പ്രമുഖർക്കിടയിൽ
കടലിലേക്ക് ഊളിയിട്ടിറങ്ങുന്ന അസ്തമയസൂര്യനെ നോക്കി ആ മണൽപ്പരപ്പിൽ അയാളിരുന്നു. എണ്ണമയമില്ലാത്ത അയാളുടെ ചെമ്പൻമുടിയിഴകൾ കാറ്റിൽ നൃത്തംവച്ചു. രക്താഭമായ ആകാശച്ചെരുവിലൂടെ പക്ഷികൾ കൂടുതേടിപ്പറന്നു. കുട്ടികൾ കൈവിട്ട പട്ടങ്ങൾ ഉയർന്നുപൊങ്ങുകയും ലക്ഷ്യബോധമില്ലാതെ വട്ടംചുറ്റി എങ്ങോ പോയി മറയുകയും ചെയ്തു.
ആഴക്കടലിൽനിന്നും ഒരു കപ്പലിൻറെ സൈറൺ മുഴങ്ങി. ചുറ്റുമുള്ള ദൃശ്യങ്ങളെ ഇരുൾ വിഴുങ്ങിയിട്ടും അയാൾ അവിടെത്തന്നെയിരുന്നു. ലൈറ്റ്ഹൗസിൽ നിന്നു നീണ്ട വെളിച്ചം ഇടയ്ക്കിടെ അയാളെ തുറിച്ചുനോക്കി. അയാളുടെ പോക്കറ്റിൽനിന്നും മൊബൈൽ രണ്ടുതവണ വിറച്ചപ്പോൾ അതെടുത്ത് അയാൾ സന്ദേശം വായിച്ചു.
ആഴക്കടലിൽനിന്നും ഒരു കപ്പലിൻറെ സൈറൺ മുഴങ്ങി. ചുറ്റുമുള്ള ദൃശ്യങ്ങളെ ഇരുൾ വിഴുങ്ങിയിട്ടും അയാൾ അവിടെത്തന്നെയിരുന്നു. ലൈറ്റ്ഹൗസിൽ നിന്നു നീണ്ട വെളിച്ചം ഇടയ്ക്കിടെ അയാളെ തുറിച്ചുനോക്കി. അയാളുടെ പോക്കറ്റിൽനിന്നും മൊബൈൽ രണ്ടുതവണ വിറച്ചപ്പോൾ അതെടുത്ത് അയാൾ സന്ദേശം വായിച്ചു.
"Meeting is over. Start your mission."
അയാളുടെ കണ്ണുകൾ കുറുകി. ഒരു കഠാരി അയാളുടെ കയ്യിനും മണലിനുമിടയിൽ ഞെരിഞ്ഞമർന്നു....
ടൗണിന് ഒത്തനടുക്ക് തലയുയർത്തിനിൽക്കുന്ന പാർപ്പിടസമുച്ചയത്തിൻറ മെയിൻഗേറ്റ് വഴി അയാൾ പുറത്തിറങ്ങുമ്പോൾ സെക്യൂരിറ്റി ഗാഡനിദ്രയിലായിരുന്നു. കയ്യിൽ മുറുകെ പിടിച്ചിരുന്ന കഠാരയിലെ ചുവന്ന പുള്ളിക്കുത്തുകൾ വഴിയരികിലെ പൈപ്പിൽനിന്ന് കഴുകിവൃത്തിയാക്കി അരയിൽതിരുകിയശേഷം അയാൾ കൈകളിലണിഞ്ഞിരുന്ന ഗ്ലൗസ് ഊരിയെടുത്ത് നഗരത്തിൻറെ മുഴുവൻ അഴുക്കുമായൊഴുകുന്ന ചാലിലേക്കിട്ടു. പതുക്കെ റോഡിന്റെ ഓരംചേർന്നു നടക്കാൻ തുടങ്ങിയ അയാളുടെ അടുത്തുനിർത്തിയ കാറിനുള്ളിൽ നിന്നും ഒരു പൊതി നീണ്ടുവന്നു.
"രണ്ടുലക്ഷം. .. പറഞ്ഞത് മുഴുവനുണ്ട്.. ഇനിയിവിടെ നിൽക്കേണ്ട..."
പുറകേവന്ന വാക്കുകൾക്ക് തലയാട്ടുമ്പോഴേക്കും കാർ അകലെയെത്തിയിരുന്നു. അയാൾ പൊതിതുറന്നു. രണ്ടുകെട്ട് നോട്ടുകൾ. കൂടെ ഒരുകുപ്പി മുന്തിയ വിദേശമദ്യവും. ഒരു പുച്ഛച്ചിരിയോടെ ആ കുപ്പി താഴെയെറിഞ്ഞ് പൊട്ടിച്ച്, നോട്ടുകെട്ട് നെഞ്ചോടുചേർത്ത് അയാൾ നടന്നകന്നപ്പോൾ രണ്ടുതുള്ളി കണ്ണുനീർ താഴേയ്ക്കുരുണ്ട് മണ്ണിൽവീണലിഞ്ഞു...
"രണ്ടുലക്ഷം. .. പറഞ്ഞത് മുഴുവനുണ്ട്.. ഇനിയിവിടെ നിൽക്കേണ്ട..."
പുറകേവന്ന വാക്കുകൾക്ക് തലയാട്ടുമ്പോഴേക്കും കാർ അകലെയെത്തിയിരുന്നു. അയാൾ പൊതിതുറന്നു. രണ്ടുകെട്ട് നോട്ടുകൾ. കൂടെ ഒരുകുപ്പി മുന്തിയ വിദേശമദ്യവും. ഒരു പുച്ഛച്ചിരിയോടെ ആ കുപ്പി താഴെയെറിഞ്ഞ് പൊട്ടിച്ച്, നോട്ടുകെട്ട് നെഞ്ചോടുചേർത്ത് അയാൾ നടന്നകന്നപ്പോൾ രണ്ടുതുള്ളി കണ്ണുനീർ താഴേയ്ക്കുരുണ്ട് മണ്ണിൽവീണലിഞ്ഞു...
സൂചി കുത്തിക്കയറ്റി കരുവാളിച്ച ആ മെലിഞ്ഞ കൈകളിൽ തലോടി അയാളിരുന്നു.
"നെന്നെ കാണണംന്ന് രണ്ടു മൂന്നു തവണ പറഞ്ഞു. വേദന സഹിക്കാണ്ട് കരയാൻ തൊടങ്ങ്യേപ്പളാ ആ സിസ്റ്ററ് വന്ന് കുത്തിവച്ചത്. ഇനി ഒണർത്തണ്ടാന്നാ പറഞ്ഞേക്കണെ.."
എന്നു പറഞ്ഞ അച്ഛനെ തൻറെ കയ്യിലിരുന്ന പൊതിയേൽപ്പിച്ച് തനിക്ക് ജന്മംതന്ന വൃദ്ധരൂപത്തിൻറെ നെറ്റിയിൽ ഒരുമ്മയേകുമ്പോൾ
"ൻറെ രാമുവേ...." ന്നൊരു അടഞ്ഞശബ്ദം അയാളുടെ ചെവിയിലുടക്കി. ഉയർന്നുവന്ന തേങ്ങൽ ഒരു നെടുവീർപ്പിലൊതുക്കി അയാൾ തിരിഞ്ഞു നടന്നു. ആശുപത്രിവരാന്തയുടെ അറ്റത്തുനിന്ന്
"ഓപ്പറേഷനുമുമ്പേ പോവ്വാണോ ഏട്ടൻ. "
എന്നൊരു കരച്ചിൽ അയാളുടെ മാറിലമർന്നു.
"മ്.... പോണം, പണിണ്ട്... അമ്മയ്ക്കൊന്നും വരില്ല....
ആവശ്യത്തിന് പണം ആശുപത്രിയിൽഅടച്ചിട്ട്ണ്ട്.
പിന്നെ നിൻറെ കല്യാണത്തിന് വേണ്ടത് അച്ഛനെ ഏൽപ്പിച്ചിട്ട്ണ്ട്. എനിക്ക് ലീവ്ണ്ടാവില്ല... "
എന്നുപദേശിച്ച് കുഞ്ഞുപെങ്ങളുടെ നെറുകയിൽ തലോടി അയാൾ നടന്നകന്നു.
ബസിറങ്ങിയ രണ്ടു നീർമിഴികൾ
"രാമ്വേട്ടാ"
ന്നു വിളിച്ചുകൊണ്ടോടിവരുന്നത് കാണാത്തമട്ടിൽ മട്ടിൽ മുന്നിൽ കിടന്ന ഓട്ടോയിൽ കയറി. ആ മിഴികൾ ഒരു പുഴയായൊഴുകുന്നത് നഗരത്തിരക്കിൽ മറയുന്ന ആ ഓട്ടോയിലിരുന്ന് അയാൾ നോക്കിക്കണ്ടു.
"നെന്നെ കാണണംന്ന് രണ്ടു മൂന്നു തവണ പറഞ്ഞു. വേദന സഹിക്കാണ്ട് കരയാൻ തൊടങ്ങ്യേപ്പളാ ആ സിസ്റ്ററ് വന്ന് കുത്തിവച്ചത്. ഇനി ഒണർത്തണ്ടാന്നാ പറഞ്ഞേക്കണെ.."
എന്നു പറഞ്ഞ അച്ഛനെ തൻറെ കയ്യിലിരുന്ന പൊതിയേൽപ്പിച്ച് തനിക്ക് ജന്മംതന്ന വൃദ്ധരൂപത്തിൻറെ നെറ്റിയിൽ ഒരുമ്മയേകുമ്പോൾ
"ൻറെ രാമുവേ...." ന്നൊരു അടഞ്ഞശബ്ദം അയാളുടെ ചെവിയിലുടക്കി. ഉയർന്നുവന്ന തേങ്ങൽ ഒരു നെടുവീർപ്പിലൊതുക്കി അയാൾ തിരിഞ്ഞു നടന്നു. ആശുപത്രിവരാന്തയുടെ അറ്റത്തുനിന്ന്
"ഓപ്പറേഷനുമുമ്പേ പോവ്വാണോ ഏട്ടൻ. "
എന്നൊരു കരച്ചിൽ അയാളുടെ മാറിലമർന്നു.
"മ്.... പോണം, പണിണ്ട്... അമ്മയ്ക്കൊന്നും വരില്ല....
ആവശ്യത്തിന് പണം ആശുപത്രിയിൽഅടച്ചിട്ട്ണ്ട്.
പിന്നെ നിൻറെ കല്യാണത്തിന് വേണ്ടത് അച്ഛനെ ഏൽപ്പിച്ചിട്ട്ണ്ട്. എനിക്ക് ലീവ്ണ്ടാവില്ല... "
എന്നുപദേശിച്ച് കുഞ്ഞുപെങ്ങളുടെ നെറുകയിൽ തലോടി അയാൾ നടന്നകന്നു.
ബസിറങ്ങിയ രണ്ടു നീർമിഴികൾ
"രാമ്വേട്ടാ"
ന്നു വിളിച്ചുകൊണ്ടോടിവരുന്നത് കാണാത്തമട്ടിൽ മട്ടിൽ മുന്നിൽ കിടന്ന ഓട്ടോയിൽ കയറി. ആ മിഴികൾ ഒരു പുഴയായൊഴുകുന്നത് നഗരത്തിരക്കിൽ മറയുന്ന ആ ഓട്ടോയിലിരുന്ന് അയാൾ നോക്കിക്കണ്ടു.
തലക്കുമീതെ കത്തിജ്ജ്വലിക്കുന്ന സൂര്യനെ വകവെക്കാതെ തന്നെ ജോലിയേൽപ്പിച്ച വ്യവസായപ്രമുഖൻറെ കാറിനുമുന്നിൽ അയാൾ നിന്നു.
"താനാളു മിടുക്കനാ... അതുകൊണ്ടാണ് ഒന്നൂടി കാണാംന്നു വെച്ചത്. പക്ഷേ നമ്മൾ തമ്മിലുള്ള ബന്ധം ഒരു പുച്ചക്കുഞ്ഞങ്കിലും അറിഞ്ഞാൽ പിന്നെ താൻ ബാക്കിയുണ്ടാകില്ല. ഇപ്പോൾ താൻ ചെല്ല്... "
സംഭാഷണം താക്കീതിൽ അവസാനിപ്പിച്ചുകൊണ്ട് കാറിൻറെ സൈഡ്ഗ്ലാസ് ഉയർന്നു. പിന്തിരിഞ്ഞു നടക്കാനാഞ്ഞ അയാളെ തടഞ്ഞുനിർത്തിയ പോലീസുകാരൻറെ കയ്യിൽ തൂങ്ങിയാടുന്ന വിലങ്ങുകണ്ട് നിസ്സഹായനായ അയാൾ ഒരു സഹായത്തിനായി ചുറ്റുംനോക്കി. തൻറെ കയ്യിൽ പൊലീസ് വിലങ്ങണിയിക്കുന്ന ചിത്രം നിർവ്വികാരഭാവത്തിൽ മൊബൈലിൽ പകർത്തുന്ന വ്യവസായപ്രമുഖനെ കണ്ട് അയാളുടെ ശരീരത്തിൽ വിയർപ്പുതുള്ളികൾ ഉരുണ്ടുകൂടി.
"താനാളു മിടുക്കനാ... അതുകൊണ്ടാണ് ഒന്നൂടി കാണാംന്നു വെച്ചത്. പക്ഷേ നമ്മൾ തമ്മിലുള്ള ബന്ധം ഒരു പുച്ചക്കുഞ്ഞങ്കിലും അറിഞ്ഞാൽ പിന്നെ താൻ ബാക്കിയുണ്ടാകില്ല. ഇപ്പോൾ താൻ ചെല്ല്... "
സംഭാഷണം താക്കീതിൽ അവസാനിപ്പിച്ചുകൊണ്ട് കാറിൻറെ സൈഡ്ഗ്ലാസ് ഉയർന്നു. പിന്തിരിഞ്ഞു നടക്കാനാഞ്ഞ അയാളെ തടഞ്ഞുനിർത്തിയ പോലീസുകാരൻറെ കയ്യിൽ തൂങ്ങിയാടുന്ന വിലങ്ങുകണ്ട് നിസ്സഹായനായ അയാൾ ഒരു സഹായത്തിനായി ചുറ്റുംനോക്കി. തൻറെ കയ്യിൽ പൊലീസ് വിലങ്ങണിയിക്കുന്ന ചിത്രം നിർവ്വികാരഭാവത്തിൽ മൊബൈലിൽ പകർത്തുന്ന വ്യവസായപ്രമുഖനെ കണ്ട് അയാളുടെ ശരീരത്തിൽ വിയർപ്പുതുള്ളികൾ ഉരുണ്ടുകൂടി.
"പ്രമുഖനായ രാഷ്ട്രീയനേതാവിനെ കൊന്നകേസിൽ ഗുണ്ടാനേതാവ് 'സീക്രട് റാം' റിമാൻഡിൽ."
കോടതിയിൽ പോകാനായി സൂപ്രണ്ടിൻറെ ഓഫീസിലെത്തിയപ്പോഴാണ് അയാളാ പത്രവാർത്ത കണ്ടത്. രണ്ടുദിവസം കൊണ്ട് ലോകം തനിക്ക് ചാർത്തിത്തന്ന പേരുകണ്ട് തികട്ടിവന്നത് ഒരു ചോരക്കട്ടയായി അയാൾ ജനലിലൂടെ പുറത്തേക്ക് തുപ്പി. പോലീസുകാരുടെ പെരുമാറ്റം അയാളുടെ പുറത്തും കവിളിലും കല്ലിച്ചുകിടന്നിരുന്നു.
പ്രതിയ്ക്ക് കൊലചെയ്യപ്പെട്ട നേതാവുമായുള്ള മുൻഇടപാടുകൾ പ്രത്യേകം അന്വേഷിക്കണം "
എന്ന മുഖവുരയോടെ കോടതി അയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടപ്പോൾ അയാൾ ഒരു നെടുവീർപ്പോടെ പ്രതിക്കൂട്ടിൽനിന്നും താഴെയിറങ്ങി.
കോടതിയിൽ പോകാനായി സൂപ്രണ്ടിൻറെ ഓഫീസിലെത്തിയപ്പോഴാണ് അയാളാ പത്രവാർത്ത കണ്ടത്. രണ്ടുദിവസം കൊണ്ട് ലോകം തനിക്ക് ചാർത്തിത്തന്ന പേരുകണ്ട് തികട്ടിവന്നത് ഒരു ചോരക്കട്ടയായി അയാൾ ജനലിലൂടെ പുറത്തേക്ക് തുപ്പി. പോലീസുകാരുടെ പെരുമാറ്റം അയാളുടെ പുറത്തും കവിളിലും കല്ലിച്ചുകിടന്നിരുന്നു.
പ്രതിയ്ക്ക് കൊലചെയ്യപ്പെട്ട നേതാവുമായുള്ള മുൻഇടപാടുകൾ പ്രത്യേകം അന്വേഷിക്കണം "
എന്ന മുഖവുരയോടെ കോടതി അയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടപ്പോൾ അയാൾ ഒരു നെടുവീർപ്പോടെ പ്രതിക്കൂട്ടിൽനിന്നും താഴെയിറങ്ങി.
"സീക്രട് റാമിന് ഏറ്റവും വലിയ ശിക്ഷതന്നെ കിട്ടണം. നാമെല്ലാം നെഞ്ചിലേറ്റിയ നമ്മുടെ വീരനേതാവിനെയാണവൻ ഇല്ലാതാക്കിയത്..."
ടൗണിലെ മൈതാനിയിൽ പ്രസംഗിച്ചുകൊണ്ടിരുന്ന വ്യവസായപ്രമുഖൻറെ വാക്കുകൾ കേട്ട് അയാൾ പാതിമയക്കത്തിൽനിന്നും ഞെട്ടിയുണർന്നു.
പോലീസ്ജീപ്പിൻറെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു അയാളപ്പോൾ. ട്രാഫിക്ഐലൻഡിലെ ചുവന്ന വെളിച്ചത്തിനുകീഴിൽ മുപ്പത് എന്ന അക്കം തെളിഞ്ഞ് കീഴ്പ്പോട്ട് എണ്ണിക്കൊണ്ടിരുന്നു. നടപ്പാതയിൽ നിന്നും ചില വിരലുകൾ തനിക്കുനേരേ വീണ്ടുവരുന്നതും ചില ചുണ്ടുകൾ "സീക്രട്റാം" എന്നു ചലിക്കുന്നതും നോക്കിയിരുന്ന അയാൾ കൂടെയിരുന്ന പോലീസുകാരൻ തന്നെ തുറിച്ചുനോക്കുന്നത് സഹിക്കാനാകാതെ വീണ്ടും കണ്ണുകൾ ഇറുക്കിയടച്ചു.
വിലങ്ങണിഞ്ഞ കൈകൾകൊണ്ട് മിനറൽവാട്ടറിൻറെ കുപ്പി വായിലേയ്ക്കൊഴിക്കുവാൻ പാടുപെടുകയായിരുന്ന അയാൾ തലയക്കുമീതേ സ്ഥാപിച്ച ടിവിയിൽ പ്രമുഖചാനലിൽ തൻറെ അച്ഛന്റെ സംഭാഷണം കണ്ട് ഞെട്ടിത്തരിച്ചു.
"അവനീ കുടുംബത്തിൽ അഞ്ചു പൈസ ചെലവിന് തന്നിട്ടില്ലെൻറെ സാറേ.... എപ്പോഴെങ്കിലും വന്നു കയറിയാൽ മുക്കുംമൂലയും തപ്പി കിട്ടീതുംകൊണ്ടുപോകും.... "
വാർദ്ധക്യം ബാധിച്ച ആ പിതാവിന്റെ കരച്ചിലുകണ്ട് ചേർത്തുപിടിച്ചാശ്വസിപ്പിക്കുന്ന റിപ്പോർട്ടറുടെ പുറകിലെ കട്ടിലിൽ കിടന്നുകൊണ്ട് വർദ്ധിച്ചശ്വാസംമുട്ടിനൊപ്പം ചിലവാക്കുകൾ പുറത്തുവിടുന്ന അമ്മ.
"ആശൂത്രീലിക്കൊന്നു വന്നുപോലൂല്യെൻറെ സാറേ രണ്ടറ്റാക്കുവന്ന ഈ മനുഷ്യൻ കടം വാങ്ങിയാ ന്നെ ചികിത്സിച്ചത്. നശിച്ചു പോട്ടെ ആ കുരുത്തംകെട്ടോൻ.. ൻറെ വയറ്റില് തന്നെ വന്നു പിറന്നൂലോ ഭഗവാനേ...."
ചുറ്റുമുള്ള ഇരുട്ടിൽ ഒന്നൊളിക്കാൻ കൊതിച്ച അയാളെ അന്വേഷണ ഉദ്യോഗസ്ഥൻ ഒന്നുകൂടി പ്രഹരിച്ചു. കാലിനിടയിലൂടെ ഒലിച്ചിറങ്ങിയ മൂത്രത്തിൻറെ ഗന്ധം ചുറ്റും പരന്നപ്പോൾ ഉദ്യോഗസ്ഥൻറെ ചവിട്ടേറ്റ് അയാൾ ഒരുവശത്തേക്ക് ചെരിഞ്ഞുവീണു.
"അവനീ കുടുംബത്തിൽ അഞ്ചു പൈസ ചെലവിന് തന്നിട്ടില്ലെൻറെ സാറേ.... എപ്പോഴെങ്കിലും വന്നു കയറിയാൽ മുക്കുംമൂലയും തപ്പി കിട്ടീതുംകൊണ്ടുപോകും.... "
വാർദ്ധക്യം ബാധിച്ച ആ പിതാവിന്റെ കരച്ചിലുകണ്ട് ചേർത്തുപിടിച്ചാശ്വസിപ്പിക്കുന്ന റിപ്പോർട്ടറുടെ പുറകിലെ കട്ടിലിൽ കിടന്നുകൊണ്ട് വർദ്ധിച്ചശ്വാസംമുട്ടിനൊപ്പം ചിലവാക്കുകൾ പുറത്തുവിടുന്ന അമ്മ.
"ആശൂത്രീലിക്കൊന്നു വന്നുപോലൂല്യെൻറെ സാറേ രണ്ടറ്റാക്കുവന്ന ഈ മനുഷ്യൻ കടം വാങ്ങിയാ ന്നെ ചികിത്സിച്ചത്. നശിച്ചു പോട്ടെ ആ കുരുത്തംകെട്ടോൻ.. ൻറെ വയറ്റില് തന്നെ വന്നു പിറന്നൂലോ ഭഗവാനേ...."
ചുറ്റുമുള്ള ഇരുട്ടിൽ ഒന്നൊളിക്കാൻ കൊതിച്ച അയാളെ അന്വേഷണ ഉദ്യോഗസ്ഥൻ ഒന്നുകൂടി പ്രഹരിച്ചു. കാലിനിടയിലൂടെ ഒലിച്ചിറങ്ങിയ മൂത്രത്തിൻറെ ഗന്ധം ചുറ്റും പരന്നപ്പോൾ ഉദ്യോഗസ്ഥൻറെ ചവിട്ടേറ്റ് അയാൾ ഒരുവശത്തേക്ക് ചെരിഞ്ഞുവീണു.
കോടതിയിലേക്കുള്ള യാത്രയിൽ സ്വതന്ത്രമായ കൈകളിൽ ശിരസ്സുതാങ്ങി അയാളിരുന്നു. അച്ഛനമ്മമാരുടെ ശാപവാക്കുകൾ അയാളുടെ നെഞ്ചിൽ തിളച്ചുമറിഞ്ഞുകൊണ്ടിരുന്നു. തൻറെ നിസ്സഹായതയെ മുതലെടുത്തവരുടെയെല്ലാം മുഖങ്ങൾ അയാളുടെ മനസ്സിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു.
"വെള്ളം. .. വെള്ളം. .."
എന്നയാളുടെ മനസ്സ് മന്ത്രിച്ചപ്പോൾ
കാലിലൂടെ കയറിയ ഒരുവിറയൽ ശരീരംമുഴുവൻ തൊട്ടുഴിഞ്ഞു കടന്നുപോയി. വറ്റിവരണ്ട നാവ് നൊട്ടിനനച്ച് അയാളെന്തോ പറയാൻ തുടങ്ങി. പക്ഷേ ശബ്ദം പുറത്തു വരുന്നതിനുമുമ്പേ പിന്നിലുണ്ടായിരുന്ന ലോറിക്കടിയിലേക്ക് മറിഞ്ഞു വീണിരുന്നു. റോഡ്സൈഡിൽ കുത്തിനിർത്തിയിരുന്ന പിശാചിൻറെ പുറത്തേക്ക് തൂങ്ങിക്കിടന്ന നാവിൽനിന്നും രക്തം ഒലിച്ചിറങ്ങി....
"വെള്ളം. .. വെള്ളം. .."
എന്നയാളുടെ മനസ്സ് മന്ത്രിച്ചപ്പോൾ
കാലിലൂടെ കയറിയ ഒരുവിറയൽ ശരീരംമുഴുവൻ തൊട്ടുഴിഞ്ഞു കടന്നുപോയി. വറ്റിവരണ്ട നാവ് നൊട്ടിനനച്ച് അയാളെന്തോ പറയാൻ തുടങ്ങി. പക്ഷേ ശബ്ദം പുറത്തു വരുന്നതിനുമുമ്പേ പിന്നിലുണ്ടായിരുന്ന ലോറിക്കടിയിലേക്ക് മറിഞ്ഞു വീണിരുന്നു. റോഡ്സൈഡിൽ കുത്തിനിർത്തിയിരുന്ന പിശാചിൻറെ പുറത്തേക്ക് തൂങ്ങിക്കിടന്ന നാവിൽനിന്നും രക്തം ഒലിച്ചിറങ്ങി....
അയാൾ പിടഞ്ഞുതീർന്ന റോഡിലൂടെ പാഞ്ഞുപോയ സൈക്കിളിനു പുറകിൽ അടുക്കിവച്ചിരുന്ന പ്രമുഖ പത്രത്തിന്റെ മുൻപേജിൽ പുതിയൊരു വാർത്തയുണ്ടായിരുന്നു
"പോലീസ്ജീപ്പിൽനിന്നും രക്ഷപ്പെടാൻ ശ്രമിച്ച സീക്രട്റാം ലോറിയിടിച്ച് മരിച്ചു." അപ്പോൾ രക്താഭമായ ആകാശച്ചെരുവിലൂടെ പക്ഷികൾ തീറ്റതേടി പറന്നുപോകുന്നുണ്ടായിരുന്നു.
"പോലീസ്ജീപ്പിൽനിന്നും രക്ഷപ്പെടാൻ ശ്രമിച്ച സീക്രട്റാം ലോറിയിടിച്ച് മരിച്ചു." അപ്പോൾ രക്താഭമായ ആകാശച്ചെരുവിലൂടെ പക്ഷികൾ തീറ്റതേടി പറന്നുപോകുന്നുണ്ടായിരുന്നു.
● ● ● ● ●
ദിൽനധനേഷ്
ദിൽനധനേഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക