ഇന്ന് ഞാൻ ഒട്ടും പ്രേതീക്ഷികാതെ ആണ് അവനെ അവിടെ കണ്ടത് ഞാൻ ഇരികുനതിന്റെ opposite ആണ് അവൻ
അവൻ വളറെ ഹാപ്പി ആയി ആരോടൊക്കെയോ തമാശയും പറഞ്ഞു ചിരിച്ചു കളിച്ചു അവന്റെ കണ്ണും എന്റെ കണ്ണും ഒരു നിമിഷം കൂട്ടി മുട്ടിയോ നു ഒരു സംശയം ഏയ്യ് ഇല്ല അത് എന്റെ വെറും തോന്നൽ മാത്രമാണ്
അവന്റെ ഹൃദയഭാഗത് അവന്റെ ഭാര്യാ അവനോടു ചേർന്നു നിൽകുമ്പോൾ അവൻ വേറെ ആരെ ശ്രെദ്ധികാന
അവൻ എന്റെ മുറച്ചെറുക്കൻ അല്ല കളിക്കൂട്ടുകാരൻ എന്ന് പറയുന്നത് ആകും ശരി . പെങ്ങമ്മാരു ഇല്ലാത്ത അവനു എന്നെ വലിയ ഇഷ്ടായർന്നു എനിക്ക് തിരിച്ചും പക്ഷെ അതിനെ പ്രേമം എന്നൊന്നും വിളിക്കാൻ പറ്റില്ല പിന്നെ അവൻ എങ്ങനെ എന്റെ ശത്രു ആയി
അവൻ എന്റെ അപ്പച്ചിയുടെ മകൻ ആയിരുന്നു ഒരു ചേട്ടന്റെ കരുതലോടെ എന്നും കൂടേ നിന്നിരുന്നു. എന്നെക്കാൾ നാലോ അഞ്ചോ വയസ്സിന്റെ വ്യതാസമേ കാണു. അവനൊപ്പം ആണു എന്നും ഞാൻ സ്കൂളിൽ പോയിരുന്നത്. അവന്റെ സ്കൂൾ പഠനം കഴിഞ്ഞിട്ടും അവൻ എന്നെ സ്കൂളിൽ കൊണ്ട് വിടാൻ വരുമായിരുന്നു. അവിടെ വരുന്ന പെൺകുട്ടികളെ വായും നോകേം ചെയ്യാലോ
പത്താം ക്ലാസ്സിലെo പ്ലസ് ടു വിലേം റിസൾട്ട് വരുന്ന ദിവസം എന്നെക്കാളും ടെൻഷൻ അടിച്ചതും അവനായിരുന്നു . പ്ലസ് ടു കഴിഞ്ഞപ്പോൾ എൻജിനിയറിങ് നു അടുത്തുള്ള കോളേജിൽ പോയാൽ മതിന് വാശി പിടിച്ചതും അവിടെ അഡ്മിഷൻ വാങ്ങി തന്നതും അവനായിരുന്നു.
അങ്ങനെ എൻജിനിയറിങ് ഒകെ ഒരുവിധം പാസ്സായി ക്യാമ്പസ് സെലെക്ഷനിൽ ജോലി ഒകെ ശരിയായി നിന്നപ്പോൾ ഒരു കല്യാണ ആലോചന വന്നു വീട്ടുകാരുടെ സമ്മതത്തിനു വിട്ടു കൊടുത്ത ഞാൻ പെണ്ണുകാണലിനു സമ്മതിച്ചു ഞങ്ങൾക്കു രണ്ടുപേർക്കും ഇഷ്ടായ സ്ഥിതിക്ക് ഇത് മുന്നോട്ട് പോകാൻ വീട്ടുകാർ തീരുമാനിച്ചു. പിന്നെ ഞങ്ങൾ തമ്മിൽ ഫോൺ വിളയും പഞ്ചാരയുമായി മുന്നോട്ടു പോകുമ്പോൾ ഞാൻ എന്റെ പാവം ഏട്ടനെ സോറി ഏട്ടൻ അല്ല എന്റെ മുറച്ചെറുക്കനെ പതിയെ മറക്കാൻ തുടങ്ങി ഇപ്പോൾ എനിക്ക് അവനോടു മിണ്ടാൻ നേരo ഇല്ല കാണാൻ നേരം ഇല്ല അങ്ങനെ പോകുമ്പോൾ ആണു കല്യാണം ഉറപ്പിച്ച അവർ ചില തെറ്റിദ്ധാരണകൾ കാരണം കല്യാണത്തിനു പിന്മാറിയത്. ആദ്യമായി വന്ന ആലോചന സ്വന്താണെന്നു കരുതി സ്നേഹിച്ച ആൾ നഷ്ടയപ്പോൾ ഞാൻ ആകെ വിഷമിച്ചു ഒന്നിനോടും താല്പര്യമില്ലാതെ ആയി.
അപ്പോഴാണ് എന്റെ അപ്പച്ചി എന്റെ മുറച്ചെറുക്കനെ കൊണ്ട് കെട്ടിച്ചൂടെ നു വീട്ടിൽ വന്നു ചോദിക്കുന്നത്. എന്റെ വീട്ടുകാർക്കും എതിർപ്പു ഒന്നും ഇല്ലായിരുന്നു . പക്ഷെ എനിക്ക് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല. ഞാൻ ഏട്ടനെ പോലെ കരുതുന്ന ഒരാള് അതിനേക്കാൾ എന്നെ അനുജത്തി ആയി കരുതുന്ന ഒരാൾ അയാളെ ഞാൻ എങ്ങനെ വിവാഹം കഴിക്കും. വിവാഹത്തിന് സമ്മതം അല്ലന് പറഞ്ഞു ഒരു ട്രാൻസ്ഫർ വാങ്ങി ഞാൻ മറ്റൊരു ഇടതേക് പോയി.
അവിടെ ചെന്നിട് ഞാൻ അവനെ വിളിക്കുകയോ അവൻ എന്നെ വിളിക്കുകയോ ചെയ്തിട്ട ഇല്ല. ദിവസങ്ങളും മാസങ്ങളും കടന്നു പോയി എല്ലാം എല്ലാരും പതിയെ മറന്നു തുടങ്ങി. വീണ്ടും എനിക്കൊരു ആലോചന വന്നു അത് വീട്ടുകാർ ഉറപ്പിച്ചു കല്യാണം നടത്തി. ഈ കല്യാണത്തിന് കൂടെ നിന്ന് ഒരു ഏട്ടനെ പോലെ എന്നോട് ഒന്നും മിണ്ടാതെ കല്യാണം നടത്തിയത് അവനായിരുന്നു.
കല്യാണം കഴിഞ്ഞു ഞാൻ വിരുന്നിന് അവന്റെ വീട്ടിലും പോയി. അപ്പോൾ അവിടെ അവൻ ഇല്ലായിരുന്നു. അവന്റെ റൂമിൽ കയറിയ ഞാൻ അവന്റെ മേശ പുറത്ത് ഒരു ഡയറി ഇരിക്കുന്നത് കണ്ടു. ഒരുപാട് കവിതകൾ എഴുതുന്ന അവന്റെ കവിതകൾ വഴിക്കാനായി ഞാൻ അത് തുറന്നു നോക്കിയപ്പോൾ കണ്ടത് എന്റെ ഒരു ഫോട്ടോ യും അതിന്റെ പുറത്തായി ഒരു മഞ്ഞ ചരടും അതിൽ ഒരു താലിയും . തലകറങ്ങും പോലെ തോനുന്നു. ഈ ഭൂമി പിളർന്നു അതിനിടയിൽ ആകാൻ ആഗ്രഹിച്ച നിമിഷം. അവനു ഒരിക്കലും ഞാൻ പെങ്ങൾ ആയിരുന്നില്ല അവൻ എന്നും പറയാറുള്ള മനസ്സിൽ വെച്ച് ആരാധിക്കുന്ന അവന്റെ പെണ്ണായിരുന്നു ഞാൻ അവനു. പോകാനായി തിരിഞ്ഞു നോക്കുമ്പോൾ കണ്ണിൽ നിന്നും മലവെള്ള പാച്ചിൽ പോലെ ഒഴുകുന്ന കണ്ണീരുമായി അവൻ. എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽകുമ്പോൾ ആണു പുറത്ത് നിന്നു എന്റെ ഭർത്താവിന്റെ വിളി വന്നത്. ഒന്നും പറയാതെ ഒന്നും മിണ്ടാതെ ഭർത്താവിനൊപ്പം ആ വീട് വിട്ടു ഇറങ്ങുമ്പോൾ മനസിന് വല്ലാത്തൊരു വിങ്ങൽ ഒരിക്കലും തിരിച്ചു കിട്ടാത്തത് എന്തോ നഷ്ടമായത് പോലെ . പിന്നെ ഞാൻ ഒരിക്കലും എന്റെ നാട്ടിലേക്കു വന്നിട്ട് ഇല്ല.
ആരോടെയൊക്കയോ സമ്മർദ്ദത്തിന് വഴങ്ങി വർഷങ്ങൾക്കു ശേഷം അവൻ ഒരു വിവാഹം കഴിച്ചു നു അറിഞ്ഞു. നല്ലത് മാത്രം വരട്ടെ നു പ്രാർത്ഥിച്ചു.
ഇന്നും ഞാൻ വരിലായിരുന്നു ഇവിടെ ഈ സ്വത്തു ഭാഗം ചെയ്യാൻ എന്റെ ഒപ്പു വേണ്ടായിരുന്നു എങ്കിൽ. അവനോടുള്ള ദേഷ്യം കൊണ്ടല്ല ഞാൻ അവനെ കാണാതിരിക്കാൻ ശ്രെമിക്കുന്നത്. നഷ്ടപ്പെടുത്തിയത് എന്ത് മാത്രം വിലയുള്ളത് ആണെന് മനഃപൂർവം അറിയാതിരിക്കാൻ ആണു.
Fini
അവൻ വളറെ ഹാപ്പി ആയി ആരോടൊക്കെയോ തമാശയും പറഞ്ഞു ചിരിച്ചു കളിച്ചു അവന്റെ കണ്ണും എന്റെ കണ്ണും ഒരു നിമിഷം കൂട്ടി മുട്ടിയോ നു ഒരു സംശയം ഏയ്യ് ഇല്ല അത് എന്റെ വെറും തോന്നൽ മാത്രമാണ്
അവന്റെ ഹൃദയഭാഗത് അവന്റെ ഭാര്യാ അവനോടു ചേർന്നു നിൽകുമ്പോൾ അവൻ വേറെ ആരെ ശ്രെദ്ധികാന
അവൻ എന്റെ മുറച്ചെറുക്കൻ അല്ല കളിക്കൂട്ടുകാരൻ എന്ന് പറയുന്നത് ആകും ശരി . പെങ്ങമ്മാരു ഇല്ലാത്ത അവനു എന്നെ വലിയ ഇഷ്ടായർന്നു എനിക്ക് തിരിച്ചും പക്ഷെ അതിനെ പ്രേമം എന്നൊന്നും വിളിക്കാൻ പറ്റില്ല പിന്നെ അവൻ എങ്ങനെ എന്റെ ശത്രു ആയി
അവൻ എന്റെ അപ്പച്ചിയുടെ മകൻ ആയിരുന്നു ഒരു ചേട്ടന്റെ കരുതലോടെ എന്നും കൂടേ നിന്നിരുന്നു. എന്നെക്കാൾ നാലോ അഞ്ചോ വയസ്സിന്റെ വ്യതാസമേ കാണു. അവനൊപ്പം ആണു എന്നും ഞാൻ സ്കൂളിൽ പോയിരുന്നത്. അവന്റെ സ്കൂൾ പഠനം കഴിഞ്ഞിട്ടും അവൻ എന്നെ സ്കൂളിൽ കൊണ്ട് വിടാൻ വരുമായിരുന്നു. അവിടെ വരുന്ന പെൺകുട്ടികളെ വായും നോകേം ചെയ്യാലോ
പത്താം ക്ലാസ്സിലെo പ്ലസ് ടു വിലേം റിസൾട്ട് വരുന്ന ദിവസം എന്നെക്കാളും ടെൻഷൻ അടിച്ചതും അവനായിരുന്നു . പ്ലസ് ടു കഴിഞ്ഞപ്പോൾ എൻജിനിയറിങ് നു അടുത്തുള്ള കോളേജിൽ പോയാൽ മതിന് വാശി പിടിച്ചതും അവിടെ അഡ്മിഷൻ വാങ്ങി തന്നതും അവനായിരുന്നു.
അങ്ങനെ എൻജിനിയറിങ് ഒകെ ഒരുവിധം പാസ്സായി ക്യാമ്പസ് സെലെക്ഷനിൽ ജോലി ഒകെ ശരിയായി നിന്നപ്പോൾ ഒരു കല്യാണ ആലോചന വന്നു വീട്ടുകാരുടെ സമ്മതത്തിനു വിട്ടു കൊടുത്ത ഞാൻ പെണ്ണുകാണലിനു സമ്മതിച്ചു ഞങ്ങൾക്കു രണ്ടുപേർക്കും ഇഷ്ടായ സ്ഥിതിക്ക് ഇത് മുന്നോട്ട് പോകാൻ വീട്ടുകാർ തീരുമാനിച്ചു. പിന്നെ ഞങ്ങൾ തമ്മിൽ ഫോൺ വിളയും പഞ്ചാരയുമായി മുന്നോട്ടു പോകുമ്പോൾ ഞാൻ എന്റെ പാവം ഏട്ടനെ സോറി ഏട്ടൻ അല്ല എന്റെ മുറച്ചെറുക്കനെ പതിയെ മറക്കാൻ തുടങ്ങി ഇപ്പോൾ എനിക്ക് അവനോടു മിണ്ടാൻ നേരo ഇല്ല കാണാൻ നേരം ഇല്ല അങ്ങനെ പോകുമ്പോൾ ആണു കല്യാണം ഉറപ്പിച്ച അവർ ചില തെറ്റിദ്ധാരണകൾ കാരണം കല്യാണത്തിനു പിന്മാറിയത്. ആദ്യമായി വന്ന ആലോചന സ്വന്താണെന്നു കരുതി സ്നേഹിച്ച ആൾ നഷ്ടയപ്പോൾ ഞാൻ ആകെ വിഷമിച്ചു ഒന്നിനോടും താല്പര്യമില്ലാതെ ആയി.
അപ്പോഴാണ് എന്റെ അപ്പച്ചി എന്റെ മുറച്ചെറുക്കനെ കൊണ്ട് കെട്ടിച്ചൂടെ നു വീട്ടിൽ വന്നു ചോദിക്കുന്നത്. എന്റെ വീട്ടുകാർക്കും എതിർപ്പു ഒന്നും ഇല്ലായിരുന്നു . പക്ഷെ എനിക്ക് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല. ഞാൻ ഏട്ടനെ പോലെ കരുതുന്ന ഒരാള് അതിനേക്കാൾ എന്നെ അനുജത്തി ആയി കരുതുന്ന ഒരാൾ അയാളെ ഞാൻ എങ്ങനെ വിവാഹം കഴിക്കും. വിവാഹത്തിന് സമ്മതം അല്ലന് പറഞ്ഞു ഒരു ട്രാൻസ്ഫർ വാങ്ങി ഞാൻ മറ്റൊരു ഇടതേക് പോയി.
അവിടെ ചെന്നിട് ഞാൻ അവനെ വിളിക്കുകയോ അവൻ എന്നെ വിളിക്കുകയോ ചെയ്തിട്ട ഇല്ല. ദിവസങ്ങളും മാസങ്ങളും കടന്നു പോയി എല്ലാം എല്ലാരും പതിയെ മറന്നു തുടങ്ങി. വീണ്ടും എനിക്കൊരു ആലോചന വന്നു അത് വീട്ടുകാർ ഉറപ്പിച്ചു കല്യാണം നടത്തി. ഈ കല്യാണത്തിന് കൂടെ നിന്ന് ഒരു ഏട്ടനെ പോലെ എന്നോട് ഒന്നും മിണ്ടാതെ കല്യാണം നടത്തിയത് അവനായിരുന്നു.
കല്യാണം കഴിഞ്ഞു ഞാൻ വിരുന്നിന് അവന്റെ വീട്ടിലും പോയി. അപ്പോൾ അവിടെ അവൻ ഇല്ലായിരുന്നു. അവന്റെ റൂമിൽ കയറിയ ഞാൻ അവന്റെ മേശ പുറത്ത് ഒരു ഡയറി ഇരിക്കുന്നത് കണ്ടു. ഒരുപാട് കവിതകൾ എഴുതുന്ന അവന്റെ കവിതകൾ വഴിക്കാനായി ഞാൻ അത് തുറന്നു നോക്കിയപ്പോൾ കണ്ടത് എന്റെ ഒരു ഫോട്ടോ യും അതിന്റെ പുറത്തായി ഒരു മഞ്ഞ ചരടും അതിൽ ഒരു താലിയും . തലകറങ്ങും പോലെ തോനുന്നു. ഈ ഭൂമി പിളർന്നു അതിനിടയിൽ ആകാൻ ആഗ്രഹിച്ച നിമിഷം. അവനു ഒരിക്കലും ഞാൻ പെങ്ങൾ ആയിരുന്നില്ല അവൻ എന്നും പറയാറുള്ള മനസ്സിൽ വെച്ച് ആരാധിക്കുന്ന അവന്റെ പെണ്ണായിരുന്നു ഞാൻ അവനു. പോകാനായി തിരിഞ്ഞു നോക്കുമ്പോൾ കണ്ണിൽ നിന്നും മലവെള്ള പാച്ചിൽ പോലെ ഒഴുകുന്ന കണ്ണീരുമായി അവൻ. എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽകുമ്പോൾ ആണു പുറത്ത് നിന്നു എന്റെ ഭർത്താവിന്റെ വിളി വന്നത്. ഒന്നും പറയാതെ ഒന്നും മിണ്ടാതെ ഭർത്താവിനൊപ്പം ആ വീട് വിട്ടു ഇറങ്ങുമ്പോൾ മനസിന് വല്ലാത്തൊരു വിങ്ങൽ ഒരിക്കലും തിരിച്ചു കിട്ടാത്തത് എന്തോ നഷ്ടമായത് പോലെ . പിന്നെ ഞാൻ ഒരിക്കലും എന്റെ നാട്ടിലേക്കു വന്നിട്ട് ഇല്ല.
ആരോടെയൊക്കയോ സമ്മർദ്ദത്തിന് വഴങ്ങി വർഷങ്ങൾക്കു ശേഷം അവൻ ഒരു വിവാഹം കഴിച്ചു നു അറിഞ്ഞു. നല്ലത് മാത്രം വരട്ടെ നു പ്രാർത്ഥിച്ചു.
ഇന്നും ഞാൻ വരിലായിരുന്നു ഇവിടെ ഈ സ്വത്തു ഭാഗം ചെയ്യാൻ എന്റെ ഒപ്പു വേണ്ടായിരുന്നു എങ്കിൽ. അവനോടുള്ള ദേഷ്യം കൊണ്ടല്ല ഞാൻ അവനെ കാണാതിരിക്കാൻ ശ്രെമിക്കുന്നത്. നഷ്ടപ്പെടുത്തിയത് എന്ത് മാത്രം വിലയുള്ളത് ആണെന് മനഃപൂർവം അറിയാതിരിക്കാൻ ആണു.
Fini
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക