Slider

വീണ്ടും വീണ്ടും

0


ഈ വർഷത്തെ മികച്ച കഥയ്ക്കുള്ള അവാർഡിനർഹയായത് യുവ എഴുത്തുക്കാരിയായ മീര മാധവിന്റെ എന്റെ അച്ഛൻ എന്ന പുസ്തകത്തിന്............... എത്ര തവണ ഞാനാ ന്യൂസ് വീണ്ടും വീണ്ടും വായിച്ചു എന്നറിയില്ല. എന്റെ അചഛൻ.... സ്വപ്നങ്ങൾക്കിടയിലെ അച്ഛനെക്കുറിച്ചുള്ള വാക്കുകൾ എഴുതിയതിന് കിട്ടിയ അവാർഡ് ..... ഓഫീസിലെ തിരക്കിനിടയിൽ വീണ ഓടി വന്നു.... മീരാ... ഞാനറിഞ്ഞു പുതിയ വിശേഷം.ഇത്രം നല്ലൊരു അചഛനെ കിട്ടിയ നീ ഭാഗ്യവതിയാ... ഇന്നെനിക്ക് നിന്റെ വക ഒരു ബിരിയാണി.. ....ഭാഗ്യവതി: ...... ഞാൻ......... നന്ദൻ അവൻ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ട്. എന്നത്തെപോലുമല്ല ഇന്ന് അവൻ ദേഷ്യ ഭാവങ്ങളൊക്കെ അടക്കിവെച്ചിട്ടുണ്ട്.. അല്ലെങ്കിലും പ്രണയം ഇങ്ങനെയാണല്ലോ ഒരാൾ ഇഷ്ടപ്പെടാൻ തുടങ്ങുമ്പോഴേക്കും മറ്റെയാൾ വഴി മാറി സഞ്ചരിച്ചു തുടങ്ങും.. വൈകിട്ടത്തെ പാർട്ടിക്കിടയിൽ ഞാൻ പരസ്യ പ്രഖ്യാപനം നടത്തി ഞാൻ നാളെ റിസൈൻ ചെയ്യുന്നു.. അതേറെ വേദനിപ്പിച്ചത് വീണയെയായിരുന്നു. അവൾ ... എന്റെ ജീവനാണ് .. അവൾക്കും അതുപോലെ.. ഇനി മുതൽ അവൾ തനിച്ചാണ് വൈകിട്ടത്തെ തട്ടുകട ചായ കുടിക്കാനും കടൽ കാണാൻ പോകാനും അവൾ തനിച്ചായി.. അല്ലെങ്കിൽ ജീവിതം ഇങ്ങനെയാണല്ലോ പഴയ ആൾക്കാരുടെ സ്ഥാനം പുതിയ ആൾക്കാർ പതിയെ പിടിച്ചടക്കും.... മീരാ എനിക്ക് നിന്നോടു സംസാരിക്കണം.... പോകും മുൻപ് .... തട്ടുകടയിൽ ഞാനും നന്ദനും ... പ്രത്യേകിച്ച് സംസാരിക്കാൻ വിഷങ്ങളൊന്നും ഇല്ല. ഇന്നലെ വരെ ഓഫീസ് കാര്യങ്ങൾ ഉണ്ടായിരുന്നു. ഇന്നു ശൂന്യമാണ് മനസ്.. മീരാ ഇനിയെന്താ ഭാവി പ്രോ ഗ്രാം ... നാട്ടിൽ പോകണം അവിടെ ഏതെങ്കിലും കമ്പനിയിൽ ... മീരാ എന്നെ കാണാൻ വരുമോ ഇവിടെ ക്ക് .. ഞാൻ കാത്തിരിക്കാം... നന്ദാ ..എന്റെ യാത്രയിൽ തനിച്ചാണെന്ന് എനിക്ക് തോന്നുന്ന നിമിഷം .... അപ്പോ ഞാൻ നന്ദനെ തേടിയെത്തും ഇവിടെ ക്ക് .... ചില ബന്ധങ്ങൾ അങ്ങനെയാണല്ലോ .. വാക്കുകളുടെ മുൾമുന കൊണ്ട് എപ്പോഴും എരിഞ്ഞു കൊണ്ടിരിക്കും. നാട്ടിലേക്കുള്ള യാത്രകൾ കുറവാണ്. എന്റെ മനസിനെ സ്വാധീനിച്ച നല്ല ഓർമ്മകൾ ആ നാട്ടിൽ നിന്നും എനിക്ക് കിട്ടിട്ടില്ല.. പിന്നെയുള്ളത് അച്ഛന്റെ ഓർമകളാണ് .ഓർമ്മ വെച്ച നാൾ തൊട്ടു എനിക്ക് അച്ഛനെക്കുറിച്ചുള്ള നല്ല ഓർമകളൊന്നും ഇല്ല. ഭയത്തോടെ കമ്പിളി പുതപ്പിനടിയിൽ ചുരുണ്ടുകൂടി വായിൽ തോർത്ത് തിരുകി കയറ്റി കിടന്നുറങ്ങിയ നാളുകൾ.. അമ്മയെ തല്ലുമ്പോൾ ശബ്ദം പുറത്തു വരാതിരിക്കാൻ മൂന്നാം ക്ലാസുക്കാരി കണ്ടെത്തിയ മാർഗം... അങ്ങനെ ഒരു പാടു രാത്രികൾ.. ഒരിക്കൽ പോലും മോളേ എന്നൊരു വിളി ഞാൻ കേട്ടിട്ടില്ല.. ആഗ്രഹിച്ചിരുന്നു ഞാനും ഒരു പാടു ... ഒന്നു താലോലിക്കാൻ .. കൊഞ്ചിക്കാൻ ..സ്ക്കൂൾ കാലഘട്ടങ്ങളിൽ എല്ലാ ആവശ്യങ്ങൾക്കും അമ്മയാണ് മുന്നിൽ നിന്നത് .. എപ്പോഴോ ഞാനും അമ്മയും ഭാരമായി തൊടങ്ങി എന്നറിഞ്ഞപ്പോൾ അമ്മ എന്നെം കൂട്ടി ഒരു ദീർഘയാത്രയിലേക്ക്................... ഒടുവിൽ എല്ലാവരുടെം സംശയദൃഷ്ടിയോടെയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ അമ്മ തകർന്നപ്പോൾ ഒരു തുണ്ടു കയറിൽ അവസാനിപ്പിച്ചു എല്ലാം '... പിന്നീടങ്ങോട്ടു ഞാൻ തനിച്ചായി എല്ലായിടത്തും ... ബന്ധങ്ങളുടെ മൂല്യം അന്നറിയാൻ തൊടങ്ങി... ആരും അന്വേഷിച്ചുവരാനില്ലാതെ കോൺവെന്റ് സ്കൂളിലെ വരാന്തയിൽ ഞാൻ തനിച്ചായി.. കൂടെ അമ്മയുടെ ഓർമകളും.. കുറെ വർഷങ്ങൾ:... എനിക്ക് കിട്ടിയ .അവാർഡ് തുകയിൽ നിന്നും5 പൈസ പോലും ഞാനെടുത്തിട്ടില്ല. എന്നെപ്പോലെ അനാഥരായി ജീവിക്കുന്നവർക്ക് .... എല്ലാം അനാഥാലയത്തിന് ദാനമായി കൊ' ടുത്തു... അങ്ങനെയെങ്കിലും മനസ്സൊന്നു തണുക്കട്ടെ ........... ഇനി തിരിച്ചു പോകണം നന്ദന്റെ മാത്രം മീരയായിട്ട്... ഒരായുസു മുഴുവനും നന്ദനോടൊപ്പം ജീവിക്കണം....
By Shalini Vijayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo