ഇന്നു രാവിലെ എഴുന്നേറ്റപ്പോൾ എന്നെ വരവേറ്റത് ഒരു പ്രവാസിയുടെ ആത്മഹത്യക്കു മുമ്പുള്ള വീഡിയോ ദൃശ്യങ്ങളാണ് ഞാൻ വളരെ വർഷങ്ങൾക്കു മുമ്പ് എഴുതിയ എന്റെ ഒരു സുഹൃത്തിന്റെ കഥയാണ് ഈ കാലഘട്ടത്തിന് അനിവാര്യതയിലേയ്ക്ക് ഈ കഥ വിരൽ ചൂണ്ടുന്നു. മുമ്പ് വായിച്ചവർ ക്ഷമിക്കുമെന്ന പ്രതീക്ഷയിൽ..... ...
" മരുഭൂമിയിലെ നീരുറവകൾ "
മരുഭൂമിയിൽ കാറ്റ് വീശുകയായരുന്നു. പൂക്കളുടെ സുഗന്ധമറിയാത്ത,മഞ്ഞുതുള്ളിയുടെ നനവറിയാത്ത,വരണ്ട കാറ്റ് ആരോടൊക്കെയോ പക തീർക്കാനെന്നോണംശക്തമായി.
ലേബർക്യാമ്പിന്റെ ചുമരുകളിൽ കാറ്റ് പിടിക്കുന്നതിന്റെ ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. ജനാല തുറന്ന് പുറത്തേക്ക് നോക്കി.ആ മണൽ കാറ്റ് വർദ്ധിച്ച രോഷത്തോടെ ക്യാമ്പിന് ചുറ്റും നൃത്തം വയ്ക്കുന്നുണ്ടായിരുന്നു. ക്യമ്പിന് പുറകിലായി ആകാശം മുട്ട് ഉയർന്നു നിൽക്കുന്നടവർക്രയിൻ.
അതിലേയ്ക്കു തന്നെ നോക്കിയിരുന്നപ്പോൾ,അസഹ്യമായ ഒരു ദുഖം എന്റെ കണ്ണുകളെ ഈറനണിയിച്ചു.
കട്ടിലിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ പുസ്തകങ്ങൾക്ക് നടുവിൽ നീണ്ട് നിവർന്ന് കിടന്ന് കണ്ണുകളടച്ചു. മനുഷ്യമനസ്സുകളുടെ ഒരു ചെറിയ മരണമാണ് ഉറക്കം. വേദനകളും ,യാദനയും മറന്ന് ഒരു നിമിഷമെങ്കിലും കണ്ണ് അടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ വെറുതെ ആശിച്ചു.
ഉറക്കം ചിലപ്പോൾ അങ്ങനെയാണ് .മിഴികളിൽ സ്പർശിക്കാതെ കടന്നു പോകും.എന്തോ ഓർത്തപ്പോൾ ഞാൻ ചാടി എഴുന്നേറ്റ് എഴുത്ത് മേശക്ക് നേരെ നടന്നു. എന്റെ സുഹൃത്തിനോട് ഒരു കഥ പറയാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു.
എന്റെ ബാല്യകാല സുഹൃത്തേ....
നമ്മൾ തമ്മിൽ കാണുമ്പോൾ. പലപ്പോഴും നിയൊരു കഥ പറയാൻ ആവശ്യപ്പെടുമായിരുന്നു. അന്നൊക്കെ ഒരു കഥ പറയാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. ഇന്നു നിനക്കു വേണ്ടി കഥ പറയാം.ഒരു പ്രവാസി സുഹൃത്തിന്റെ കഥ?.....
നാലു വർഷങ്ങൾക്ക് മുമ്പ്. ബോംബൈ നഗരത്തിലെ എയർപ്പോട്ടിൽ വച്ചു നീ എന്നോട് യാത്രാ പറഞ്ഞു, പിരിയുകയായിരുന്നല്ലോ.
നമ്മൾ തമ്മിൽ കാണുമ്പോൾ. പലപ്പോഴും നിയൊരു കഥ പറയാൻ ആവശ്യപ്പെടുമായിരുന്നു. അന്നൊക്കെ ഒരു കഥ പറയാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. ഇന്നു നിനക്കു വേണ്ടി കഥ പറയാം.ഒരു പ്രവാസി സുഹൃത്തിന്റെ കഥ?.....
നാലു വർഷങ്ങൾക്ക് മുമ്പ്. ബോംബൈ നഗരത്തിലെ എയർപ്പോട്ടിൽ വച്ചു നീ എന്നോട് യാത്രാ പറഞ്ഞു, പിരിയുകയായിരുന്നല്ലോ.
രണ്ടുസഹോദരിമാരുടെ വിവാഹം. ഒരു ചെറിയ വീട് അതൊക്കെ, ആയിരന്നല്ലോ എന്റെ സ്വപ്നങ്ങൾ.അവയൊക്കെ സാക്ഷത്കരിക്കാൻ വേണ്ടിയാണെല്ലോ?ഞാൻ സൗദി അറേബ്യയിൽ പോകാമെന്ന് വച്ചത്. താത്കാലമായി ഉണ്ടാകുന്ന വിഷമങ്ങൾ ,പിന്നിട് വലിയ നേട്ടങ്ങൾക്ക് വഴിയൊരുക്കും എന്ന് പ്രത്യാശിച്ച് ഞാൻ വിമാനത്തിനകത്ത് കയറികൂടി.
അവിടെ വെച്ചായിരുന്നു .ഞാൻ ആ പ്രവാസി സുഹൃത്തിനെ ആദ്യാമായി കാണുന്നത്.പ്രവാസിയുടെ അടുത്തുള്ള സീറ്റിൽ ഞാൻ ചെന്നിരുന്നപ്പോൾ അയാൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
അച്ചു! വളരെ മനോഹരമായിരുന്നു പ്രവാസിയുടെ പേര്.
കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ. മേഘങ്ങൾ പരന്നു കിടക്കുന്ന ആകാശത്തിലേക്ക് ആ വിമാനം ഉയർന്നു തുടങ്ങി.വീടിനെ കുറിച്ചും ,വിട്ടുകാരെ ,കുറിച്ചും പരസ്പരം
ഞങ്ങൾ സംസാരിച്ചു. ഇടക്കെപ്പോഴോ എന്റെ ജോലിയെ കുറിച്ചും ,ജോലിയെടുക്കാൻ പോകുന്ന സ്ഥാപനത്തെ പറ്റിയും അച്ചു ചോദിച്ചു. എന്റെ കമ്പനിയുടെ പേര്, വെളിപെടുത്തിയ ഉടൻ അച്ചുപറഞ്ഞു.
അച്ചു! വളരെ മനോഹരമായിരുന്നു പ്രവാസിയുടെ പേര്.
കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ. മേഘങ്ങൾ പരന്നു കിടക്കുന്ന ആകാശത്തിലേക്ക് ആ വിമാനം ഉയർന്നു തുടങ്ങി.വീടിനെ കുറിച്ചും ,വിട്ടുകാരെ ,കുറിച്ചും പരസ്പരം
ഞങ്ങൾ സംസാരിച്ചു. ഇടക്കെപ്പോഴോ എന്റെ ജോലിയെ കുറിച്ചും ,ജോലിയെടുക്കാൻ പോകുന്ന സ്ഥാപനത്തെ പറ്റിയും അച്ചു ചോദിച്ചു. എന്റെ കമ്പനിയുടെ പേര്, വെളിപെടുത്തിയ ഉടൻ അച്ചുപറഞ്ഞു.
" ജി' സി സി യിൽ തന്നെയാ ഞാനും ജോലിയെടുക്കുന്നത് "
ആ കമ്പനിയുമായ് അച്ചുവിന് മൂന്നു, വർഷത്തെബന്ധമുണ്ടെന്നറിഞ്ഞപ്പോൾ എനിക്ക് സമാധാനമായി.
കരയും കടലും കടന്ന് ആ വിമാനം ഒരു സന്ധ്യാനേരത്ത് അതിന്റെ ലക്ഷ്യത്തിലേക്ക് എത്തി ചേർന്നു.
ആ സന്ധ്യയ്ക്കുപ്പോലും ചൂടിന്
ശമനംഉണ്ടായിരുന്നില്ല.എയർപോട്ടിനെ പുറത്ത് ഞങ്ങളെയും കാത്ത് കമ്പനിയുടെ വണ്ടികിടപ്പുണ്ടായിരുന്നു. സൗദി അറേബ്യയുടെ ഹൃദയഭാഗമായ ദമാമം സിറ്റിയും കടന്ന് ,ആ ചെറു
വാഹനം കുതിച്ചു പാഞ്ഞു.
ഈജിപ്ത്തിലെ പിരമിഡുകളെ അനുസ്മരിപ്പിക്കുന്ന മണൽ കൂമ്പാരങ്ങളുടെ ഇടയിലുടെയും. ഇടതൂർന്ന് നിൽക്കുന്ന ഈന്തപ്പഴതോട്ടങ്ങളും കടന്ന് വണ്ടി ലേബർ ക്യാമ്പിൽ എത്തിചേർന്നു.
ഒരേ മുറിയിലായിരുന്നു ഞങ്ങളുടെ താമസം. അവിടെ വെച്ചു വിട്ടുപിരിയാനാവാത്ത ഒരു ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉടലെടുത്തു. മരുഭുമിയിൽ എണ്ണ കിണറുകൾ തേടിയുള്ള യാത്രയിൽ, ഞങ്ങൾ എന്നും ഒന്നാച്ചായിരുന്നു.
കാലങ്ങൾ കുറെ കഴിഞ്ഞ്. ഒരു ദിവസം അവന്റെ മുഖത്ത് ദുഖത്തിൻ കരിനിഴൽതെളിഞ്ഞു, നിൽക്കുന്നതുപ്പോലെ എനിക്കു തോന്നി. ഞാൻ ചോദിച്ചപ്പോൾ അച്ചു ഒന്നും പറയാതെ ഒഴിഞ്ഞുമാറി. എനിക്ക് അറിയാമായിരുന്നു, ഇന്നല്ലെങ്കിൽ നാളെ ആ ദുഖം അതിർവരമ്പുകൾഭേദിച്ച് എന്നിൽ എത്തിചേരുമെന്ന്.
കരയും കടലും കടന്ന് ആ വിമാനം ഒരു സന്ധ്യാനേരത്ത് അതിന്റെ ലക്ഷ്യത്തിലേക്ക് എത്തി ചേർന്നു.
ആ സന്ധ്യയ്ക്കുപ്പോലും ചൂടിന്
ശമനംഉണ്ടായിരുന്നില്ല.എയർപോട്ടിനെ പുറത്ത് ഞങ്ങളെയും കാത്ത് കമ്പനിയുടെ വണ്ടികിടപ്പുണ്ടായിരുന്നു. സൗദി അറേബ്യയുടെ ഹൃദയഭാഗമായ ദമാമം സിറ്റിയും കടന്ന് ,ആ ചെറു
വാഹനം കുതിച്ചു പാഞ്ഞു.
ഈജിപ്ത്തിലെ പിരമിഡുകളെ അനുസ്മരിപ്പിക്കുന്ന മണൽ കൂമ്പാരങ്ങളുടെ ഇടയിലുടെയും. ഇടതൂർന്ന് നിൽക്കുന്ന ഈന്തപ്പഴതോട്ടങ്ങളും കടന്ന് വണ്ടി ലേബർ ക്യാമ്പിൽ എത്തിചേർന്നു.
ഒരേ മുറിയിലായിരുന്നു ഞങ്ങളുടെ താമസം. അവിടെ വെച്ചു വിട്ടുപിരിയാനാവാത്ത ഒരു ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉടലെടുത്തു. മരുഭുമിയിൽ എണ്ണ കിണറുകൾ തേടിയുള്ള യാത്രയിൽ, ഞങ്ങൾ എന്നും ഒന്നാച്ചായിരുന്നു.
കാലങ്ങൾ കുറെ കഴിഞ്ഞ്. ഒരു ദിവസം അവന്റെ മുഖത്ത് ദുഖത്തിൻ കരിനിഴൽതെളിഞ്ഞു, നിൽക്കുന്നതുപ്പോലെ എനിക്കു തോന്നി. ഞാൻ ചോദിച്ചപ്പോൾ അച്ചു ഒന്നും പറയാതെ ഒഴിഞ്ഞുമാറി. എനിക്ക് അറിയാമായിരുന്നു, ഇന്നല്ലെങ്കിൽ നാളെ ആ ദുഖം അതിർവരമ്പുകൾഭേദിച്ച് എന്നിൽ എത്തിചേരുമെന്ന്.
ഒരു വലിയ പെരുന്നാൾ കഴിഞ്ഞ ദിവസമാണ്. ഞാൻ ഇന്നും വ്യക്തമായി തന്നെ ഓർക്കുന്നു. രാവും, പകലും സംഗമിക്കുന്നത് കാണാൻ സന്ധ്യാ വിരിന്നിനെത്തിയപ്പോൾ ഞാൻ ഇറങ്ങി നടന്നു.
വൈകുന്നേരങ്ങളിൽ ഒറ്റയ്ക്കുള്ള നടത്തം എനിക്ക് പതിവായിരുന്നു.
വൈകുന്നേരങ്ങളിൽ ഒറ്റയ്ക്കുള്ള നടത്തം എനിക്ക് പതിവായിരുന്നു.
" എങ്ങോട്ടാ അച്ചു ഇത്രയ്ക്ക് തിരക്ക് പിടിച്ച് "
കൈയിൽ എന്തോ പൊതിയുമായ് എന്നെ കടന്നുപ്പോയ ,അച്ചു തിരിഞ്ഞു നിന്നു പറഞ്ഞു.
" ചാവാൻ എന്താ വരുന്നോ?"
അച്ചു വിട്ടിലേക്ക് ഫോൺ ചെയ്തിട്ടുണ്ടാവണം. ഒരു പക്ഷേ ഭാര്യായോടെ ദേഷ്യപ്പെട്ടിരിക്കണം
എന്നു എനിക്കു തോന്നി.
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്നു എനിക്കു തോന്നി.
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
" അച്ചു ഞാൻ നിന്നെ തടയുന്നില്ല!"
അവൻ രണ്ടു ചുവടു മുമ്പോട്ട് വെച്ചു പെട്ടെന്ന് എന്തോ ഓർത്തപ്പോൾ പിന്തിരിഞ്ഞ് വന്ന് എന്നോട് ഒരു സിഗരറ്റ് ചോദിച്ചു.
" ചാവാൻ പോകുന്നവനെ എന്തിനാ സിഗരറ്റ് "
ഞാൻ പതിവ് തമാശ പറഞ്ഞപ്പോൾ വെറുതെ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
" ഇനി ചിലപ്പോൾ സിഗരറ്റ് വലിക്കാൻ പറ്റിയെന്നു വരില്ല!"
ആ സിഗരറ്റിനെ തീ കൊടുത്തുകൊണ്ട് അച്ചു അതിവേഗം മുന്നോട്ട് നടന്നു.
ആ സന്ധ്യക്കുപോയതാണ് അച്ചു, അവനെ തിരക്കി ആ രാത്രി മുഴുവൻ ഞങ്ങൾ സുഹൃത്തുക്കൾ ഓടി നടന്നു. പതിവു സ്ഥലങ്ങളിലെല്ലാം കാണാതായപ്പോൾ തിരിച്ചു മുറിയിലേയ്ക്കു വന്നു.
ആ സന്ധ്യക്കുപോയതാണ് അച്ചു, അവനെ തിരക്കി ആ രാത്രി മുഴുവൻ ഞങ്ങൾ സുഹൃത്തുക്കൾ ഓടി നടന്നു. പതിവു സ്ഥലങ്ങളിലെല്ലാം കാണാതായപ്പോൾ തിരിച്ചു മുറിയിലേയ്ക്കു വന്നു.
നേരം പുലർന്നപ്പോഴാണ് അവനെ വീണ്ടും കാണുന്നത്. ക്യാമ്പിനു പുറകിൽ ടവർക്രയിനിന്റെ മുകളിൽ തൂങ്ങിയാടുന്ന അവന്റെ ചേതനയറ്റ ശരീരം? അതു ദർശിച്ച എന്റെ മനസിന്റെ വേദന എങ്ങനെയാണ് സുഹൃത്ത് നിന്നെ ബോധ്യപ്പെടുത്തുക.....
അച്ചു എന്തിന് ആത്മഹത്യാചെയ്തു ?കാരണം തിരക്കി സുഹൃത്തുക്കളും പോലീസും ഓടി നടന്നു. എന്റെ ഡയറിയിൽ അച്ചു എഴുതി വച്ച ഒരു, ആത്മഹത്യാകുറിപ്പും കൈയിൽ പിടിച്ച് ആ മുറിയുടെ മൂലയ്ക്ക് ഞാൻ ഒതുങ്ങി കൂടി.
അച്ചു എന്നോട് പറഞ്ഞ ഒരു പഴയ കഥ:
കുറച്ചു വർഷങ്ങൾക്കുമുമ്പ്. ഒരു ഉച്ച നേരത്ത് തകർത്തു പെയ്യുന്ന മഴയിൽ കുതിർന്ന് കിടക്കുകയായിരുന്നു,
അച്ചുവിന്റെ ഗ്രാമം. പശുവിനെ പുല്ല് അരിയാൻ വേണ്ടി അച്ചുവിന്റെ
അമ്മയും ,ഭാര്യയും കുന്നിൻ മുകളിലുള്ള വീട്ടിൽ നിന്ന് താഴേക്കിറങ്ങി വന്നു. മഴക്ക് വിണ്ടും കനം വെച്ചു തുടങ്ങി. ' മുടിഞ്ഞൊരു മഴ' മഴയെ ശപിച്ചു കൊണ്ട് അച്ചു പിറുപിറുത്തു. പെട്ടെന്നായിരുന്നു ആരുടെയോ നിലവിളി കേട്ടത്. അച്ചു വിട്ടിൽ നിന്ന് കുന്നിൻ ചരുവിലേക്ക് ഓടിയിറങ്ങി.അവിടെ കണ്ട കാഴ്ച്ച അവനെനടുക്കികളഞ്ഞു. കുത്തിയൊലിക്കുകയായിരുന്നു മലവെള്ളം.കിഴക്കുദിശയിലേക്കൊഴുക്കുന്ന വെള്ളത്തിൽ ?അമ്മയുടേയും, മറ്റൊരു ദിക്കിലേയ്ക്ക് ഒഴുകുന്ന വെള്ളത്തിൽ? ഭാര്യയുടെയും, നിലവിളി കേട്ടു അച്ചു അവിടെ തറഞ്ഞു നിന്നു. അവന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നു വന്നു.ഇത്രയും കാലം പോറ്റി വളർത്തിയ അമ്മയെയോ? അതോ തന്നെ മാത്രം വിശ്വാസിച്ച് ഇറങ്ങി തിരിച്ച പെണ്ണിനെയോ? ആരെയാണ് രക്ഷിക്കേണ്ടത്. അവന്റെ മനസ്സ് പ്രക്ഷുബ്ദമായ സാഗരത്തെപ്പോലെ ഇളകി മറിഞ്ഞു. അവസാനം പൊട്ടി കരഞ്ഞുകൊണ്ട് ഭാര്യക്ക് നേര് നീന്തി അടുക്കുമ്പോൾ? അച്ചു കേൾക്കുന്നുണ്ടായിരുന്നു. അമ്മയുടെ അവസാനത്തെ ദീനരോദനം. ആ ശബ്ദം മലയിടുക്കുകളിൽ തട്ടി വീണ്ടും വീണ്ടും പ്രതിധ്വാനിച്ചപ്പോൾ, അവന്റെ ഹൃദയം വേദനയോടെ വിലപിച്ചു.
അച്ചുവിന്റെ ഗ്രാമം. പശുവിനെ പുല്ല് അരിയാൻ വേണ്ടി അച്ചുവിന്റെ
അമ്മയും ,ഭാര്യയും കുന്നിൻ മുകളിലുള്ള വീട്ടിൽ നിന്ന് താഴേക്കിറങ്ങി വന്നു. മഴക്ക് വിണ്ടും കനം വെച്ചു തുടങ്ങി. ' മുടിഞ്ഞൊരു മഴ' മഴയെ ശപിച്ചു കൊണ്ട് അച്ചു പിറുപിറുത്തു. പെട്ടെന്നായിരുന്നു ആരുടെയോ നിലവിളി കേട്ടത്. അച്ചു വിട്ടിൽ നിന്ന് കുന്നിൻ ചരുവിലേക്ക് ഓടിയിറങ്ങി.അവിടെ കണ്ട കാഴ്ച്ച അവനെനടുക്കികളഞ്ഞു. കുത്തിയൊലിക്കുകയായിരുന്നു മലവെള്ളം.കിഴക്കുദിശയിലേക്കൊഴുക്കുന്ന വെള്ളത്തിൽ ?അമ്മയുടേയും, മറ്റൊരു ദിക്കിലേയ്ക്ക് ഒഴുകുന്ന വെള്ളത്തിൽ? ഭാര്യയുടെയും, നിലവിളി കേട്ടു അച്ചു അവിടെ തറഞ്ഞു നിന്നു. അവന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നു വന്നു.ഇത്രയും കാലം പോറ്റി വളർത്തിയ അമ്മയെയോ? അതോ തന്നെ മാത്രം വിശ്വാസിച്ച് ഇറങ്ങി തിരിച്ച പെണ്ണിനെയോ? ആരെയാണ് രക്ഷിക്കേണ്ടത്. അവന്റെ മനസ്സ് പ്രക്ഷുബ്ദമായ സാഗരത്തെപ്പോലെ ഇളകി മറിഞ്ഞു. അവസാനം പൊട്ടി കരഞ്ഞുകൊണ്ട് ഭാര്യക്ക് നേര് നീന്തി അടുക്കുമ്പോൾ? അച്ചു കേൾക്കുന്നുണ്ടായിരുന്നു. അമ്മയുടെ അവസാനത്തെ ദീനരോദനം. ആ ശബ്ദം മലയിടുക്കുകളിൽ തട്ടി വീണ്ടും വീണ്ടും പ്രതിധ്വാനിച്ചപ്പോൾ, അവന്റെ ഹൃദയം വേദനയോടെ വിലപിച്ചു.
" ഞാനൊരു പാപിയാണെടാ നൊന്തു
പ്രസവിച്ച അമ്മയെ മറന്ന് ഭാര്യയെ രക്ഷിച്ച മഹാപാപി"
പ്രസവിച്ച അമ്മയെ മറന്ന് ഭാര്യയെ രക്ഷിച്ച മഹാപാപി"
അച്ചു കരഞ്ഞുകൊണ്ടു പറഞ്ഞപ്പോൾ . എന്റെ ബാല്യകാല സുഹൃത്ത് സത്യത്തിൽ എന്റെയും
കണ്ണ് നിറഞ്ഞു പോയി.ഞാൻ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
കണ്ണ് നിറഞ്ഞു പോയി.ഞാൻ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
" അച്ചുവെ നിന്റെ യാത്രാ മരണത്തെ മുന്നിൽ കണ്ടു കൊണ്ടാണെങ്കിലും, ധൈര്യസമേതം നിനക്ക് കുട്ടു വരാൻ നിന്റെ ഭാര്യമാത്രാമെ ഉണ്ടാവുകയുള്ളു അല്ലാതെ അച്ഛനോ, അമ്മയോ
ഈ പറയുന്ന ഞാനോ ഉണ്ടാവുകയില്ല എന്നതാണ് സത്യം . അതു കാരണം തന്നെ നീയെടുത്ത തീരുമാനം തന്നെ ശരി"
പക്ഷേ അന്നു അച്ചുവിനോട് പറഞ്ഞത് തെറ്റായി പോയെന്ന്, കാലം പിന്നീട് എന്നെ ബോധ്യപ്പെടുത്തിഅച്ചുവിന്റെ മരണം നടന്ന് രണ്ടു ദിവസം കഴിഞ്ഞായിരുന്നു ഞാൻ ഡയറി എഴുതാൻ ഒരുമ്പെട്ടത് ഞാൻ ഡയറി തുറന്ന് താളുകൾ മറിച്ചു ഏതോ ഒരു താളിൽ അച്ചുവിന്റെ വൃത്തിയില്ലാത്ത കൈപട കണ്ട് ഞാൻ വായിക്കാൻ ശ്രമിച്ചു..........
' എന്റെ പ്രിയ സ്നേഹിത ഞാൻ മരണത്തെ ഭയക്കുന്നവനാണെന്ന് നിനക്ക് അറിയാമല്ലോ.? എന്നിട്ടും ഞാനീകടും കൈ ചെയ്തത് നിവൃത്തികേടുകൊണ്ട് മാത്രാമാണ് അല്ലെങ്കിൽ ഈ സമൂഹത്തിനു മുൻപിൽ ഒരു കോമാളിയായീ ഒരു പരിഹാസ കഥപാത്രാമായി ജീവിക്കേണ്ടി വരും എന്റെ ഭാര്യക്ക് വേറൊരു ആളുമായ് അടുപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെ അവനോടെപ്പം അവൾ ഇറങ്ങിപ്പോയി സേന്ഹിതാ നീ എന്നോട് പറഞ്ഞ കാര്യങ്ങൾ പലതും തെറ്റായി പോയെന്ന് നിനക്കിന്ന് തോന്നുന്നുണ്ടാവും അല്ലേ!
പുരുഷശരീരത്തിന്റെ വിയർപ്പ് ഗന്ധത്തിനും കാശിനും വേണ്ടി സേന്ഹിക്കുന്ന ഭാര്യ എങ്ങനെയാണ് മരണത്തേക്കുള്ള യാത്രായിൽ
കൂട്ടു വരുന്നത് എന്റെ സേന്ഹിതാ ഞാൻ നിന്നോട് യാത്രാ പറയുകയാണ്
മനുഷ്യാ ജീവിതത്തിൽ എത്തിപ്പെടാനാവാത്ത,
ഒരു അനന്തതീരത്തേക്ക് ഞാൻ യാത്രായാവുകയാണ് നിനക്ക് നന്ദി...
നിസംഗനായ ഒരു കോമാളിയെപ്പോലെ ഞാൻ ആ ഡയറിയും കൈയിൽ പിടിച്ച് വെറുതെയിരുന്നു പോയ് അച്ചുവിന്റെ മരണകാരണങ്ങൾ തിരക്കി നടക്കുന്നവരോട് ഞാൻ എങ്ങനെയാണ് സുഹൃത്തേ ഈ സത്യങ്ങൾ വെളിപെടുത്തുക
കാലം ഒരുപാട് പഴകിയെങ്കിലും ശവകുടീരങ്ങളുടെ നാട്ടിലൂടെ കടന്നുപോവുമ്പോഴെക്കെ അകാലത്തിൽ പൊലിഞ്ഞുപോയ അച്ചുവിന്റെ ഓർമ്മ ഇന്നും എന്നെ വേദനിപ്പിക്കാറുണ്ട്.........:
എന്റെ ഭാല്യകാല സുഹൃത്തേ ഈ കഥ മുഴുവൻ നീ വായിക്കുവാണെങ്കിൽ നിന്നോടെ ഒരു ചോദ്യം ഞാൻ ചോദിക്കുന്നു. അച്ചുവിന്റെ അവസ്ഥ നിനക്കാണ് വന്നിരുന്നെങ്കിൽ ആ മലവെള്ളത്തിൽ നിന്ന് അമ്മയെ രക്ഷിക്കുമോ അതോ ഭാര്യയെയോ? നമ്മൾ തമ്മിൽ നേരിൽ കാണുമ്പോൾ നീ ഉത്തരം തരുമെന്ന് കരുതുന്നു.
ഞാൻ എഴുതി കഴിഞ്ഞ കത്ത് ഭദ്രമായി മടക്കി വെച്ച് കട്ടിലിൽ ചെന്ന് വീണു.ഉറക്കം കവർന്നെടുക്കുന്ന ആ മീനാരങ്ങളെ വേറെ ആരുടെയൊക്കെയോ മനസിലേക്ക് പറഞ്ഞയച്ച് കഴിഞ്ഞപ്പോൾ എന്റെ കൺപോളകൾക്ക് കനം വെച്ചു തുടങ്ങി.................
******************
മനു എണ്ണപ്പാടം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക