ടിവിയുടെ മോണിറ്ററിൽ വെണ്ടക്കാ അക്ഷരത്തിൽ ബ്രേക്കിംഗ് ന്യൂസ് മിന്നി മറിയുമ്പോൾ സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ ഞെട്ടിത്തരിച്ച് സോഫയിലിരിക്കുകയായിരുന്നു ആനന്ദ്,
പരിസരബോധം വീണ്ടെടുത്ത ആനന്ദ് മൊബൈലെടുത്ത് തന്റെ സുഹൃത്തായ ശർമ്മയെ വിളിച്ചു,
പരിസരബോധം വീണ്ടെടുത്ത ആനന്ദ് മൊബൈലെടുത്ത് തന്റെ സുഹൃത്തായ ശർമ്മയെ വിളിച്ചു,
"ഹലോ...., ശർമ്മാജീ.....,നിങ്ങൾ അറിഞ്ഞോ.....?"
"അതേ ആനന്ദ്..., ഞാനറിഞ്ഞു, നമ്മുടെ പൊൻതൂലികയിലെ ദീപക്കിപ്പോൾ വിളിച്ചു വെച്ചതേയൊള്ളൂ...., അതിന്റെ ഷോക്കിലിരിക്കുമ്പോഴാണ് തന്റെ കോൾവന്നത്....,"
"എന്താ ശർമ്മാജീ ഇവരൊക്കെ നമ്മളെ ടാർജറ്റ് ചെയ്യുന്നത്..?"
"അതാണെനിക്കും മനസ്സിലാകാത്തത്...., നീ ഇപ്പോളെവിടെയാ....?"
"ഞാൻ വീട്ടിലുണ്ട്....,"
"എങ്കിൽ ഞാനങ്ങോട്ട് വരാം....,"
"ശരി ശർമ്മാജീ...."
പതിനഞ്ചു മിനുട്ടുകളുടെ ദൈർഘ്യത്തിനിടയിൽ ശർമ്മ ആനന്ദിന്റെ വീട്ടിലെത്തി.
"ശരിക്കും എന്താ സംഭവിച്ചതെന്നറിഞ്ഞോ?"
"ഇല്ല..., ഈ ന്യൂസ് ചാനലുകളിൽ നിന്നും കിട്ടുന്ന അറിവ് മാത്രമേയൊള്ളൂ..., പലരും ഇതേ കുറിച്ചന്വേഷിച്ച് വിളിക്കുണ്ട്..., വ്യക്തമായ വിവരം അറിയാത്തതിനാൽ ഞാൻ കോളുകളൊന്നുമെടുത്തിട്ടില്ല..."
"അത് നന്നായി...., എനിക്കും പല നമ്പറുകളിൽ നിന്നും കോളുകൾ വന്നിരുന്നു, എന്റെ ഫോൺ ബാറ്ററി തീർന്നു സ്വിച്ച്ഓഫായി..., നിന്റെ ചാർജറൊന്നു തന്നെ.... "
"നമ്മുടെ കവിയത്രി രാധികാമേനോൻ ദുരൂഹ സാഹചര്യത്തിൽ മിസ്സിങ്ങായിട്ട് ഒരു വർഷം തികയുന്നു..., ഇതുവരെ ഒരു തുമ്പും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല അപ്പോഴാ ഇതും കൂടി....."
മൊബൈൽ ചാർജർ എടുത്തു കൊടുക്കുന്നതിനിടയിൽ ആനന്ദ് പറഞ്ഞു,
"അതെ ആനന്ദ്, ശരിയാണ് താൻ പറഞ്ഞത്, ഇവരുടെയൊക്കെ ടാർജറ്റ് സാഹിത്യലോകത്ത് പിച്ചവെച്ചു കയറുന്ന പാവം ഓൺലൈൻ എഴുത്തുകാരാണല്ലോ...."
"അതെയതെ...., രണ്ടു ദിവസംകൂടികഴിഞ്ഞാൽ മത്സരമാണ്, ഇനിയിപ്പൊ നമ്മളെന്തുചെയ്യും?"
"നോ ഐഡിയ....,"
"മത്സരം മാറ്റിവെക്കാൻ വല്ല........."
"നോ മിസ്റ്റർ ആനന്ദ്, നടക്കാത്ത കാര്യമാണത്, മറ്റു സ്റ്റേറ്റിൽ നിന്നുള്ളവരൊക്കെ എത്തിത്തുടങ്ങിയിട്ടുണ്ട്, മാത്രവുമല്ല..., മത്സരം മാറ്റിവെക്കാൻ റൂൾസുമില്ല..., ഏതെങ്കിലും സ്റ്റേറ്റിന്റെ മത്സരാർത്ഥിക്ക് അന്ന് മത്സരിക്കാൻ കഴിയാത്ത സാഹചര്യം വന്നാൽ വ്യക്തമായ കാരണം കാണിക്കുന്ന ഒരു ലെറ്റർ മത്സരം തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂർ മുമ്പ് സംഘാടക സമിതിയിൽ സമർപ്പിക്കണം, അത് വിശ്വസിനീയമാണെന്നു കണ്ടാൽ പകരം മറ്റൊരാൾക്ക് മത്സരിക്കാം അതാണ് റൂൾസ്..."
"മൈ ഗോഡ്..! ആദിത്യനില്ലെങ്കിൽ പകരം മത്സരിക്കാനുള്ളത് ശർമ്മാജിയല്ലെ....,"
"അതെ..., പക്ഷേ എനിക്കെന്തോ ഒരു ഉൾഭയം പോലെ..."
ഉടനെ ആനന്ദിന്റെ ഫോൺ റിംങ് ചെയ്യാൻ തുടങ്ങി,
"ഹലോ നജീബ്, പറ...,
ങെ...., എന്ത്...? മൈഗോഡ്..., ഇവിടെ ശർമ്മാജിയുമുണ്ട്.., ഞങ്ങളിതാ വരുന്നു"
ങെ...., എന്ത്...? മൈഗോഡ്..., ഇവിടെ ശർമ്മാജിയുമുണ്ട്.., ഞങ്ങളിതാ വരുന്നു"
ആനന്ദ് ഫോൺ ഡിസ്കണക്ട് ചെയ്തയുടനെ ശർമ്മ ചോദിച്ചു,
"ആരാ, ആരാ വിളിച്ചത്?"
"കാവ്യോദയം ഗ്രൂപ്പിന്റെ ആഡ്മിൻ നജീബ്,
ആദിത്യൻ കിഡ്നാപ്പ് ചെയ്യപ്പെടുമ്പോൾ കൂടെ സുഹൃത്ത് ജോണും ഉണ്ടായിരുന്നെന്ന്, ജോണിനെ ക്ലോറോഫോം ഉപയോഗിച്ച് കീഴ്‌പ്പെടുത്തിയാണവർ ആദിത്യനെ കിഡ്നാപ്പ് ചെയ്തതെന്ന്..,"
ആദിത്യൻ കിഡ്നാപ്പ് ചെയ്യപ്പെടുമ്പോൾ കൂടെ സുഹൃത്ത് ജോണും ഉണ്ടായിരുന്നെന്ന്, ജോണിനെ ക്ലോറോഫോം ഉപയോഗിച്ച് കീഴ്‌പ്പെടുത്തിയാണവർ ആദിത്യനെ കിഡ്നാപ്പ് ചെയ്തതെന്ന്..,"
"ജോൺ ആക്രമികളുടെ മുഖം കണ്ടോ എന്ന് ചോദിച്ചോ?"
"ചോദിച്ചു.., അവർ മുഖം മൂടി ധരിച്ചിരുന്നത്രെ...,"
"ഹോ... ഷിറ്റ്!"
ശർമ്മ വലതുകയ്യിന്റെ മുഷ്ടിചുരുട്ടി ഇടതു കൈവെള്ളയിൽ ശക്തിയായി ഇടിച്ചു,
ശർമ്മ വലതുകയ്യിന്റെ മുഷ്ടിചുരുട്ടി ഇടതു കൈവെള്ളയിൽ ശക്തിയായി ഇടിച്ചു,
"ശർമ്മാജീ..., ആദിത്യൻ മെമ്പറായിട്ടുള്ള എല്ലാ ഗ്രൂപ്പുകളുടേയും മുഴുവൻ ആഡ്മിനുകളും ഉടൻ സ്റ്റേഷനിൽ ഹാജറാകുവാൻ പോലീസ് നിർദ്ദേശമുണ്ടത്രെ..., നമുക്ക് ഇപ്പൊൾ തന്നെ പുറപ്പെടാം.."
ഉടൻ തന്നെ ഇരുവരും പോലീസ് സ്‌റ്റേഷനിലോട്ട് തിരിച്ചു..,
വളരെ ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ ഓൺലൈൻ ഗ്രൂപ്പുകളിൽ കവിതകളിലൂടെ സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിയെടുത്ത യുവ കവിയായിരുന്നു ആദിത്യനെന്ന ആദിത്യവർമ്മ,
വെറും മൂന്നുഗ്രൂപ്പിൽ മാത്രമെ ആദിത്യൻ കവിത എഴുതാറുണ്ടായിരുന്നൊള്ളൂ..., ആദിത്യനെഴുതുന്ന വരികൾക്ക് ദൈർഖ്യം കുറവാണെങ്കിൽ പോലും കവിത വായിച്ചു കഴിയുന്ന വായനക്കാർക്ക് ഒരായിരം ചോദ്യോത്തരങ്ങളും, ചിന്തകളും സമ്മാനിക്കാൻ മാത്രം ജീവത്തുടിപ്പുകളുണ്ടാകും ഓരോ വരിയിലും വാക്കിലും, അത് കൊണ്ടുതന്നെ പലരും ആദിത്യനെ സ്വന്തം ഗ്രൂപ്പുകളിൽ ആഡ് ചെയ്യുമായിരുന്നുവെങ്കിലും, ആദിത്യൻ അവയിൽനിന്നുമെല്ലാം ലെഫ്റ്റടിച്ചു പുറത്തു പോരും, ആദിത്യൻ മെമ്പറായിട്ടുള്ള ഗ്രൂപ്പുകളിൽ നടത്തുന്ന മത്സരങ്ങളിലെല്ലാം രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ് മറ്റു മത്സരാർത്ഥികൾ മത്സരിച്ചിരുന്നത്, ചുരുങ്ങിയ കാലയളവുകൊണ്ടു തന്നെ പല പ്രസാധകരും, വൻകിട വീക്കിലി മാസികകളും ആദിത്യന്റെ കവിതക്കായി കാത്തു നിൽക്കാൻ തുടങ്ങിയിരൂന്നു, ഓൺലൈൻ എഴുത്തുകാരെ വെറും പുഛത്തോടെ കണ്ടിരുന്നവർപോലും ആശംസകളും അഭിനന്ദനങ്ങളുമായി ആദിത്യനെ കാണാൻ വരുന്നത് പതിവാക്കി.
വെറും മൂന്നുഗ്രൂപ്പിൽ മാത്രമെ ആദിത്യൻ കവിത എഴുതാറുണ്ടായിരുന്നൊള്ളൂ..., ആദിത്യനെഴുതുന്ന വരികൾക്ക് ദൈർഖ്യം കുറവാണെങ്കിൽ പോലും കവിത വായിച്ചു കഴിയുന്ന വായനക്കാർക്ക് ഒരായിരം ചോദ്യോത്തരങ്ങളും, ചിന്തകളും സമ്മാനിക്കാൻ മാത്രം ജീവത്തുടിപ്പുകളുണ്ടാകും ഓരോ വരിയിലും വാക്കിലും, അത് കൊണ്ടുതന്നെ പലരും ആദിത്യനെ സ്വന്തം ഗ്രൂപ്പുകളിൽ ആഡ് ചെയ്യുമായിരുന്നുവെങ്കിലും, ആദിത്യൻ അവയിൽനിന്നുമെല്ലാം ലെഫ്റ്റടിച്ചു പുറത്തു പോരും, ആദിത്യൻ മെമ്പറായിട്ടുള്ള ഗ്രൂപ്പുകളിൽ നടത്തുന്ന മത്സരങ്ങളിലെല്ലാം രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ് മറ്റു മത്സരാർത്ഥികൾ മത്സരിച്ചിരുന്നത്, ചുരുങ്ങിയ കാലയളവുകൊണ്ടു തന്നെ പല പ്രസാധകരും, വൻകിട വീക്കിലി മാസികകളും ആദിത്യന്റെ കവിതക്കായി കാത്തു നിൽക്കാൻ തുടങ്ങിയിരൂന്നു, ഓൺലൈൻ എഴുത്തുകാരെ വെറും പുഛത്തോടെ കണ്ടിരുന്നവർപോലും ആശംസകളും അഭിനന്ദനങ്ങളുമായി ആദിത്യനെ കാണാൻ വരുന്നത് പതിവാക്കി.
അങ്ങിനെയിരിക്കെയാണ് കേരളത്തിലെ പ്രഗത്ഭ ഓൺലൈൻ കവിതാ ഗ്രൂപ്പുകളെല്ലാവരേയും ചേർത്ത് കൊണ്ട് ഒരു ഓൺലൈൻ കൂട്ടായ്മ ഒരു മത്സരം നടത്തുന്നത്., ഓരോ ഗ്രൂപ്പിൽ നിന്നും മൂന്നു പേർക്കുവീതമേ മത്സരിക്കാവൂ..., ഒരാൾക്ക് വ്യത്യസ്ഥ വിഷയങ്ങിലുള്ള അഞ്ച് കവിതകൾ അയക്കാം, ഒരു മത്സരാർത്ഥിക്ക് ഒരു ഗ്രൂപ്പിൽ നിന്നു മാത്രമെ മത്സരിക്കാവൂ..., വിജയിക്കുന്ന കവിക്ക് കേരളത്തിന്റെ പ്രതിനിധിയായി സ്റ്റേറ്റ് ലെവലിൽ മത്സരിക്കാം,
ആദിത്യൻ മെമ്പറായിട്ടുള്ള 'കാവ്യോദയം, പൊൻതൂലിക, ഗന്ധർവ്വതൂലിക' എന്നീ ഗ്രൂപ്പുകൾ ആദിത്യനോട് തങ്ങൾക്കു വേണ്ടി മത്സരിക്കാനാവശ്യപ്പെട്ടുവെങ്കിലും ആദിത്യൻ മത്സരിക്കാൻ തയ്യാറായത് നജീബ് ആഡ്മിനായിട്ടുള്ള കാവ്യോദയം ഗ്രൂപ്പിന് വേണ്ടിയായിരുന്നു, അതിൽ ഗന്ധർവ്വതൂലിക അഡ്മിൻ ശർമ്മക്ക് നല്ല നിരാശയുണ്ടായിരുന്നു,
അന്നത്തെ മത്സരത്തിൽ കാവ്യോദയം ഗ്രൂപ്പ് ഒന്നാം സ്ഥാനവും ഗന്ധർവ്വതൂലിക രണ്ടാം സ്ഥാനവും നേടി, മത്സരത്തിൽ ഏറ്റവും മികച്ച കവിക്കുള്ള അവാർഡ് ആദിത്യവർമ്മക്കും രണ്ടാം സ്ഥാനം ശർമ്മക്കും ലഭിച്ചു.., കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ടുള്ള സ്റ്റേറ്റ്ലവൽ മത്സരം നടക്കാനിരിക്കെയാണ് ആദിത്യനെ അഞ്ജാതർ തട്ടിക്കൊണ്ടു പോകുന്നത്.
അന്നത്തെ മത്സരത്തിൽ കാവ്യോദയം ഗ്രൂപ്പ് ഒന്നാം സ്ഥാനവും ഗന്ധർവ്വതൂലിക രണ്ടാം സ്ഥാനവും നേടി, മത്സരത്തിൽ ഏറ്റവും മികച്ച കവിക്കുള്ള അവാർഡ് ആദിത്യവർമ്മക്കും രണ്ടാം സ്ഥാനം ശർമ്മക്കും ലഭിച്ചു.., കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ടുള്ള സ്റ്റേറ്റ്ലവൽ മത്സരം നടക്കാനിരിക്കെയാണ് ആദിത്യനെ അഞ്ജാതർ തട്ടിക്കൊണ്ടു പോകുന്നത്.
പോലീസിന്റെ വിശദമായ മൊഴിയെടുപ്പിനുശേഷം ആനന്ദും ശർമ്മയും ഹോസ്പിറ്റലിൽ പോയി ജോണിനെ കണ്ടശേഷം വീട്ടിലേക്ക് തിരിച്ചു,
പിറ്റേദിവസം കുളി കഴിഞ്ഞ് ആനന്ദ് റൂമിലേക്കെത്തുമ്പോൾ ബെഡ്ഡിൽ കിടക്കുന്ന ഫോൺ റിംങ്ങ് ചെയ്യുന്നുണ്ടായിരുന്നു, ഫോണെടുത്ത് കോൾ അറ്റന്റുചെയ്യാൻ ശ്രമിച്ചപ്പൊഴേക്കും കോൾ ഡിസ്ക്കണക്ടായി,
അപ്പോഴാണ് ആനന്ദ് തന്റെ മൊബൈലിൽ വന്നു കിടക്കുന്ന മിസ്സഡ് കോളുകൾ ശ്രദ്ധിച്ചത്, അഞ്ച് മിസ്സഡ് കോളുകൾ! എല്ലാം ശർമ്മയുടേതാണെന്നു മനസ്സിലാക്കി ശർമ്മയെ വിളിക്കാൻ ശ്രമിച്ചതും ശർമ്മയുടെ കോൾ വന്നതും ഒരുമിച്ചായിരുന്നു,
പിറ്റേദിവസം കുളി കഴിഞ്ഞ് ആനന്ദ് റൂമിലേക്കെത്തുമ്പോൾ ബെഡ്ഡിൽ കിടക്കുന്ന ഫോൺ റിംങ്ങ് ചെയ്യുന്നുണ്ടായിരുന്നു, ഫോണെടുത്ത് കോൾ അറ്റന്റുചെയ്യാൻ ശ്രമിച്ചപ്പൊഴേക്കും കോൾ ഡിസ്ക്കണക്ടായി,
അപ്പോഴാണ് ആനന്ദ് തന്റെ മൊബൈലിൽ വന്നു കിടക്കുന്ന മിസ്സഡ് കോളുകൾ ശ്രദ്ധിച്ചത്, അഞ്ച് മിസ്സഡ് കോളുകൾ! എല്ലാം ശർമ്മയുടേതാണെന്നു മനസ്സിലാക്കി ശർമ്മയെ വിളിക്കാൻ ശ്രമിച്ചതും ശർമ്മയുടെ കോൾ വന്നതും ഒരുമിച്ചായിരുന്നു,
"ഹലോ ശർമ്മാജീ..., എന്തു പറ്റി? ഒരുപാടു തവണ വിളിച്ചതായി കാണുന്നു....?"
"സമയം എട്ടായി! താനിതുവരെ എഴുന്നേറ്റില്ലേ?"
"സോറി, ഞാൻ ബാത്ത്റൂമിലായിരുന്നു.., അല്ലാ......, എന്തു പറ്റി നാലഞ്ചു തവണ വിളിച്ചതായി കാണുന്നു...,
"ഉം., എപ്പൊഴാ ഒന്നു കാണാൻ പറ്റാ...? എനിക്ക് തന്നെ അത്യാവശ്യമായിട്ടൊന്നു കാണണമായിരുന്നു...."
"എന്തു പറ്റി ശർമ്മാജീ...?"
"സർക്കിൾ ഇൻസ്പെക്ടർ വിജയ്ശങ്കർ എന്നെവിളിച്ചിരുന്നു.., എത്രയും പെട്ടെന്ന് സ്റ്റേഷനിലെത്താൻ പറഞ്ഞു...,
നീ കൂടി എന്റെ കൂടെ വരുമായിരുന്നെങ്കിൽ...."
നീ കൂടി എന്റെ കൂടെ വരുമായിരുന്നെങ്കിൽ...."
"നോ പ്രോബ്ലം ശർമ്മാജീ.., ഞാനും വരാം, ശർമ്മാജി റെഡി ആയിക്കോളൂ..., ഞാനൊരു അര മണിക്കൂറിനുള്ളിലവിടെയെത്താം.."
"താങ്ക്യൂ ആനന്ദ്.."
അൽപസമയത്തിനകംതന്നെ ശർമ്മയും ആനന്ദും പോലീസ്റ്റേഷനിലെത്തി,
ഇരുവരും സബ്ഇൻസ്പെക്ടർ വിജയ്ശങ്കറിനഭിമുഖയായിട്ടിരുന്നു,
ഇരുവരും സബ്ഇൻസ്പെക്ടർ വിജയ്ശങ്കറിനഭിമുഖയായിട്ടിരുന്നു,
"മിസ്റ്റർ ശർമ്മ, ആതിത്യന്റെ മിസ്സിങ്ങുമായി ചില കാര്യങ്ങൾ ചോദിച്ചറിയാനാണ് ഞാൻ താങ്കളെ വിളിപ്പിച്ചത്..., ആദിത്യനെ കുറിച്ച് താങ്കൾക്കറിയാവുന്ന കാര്യങ്ങൾ വിശദമായിട്ടു തന്നെ പറയണം...,"
"ശരിസാർ..."
"ആദിത്യനും താങ്കളും അടുത്ത സുഹൃത്തുക്കളായിരുന്നോ...?, അടുത്ത സുഹൃത്തെന്ന് ഞാനുദ്ധേശിച്ചത് ക്ലോസ് ഫ്രണ്ടായിരുന്നോ എന്നാണ്.."
"സുഹൃത്തുക്കളായിരുന്നു, പക്ഷെ...., ക്ലോസ് ഫ്രണ്ട്സായിരുന്നില്ല..."
"ആദിത്യന്റെ സ്വന്തം നാട് ഇതു തന്നെയാണോ..?, അതോ....?, അതേ കുറിച്ച് ശർമ്മക്ക് വല്ലതും അറിയോ...?"
"എന്തു ചോദ്യമാണിത് സാർ..?, ആദിത്യന്റെ കിഡ്നാപ്കേസന്വേഷിക്കുന്ന സാറുതന്നെ ഇങ്ങിനെയൊരു ചോദ്യം ചോദിക്കുന്നത് എന്നെ പരിഹസിക്കുന്നതിനു തുല്ല്യമല്ലെ...?"
"ഞാൻ ചോദിച്ചതിനു മറുപടി പറയൂ ശർമ്മാ...,"
"നോ സാർ.., ആദിത്യന്റെ സ്വന്തം വീട് എറണാംകുളത്തെവിടെയൊ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.., "
"കേട്ടറിവ് മാത്രമേയൊള്ളൂ..., അതോ അദ്ധേഹത്തിന്റെ വീടും സ്ഥലവും കുറിച്ച് കൂടുതലായിട്ടു വല്ലതും താങ്കൾക്കറിയോ.?"
"ഇല്ല, എറണാംകുളത്ത് എവിടെയാണെന്നൊന്നും എനിക്കറിയില്ല,"
"ഇവിടെ എന്താണ് ആദിത്യന് ജോലി..?"
"ഏതോ ഒരു പ്രൈവറ്റ് കമ്പനിയിൽ ആണെന്നു കേട്ടിട്ടുണ്ടെന്നല്ലാതെ വ്യക്തമായിട്ടൊന്നും എനിക്കറിയില്ല..,"
"ആദിത്യനെ കുറിച്ച് ശർമക്കറിയുന്ന കാര്യങ്ങളിൽ ഭൂരിഭാഗവും കേട്ടറിവുകളാണല്ലോ...,"
സബ്ഇൻസ്പെക്ടർ വിജയ് ശങ്കറിന്റെ അർത്ഥം വെച്ചുള്ള മറുപടി കേട്ടപ്പോൾ ശർമ്മയും ആനന്ദും മുഖത്തോടുമുഖം നോക്കി, രണ്ടു പേരുടെ കണ്ണുകളിലും ചോദ്യചിഹ്നങ്ങൾ മാത്രം!
വിജയ്ശങ്കർ തുടർന്നു,
വിജയ്ശങ്കർ തുടർന്നു,
"ശർമ്മാ..., താങ്കളുടെ വീടും ആദിത്യന്റെവീടും തമ്മിൽ ഏകദേശം എത്ര കിലോമീറ്റർ വ്യത്യാസമുണ്ട്?"
"അത് സാർ... ഏകദേശം ഒരു നാൽപ്പത്കിലോമീറ്ററുണ്ടാകും.."
"ലുക്ക് മിസ്റ്റർശർമ്മ.., മിസ്സിങ്ങായിട്ടുളളത് ഒരുകവിയും എഴുത്തുകാരനുമായതിനാൽ ഞങ്ങളുടെ അന്വേഷണം പ്രധാനമായും ഓൺലൈൻ എഴുത്തുകാരെ കേന്ദ്രീകരിച്ചായിരുന്നു..,
ഞങ്ങളുടെ സൈബർസെല്ല് ഡിപ്പാർട്ടുമെന്റ് കണ്ടെത്തിയ ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഞാൻ താങ്കളെ വിളിപ്പിച്ചത്..,
ആദിത്യനെ ആക്രമികൾ തട്ടികൊണ്ടുപോകുന്നത് ഇന്നലെ രാവിലെ 7:30ന്!
അതും അയാളിപ്പോൾ താമസിക്കുന്ന ഇവിടുത്തെ വീട്ടിൽവെച്ച്, ആ സമയത്ത് അതേ ടവർലൊക്കേഷനിൽ ജോണിനെ കൂടാതെ നിങ്ങളും ഉണ്ടായിരുന്നു,
നാൽപ്പതോളം കിലോമീറ്റർ ദൂരവ്യത്യാസത്തിലുള്ള നിങ്ങൾ ആ സമയം ആദിത്യന്റെ വീടിനടുത്തുള്ള അതേ ടവർലൊക്കേഷനിൽ എന്തിനു പോയി..?"
ഞങ്ങളുടെ സൈബർസെല്ല് ഡിപ്പാർട്ടുമെന്റ് കണ്ടെത്തിയ ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഞാൻ താങ്കളെ വിളിപ്പിച്ചത്..,
ആദിത്യനെ ആക്രമികൾ തട്ടികൊണ്ടുപോകുന്നത് ഇന്നലെ രാവിലെ 7:30ന്!
അതും അയാളിപ്പോൾ താമസിക്കുന്ന ഇവിടുത്തെ വീട്ടിൽവെച്ച്, ആ സമയത്ത് അതേ ടവർലൊക്കേഷനിൽ ജോണിനെ കൂടാതെ നിങ്ങളും ഉണ്ടായിരുന്നു,
നാൽപ്പതോളം കിലോമീറ്റർ ദൂരവ്യത്യാസത്തിലുള്ള നിങ്ങൾ ആ സമയം ആദിത്യന്റെ വീടിനടുത്തുള്ള അതേ ടവർലൊക്കേഷനിൽ എന്തിനു പോയി..?"
"എന്താണ് സാർ പറഞ്ഞു വരുന്നത്..? ആദിത്യനെ കിഡ്നാപ്പ് ചെയ്തതിൽ എനിക്കു പങ്കുണ്ടെന്നാണോ..?"
"അങ്ങിനെ തീർത്തു പറയാൻ പറ്റില്ലെങ്കിലും കിട്ടിയ തെളിവുകളിൽ പലതും താങ്കൾക്കെതിരാണ്..."
"സാർ..., അന്ന് രാവിലെ മാത്രമല്ല, തലേ ദിവസം മുതൽ ഞാൻ ആ ടവർലൊക്കേഷനിൽ ഉണ്ട്, കാരണം അവിടെയാണ് എന്റെ വൈഫ്ഹൗസ്.., അന്ന് ഞാനെന്റെ വൈഫ്ഹൗസിലായതിനാൽ ടവർലൊക്കേഷൻ വെച്ച് സാറെന്നെ സംശയിക്കുകയാണോ..?"
"നോ മിസ്റ്റർശർമ്മ...., തെളിവുകൾ വേറേയുമുണ്ട്..."
എന്തു തെളിവെന്നു ചോദിച്ചുകൊണ്ട് ശർമ്മ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു...,
"മിസ്റ്റർശർമ്മ...., ശാന്തനായിട്ടിരിക്കൂ...,"
വിജയ് ശങ്കറിന്റെ ശബ്ദം കനത്തു,
ശർമ്മ വീണ്ടും കസേരയിൽ തന്നെയിരുന്നു..,
ശർമ്മ വീണ്ടും കസേരയിൽ തന്നെയിരുന്നു..,
"ആദിത്യനെ തട്ടിക്കൊണ്ടു പോകുന്നതിനുമുമ്പ്, അതവാ... മിനിയാന്ന് രാത്രി നിങ്ങൾ ആദിത്യന്റെ ഫോണിലേക്ക് നാലുതവണ തുടരെത്തുടരെയായി ബന്ധപ്പെട്ടത് എന്തിനാണ്..?, വീട്ടിൽ ആദിത്യന്റെ സാനിധ്യം ഉണ്ടെന്നുറപ്പു വരുത്താനായിരുന്നെന്ന് ഞാൻ പറഞ്ഞാൽ താങ്കൾക്കത് നിഷേധിക്കാൻ കഴിയുമോ?"
"കഴിയും...! ഞാൻ പറഞ്ഞല്ലോ മിനിയാന്ന് ഞാൻ എന്റെ വൈഫ്ഹൗസിലായിരുന്നെന്ന്, ആദിത്യന്റെ വീടിന്റെ ഏകദേശമടുത്തു തന്നെയാണ് എന്റെ ഭാര്യയുടെ വീടും, അപ്പൊ ആദിത്യൻ വീട്ടിലുണ്ടെങ്കിൽ ഒന്നു കാണാമല്ലോ എന്ന് കരുതി വിളിച്ചതായിരുന്നു..."
"നാലു തവണയോ?"
"ഒരു മണിക്കൂറിനുള്ളിലാണ് ഞാൻ നാലു തവണയും വിളിച്ചിട്ടുള്ളത്, അതിൽ നാലാം തവണശ്രമിച്ചപ്പോഴാണ് ആദിത്യൻ ഫോണെടുത്തത്..."
"ഈ ഒരു മണിക്കൂറിനിടയിൽ എന്നത് എങ്ങിനെയിത്ര കൃത്യമായിട്ട് പറയാൻ പറ്റും..?"
"ഗ്രൂപ്പടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവരെ അഭിനന്ദിച്ചു കൊണ്ട് ഒരു ചാനൽ നടത്തിയ പ്രോഗ്രാമിന്റെ ടെലികാസ്റ്റുണ്ടായിരുന്നു ഒമ്പത് മണിക്ക്, ഞാൻ വൈഫ് ഹൗസിൽ എത്തുന്നത് എട്ടുമണിക്കായിരുന്നു..,"
"വൈഫ് ഹൗസിൽ നിങ്ങൾ എട്ടുമണിക്കാണവിടെ എത്തിയതെന്ന് ഓർക്കാൻ കാരണം?"
"ഒരു ചാനൽ പ്രക്ഷേപണം ചെയ്യുന്ന എട്ടുമണി വാർത്ത എന്ന പ്രോഗ്രാം തുടങ്ങുകയായിരുന്നപ്പോൾ.., ആ പ്രോഗ്രാം സ്ഥിരമായി കാണാറുള്ള എന്റെ അമ്മാവൻ എട്ടുമണിവാർത്തക്കു സമയമായെന്നും പറഞ്ഞ് ടിവിക്കുമുന്നിലിരിക്കുകയായിരുന്നപ്പോൾ...,
അത് മാത്രവുമല്ല, സാറിന് വേണമെങ്കിൽ എന്റെ ഫോണിലെ കാൾഹിസ്റ്ററി പരിശോധിക്കാം.."
ശർമ്മ അൽപം നീരസത്തോടെ പറഞ്ഞു,
അത് മാത്രവുമല്ല, സാറിന് വേണമെങ്കിൽ എന്റെ ഫോണിലെ കാൾഹിസ്റ്ററി പരിശോധിക്കാം.."
ശർമ്മ അൽപം നീരസത്തോടെ പറഞ്ഞു,
"അതിന് താങ്കളുടെ ഫോണെനിക്ക് തരണമെന്നില്ല, എല്ലാം ദാ..., ഈ പേപ്പറിൽ ഉണ്ട്..., കഴിഞ്ഞ ഒരു മാസക്കാലയളവിൽ താങ്കൾ വിളിച്ചതും, താങ്കളെ വിളിച്ചതുമെല്ലാം..."
വിയയ്ശങ്കർ പേപ്പറുയർത്തിക്കാണിച്ചുകൊണ്ടു പറഞ്ഞു,
വിയയ്ശങ്കർ പേപ്പറുയർത്തിക്കാണിച്ചുകൊണ്ടു പറഞ്ഞു,
"ശർമ്മ.., കഴിഞ്ഞ മാസം 25ന് ആദിത്യൻ സ്വന്തം നാട്ടിൽ എറണാംകുളത്തായിരുന്നു, അതേദിവസം താങ്കളും ആദിത്യന്റെ അതേ ടവർ പരിതിയിൽ ഉണ്ടായിരുന്നു, ഇതെങ്ങിനെ സംഭവിച്ചു..?"
"എന്റെ..., എന്റെ പെങ്ങളെ കല്യാണം കഴിച്ചയച്ചത് എറണാംകുളത്തേക്കാണ്.., ഞാനവളുടെ വീട്ടിൽ പോയിരുന്നു..,"
"പിറ്റേദിവസം എന്തിനായിരിക്കും ആദിത്യൻ ഒബ്രോമാളിൽ പോയത്?"
വിജയ്ശങ്കറിന്റെ ചോദ്യം കേട്ടപ്പോൾ ശർമ്മ ദേഷ്യത്തോടെ മറുചോദ്യം ചോദിച്ചു,
"അതെങ്ങിനെ എനിക്കറിയും..?"
"നിങ്ങളും ആ സമയം ഒബ്രോമാളിൽ ഉണ്ടായിരുന്നതുകൊണ്ടു തന്നെ...,"
"എന്തൊക്കെയാ സാറ് പറയുന്നത്...? ഞാൻ മാളിൽ പോയത് എന്റെ അളിയന്റേയും പെങ്ങളുടെയും കൂടെയാ..., ഞാൻ എറണാംകുളത്തെത്തിയതു മുതൽ തിരിച്ചു പോന്നതുവരെ എന്റേയും ആദിത്യന്റേയും ടവർ ലൊക്കേഷനും, ലൊക്കേഷൻ ഡിസ്റ്റൻസും സാറ് ചെക്ക് ചെയ്തു നോക്കൂ...., അല്ലാതെ വെറുതെ......"
-ശർമ്മ പിറുപിറുത്തു,
-ശർമ്മ പിറുപിറുത്തു,
"സാർ, എനിക്കൊരു സംശയം, നാളെ മത്സരം നടക്കാനിരിക്കെയാണ് ആദിത്യൻ കിഡ്നാപ്പ് ചെയ്യപ്പെടുന്നത്, ഇതിന്റെ പുറകിൽ മറ്റു സംസ്ഥാനത്തിലെ മത്സരാർത്ഥികളായിക്കൂടെ...?"
അതുവരെ നിശബ്ദനായിട്ടിരിക്കുകയായിരുന്ന ആനന്ദിന്റേതായിരുന്ന ചോദ്യം,
"ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്, നിങ്ങൾ ഉന്നയിച്ച ഈ ചോദ്യത്തിൽ പോലും സംശയത്തിന്റെ ഒരു നിഴൽ ശർമ്മയിലേക്ക് നീളുന്നുണ്ട്, എങ്ങിനെയെന്നാൽ.....,
ആദിത്യന്റെ അഭാവത്തിൽ മത്സരിക്കാൻ പിന്നെ അവസരം ലഭിക്കുന്നത് ശർമ്മക്കാണ്, അപ്പോൾ ഇത് ശർമ്മ പ്ലാൻ ചെയ്ത ഒരു കിഡ്നാപ്പായും വ്യാഖ്യാനിക്കാം..., കിട്ടിയ തെളിവുകളാണെങ്കിൽ ശർമ്മക്ക് എതിരും!"
ആദിത്യന്റെ അഭാവത്തിൽ മത്സരിക്കാൻ പിന്നെ അവസരം ലഭിക്കുന്നത് ശർമ്മക്കാണ്, അപ്പോൾ ഇത് ശർമ്മ പ്ലാൻ ചെയ്ത ഒരു കിഡ്നാപ്പായും വ്യാഖ്യാനിക്കാം..., കിട്ടിയ തെളിവുകളാണെങ്കിൽ ശർമ്മക്ക് എതിരും!"
ഒന്നും മിണ്ടാതെ തല താഴ്ത്തിയിരിക്കുന്ന ശർമ്മയുടെ ചുമലിൽ കൈവെച്ചു കൊണ്ട് വീണ്ടും ആനന്ദ് പറഞ്ഞു,
"നോ സാർ, ശർമ്മാജിയെ എനിക്ക് നന്നായിട്ടറിയാം, ശർമ്മാജി ഇത്ര തരംതാഴ്ന്ന പ്രവർത്തിയൊന്നും ചെയ്യില്ലെന്ന് എനിക്കുറപ്പുണ്ട്..."
"നിങ്ങളുടെ ഉറപ്പുമാത്രം പോരല്ലോ..., യെതാർത്ഥ പ്രതിയെ കണ്ടെത്തുംവരെ ശർമ്മ സംശയത്തിന്റെ ദൃഷ്ടിയിൽ തന്നെയായിരിക്കും,"
പെട്ടെന്ന് വിജയ്ശങ്കറിന് ഒരു ഫോൺ വന്നു, സംസാരിച്ചു കഴിഞ്ഞതിനു ശേഷം-
"എനിക്കത്യാവശ്യമായി ഹോസ്പിറ്റൽ വരെയൊന്നു പോകണം,
നിങ്ങൾക്കിപ്പോൾ പോകാം.., വിളിപ്പിക്കുമ്പോൾ വരണം, ജില്ലവിട്ടു പുറത്തു പോകുമ്പോൾ ഇവിടെ റിപ്പോർട്ട് ചെയ്യണം."
നിങ്ങൾക്കിപ്പോൾ പോകാം.., വിളിപ്പിക്കുമ്പോൾ വരണം, ജില്ലവിട്ടു പുറത്തു പോകുമ്പോൾ ഇവിടെ റിപ്പോർട്ട് ചെയ്യണം."
എല്ലാം തലയാട്ടി സമ്മതിച്ചുകൊണ്ട് ശർമ്മയും ആനന്ദും പോലീസ് സ്റ്റേഷന്റെ പടിയിറങ്ങി, എന്തോഒരു ഭയം ശർമ്മയെ പിടികൂടിയിരുന്നു എന്നത് ആ മുഖത്ത് വ്യക്തമായിരുന്നു, സമൂഹത്തിനു മുന്നിൽ താനണിഞ്ഞ മുഖംമൂടി അഴിഞ്ഞു വീഴുമെന്ന ഭയമോ, ചെയ്യാത്ത തെറ്റിന്റെ പേരിൽ ബലിയാടാകുമെന്നുള്ള ആശങ്കയൊ, രണ്ടിലൊന്നു ശർമ്മയുടെ മനസ്സിൽ നീറിപ്പുകയുന്നു എന്നത് വ്യക്തം,
ഉച്ചഭക്ഷണം കഴിച്ച് ഒന്നു മയങ്ങാൻ കിടക്കും നേരമാണ് പോലീസ് സ്റ്റേഷനിൽ നിന്നും ആനന്ദിന് കോൾവരുന്നത്,
ശർമ്മയെ കൂട്ടി എത്രയും പെട്ടെന്ന് സ്റ്റേഷനിലെത്തുക എന്നതായിരുന്നു ഫോൺ സന്ദേശം, ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങൾ സ്വന്തം മനസ്സിനോടു തന്നെ ചോദിച്ചു കൊണ്ട് ഇരുവരും സ്റ്റേഷനിലെത്തി, മാധ്യമ പ്രവർത്തകരെല്ലാം പോലീസ് സ്റ്റേഷൻ പരിസരത്തുതന്നെ തടിച്ചുകൂടിയിരുന്നു,
സ്റ്റേഷനകത്തു കയറിയ ശർമ്മയേയും ആനന്ദിനേയുംഇൻസ്പെക്ടർ വിജയ്ശങ്കർ സ്വീകരിച്ചിരുത്തി, അദ്ധേഹത്തിന്റെ മുഖം പ്രസന്നമായിരുന്നു, പുഞ്ചിരി കലർന്ന സ്വരത്തിൽ വിജയ്ശങ്കർ ശർമ്മയോടായി പറഞ്ഞു,
ഉച്ചഭക്ഷണം കഴിച്ച് ഒന്നു മയങ്ങാൻ കിടക്കും നേരമാണ് പോലീസ് സ്റ്റേഷനിൽ നിന്നും ആനന്ദിന് കോൾവരുന്നത്,
ശർമ്മയെ കൂട്ടി എത്രയും പെട്ടെന്ന് സ്റ്റേഷനിലെത്തുക എന്നതായിരുന്നു ഫോൺ സന്ദേശം, ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങൾ സ്വന്തം മനസ്സിനോടു തന്നെ ചോദിച്ചു കൊണ്ട് ഇരുവരും സ്റ്റേഷനിലെത്തി, മാധ്യമ പ്രവർത്തകരെല്ലാം പോലീസ് സ്റ്റേഷൻ പരിസരത്തുതന്നെ തടിച്ചുകൂടിയിരുന്നു,
സ്റ്റേഷനകത്തു കയറിയ ശർമ്മയേയും ആനന്ദിനേയുംഇൻസ്പെക്ടർ വിജയ്ശങ്കർ സ്വീകരിച്ചിരുത്തി, അദ്ധേഹത്തിന്റെ മുഖം പ്രസന്നമായിരുന്നു, പുഞ്ചിരി കലർന്ന സ്വരത്തിൽ വിജയ്ശങ്കർ ശർമ്മയോടായി പറഞ്ഞു,
"സോറി മിസ്റ്റർശർമ്മാ..., കുറച്ചു നേരത്തേക്കാണെങ്കിലും താങ്കളെ ഞാൻ വല്ലാതെ സംശയിച്ചു, വേദനിപ്പിച്ചു.., എന്തു ചെയ്യാം...., അതെല്ലാം എന്റെ ജോലിയുടെ ഭാഗമായതിനാലാണ്, പിന്നെ.., ആദിത്യന്റെ കേസിന്റെ ചുരുളഴിയാൻ ഇനി നിമിഷങ്ങൾ മാത്രം...."
"ങെ.., ആരാണ് ആരാണ് സാർ ഇതിന്റെ പിന്നിൽ?, ആദിത്യന് കുഴപ്പമൊന്നുമില്ലല്ലോ....?"
ശർമ്മ അതിശയത്തോടെ ചോദിച്ചു, വിജയ്ശങ്കർ ഒന്നു പുഞ്ചിരിച്ച ശേഷം പറഞ്ഞു,
"കുറച്ചു സമയം കൂടി കാത്തിരിക്കൂ.., നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമെല്ലാം ഉടൻ കിട്ടും..,"
അൽപസമയത്തിനകം തന്നെ രണ്ട് പോലീസ് ജീപ്പുകൾ സ്റ്റേഷൻ മുറ്റത്തേക്കു വന്നു, ആനന്ദും ശർമ്മയും നോക്കി നിൽക്കേ ജീപ്പിൽ നിന്നും ആദ്യം ആദിത്യവർമ്മയും തൊട്ടു പുറകിലായി ജോണും പുറത്തിറങ്ങി, ശർമ്മയും ആനന്ദും ആദിത്യനെ നോക്കി പുഞ്ചിരിച്ചെങ്കിലും തിരിച്ചു പ്രതികരിക്കാതെ ആദിത്യൻ കണ്ണുകളെ മാറ്റിക്കളഞ്ഞു, അതിനുശേഷം ജീപ്പിൽ നിന്നുമിറങ്ങിയ ആളെ കണ്ട് ശർമ്മയും ആനന്ദും ഒരുപോലെ ഞെട്ടി!
"രാധികാമേനോൻ...."
-ശർമ്മ അറിയാതെ പറഞ്ഞുപോയി,ഒരു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ രാധികാ മേനോനായിരുന്നു ജീപ്പിൽ നിന്നും പിന്നീടിറങ്ങിയത്,
നല്ല ഒത്തതടിയും സൗന്ദര്യവുമുണ്ടായിരുന്ന രാധിക മെലിഞ്ഞ് ആകെ ക്ഷീണിച്ചിരിക്കുന്നു, എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആനന്ദും ശർമ്മയും മുഖത്തോട് മുഖം നോക്കി.
മാധ്യമപ്രർത്തകരുടെ തിരക്കിനിടയിലൂടെ ആദിത്യനും ജോണും രാധികയും മറ്റു പോലീസുകാർക്കൊപ്പം സ്റ്റേഷനിലേക്ക് കയറി വന്നു, അപ്പോഴാണ് ആദിത്യന്റെയും ജോണിന്റെയും കൈകളിലണിഞ്ഞ വിലങ്ങ് അവർ ശ്രദ്ധിച്ചത്,
-ശർമ്മ അറിയാതെ പറഞ്ഞുപോയി,ഒരു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ രാധികാ മേനോനായിരുന്നു ജീപ്പിൽ നിന്നും പിന്നീടിറങ്ങിയത്,
നല്ല ഒത്തതടിയും സൗന്ദര്യവുമുണ്ടായിരുന്ന രാധിക മെലിഞ്ഞ് ആകെ ക്ഷീണിച്ചിരിക്കുന്നു, എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആനന്ദും ശർമ്മയും മുഖത്തോട് മുഖം നോക്കി.
മാധ്യമപ്രർത്തകരുടെ തിരക്കിനിടയിലൂടെ ആദിത്യനും ജോണും രാധികയും മറ്റു പോലീസുകാർക്കൊപ്പം സ്റ്റേഷനിലേക്ക് കയറി വന്നു, അപ്പോഴാണ് ആദിത്യന്റെയും ജോണിന്റെയും കൈകളിലണിഞ്ഞ വിലങ്ങ് അവർ ശ്രദ്ധിച്ചത്,
"സാർ, ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ല, എന്തൊക്കെയാണിവിടെ നടക്കുന്നത്?"
മാധ്യമ പ്രവർത്തകരെ കൂടി അകത്തേക്ക് വിളിപ്പിച്ച ശേഷം വിജയ് ശങ്കർ പറയുവാൻ തുടങ്ങി,
"നമ്മളെല്ലാവരും കരുതുന്നപോലെ ആദിത്യവർമ്മയെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ല, എല്ലാം ആദിത്യൻ സ്വയം മെനെഞ്ഞെടുത്ത കെട്ടുകഥയായിരുന്നു..., കവിതപോയിട്ട് മലയാള വാക്കുകൾ പോലും അക്ഷരത്തെറ്റുകൂടാതെ എഴുതാൻ കഴിയില്ല ആദിത്യന്...,"
അവിടെ കൂടിയവരെല്ലാം മുഖത്തോടുമുഖം നോക്കവെ വിജയ്ശങ്കർ തുടർന്നു,
"ഹോസ്പിറ്റലിൽ അഡ്മിറ്റു ചെയ്തിരുന്ന ജോണിനെ പലതവണ തിരിച്ചും മറിച്ചും ചോദ്യം ചെയ്തപ്പോൾ ചില സൂചനകൾ ഞങ്ങൾക്കു വീണു കിട്ടി, ആ സംശയം ബലപ്പെടുത്താൻ വേണ്ടി മന:പൂർവ്വം പോലീസൊരുക്കിയ ഒരു കെണിയിൽ ജോൺ വീണതോടെ കാര്യങ്ങൾ എളുപ്പമായി...,"
"എന്തുകെണിയാണ് ജോണിനെതിരെ പോലീസ് പ്രയോഗിച്ചത്?" -ഒരു പത്രപ്രവർത്തകന്റെതായിരുന്നു ചോദ്യം,
"ഒരു സാഹിത്യ ഗ്രൂപ്പിലെ മെമ്പർ എന്ന വ്യാജേനെ ഞങ്ങളിൽ ഒരാൾ ജോണിനെകണ്ട് മടങ്ങുമ്പോൾ അബദ്ധത്തിലെന്നപോലെ മൊബൈൽ ഫോണവിടെ വെച്ചു പുറത്തുപോന്നു, തന്റെ ഫോൺ പോലീസ് നിരീക്ഷണത്തിലാകുമെന്നുറപ്പുള്ള ജോൺ ഞങ്ങൾ 'വെച്ചു നീട്ടിയ' ഫോണിൽ നിന്നും ആദിത്യന്റെ രഹസ്യ നമ്പറുമായി ബന്ധപ്പെട്ടു, ശേഷം കോൾ ഹിസ്റ്ററിയിൽ നിന്നും ആ നമ്പർ നീക്കംചെയ്ത് ഒന്നുമറിയാത്ത ഭാവത്തിലിരുന്നു, സൈബർ സെല്ലിന്റെ സഹായത്തോടെ ഞങ്ങൾ അന്വേഷിച്ചു ചെന്നത് കാടിനോട് ചേർന്നു കിടക്കുന്ന ജനവാസമില്ലാത്ത ഒരു ഉൾപ്രദേശത്തെ പഴയഒരു വീട്ടിൽ!, കാലിൽ ചങ്ങലകളിൽ ബന്ധിച്ച അവസ്ഥയിൽ അവിടെ രാധികാമേനോനെ കണ്ട ഞങ്ങൾ ശരിക്കും ഞെട്ടി, മറ്റൊരു റൂമിൽ വിശ്രമിക്കുകയായിരുന്ന ആദിത്യൻ ഞങ്ങളെ കണ്ടതും ഇറങ്ങി ഓടാൻ ഒരു വിഫലശ്രമവും നടത്തി..,"
"സാർ, ആദിത്യൻ എന്തിന് സ്വയം ഒരു കിഡ്നാപ്പ് കഥ മെനഞ്ഞുണ്ടാക്കി..? രാധികാ മേനോൻ എങ്ങിനെ അവിടെയെത്തി...?"
"താൻ എന്തു മാധ്യമപ്രവർത്തകനാടൊ..?, ഇത്രയൊക്കെ പറഞ്ഞിട്ടും നിന്റെ മണ്ടയിലൊന്നും കയറിയില്ലേ..?"
മാധ്യമ പ്രവർത്തകൻ ഒന്നും മിണ്ടാതെയിരുന്നപ്പോൾ വിജയ്ശങ്കർ ആദിത്യനോടായി പറഞ്ഞു,
"ആദിത്യൻ! സംഭവിച്ചതെല്ലാം തുറന്നു പറയ്..."
ആദ്യം മിണ്ടാതെ നിന്നെങ്കിലും വിജയ്ശങ്കറിന്റെ മട്ടുംഭാവവും മാറിയപ്പോൾ ആദിത്യൻ പറഞ്ഞു തുടങ്ങി.
"ഞാൻ...ഞാൻപറയാം,
രാധികയും ഞാനും കോളേജിൽ ക്ലാസ്മേറ്റായിരുന്നു..., രാധികയോട് പല തവണ ഞാൻ പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും രാധിക അവയെല്ലാം തള്ളിക്കളഞ്ഞു, കോളേജിൽനിന്നു പോന്നതിനുശേഷം രാധികയെ കുറിച്ച് ഒരു വിവരവും എനിക്കറിയില്ലായിരുന്നു, അങ്ങനെയിരിക്കെ ഒരു ദിവസം വെറുതെ FBയിൽ ഞാൻ രാധികയുടെ പേര് സർച്ചു ചെയതപ്പോൾ രാധികയുടെ ഐഡി കാണുകയും റിക്ക്വൊസ്റ്റയ്ക്കുകയും ചെയ്തു, പക്ഷെ രാധിക അക്സപ്റ്റ് ചെയ്തില്ല.
കഴിഞ്ഞതെല്ലാം മറക്കണമെന്നും നല്ലൊരു സുഹൃത്തായിട്ടെന്നെ കാണണമെന്നും ഞാൻ മെസേജയച്ചപ്പോൾ രാധിക റിക്ക്വൊസ്റ്റ് അക്സപ്റ്റ്ചെയ്തു,
പിന്നീട് പലപ്പോഴും ഞങ്ങൾ നേരിട്ടു കാണാറുണ്ടായിരുന്നു, ഒരു ദിവസം ടൗണിൽ നിന്നും നാട്ടിലേക്കുള്ള ബസ് കാത്തു നിൽക്കുകയായിരുന്ന രാധികയെ വീട്ടിൽ വിട്ടുതരാമെന്നു പറഞ്ഞു ഞാൻ കാടിനടുത്തുള്ള വീട്ടിൽ കൊണ്ടു പോയി ചങ്ങലയിൽ ബന്ധിച്ചു, ഞാനുമായുള്ള വിവാഹത്തിന് സമ്മതിച്ചാൽ സ്വതന്ത്രയാക്കാമെന്നു പറഞ്ഞങ്കിലും ഇവൾ സമ്മതിച്ചില്ല, രാധികക്കും എനിക്കും ആവശ്യമായ ഭക്ഷണം ടൗണിൽ വന്നു പാർസലായി വാങ്ങിക്കൊണ്ടു പോകും, ആയിടക്കാണ് രാധികയുടെ ബാഗിൽ ഒരു ഡയറി നിറയെ കവിതകൾ കാണാനിടയായത്, രാധികയുണ്ടായിരുന്ന ഗ്രൂപ്പിൽ ഞാനും മെമ്പറായ ശേഷം ആ കവിതകളെല്ലാം സ്വന്തം പേരിൽ പോസ്റ്റു ചെയ്തു,
എന്നെപ്പോലും ഞെട്ടിച്ചു കൊണ്ട് ഞാൻ അറിയപ്പെടുന്ന ഒരു കവിയായി മാറി, ഓൺലൈൻ മത്സരത്തിലെല്ലാം മത്സരിച്ചുവിജയിച്ച് സ്റ്റേറ്റ് ലവലിൽ എത്തിയപ്പോഴാണ് അപകടം പിണഞ്ഞത്, സ്റ്റേറ്റ് ലവലിൽ മത്സരിക്കുമ്പോൾ മുൻപത്തെപ്പോലെ മൊബൈലിലൂടെ മത്സരിക്കാൻ പറ്റില്ലെന്നും, നേരിട്ട് അവിടെയെത്തി അവർ തരുന്ന വിഷയത്തെ കുറിച്ച് എഴുതണമെന്നറിഞ്ഞപ്പോൾ മറ്റുവഴികളില്ലാതെ എനിക്കിങ്ങിനെയൊരു നാടകം കളിക്കേണ്ടി വന്നു,"
രാധികയും ഞാനും കോളേജിൽ ക്ലാസ്മേറ്റായിരുന്നു..., രാധികയോട് പല തവണ ഞാൻ പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും രാധിക അവയെല്ലാം തള്ളിക്കളഞ്ഞു, കോളേജിൽനിന്നു പോന്നതിനുശേഷം രാധികയെ കുറിച്ച് ഒരു വിവരവും എനിക്കറിയില്ലായിരുന്നു, അങ്ങനെയിരിക്കെ ഒരു ദിവസം വെറുതെ FBയിൽ ഞാൻ രാധികയുടെ പേര് സർച്ചു ചെയതപ്പോൾ രാധികയുടെ ഐഡി കാണുകയും റിക്ക്വൊസ്റ്റയ്ക്കുകയും ചെയ്തു, പക്ഷെ രാധിക അക്സപ്റ്റ് ചെയ്തില്ല.
കഴിഞ്ഞതെല്ലാം മറക്കണമെന്നും നല്ലൊരു സുഹൃത്തായിട്ടെന്നെ കാണണമെന്നും ഞാൻ മെസേജയച്ചപ്പോൾ രാധിക റിക്ക്വൊസ്റ്റ് അക്സപ്റ്റ്ചെയ്തു,
പിന്നീട് പലപ്പോഴും ഞങ്ങൾ നേരിട്ടു കാണാറുണ്ടായിരുന്നു, ഒരു ദിവസം ടൗണിൽ നിന്നും നാട്ടിലേക്കുള്ള ബസ് കാത്തു നിൽക്കുകയായിരുന്ന രാധികയെ വീട്ടിൽ വിട്ടുതരാമെന്നു പറഞ്ഞു ഞാൻ കാടിനടുത്തുള്ള വീട്ടിൽ കൊണ്ടു പോയി ചങ്ങലയിൽ ബന്ധിച്ചു, ഞാനുമായുള്ള വിവാഹത്തിന് സമ്മതിച്ചാൽ സ്വതന്ത്രയാക്കാമെന്നു പറഞ്ഞങ്കിലും ഇവൾ സമ്മതിച്ചില്ല, രാധികക്കും എനിക്കും ആവശ്യമായ ഭക്ഷണം ടൗണിൽ വന്നു പാർസലായി വാങ്ങിക്കൊണ്ടു പോകും, ആയിടക്കാണ് രാധികയുടെ ബാഗിൽ ഒരു ഡയറി നിറയെ കവിതകൾ കാണാനിടയായത്, രാധികയുണ്ടായിരുന്ന ഗ്രൂപ്പിൽ ഞാനും മെമ്പറായ ശേഷം ആ കവിതകളെല്ലാം സ്വന്തം പേരിൽ പോസ്റ്റു ചെയ്തു,
എന്നെപ്പോലും ഞെട്ടിച്ചു കൊണ്ട് ഞാൻ അറിയപ്പെടുന്ന ഒരു കവിയായി മാറി, ഓൺലൈൻ മത്സരത്തിലെല്ലാം മത്സരിച്ചുവിജയിച്ച് സ്റ്റേറ്റ് ലവലിൽ എത്തിയപ്പോഴാണ് അപകടം പിണഞ്ഞത്, സ്റ്റേറ്റ് ലവലിൽ മത്സരിക്കുമ്പോൾ മുൻപത്തെപ്പോലെ മൊബൈലിലൂടെ മത്സരിക്കാൻ പറ്റില്ലെന്നും, നേരിട്ട് അവിടെയെത്തി അവർ തരുന്ന വിഷയത്തെ കുറിച്ച് എഴുതണമെന്നറിഞ്ഞപ്പോൾ മറ്റുവഴികളില്ലാതെ എനിക്കിങ്ങിനെയൊരു നാടകം കളിക്കേണ്ടി വന്നു,"
ആദിത്യൻ പറഞ്ഞു നിറുത്തിയപ്പോൾ വിജയ്ശങ്കർ ചോദിച്ചു.
"അപ്പോൾ താൻ എറണാംകുളത്ത് സ്വന്തം വീട്ടിൽ താമസിക്കുമ്പോൾ രാധികക്കാവശ്യമായ ഭക്ഷണവും മറ്റും........?"
"അങ്ങിനെയുള്ള ദിവസങ്ങളിൽ ജോണിനെ രാധികക്ക് കൂട്ടിനയക്കും...,"
"സാർ, അദിത്യനെയിപ്പോൾ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ, ഇത്തരത്തിലുള്ള ഒരു അന്വേഷണം എന്തുകൊണ്ട് ഒരു വർഷം മുൻപ് രാധികയുടെ കാര്യത്തിൽ ഉണ്ടായില്ല..?"
"ആരു പറഞ്ഞു ഉണ്ടായില്ലെന്ന്...?, അന്ന് രാധിക സുഹൃത്തിന്റെഷോപ്പിൽ വെച്ച് സെൽഫോൺ മറന്നതുകൊണ്ട് ഇത്തരത്തിലുള്ള അന്വേഷണത്തിനുള്ള വഴിയടഞ്ഞു, മാത്രവുമല്ല, ആദിത്യനും ജോണും അന്ന് ഈ ഒളിത്താവളത്തിൽ പോകുമ്പോൾ മൊബൈൽഫോൺ തീരെ ഉപയോഗിക്കാതിരുന്നതും നമുക്ക് തിരിച്ചടിയായി,"
ശേഷം വിജയ്ശങ്കർ രാധികയോട്-,
"ഇക്കാലയളവിൽ ഇവർ ശാരീരികമായി വല്ല ഉപദ്രവവും....?"
"ഇല്ലസാർ, എന്നെ ചങ്ങലയിൽ ബന്ധിച്ചെന്നല്ലാതെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല,"
"താങ്ക്സ് ഗോഡ്, ആദിത്യനേയും ജോണിനേയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നാളെ കോടതിയിൽ ഹാജറാക്കും, ആരോഗ്യപരമായ പ്രശ്നങ്ങളുള്ളതിനാൽ രാധികയെ ഹോസ്പിറ്റലി ലേക്കു മാറ്റുകയാണ്.....,"
ഉടനെ ശർമ്മ എഴുന്നേറ്റു നിന്നു കൊണ്ട് വിജയ്ശങ്കറിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു,
"സാർ വളരെ നന്ദിയുണ്ട്, ഞങ്ങളുടെ പ്രിയ കവിയത്രിയെ കണ്ടെത്തി തിരിച്ചു തന്നതിലും, സത്യം തെളിയിച്ചതിലും, നാളയാണ് സ്റ്റേറ്റ്തലമത്സരം, ആദിത്യൻ മത്സരിക്കാനുപയോഗിച്ച കവിതകൾ രാധികയുടേതാണെന്നിരിക്കെ രാധികക്കു മത്സരിക്കാൻ നിയമപ്രശ്നങ്ങൾ ഉണ്ടാകാൻ വഴിയില്ല, അത് കൊണ്ട്......,"
"രാധികയുടെ മാനസികാവസ്ഥയും ആരോഗ്യസ്ഥിതിയും വെച്ചു നോക്കുമ്പോൾ അത് നമുക്ക് ഗുണം ചെയ്യില്ല എന്നാണെന്റെ അഭിപ്രായം...., അത് കൊണ്ട് ശർമ്മ തന്നെ മത്സരിക്കുന്നതാകും നല്ലത്,"
"സാറെന്താണീ പറയുന്നത്....?"
"അതേ ശർമ്മാജീ...., എനിക്കിപ്പോൾ വിശ്രമമാണ് ആവശ്യം...., നാളെ ശർമ്മാജി മത്സരിക്കണം, ദൈവം നമ്മുടെ കൂടെയുണ്ടെന്നതിനുള്ള തെളിവുകളല്ലേ ഇന്നിവിടെ സംഭവിച്ചതെല്ലാം....."
രാധികയുടെ പേനയുടെ ശക്തി നന്നായറിയാവുന്ന ശർമ്മ രാധികയുടെ വാക്കുകൾ ആത്മവിശ്വാസത്തോടെ എടുത്ത് നാളത്തെ മത്സരത്തിനുള്ള മാനസികമായ ഒരുക്കത്തിന്റെ ആദ്യപടി കയറുവാൻ തുടങ്ങി.....,
രണ്ടത്താണി.
19-08-2017.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക