മയുടേയും, ചെറുപ്പക്കാരിയും കൃശഗാത്രയുമായ മദാമ്മയുടേയും അർദ്ധനഗ്ന ശരീരങ്ങളുടെ ഘടനയിലെ വ്യത്യാസം നോക്കിയിരുന്ന എന്നോട് നീന്തൽ നിർത്തി ഭാര്യ വിളിച്ചു ചോദിച്ചു,
" ആ മുതുക്കിയെ എങ്കിലും അങ്ങുവിട്ടുകൂടെ? വയസ്സായാലും സ്വഭാവം വിടെരുത്"
അവളുടെ കൂടെയുള്ള ആ പെൺകുട്ടിയും എന്നെ നോക്കി ചിരിച്ചു.
അടുത്ത ദിവസം രാവിലെ തന്നെ അളിയൻ കാറുമായെത്തി. അളിയനൊപ്പം പ്രഭാത ഭക്ഷണം കഴിച്ച്, ഭാര്യയെയും അളിയനേയും യാത്ര ആക്കാൻ ഹോട്ടലിന് മുൻപിലേക്ക് വന്നു. ഭാര്യ അവളുടെ തലയിൽ കൈ വെയ്പ്പിച്ച് ഒറ്റക്കിരുന്നുകുടിക്കുക ഇല്ലെന്ന് എന്നെ കൊണ്ട് സത്യം ചെയ്യിച്ചു. കൂടെ സത്യം ലംഘിച്ചാൽ അവളുടെ
തല പൊട്ടിപോകുമെന്നും ഓർമ്മിപ്പിച്ചു. അങ്ങനെയെങ്കിൽ അവളുടെ തല ഇതുവരെ പൊട്ടിയിട്ടില്ലല്ലോ എന്നോർത്ത് എനിക്ക് ചിരിവന്നു. നീന്തൽ കുളത്തിൽ വെച്ച് കണ്ട ആ പെൺകുട്ടിയും ഭാര്യയെ യാത്ര അയക്കാൻ എത്തിയിരുന്നു.
തല പൊട്ടിപോകുമെന്നും ഓർമ്മിപ്പിച്ചു. അങ്ങനെയെങ്കിൽ അവളുടെ തല ഇതുവരെ പൊട്ടിയിട്ടില്ലല്ലോ എന്നോർത്ത് എനിക്ക് ചിരിവന്നു. നീന്തൽ കുളത്തിൽ വെച്ച് കണ്ട ആ പെൺകുട്ടിയും ഭാര്യയെ യാത്ര അയക്കാൻ എത്തിയിരുന്നു.
ഞാൻ റൂമിലേക്ക് വന്നു. എഴുതാൻ തുടങ്ങണം. ഇപ്പോൾ ഒരു മൂഡ് തോന്നുന്നില്ല. ഗോവയിൽ വന്നിട്ട് ഫെനി പോലും രുചിച്ചില്ല. എനിക്ക് ഫെനിയുടെ ബ്രാൻഡുകളെക്കുറിച്ച് അറിയുകയും ഇല്ല. റിസപ്ഷനിൽ വിളിച്ച് ഫെനിയുടെ നല്ല ബ്രാൻഡുകളെക്കുറിച്ചും കൂടെ എന്തൊഴിച്ചു കുടിക്കും എന്നും അന്വേഷിച്ചു.അയാൾ പറഞ്ഞ ബ്രാൻഡിലുള്ള ഒരുകുപ്പി ഫെനി റൂമിലെത്തിക്കാൻ പറഞ്ഞു. റൂം ബോയ് ഫെനിയും ഗ്ലാസ്സും ഒക്കെയുമായി വന്ന് ഒരു ഗ്ലാസ്സിൽ ഒഴിച്ച്‌വെച്ചു പോയി. ഞാൻ ഒരു സിപ്പെടുത്തു കാണും, ആരോ കതകിൽ മുട്ടി. അകത്തേയ്ക്ക് വരാൻ വിളിച്ചുപറഞ്ഞിട്ടും പിന്നെയും മുട്ടുന്നു.
ഞാൻ എഴുനേറ്റു ചെന്ന് കതകുതുറന്നു. വാതിലിൽ സുന്ദരിയായ ഒരു യുവതി. നീന്തൽ കുളത്തിൽ വെച്ച് ഭാര്യയുമായി സംസാരിച്ച അതേ പെൺകുട്ടി. നീന്തൽ പരിശീലകയായ ആ പെൺകുട്ടി. അവൾ നമസ്കാരം പറഞ്ഞു. ഞാൻ ഫെനി വേണമെന്നല്ലാതെ പെണ്ണു വേണമെന്ന് പറഞ്ഞില്ലല്ലോ? ഇനി അയാൾ തെറ്റി ധരിച്ചതാണോ ? അതോ ഇനി ഇവിടുത്തെ രീതിയാണോ കാൾ ഗേൾസിനെ റൂമിലേക്ക് പറഞ്ഞുവീടുന്നത്? എന്നാലും ഒരു മര്യാദ വേണ്ടേ എന്റെ മകളുടെ പ്രായം പോലും ഇല്ലാത്ത ഈ കുട്ടിയെ മുറിയിലേക്ക് ഒന്നു ചോദിക്കുക പോലും ചെയ്യാതെ പറഞ്ഞുവിടാൻ? അതോ ഇന്നലെ നീന്തൽ കുളത്തിൽ വെച്ച് മദാമ്മമാരുടെ നഗ്നത നോക്കിയതിൽ ആ പെൺകുട്ടി തെറ്റിധരിച്ച് വന്നതാണോ? പക്ഷെ അല്ല. ഈ പെൺക്കുട്ടിക്ക് അങ്ങനെ ഒരു സ്ത്രീ അകാൻ പറ്റുകയില്ല. അവളുടെ മുഖത്തെ നിഷ്കളങ്കത വിളിച്ചോതുന്നു അവൾ ഒരു ചീത്തക്കുട്ടി അല്ലെന്ന്.
അങ്ങനെ പലതും ഓർത്തുകൊണ്ട് നിന്ന എന്നോടായി അവൾ,
"ഞാൻ അങ്ങയുടെ ഒരു ആരാധിക ആണ്. ഞാൻ അകത്തോട്ടു വരട്ടെ . കുറച്ചുനേരം സംസാരിച്ചിരിക്കാം."
പല സംശയങ്ങൾ മനസ്സിലൂടെ കടന്നു പോയെങ്കിലും അടുത്തേയ്ക്ക് വന്ന സുന്ദരിയായ ഒരു സത്രീയോട് വേണ്ടാ എന്നു പറയാൻ എന്റെ ഉള്ളിലെ പുരുഷൻ അനുവദിക്കുന്നില്ല. ഒരു മിനിറ്റ് കാത്തുനിൽക്കാൻ പറഞ്ഞ് ഞാൻ അകത്തുവന്ന് വാരിവലിച്ചിട്ടിരുന്ന വസ്ത്രങ്ങൾ എടുത്ത് അലമാരയിൽ ഇട്ട്, ഫെനിയുടെ കുപ്പി ഫ്രിഡ്ജിൽ വെച്ച്, ഗ്ലാസ്സിൽ ഇരുന്ന മദ്യം ഒറ്റ വലിക്ക് അകത്താക്കി, കിടക്ക നേരെയാക്കി അവളോട് അകത്തുവരാൻ പറഞ്ഞു. അവൾ അകത്തുകയറി കടകടച്ചു. എന്തെങ്കിലും ചതി ഉണ്ടെങ്കിൽ നേരിടാൻ മനസ്സിന് നിർദേശം കൊടുത്ത് അവളോട് ഇരിക്കാൻ പറഞ്ഞു.
റൂമിന്റെ പൂന്തോട്ടത്തിനു നേരെയുള്ള വശത്തെ ചില്ലിട്ട ഭിത്തിയുടെ തിരശ്ശീല മാറ്റി അവിടെ കിടന്ന കസേരകളിൽ മുഖാമുഖം ഞങ്ങൾ ഇരുന്നു.
അവൾ "എന്റെ പേര് നീലം ശർമ്മ . ഞാൻ സറിന്റെ ഒരു ആരാധിക ആണ്."
ഏതാണ്ട് സോണിയാ ഗാന്ധി ഹിന്ദിപറയുന്നതുപോലെ അവൾ മലയാളത്തിൽ പറഞ്ഞു.
ഞാൻ "കുട്ടി വടക്കെ ഇന്ത്യൻ അല്ലേ ? എന്റെ എതാനും ആദ്യ കാല രചനകൾ ഇംഗ്ലീഷിൽ ആണെങ്കിലും ഇപ്പോൾ ഞാൻ മലയാളത്തിലെ എഴുതാറുള്ളൂ. പിന്നെ കുട്ടി..........................?"
അവൾ. " ഞാൻ ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസിൽ നല്ല റാങ്ക് ഉണ്ടായിരുന്നു. കേരളയിൽ എഡ്യൂക്കേഷൻ നിലവാരം നല്ലതായതിനാൽ ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് തിരഞ്ഞെടുത്തു. ഇപ്പോൾ മൂന്നാം വർഷം. എന്റെ റൂംമ്മേറ്റും, ക്ലാസ്സ് മേറ്റുമായ വന്ദന നായർ സറിന്റെ കഥകളുടെ ഒരു ആരാധിക ആണ്. അവൾ അങ്ങയുടെ കഥകൾ വായിച്ചു കേൾപ്പിക്കുമായിരുന്നു. എനിക്കും ആ കഥകളോടും കഥാകാരനോടും ആരാധന തോന്നി. പിന്നെ ആ കഥകൾ വായിക്കുവാൻ ഞാൻ മലയാളം പഠിച്ചു."
ഞാൻ "കുട്ടിയുടെ കുടുംബം?"
അവൾ "ഡെൽഹിയിൽ ആയിരുന്നു. പപ്പ എട്ട് വർഷം മുൻപ് കാൻസർ വന്ന് മരിച്ചു. മമ്മി നാലുവർഷം മുൻപ് അതേ അസുഖം പിടിച്ച് മരിച്ചു.
പപ്പയുടെ ബിസിനസിന്റെ ഉടമ ഇപ്പോൾ ഞാനാണ്. ഡോക്ടർ കൂടിയായ ചിറ്റപ്പൻ ഇപ്പോൾ അതൊക്കെ നോക്കി നടത്തുന്നു."
പപ്പയുടെ ബിസിനസിന്റെ ഉടമ ഇപ്പോൾ ഞാനാണ്. ഡോക്ടർ കൂടിയായ ചിറ്റപ്പൻ ഇപ്പോൾ അതൊക്കെ നോക്കി നടത്തുന്നു."
ഞാൻ "ഇപ്പോൾ ഇവിടെ, ഗോവയിൽ?"
അവൾ "സർ ഇവിടെ വരുന്നതറിഞ്ഞ് കാണാൻ വേണ്ടി വന്നു. ഇനിയും സർ പത്തുദിവസം കൂടി ഇവിടെയില്ലേ? അതുവരെ ഞാൻ ഇവിടെ കാണും. താങ്കൾക്കൊപ്പം."
ഞാൻ ഉറക്കെ പൊട്ടിച്ചിരിച്ചു.
ഞാൻ " ഈ കള്ളം ഒക്കെ പറയാൻ ആരാണ് നിന്നെ എന്റെ അടുത്ത് വിട്ടത്? നീ ആര് ? കോൾഗേൾ ആണോ?"
അവൾ "സർ അങ്ങനെ പറയരുത്. ഞാൻ അത്തരക്കാരി അല്ല. സർ അങ്ങനെ വിചാരിക്കരുത്."
ഞാൻ " പിന്നെ തനിക്ക് എന്നോട് പ്രേമം തോന്നിയോ?"
അവൾ "ഞാൻ എന്റെ പപ്പയെ സറിൽ കാണുന്നു."
അവൾ കരയാൻ തുടങ്ങി. അവൾ കരയുമ്പോൾ എന്റെ മകളുടെ മുഖം എന്റെ മുന്നിൽ തെളിയുന്നു. ഞാൻ അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് ചോദിച്ചു,
"ഞാൻ ഇവിടെ വരുന്ന കാര്യവും എന്റെ യാത്രയുടെ വിശദമായ വിവരങ്ങളും കുട്ടിക്ക് എവിടെ നിന്ന് കിട്ടി ?"
അവൾ "ഞാൻ സറിന്റെ ഫേസ് ബുക് ഫ്രണ്ട് ആണ്. താങ്കൾക്ക് ചെക്ക് ചെയ്യാം. താങ്കൾ ഏതോ സുഹൃത്തിനിട്ട കമന്റിൽ യാത്രയുടെ വിവരങ്ങൾ ഇട്ടിരുന്നു. എനിക്കും കോളേജിൽ അവധി ആയിരുന്നു. ഡൽഹിക്ക് പോകാൻ ഫ്ലൈറ് ടിക്കറ്റും എടുത്തിരുന്നു. അപ്പോൾ ആണ് സർ വരുന്നത് അറിഞ്ഞത്. പിന്നെ ടിക്കറ്റ് ക്യാൻസൽ ചെയ്ത് സർ വരുന്നതിന് ഒരു ദിവസം മുൻപേ ഞാൻ ഗോവയിൽ എത്തി. മറ്റൊരു ഹോട്ടലിൽ ആയിരുന്നു. താങ്കൾ ഡൽഹി എയർ പോർട്ടിൽ എത്തിയത് മുതൽ ഈ ഹോട്ടലിൽ ചെക്ഇൻ ചെയ്‌തത് വരെ ഫേസ് ബുക്കിൽ നിന്ന് വിവരം കിട്ടുന്നുണ്ടായിരുന്നു. അങ്ങനെ ഞാൻ ഈ ഹോട്ടലിൽ മുറിയെടുത്തു,"
എനിക്കതിശയം തോന്നി. ഞാൻ ചെല്ലുന്നിടത്തൊക്കെ ഏതെങ്കിലും വിചിത്ര സ്വഭാവമുള്ള ആളുകൾ എന്നെ പിന്തുടരുന്നു. ഇവിടെയും ഈ പെൺകുട്ടിയുടെ രൂപത്തിൽ. എന്തായാലും അവളെ കൂടെ കൂട്ടാൻ തന്നെ തീരുമാനിച്ചു. രണ്ടു വ്യവസ്ഥകൾ മാത്രം. അതിൽ ആദ്യത്തേത് ശരിയായി, അവൾക്കും എന്നെപ്പോലെ അര വട്ടുണ്ട്. രണ്ടാമത്തേത് ഞാൻ അവളോട് പറഞ്ഞു.
"ഈ സർ വിളി നിർത്തണം. വേണമെങ്കിൽ പേരോ, അങ്കിൾ എന്നോ, അമ്മാവനെന്നോ, പപ്പ എന്നോ വിളിക്കാം. ഞാൻ ഗോവയിൽ ഉള്ള അത്രയും ദിവസം എന്റെ കൂടെ കൂടിക്കോളു. ഞാൻ കാണിക്കുന്ന ചില വട്ടത്തരം ഒക്കെ സഹിക്കാമെങ്കിൽ."
അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. എന്നെ കെട്ടിപ്പിടിച്ച് എന്റെ കവിളിൽ ചുംബിച്ചു.
ഞാൻ "ഇന്നുച്ചയ്ക്ക് ചെക്ക് ഔട്ട് ചെയ്ത് പനാജിയിലേക്ക് പോകുന്നു. ഒരുങ്ങിക്കോളൂ."
ഏതാണ്ട് വൈകിട്ട് മണ്ഡോവി നദിക്കരയിലെ, നേരത്തെ ബുക്ക് ചെയ്ത ഹോട്ടലിൽ എത്തി. അവൾക്കായി മുറി ഒഴിവില്ല.
ഞാൻ "പേടി ഇല്ലങ്കിൽ എന്നോടൊപ്പം കൂടിക്കോ. അല്ലെങ്കിൽ മറ്റേതെങ്കിലും ഹോട്ടലിൽ നോക്കാം."
അവൾ "ഞാൻ പപ്പയുടെ കൂടെ കഴിഞ്ഞോളാം."
ഞാൻ "അതിന് ഇനി സ്വർഗ്ഗത്തിലാണോ അതോ നരകത്തിലാണോ നിന്റെ പപ്പ?"
അവൾ എന്നെ തൊട്ടുകൊണ്ട് "ഈ പപ്പയുടെ കൂടെ."
ഞാൻ "ഞാൻ രാത്രി കൂർക്കം വലിക്കും. രാത്രി പ്രേതത്തെ പിടിക്കാൻ പോകും. പ്രേതങ്ങൾ എന്നെ തേടി വരും."
അവൾ "അതിന് ഞാൻ പ്രേതം ആണല്ലോ."
ഇനി സത്യത്തിൽ ഇവൾ പ്രേതമാണോ? അകാൻ സാധ്യത ഉണ്ട്.
മുറിയിലെത്തിയ ഞാൻ എന്റെ പുറകിൽ നിന്ന അവളെ ഒന്ന് തിരിഞ്ഞു നോക്കി. ഇനി എപ്പോഴാണോ ഇവൾ എന്റെ കഴുത്തിൽ കടിച്ച് രക്തം ഊറ്റി കുടിക്കുന്നത്.
ഒരു ബന്ധവും ഇല്ലാത്ത ഒരു പെൺകുട്ടിക്കൊപ്പം ഇനി ഏതാണ്ട് പത്തുദിവസം രാപകൽ കഴിയുക. ആ പെൺകുട്ടിക്ക് പേടി ഇല്ലെങ്കിൽ ഞാൻ എന്തിന് പേടിക്കണം. ഇനി ആ കുട്ടി എടുത്തുകൊണ്ട് പോകാനായാലും എന്റെ കുറച്ച് തുണികളു, രണ്ടായിരം രൂപയും, കൈയ്യിൽ കിടക്കുന്ന മോതിരവും, ക്രെഡിറ്റ് കാർഡും, ക്യാമറയും അല്ലാതെ വേറൊന്നുമില്ല.
അവൾക്കൊപ്പം ആടി, പാടി. ചില രാത്രികളിൽ നദീതീരത്തെത്തുന്ന ചില കൂട്ടായ്മകളുടെ കൂടെക്കൂടി പോർച്ചുഗീസ് സംഗീതഗത്തിനും, വാദ്യ മേളങ്ങൾക്കും ഒപ്പം ചേർന്നു ചുവടുകൾ വച്ചു. ആവോളം ഫെനി നുകർന്നു , അവളും ഞനും. ഗോവൻ ശൈലിയിൽ സാരിയുടുത്ത സുന്ദരിമാരുടെ വടിവൊത്ത മേനിയിൽ തഴുകിയും, വിരലുകൾ ഓടിച്ചും നൃത്തം ചെയ്തു. കുടിയും താളമേളങ്ങളും രാവിലെ മൂന്ന് നാലു മണി വരെ തുടർന്നു. പിന്നെ കിടന്നുറങ്ങി. പകൽ എഴുതി.
അന്ന് അമാവാസി ആയിരുന്നു. നദിക്കരയിൽ രാത്രി മുഴുവൻ കിടക്കാൻ തോന്നി.അവളോട് വേണമെങ്കിൽ കൂടെ വരുകയോ അല്ലെങ്കിൽ മുറിയിൽ തങ്ങാനോ പറഞ്ഞു. തലേ ദിവസം പഴയ ഗോവയിലെ പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന ഫ്രാൻസിസ് സേവ്യറുടെ ഭൗതിക ശരീരം കാണാൻ പോയിരുന്നു.
അവളൊത്ത് നദീതീരങ്ങളിലും തെരുവുകളിലും ആത്മാക്കളെ തേടി അലഞ്ഞു. പ്രേതം എന്നു കരുതി പലരുടെയും പുറകെ ഓടി നിരാശരായി. അപ്പോൾ അതാ ഒരു മണിനാദം. അതാ മുന്നിൽ കൂടി മണിയും കിലുക്കി ഒരു പാതിരി പോകുന്നു. അദ്ദേഹത്തിന്റെ നടത്തയ്ക്കു അമാനുഷിക വേഗം. ചിലർ അദ്ദേഹത്തെ പിന്തുടരുന്നു. ളോഹ താഴെ കിടന്ന് ഇഴയുന്നതിനാൽ കാലുകൾ തറയിൽ മുട്ടിയിട്ടുണ്ടോ എന്ന് അറിയാൻ പറ്റുന്നില്ല. ഫ്രാൻസിസ് സേവ്യർ ഗോവയിലെ തെരുവുകളിൽക്കൂടി ഒരു ചെറുമണിയും കിലുക്കി പോകുമ്പോൾ ആളുകൾ അദ്ദേഹത്തെ പിൻതുടർന്ന്, അടുത്ത മുക്കിൽ നിന്നുകൊണ്ട് സുവിശേഷ പ്രസംഗം നടത്തുകയും, തനിക്ക് വശമില്ലെങ്കിലും പഠിച്ചെടുത്ത കൊങ്കിണി ഭാഷയിൽ അനുയായികളുമായി സംവദിക്കുന്നതും പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഗോവയുടെ തെരുവുകളിൽ നിത്യക്കാഴ്ച ആയിരുന്നു.
ഞങ്ങൾ ആ രൂപത്തിന്റെയും, അനുയായികളുടേയും പുറകെ ഓടി. അത് ഫ്രാൻസിസ് സേവ്യറുടെ ആത്മാവായിരിക്കാം എന്ന് ഓടി കിതച്ചുകൊണ്ട് ഞാൻ പറഞ്ഞപ്പോൾ അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചു. അടുത്ത മുക്കിൽ എത്തിയപ്പോൾ ആ വൃദ്ധനായ പുരോഹിതൻ അവിടെയുള്ള ട്രാഫിക്ക് ഐലെൻഡിൽ കയറി സ്പാനിഷ് കലർന്ന ഇംഗ്ലീഷിൽ സുവിശേഷ പ്രസംഗം തുടങ്ങി. ചുറ്റിലും അഞ്ച് വൃദ്ധന്മാരും നാല് വൃദ്ധകളും ഇരുന്ന് ആ പ്രസംഗം കേൾക്കുന്നു.
ആ കവലയിലെ മെർക്കുറി വിളക്കിന്റെ പ്രഭയിൽ അവരുടെ എല്ലാം മുഖങ്ങൾ ഏതോ പ്രേതാത്മാക്കൾ ആവേശിച്ചതുപോലെ തിളങ്ങി.
ആ കവലയിലെ മെർക്കുറി വിളക്കിന്റെ പ്രഭയിൽ അവരുടെ എല്ലാം മുഖങ്ങൾ ഏതോ പ്രേതാത്മാക്കൾ ആവേശിച്ചതുപോലെ തിളങ്ങി.
അവൾ പേടിച്ചുവിറച്ച് എന്നെ മുറുകെ പിടിച്ച് 'പപ്പാ പോകാം' എന്നുപറഞ്ഞ് വാശി പിടിച്ചു. ഒഴിഞ്ഞു വന്ന ഒരു ഓട്ടോയ്ക്ക് അവൾ കൈ കാണിച്ച് നിർത്തി. ഞങ്ങൾ അതിൽ കയറി. അയാൾ തിരിഞ്ഞു നോക്കി എവിടെയാണ് പോകേണ്ടത് എന്ന് ചോദിച്ചു. ഞാൻ ഹോട്ടലിന്റെ പേരുപറഞ്ഞു. അയാൾ തിരിഞ്ഞു നോക്കിയപ്പോൾ അയാളുടെ പല്ലുകൾ ഇല്ലാത്ത മോണയും, ചുളിവുകൾ വീണ മുഖവും ആ മെർക്കുറി വിളക്കിന്റെ പ്രഭയിൽ തിളങ്ങി. അവൾ എന്നെ മുറുകെ പിടിച്ചു. ഇരുളടഞ്ഞ ഇടവഴികളിലൂടെ അയാൾ ഓട്ടോ പായിച്ചു. ഹോട്ടലിന്റെ മൂന്നിൽ എത്തിയതോടെ അവൾ ആശ്വാസം കൊണ്ട് നെടുവീർപ്പിട്ടു.
റിസപ്ഷനിൽ നിന്ന ഹോട്ടൽ ജീവനക്കാരനോട് ഞാൻ കണ്ട കാഴ്ച്ചകൾ പറഞ്ഞു. അയാൾ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു,
"അത് ഫാദർ ജോൺ എന്ന കത്തോലിക്കാ സഭയിലെ അച്ചൻ ആണ്. 1994 ൽ ഫ്രാൻസിസ് സേവ്യറുടെ ഭൗതികദേഹം പുറത്തെടുത്തപ്പോൾ അവിടെ അദ്ദേഹവും ഉണ്ടായിരുന്നു. ഫ്രാൻസിസ് സേവ്യർ അദ്ദേഹത്തിൽ ആവേശിച്ചതായി സ്വയം വിശ്വസിക്കുന്നു. അന്നുമുതൽ സേവ്യറുടെ പോലെ വസ്ത്രധാരണം ചെയ്ത് ഒരു ചെറിയ മണിയും കിലുക്കിരാത്രികാലങ്ങളിൽ ഗോവയുടെ പല തെരുവുകളിലും കറങ്ങി സുവിശേഷ പ്രസംഗം നടത്തുന്നു. ചുരുക്കം ചിലർ അദ്ദേഹം ഫ്രാൻസിസ് സേവ്യറുടെ പുനഃർജന്മമായി തന്നെ കരുതുന്നു.
തിരികെ പോകാനുള്ള ദിവസം അടുത്തു. അടുത്ത ദിവസം പോകണം. അവളുടെ മുഖത്ത് മ്ലാനത പടർന്നു. ഞാൻ അടുത്ത ദിവസം രാവിലെ എട്ടുമണിക്ക് ടാക്സിയിൽ ഷിമോഗയ്ക്കു പോക്കും. പോകുന്ന വഴി ഭീംഗഡിലും അല്പം വിശ്രമിക്കണം. അവളെ വിമാനത്താവളത്തിൽ വിടണം. അവളെ പിരിയാൻ എനിക്കും വിഷമം തോന്നി.
ഞാൻ നേരത്തെ കിടന്നുറങ്ങി. അവൾ ഉണർന്നിരിക്കുക ആയിരുന്നു. കുറേ കഴിഞ്ഞ് ഞാൻ ഉണർന്നപ്പോൾ അവൾ എന്റെ മകളേപ്പോലെ എന്റെ മാറിൽ തല വെച്ചുറങ്ങുന്നു. എന്റെ ഉടുപ്പ് അവളുടെ കണ്ണുനീർ വീണ് നനഞ്ഞിരിക്കുന്നു. അവളെ ഉണർത്താതെ ഞാൻ വീണ്ടും ഉറങ്ങി. രാവിലെ ആറുമണിക്ക് എഴുന്നേറ്റു. അവളെ കാണുന്നില്ല. അവൾ കിടന്ന സ്ഥലത്ത് ഒരു ചുവന്ന റോസാപ്പൂവും അതിനു താഴെ അവൾ എഴുതിയ ഒരു കത്തും, രണ്ടുപഴയ ഡയറികളും.
അവൾ "പ്രിയപ്പെട്ട പപ്പ. എന്നോട് ക്ഷമിക്കണം. ഞാൻ എന്നെക്കുറിച്ചു പലതും മറച്ചു വെച്ചു. നമ്മൾ പിരിയുന്ന ആ നിമിഷം ഓർക്കാൻ കൂടി കഴിയാത്തതിനാൽ ഞാൻ പോകുന്നു."
ഞാൻ റിസപ്ഷനിൽ വിളിച്ച് അവളെപ്പറ്റി ചോദിച്ചപ്പോൾ രാവിലെ നാലുമണിക്ക് ടാക്സി വിളിച്ച് വിമാനത്താവളത്തിലേക്ക് പോയതായി പറഞ്ഞു.
കത്തിന്റെ ബാക്കി ഞാൻ വായിക്കുവാൻ തുടങ്ങി.
" ഞാൻ അങ്ങയുടെ കീഴിൽ ജോലി ചെയ്ത സുരേന്ദർ ശർമ്മയുടെ മകളാണ്. ഏതോ കൃത്യ വിലോപത്തിന് കമ്പനി പപ്പയെ പുറത്താക്കി. എന്നാലും അങ്ങയെക്കുറിച്ച് പപ്പക്ക് വലിയ മതിപ്പായിരുന്നു. അദ്ദേഹത്തിന് വലിയ കുറ്റബോധവും ഉണ്ടായിരുന്നു. അങ്ങയുടെ കൂടെ ജോലി ചെയ്‌ത കാലത്തെഴുതിയ രണ്ട് ഡയറികൾ ഞാൻ ഇവിടെ വയ്ക്കുന്നു. അദ്ദേഹം മരിക്കുന്നതിന് മുൻപ് ഈ ഡയറികൾ മമ്മിയ്ക്ക് കൈമാറി. മമ്മി മരണ ശയ്യയിൽ വെച്ച് ഈ ഡയറികൾ ലോക്കറിൽ വെച്ചിട്ടുണ്ടെന്നും അവിടെ നിന്ന് എടുത്തുകൊള്ളണമെന്നും പറഞ്ഞു.
പപ്പയുടേയും താങ്കളുടേയും ഒരു പഴയ ഫോട്ടോയും വെച്ചിട്ടുണ്ട്."
പപ്പയുടേയും താങ്കളുടേയും ഒരു പഴയ ഫോട്ടോയും വെച്ചിട്ടുണ്ട്."
അതേ, ഏതാണ്ട് ഇരുപതു വർഷം മുൻപ് ഞാൻ മാനേജർ ആയി ജോലി നോക്കുന്ന കാലം.ഞാൻ നോക്കിയിരുന്ന പല വിഭാഗങ്ങളിൽ ഒരു വിഭാഗത്തിൽ അസിസ്റ്റൻറ് മാനേജർ ആയി സുരേന്ദർ ശർമ്മ വന്നു. ഏതാണ്ട് ഒന്നര വർഷം എന്റെ കൂടെ അയാൾ ജോലി ചെയ്തു. ഒരുപാട് അവധി എടുക്കുകയും, ചെയ്യുന്ന പണിയിൽ പല തെറ്റുകളും ഉണ്ടാകുന്നതിനാൽ ഞാൻ പലപ്പോഴും അയാളെ വഴക്കു പറയുമായിരുന്നു. ഒരിക്കൽ അയാൾ എന്റെ അടുത്ത് വന്ന് കുറേ കരഞ്ഞു. വിവാഹം കഴിഞ്ഞ് ആറു വർഷം ആയെങ്കിലും കുട്ടികൾ ഇല്ലെന്നും ഭാര്യയെ പല ഗൈനക്കോളജിസ്റ്റുകളേയും കാണിച്ചുവെന്നും, ഫലം ഒന്നും കിട്ടുന്നില്ലെന്നും അയാൾ പറഞ്ഞു. ഇപ്പൊൾ ഭാര്യ പലപ്പൊഴും ഭ്രാന്തിയെപ്പോലെ വഴക്കുണ്ടാക്കുന്നുവെന്നും, ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും അയാൾ പറഞ്ഞു. ഞാൻ അയാൾക്ക് ഒരു മാതൃകാ പുരുഷൻ ആണെന്നും, എന്റെ ബുദ്ധിശക്തിയിൽ അസൂയ തോന്നാറുണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു.
പിന്നീടൊരിക്കൽ ഞാൻ അവധിയിൽ ആയിരുന്ന സമയത്ത് അയാൾ ഹെഡ് ഓഫീസിലേക്കയച്ച സുപ്രധാനമായ ഒരു റിപ്പോർട്ടിൽ ഏതോ വലിയ തെറ്റുകണ്ടുപിടിക്കുകയും അയാളെ കമ്പനി പുറത്താക്കുകയും ചെയ്‌തു. പിന്നീട് അയാൾ രണ്ടു പ്രാവശ്യം ഫോണിൽ സംസാരിച്ചിരുന്നു. ഒരു തവണ അയാൾക്ക് ഒരു പെൺകുട്ടി ഉണ്ടായപ്പോൾ. പിന്നെ സ്വന്തമായി ഏതോ വ്യവസായം തുടങ്ങിയെന്നുപറയുവാൻ. അതുകഴിഞ്ഞ് ആരോപറഞ്ഞു ക്യാൻസർ ബാധിച്ച് അയാൾ മരിച്ചുവെന്ന്.
ഞാൻ ആ ഡയറികൾ വായിച്ചു. വളരെ ചെറിയ സംഭവങ്ങൾ പോലും അയാൾ എഴുതി വെച്ചിരിക്കുന്നു. എന്നെ പലയിടത്തും 'ബോസ്സ്' എന്നാണ് എഴുതിയിരിക്കുന്നത്. അവസാന ഭാഗത്ത് ഡെൽഹിയിൽ എവിടെയോ കുട്ടികൾ ഉണ്ടാകാത്തവരെ ചികിത്സിയ്ക്കുന്ന പ്രമുഖമായൊരു ആശുപത്രിയിൽ പോയതായും കുഴപ്പം അയാളുടേതാണെന്നും, കൃത്രിമ ബീജസങ്കലനത്തിലൂടെ ഏതെങ്കിലും പുരുഷ ബീജ ദാതാവിന്റെ ബീജം ഉപയോഗിക്കേണ്ടി വരുമെന്നും, അതു ഭാര്യ ഉൾപ്പെടെ ആരും അറിയരുതെന്ന് തനിക്ക് നിർബന്ധമുണ്ടെന്നും എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ തന്നെ ബാക്കി വായിക്കേണ്ട ആവശ്യം ഇല്ലെന്ന് മനസ്സിലായി. തന്റെ ഡോക്ടർ ആയ അനുജൻ പുരുഷ ബീജത്തിലെ ഡി .എൻ. എ ഘടനയെക്കുറിച്ചുള്ള ഏതോ ഗവേഷണത്തിന് വേണ്ടിയുള്ള ബീജ,രക്ത സാമ്പിൾ ശേഖരണത്തിനുവേണ്ടി എന്നുപറഞ്ഞ് സുരേന്ദർ എന്റെ ബീജ, രക്ത സാമ്പിളുകൾ ചോദിച്ച് വാങ്ങിയത് ഓർമ്മ വന്നു.
A story by ......................ഷാജു വിജയൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക