വാരസ്ത്രീ
ആ മഹാനഗരത്തിന്റെ
തെരുവോരത്തുകൂടി അയാൾ നടന്നു.
ഇരുട്ടു വീണ പാതയോരങ്ങളിൽ തെരുവിളക്കിന്റെ മഞ്ഞവെളിച്ചം പരന്നു തുടങ്ങിയിരുന്നു.
തെരുവിന്റെ ഇരുവശങ്ങളിലുമായി ശരീരം വിൽക്കാൻ നിൽക്കുന്ന സ്ത്രീകളുടെ തിരക്കാണ് ചേഷ്ടകൾ കാണിച്ച് ആരൊക്കെയോ
അടുത്തുകൂടി. അവരാരെയും ശ്രദ്ധിക്കാതെ അയാൾ നടന്നു.
ഒരു നേരത്ത് അന്നത്തിന് വേണ്ടി, അല്ലെങ്കിൽ സ്വന്തം കൂടുബത്തിനു വേണ്ടി ശരീരം വിൽക്കുന്നവർ.വേശ്യയെന്നോ,
അഭിസാരികയെന്നോ വിശേഷണങ്ങളേറേയാണിവർക്ക് ....
തെരുവോരത്തുകൂടി അയാൾ നടന്നു.
ഇരുട്ടു വീണ പാതയോരങ്ങളിൽ തെരുവിളക്കിന്റെ മഞ്ഞവെളിച്ചം പരന്നു തുടങ്ങിയിരുന്നു.
തെരുവിന്റെ ഇരുവശങ്ങളിലുമായി ശരീരം വിൽക്കാൻ നിൽക്കുന്ന സ്ത്രീകളുടെ തിരക്കാണ് ചേഷ്ടകൾ കാണിച്ച് ആരൊക്കെയോ
അടുത്തുകൂടി. അവരാരെയും ശ്രദ്ധിക്കാതെ അയാൾ നടന്നു.
ഒരു നേരത്ത് അന്നത്തിന് വേണ്ടി, അല്ലെങ്കിൽ സ്വന്തം കൂടുബത്തിനു വേണ്ടി ശരീരം വിൽക്കുന്നവർ.വേശ്യയെന്നോ,
അഭിസാരികയെന്നോ വിശേഷണങ്ങളേറേയാണിവർക്ക് ....
എല്ലാ മാസവും ശമ്പളം കിട്ടി കഴിഞ്ഞാൽ.ഈ ചേരിപ്രദേശത്ത് വരുന്നത് പതിവായിരുന്നു. കക്ഷത്ത് ഒരു സാരിയും ഒളിപ്പിച്ച് രേഖയെ കാണാൻ അയാൾ വരുമായിരുന്നു. അരാണ് അവൾ? ഭാര്യയാണോ ?അതോ മറ്റു വല്ല ബന്ധുക്കളുമാണോ? വായനക്കാരായ നിങ്ങളിൽ ചിലപ്പോൾ സംശയത്തിന്റെ ചെറുനാമ്പുകൾ മുളക്കാം. പക്ഷേ ആയാളുടെ ആരും ആയിരുന്നില്ലയവൾ പിന്നെന്തിനാണ് ചുവന്ന തെരുവിലെ ആ സ്ത്രീയെ കാണാൻ ഇത്രയും ദൂരം താണ്ടി വരുന്നത്?നിങ്ങളിൽ പലരും ക്ഷോഭത്തോടെ ചിലപ്പോൾ ചോദിക്കുമായിരിക്കും.അതൊരു കഥയാണ് രണ്ട് വർഷം മുമ്പുള്ള അയാളുടെ ജീവിതത്തിലേയ്ക്ക്
നിങ്ങളോരോരുത്തരേയും ഞാൻ ക്ഷണിക്കുകയാണ്.....
നിങ്ങളോരോരുത്തരേയും ഞാൻ ക്ഷണിക്കുകയാണ്.....
ആളൊഴിഞ്ഞ പാർക്കിലെ ഗുൽമോഹർ മരച്ചുവട്ടിൽ ഉറക്കം വരുവാനായി അയാൾ കാത്തു കിടക്കുകയായിരുന്നു. അനാഥത്വത്തിന്റെ മാറാപ്പുമായി ഒരു ഗ്രാമത്തിലെ അഗതിമന്ദിരത്തിൽ നിന്ന് ജോലിയും തിരക്കി ഈ നഗരത്തിൽ വന്നുപ്പെട്ടതാണ്.
ചിറക് മുളച്ചു പറക്കാനായപ്പോൾ അഭയം തന്നവർ കൈവിട്ടു. ജോലിയും തിരക്കിയുള്ള അന്വേഷണങ്ങൾക്കൊടുവിൽ ഈ വലിയ നഗരത്തിന്റെ തെരുവിൽ വന്നുപ്പെട്ടിട്ട് രണ്ടു ദിവസമായി.വിശപ്പും ദാഹവും സഹിക്കാനാവുന്നില്ല. പെണ്ണായി പിറന്നെങ്കിൽ മാനം വിറ്റെങ്കിലും ജീവിക്കാമായിരുന്നു. എന്നയാൾക്കു തോന്നി. ചുരുണ്ടു കൂടി കിടന്നുറങ്ങാൻ ഒരിടവുമില്ല. ആകെ അശ്രയം ഈ മരച്ചുവടാണ് .രാത്രിയാകുന്നതോടെ മഞ്ഞു വീഴ്ച്ച തുടങ്ങും .പിന്നെ ഇവടെത്ത് കിടപ്പും അസഹ്യമാകും. എന്തൊക്കയോ ഓർത്തു കണ്ണടക്കാൻ തുടങ്ങിയപ്പോഴായിരുന്നു.ഏതോ നനഞ്ഞ കരസ്പർശം തോളിൽ പതിഞ്ഞത്. അയാൾ തലചരിച്ച് നോക്കി .വെളുത്തു മെലിഞ്ഞ ഒരു സ്ത്രീ.ചുവന്ന വലിയ വട്ടപ്പെട്ടും മുല്ലപ്പൂവം ചൂടിയ അവൾ വശ്യമനോഹരമായി അയാളെ നോക്കി ചിരിച്ചു.
ചിറക് മുളച്ചു പറക്കാനായപ്പോൾ അഭയം തന്നവർ കൈവിട്ടു. ജോലിയും തിരക്കിയുള്ള അന്വേഷണങ്ങൾക്കൊടുവിൽ ഈ വലിയ നഗരത്തിന്റെ തെരുവിൽ വന്നുപ്പെട്ടിട്ട് രണ്ടു ദിവസമായി.വിശപ്പും ദാഹവും സഹിക്കാനാവുന്നില്ല. പെണ്ണായി പിറന്നെങ്കിൽ മാനം വിറ്റെങ്കിലും ജീവിക്കാമായിരുന്നു. എന്നയാൾക്കു തോന്നി. ചുരുണ്ടു കൂടി കിടന്നുറങ്ങാൻ ഒരിടവുമില്ല. ആകെ അശ്രയം ഈ മരച്ചുവടാണ് .രാത്രിയാകുന്നതോടെ മഞ്ഞു വീഴ്ച്ച തുടങ്ങും .പിന്നെ ഇവടെത്ത് കിടപ്പും അസഹ്യമാകും. എന്തൊക്കയോ ഓർത്തു കണ്ണടക്കാൻ തുടങ്ങിയപ്പോഴായിരുന്നു.ഏതോ നനഞ്ഞ കരസ്പർശം തോളിൽ പതിഞ്ഞത്. അയാൾ തലചരിച്ച് നോക്കി .വെളുത്തു മെലിഞ്ഞ ഒരു സ്ത്രീ.ചുവന്ന വലിയ വട്ടപ്പെട്ടും മുല്ലപ്പൂവം ചൂടിയ അവൾ വശ്യമനോഹരമായി അയാളെ നോക്കി ചിരിച്ചു.
" മലയാളി ആണ് അല്ലെ ?"
ആ ചോദ്യം കേട്ട് അല്പ്പം സമാധാനിച്ചു ഈ നഗരത്തിൽ വന്നു പെട്ടിട്ട് ആദ്യമായി കേൾക്കുന്ന മലയാളി ശബ്ദമായിരുന്നു അവളുടേത്. അയാൾ തലകുലുക്കി സമ്മതിച്ചു.
" വരു മുറിയിലേയ്ക്ക് പോകാം "
അവൾ വിളിച്ചപ്പോൾ അയാൾ പറഞ്ഞു.
" എന്റെ കൈയിൽ കാശില്ല"
അതു കേട്ടവൾ അയാളെ തുറിച്ചു നോക്കി. അവൾ നടന്നു തുടങ്ങിപ്പോൾ അനുചരിക്കുക മാത്രമേ അയാൾക്ക് നിവൃത്തിയുണ്ടായിരുന്നുള്ളു. നടത്തത്തിനിടയിൽ ചോദിച്ചു.
" പേരെന്താണ് "
" രേഖാ "
" എന്തു ചെയ്യുന്നു "
" ജില്ല കളക്ടറാണ് "
അവൾ പരിഹസിച്ചതാണെന്ന് അയാൾക്ക് മനസ്സിലായി പിന്നെ ഒന്നും ചോദിക്കാൻ മനസ്സ് അനുവധിച്ചില്ല ...
ആ മുറി മുഴുവൻ ഒന്നു കണ്ണോടിച്ചു.
അലാങ്കോലപ്പെട്ടു കിടക്കുന്ന മുറിയിൽ, മുഷിഞ്ഞു കിടക്കുന്ന കുറെ പഴം തുണികളും, കുറെ ഗർഭനിരോധ ഉറകളും മാത്രം.
അതോടെ അവളുടെ ജോലിയുടെ സ്വഭാവം ഏറേ കുറേ അയാൾക്കു മനസ്സിലായി. ഭക്ഷണം വിളിമ്പിക്കൊടുമ്പോൾ അവൾ ചോദിച്ചു.
അലാങ്കോലപ്പെട്ടു കിടക്കുന്ന മുറിയിൽ, മുഷിഞ്ഞു കിടക്കുന്ന കുറെ പഴം തുണികളും, കുറെ ഗർഭനിരോധ ഉറകളും മാത്രം.
അതോടെ അവളുടെ ജോലിയുടെ സ്വഭാവം ഏറേ കുറേ അയാൾക്കു മനസ്സിലായി. ഭക്ഷണം വിളിമ്പിക്കൊടുമ്പോൾ അവൾ ചോദിച്ചു.
" രണ്ട് ദിവസമായെന്നു തോന്നുന്നു ഭക്ഷണം കഴിച്ചിട്ട് "
അയാൾ ദയനീയമായി അവളെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
രേഖ രണ്ട് ദിവസമായി തന്നെ ശ്രദ്ധിക്കുന്നുണ്ടാവും അല്ലാതെ താൻ ഭക്ഷണം കഴിക്കാത്ത കാര്യം അവളെങ്ങനെ അറിയാനാണ് .അയാളെകുറിച്ച് അറിയാനുള്ള
ജിജ്ഞാസ കൊണ്ടാണെന്നു തോന്നുന്നു ,അവൾ എന്തൊക്കയോ ചോദിച്ചു. അയാൾ എല്ലാത്തിനും മറുപടി കൊടുത്തു. പക്ഷേ അവളെ കുറിച്ച് മാത്രം ഒന്നും തിരക്കിയില്ല അതിന്റെ ആവശ്യമില്ല, എന്നയാൾക്കു തോന്നി കാണും. കുടുബം,പട്ടിണി, ഏല്ലാവരും പറയുന്നപ്പോലെ ഈ ചളികുണ്ടിൽ വന്നുപെട്ടതിന് ഒരുപാടു ന്യായീകരണങ്ങൾ നിരത്താനുണ്ടാവും. കാലം മറവിയുടെ കരിമ്പടം കൊണ്ട് മറച്ചു പിടിച്ച നിറം മങ്ങി തുടങ്ങുന്ന നോവുന്ന ഓർമ്മകളെ വെറുതെ ചൂഴ്ന്നെടുക്കണ്ട എന്നു കരുതിയിട്ടാവാം അയാൾ ചോദിക്കാതിരുന്നത്.
രേഖ രണ്ട് ദിവസമായി തന്നെ ശ്രദ്ധിക്കുന്നുണ്ടാവും അല്ലാതെ താൻ ഭക്ഷണം കഴിക്കാത്ത കാര്യം അവളെങ്ങനെ അറിയാനാണ് .അയാളെകുറിച്ച് അറിയാനുള്ള
ജിജ്ഞാസ കൊണ്ടാണെന്നു തോന്നുന്നു ,അവൾ എന്തൊക്കയോ ചോദിച്ചു. അയാൾ എല്ലാത്തിനും മറുപടി കൊടുത്തു. പക്ഷേ അവളെ കുറിച്ച് മാത്രം ഒന്നും തിരക്കിയില്ല അതിന്റെ ആവശ്യമില്ല, എന്നയാൾക്കു തോന്നി കാണും. കുടുബം,പട്ടിണി, ഏല്ലാവരും പറയുന്നപ്പോലെ ഈ ചളികുണ്ടിൽ വന്നുപെട്ടതിന് ഒരുപാടു ന്യായീകരണങ്ങൾ നിരത്താനുണ്ടാവും. കാലം മറവിയുടെ കരിമ്പടം കൊണ്ട് മറച്ചു പിടിച്ച നിറം മങ്ങി തുടങ്ങുന്ന നോവുന്ന ഓർമ്മകളെ വെറുതെ ചൂഴ്ന്നെടുക്കണ്ട എന്നു കരുതിയിട്ടാവാം അയാൾ ചോദിക്കാതിരുന്നത്.
പായ വിരിച്ച് ആ മുറിയുടെ മൂലയ്ക്ക് കിടന്നുറങ്ങുമ്പോൾ. വെറുതെ ഓർത്തു.
അഗതിമന്ദിരത്തിൽ നിന്ന് പുറത്തു കടക്കുമ്പോൾ പ്രതീക്ഷയായിരുന്നു വിശാലമായൊരു ലോകം തന്നെയും കാത്തിരിപ്പുണ്ടെന്ന്. പക്ഷേ സ്വപ്നത്തിൽപ്പോലും പ്രതീക്ഷച്ചതല്ല
അഭിസാരികയോടെത്ത് ഒരു മുറിയിൽ അന്തിയുറങ്ങുമെന്ന്. കുട്ടിക്കാലത്തു തന്നെ തന്നോട് ക്രൂരത കാട്ടിയ ദൈവം ഇതും കണ്ടു രസിക്കുന്നുണ്ടാവും. എന്തൊക്കയോ ആലോചിച്ച് അയാൾ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.
കതകിൽ ഉറക്കെയുള്ള അടി കേട്ടായിരുന്നു അയാൾ ഉറക്കം ഞെട്ടിയെഴുനേറ്റത്.
അഗതിമന്ദിരത്തിൽ നിന്ന് പുറത്തു കടക്കുമ്പോൾ പ്രതീക്ഷയായിരുന്നു വിശാലമായൊരു ലോകം തന്നെയും കാത്തിരിപ്പുണ്ടെന്ന്. പക്ഷേ സ്വപ്നത്തിൽപ്പോലും പ്രതീക്ഷച്ചതല്ല
അഭിസാരികയോടെത്ത് ഒരു മുറിയിൽ അന്തിയുറങ്ങുമെന്ന്. കുട്ടിക്കാലത്തു തന്നെ തന്നോട് ക്രൂരത കാട്ടിയ ദൈവം ഇതും കണ്ടു രസിക്കുന്നുണ്ടാവും. എന്തൊക്കയോ ആലോചിച്ച് അയാൾ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.
കതകിൽ ഉറക്കെയുള്ള അടി കേട്ടായിരുന്നു അയാൾ ഉറക്കം ഞെട്ടിയെഴുനേറ്റത്.
" ആളുകൾ വരാൻ സമയമായി നിങ്ങൾ പുറത്തു ചെന്നിരുന്നോ? "
അവളുടെ ആജ്ഞാപനസ്വരം കേട്ട് അയാൾ വാതിൽതുറന്ന് പുറത്തേയ്ക്ക്പ്പോയി.
'ദൈവമേ നീ ഇത്രയും നീചനായിപ്പോയല്ലോ ? ലോകത്ത് വേറെ എന്തൊക്കെ ജോലികളുണ്ട് എന്നിട്ടും കൂട്ടിക്കൊടുപ്പുകാരനായും, മാനം വിറ്റ് ജീവിക്കുന്ന സ്ത്രീയുടെ കാവൽകാരനായും ജീവിക്കാനാണോ നീ എന്നെ പടച്ചത്? ഈശ്വരനോടുള്ള അവജ്ഞത അയാളുടെ മുഖത്ത് പ്രകടമായിരുന്നു.
ക്ഷണിക്കപ്പെടാതെ കയറി ചെന്ന അഥിതിയെ പോലെ ആ മുറിയുടെ വാതിക്കലിൽ കുത്തിയിരുന്നു. അവജ്ഞതയോടെ അയാളെ കടന്നു മുന്നോട് പോകുന്നവരുടെ എണ്ണമോ? കാർക്കിച്ചു തുപ്പി തിരിച്ചിറങ്ങി പോകുന്നവരുടെ മുഖമോ നോക്കിയില്ല. കലുഷമായ മനസ്സോടെ ആ പടിക്കെട്ടുകളിലിരുന്ന് എന്താക്കയോ ആലോചിച്ചു കൂട്ടി.
ആ ഇരുപ്പ് രാത്രിയാവുന്നതു വരെ തുടർന്നു...
ക്ഷണിക്കപ്പെടാതെ കയറി ചെന്ന അഥിതിയെ പോലെ ആ മുറിയുടെ വാതിക്കലിൽ കുത്തിയിരുന്നു. അവജ്ഞതയോടെ അയാളെ കടന്നു മുന്നോട് പോകുന്നവരുടെ എണ്ണമോ? കാർക്കിച്ചു തുപ്പി തിരിച്ചിറങ്ങി പോകുന്നവരുടെ മുഖമോ നോക്കിയില്ല. കലുഷമായ മനസ്സോടെ ആ പടിക്കെട്ടുകളിലിരുന്ന് എന്താക്കയോ ആലോചിച്ചു കൂട്ടി.
ആ ഇരുപ്പ് രാത്രിയാവുന്നതു വരെ തുടർന്നു...
" കേറിപ്പോര് ഇനിയാരും വരുമെന്ന് തോന്നുന്നില്ല"
രേഖയുടെ ശബ്ദം കേട്ടപ്പോഴായിരുന്നു. ആ നശിച്ച ചിന്തകളിൽ നിന്നുണർന്നത്. അവളോടെപ്പം അയാളും വീടിനകത്തേയ്ക്ക് കയറി.
" ഇവിടെ വന്നിട്ടപ്പോയ ഒരാളുടെ കമ്പനി അഡ്രസ്സാണിത് നാളെ നിങ്ങൾ ചെന്നു നോക്കു ചിലപ്പോൾ വല്ല ജോലിയും ശരിയാവും"
ആ കടലാസു കഷണം അവളുടെ കൈയ്യിൽ നിന്ന് വാങ്ങിക്കുമ്പോൾ പ്രതീക്ഷക്ക് ഒരു വകയുമില്ലായിരുന്നു. കാര്യം നേടാനുള്ള ആർത്തിയിൽ ആണുങ്ങൾ മോഹനവാഗ്ദാനങ്ങൾ കൊടുക്കുക പതിവാണല്ലോ?അല്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെണ്ടിക്ക് ജോലി കൊടുക്കാൻ മാത്രം സന്മനസ്സുള്ളവർ ഉണ്ടാവുമോ? അതും ഒരു അഭിസാരികയുടെ ശുപാർശയുടെ പേരിൽ എന്തായാലും നാളെ ആ കമ്പനി വരെ ഒന്നു പോയി നോക്കാം മനസ്സിലുറപ്പിച്ച് അയാൾ ഉറങ്ങാൻ കിടന്നു.
വല്ല്യകമ്പനിയിൽ ഒരു ചെറിയ ജോലി. ഭക്ഷണം താമസിക്കാനുള്ള മുറി അത്യാവശ്യ സൗകര്യങ്ങളേർപ്പെടുത്തി
രേഖയുടെ കാരുണ്യത്തിൽ കമ്പനി മുതലാളി അയാളെ ജേലിക്കെടുത്തു. ആദ്യമായി ശമ്പളം കിട്ടിയപ്പോൾ,രേഖക്ക് ഒരു സാരി വാങ്ങിച്ചു കൊടുത്തു. അതു ഏല്ലാ മാസവും തുടർന്നുകൊണ്ടിരുന്നു ആദ്യമൊക്കെ വേണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും. അയാളുടെ നിർബന്ധത്തിന് വഴങ്ങി അവൾ സ്വീകരിച്ചു...
രേഖയുടെ കാരുണ്യത്തിൽ കമ്പനി മുതലാളി അയാളെ ജേലിക്കെടുത്തു. ആദ്യമായി ശമ്പളം കിട്ടിയപ്പോൾ,രേഖക്ക് ഒരു സാരി വാങ്ങിച്ചു കൊടുത്തു. അതു ഏല്ലാ മാസവും തുടർന്നുകൊണ്ടിരുന്നു ആദ്യമൊക്കെ വേണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും. അയാളുടെ നിർബന്ധത്തിന് വഴങ്ങി അവൾ സ്വീകരിച്ചു...
പതിവിന് വിപരീതമായി അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് തോന്നുന്നു. എങ്ങനെ കുടിക്കാതിരിക്കും ഇന്നു സന്തോഷത്തിന്റെ ദിവസമായിരുന്നല്ലോ? ചെറിയ ജോലിയുമായി കമ്പനിയിൽ കയറികൂടിയ രണ്ടുവർഷത്തിനകം തന്നെ ജോലികയറ്റം ശമ്പളത്തിൽ ഇരട്ടി വർദ്ധനവ് ഏല്ലാം കൂടി ഓർത്തപ്പോഴായിരുന്നു മദ്യത്തിന്റെ ലഹരിയിലേയക്ക് അയാൾ ചെന്നു വീണത് ഒരു ബാറിൽ കയറി മൂക്ക് മുട്ട് കുടിച്ചു. വന്ന വഴി മാറക്കാത്ത ആളായതുകൊണ്ടാവാം രേഖക്ക് വേണ്ടി ഒരു സാരിയും വാങ്ങി അവളുടെ വീട് ലക്ഷ്യമാക്കി നടന്നത്....
വീടിന്റെ വാതിലിൽ അയാൾ തട്ടി വിളിച്ചു അവൾ വന്നു കതക് തുറന്നു
"ഞാൻ കരുതി സമയം വൈകിയപ്പോൾ നിങ്ങൾ വരില്ലായിരിക്കുമെന്ന് "
അവളുടെ ചോദ്യം കേട്ട് അയാൾ ഒന്നു ചിരിച്ചെന്നു വരുത്തി.
" വരാതിരിക്കാൻ കാരണങ്ങളൊന്നുമില്ല"
അയാളുടെ മറുപിടി കേട്ടപ്പോഴേ അവൾക്ക് മനസ്സിലായി അയാൾ നന്നേ കുടിച്ചിട്ടുണ്ടെന്ന്.
" കാശ് കൂടിയതുകൊണ്ടാവണം പുതിയ ശീലങ്ങളൊക്കെ തുടങ്ങിയിട്ടുണ്ടല്ലോ?"
അവളുടെ കുറ്റപ്പെടുത്തൽ കേട്ടിട്ടും അയാൾക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.
മദ്യത്തിന്റെ വിഷം തലയ്ക്ക് കയറി പിടിക്കുകയാണെന്ന് തോന്നുന്നു കിടന്നിട്ട് ഉറക്കം വരുന്നില്ല. ചരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ദുഷിച്ച ചിന്തകൾ മാത്രം നുരഞ്ഞു പൊങ്ങുന്നു.ശരീരമാസകലം പടർന്നു പിടിക്കുന്ന കാമാഗ്നി ചുട്ടുപൊള്ളിക്കുന്നു . അയാൾ പതിയെ കിടന്നിടത്തു നിന്നെഴുന്നേറ്റ് ഇരുട്ടിൽ തപ്പി തടഞ്ഞ് രേഖ കിടക്കുന്നിടത്തേയ്ക്ക് നടന്നു.
പുലർച്ച് ആരുടെയോ അടക്കിപിടിച്ച കരച്ചിൽ കേട്ടുകൊണ്ടായിരുന്നു ഉണർന്നത്. രേഖ മുറിയുടെ മൂലയ്ക്ക് മാറിയിരുന്നു തല കുമ്പിട്ടിരുന്ന് കരയുന്നു. അവളെ സൂക്ഷിച്ചു നോക്കി വസ്ത്രം കീറി പറിച്ച് വികൃതമാക്കിയിരിക്കുന്നു. പല്ലിന്റെയും നഖത്തിന്റെയും പാടുകളിലുടെ ചോര പൊടിഞ്ഞിരിക്കുന്നു . അയാൾ ഏഴുന്നേൽക്കാൻ ശ്രമിച്ചു ഉടത്തിരുന്ന മുണ്ട് കാണുന്നില്ല അയാൾ ബഡ് വിരി കൊണ്ട് നാണം മറച്ചു .കഴിഞ്ഞുപ്പോയ രാത്രിയുടെ ഓർമ്മകൾ അയാളിൽ വന്നു നിറഞ്ഞു ' ദൈവമേ താൻ രേഖയെ ബലാസംഗം ചെയ്തിരിക്കുന്നു.' കാമം സിരകളിൽ അനുഭൂതി പടർത്തിയപ്പോൾ അവളോട് കേണപേക്ഷിച്ചു കാശ് തരാമെന്ന് പറഞ്ഞു. ലോകത്ത് ആരുടെ മുന്നിലും ഉടുമുണ്ട് അഴിച്ചാലും തനിക്ക് മാത്രം വഴങ്ങില്ലെന്ന് പറഞ്ഞപ്പോൾ. വൈരാഗ്യമായി താന്നെന്ന വേട്ടമ്യഗം അവളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. അയാൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി. അന്നം വെച്ചുണ്ടാക്കി ജോലി വാങ്ങിച്ചു തന്ന ഒരു സാധു പെണ്ണിനോട്, രാത്രി കാട്ടിക്കൂട്ടിയ ഭ്രാന്തമായ പ്രകടനങ്ങൾ എല്ലാം മനസ്സിലെ ഭൂതകണ്ണാടിയിൽ വീണ്ടും വീണ്ടും തെളിഞ്ഞു കൊണ്ടിരുന്നു.
"രേഖേ "
അയാൾ പതിയെ വിളിച്ചു ആ സ്വരം ആർദ്രമായിരുന്നു. ആ സേന്ഹസ്വരത്തിന്റെ ആർദ്രത പക്ഷേ അവളുടെ മുഖത്ത് അസ്വസ്ഥത സൃഷ്ടിക്കുകയാണ് ചെയ്തത്.
"പണ്ട് അച്ഛൻ ശാരീരകമായി പീഡിപ്പിച്ചു.രണ്ടാനമ്മയുടെ ആട്ടും തുപ്പും കേട്ടു മടത്തപ്പോൾ വീട്ടിൽ നിന്ന് ഒളിച്ചോടി. ഈ നഗരത്തിലും ഒരു പാട് പേർ ചേർന്നെന്നെ നശിപ്പിച്ചു. അവസാനം വേശ്യാവൃത്തി തിരഞ്ഞെടുത്തു.ഇനിയാരും പീഡിപ്പിക്കാൻ വരില്ലെന്നോർത്ത് സമാധാനിച്ചതായിരുന്നു,പക്ഷേ കൂടെ പിറപ്പിന് പോലെ സേന്ഹിച്ച നിങ്ങളും "
അവളുടെ രോദനം കേട്ട് അയാൾ ഞെട്ടിതെറിച്ചു. അവളുടെ മനസ്സിൽ തനിക്കുള്ള സ്ഥാനം ഇത്രയും വലുതായിരുന്നോ എന്ന തിരിച്ചറിവ് അയാളെ വേദനിപ്പിച്ചു, സഹോദരനാവാൻ ഒരേ ഗർഭപാത്രത്തിൽ പിറക്കണം എന്ന തന്റെ ഭ്രാന്തൻ സിദ്ധാന്തത്തിന് മങ്ങലേറ്റിരിക്കുന്നു.അവളോട് ഒരു വാക്കു പോലും പറയാതെ അവിടെ നിന്ന് ഇറങ്ങി നടന്നു.
ഏത് പുണ്യതീർത്ഥത്തിൽ കുളിച്ചാൽ ഈ പാപക്കറ മാഞ്ഞു പോകും ഏതൊക്കെ അമ്പലനടയിൽ ചെന്നു പ്രാർത്ഥിച്ചാൽ മനശാന്തി കിട്ടും അയാൾക്കറിയില്ലായിരുന്നു.
ഈ നഗരത്തിൽ ഇനി വയ്യ ദൂരെ എവിടെയെങ്കിലും രക്ഷപ്പെട്ടണം എന്ന ചിന്തയോടെ ദക്ഷിണദിക്കിലേയ്ക്ക് അയാൾ നടന്നു...
ഏത് പുണ്യതീർത്ഥത്തിൽ കുളിച്ചാൽ ഈ പാപക്കറ മാഞ്ഞു പോകും ഏതൊക്കെ അമ്പലനടയിൽ ചെന്നു പ്രാർത്ഥിച്ചാൽ മനശാന്തി കിട്ടും അയാൾക്കറിയില്ലായിരുന്നു.
ഈ നഗരത്തിൽ ഇനി വയ്യ ദൂരെ എവിടെയെങ്കിലും രക്ഷപ്പെട്ടണം എന്ന ചിന്തയോടെ ദക്ഷിണദിക്കിലേയ്ക്ക് അയാൾ നടന്നു...
ആത്മാഭിമാനത്തിനേറ്റ മുറിവിന്റെ ഭാണ്ഡവും പേറി ,ദൂരെ നടന്നു മറയുന്ന അയാളെ നോക്കിയിരിക്കുന്ന രേഖയെന്ന ആ വാരസത്രീയുടെ ഉദരത്തിൽ പിതൃത്വം
അവകാശപ്പെടാനാളില്ലാതെ ഒരു ബീജം വളർന്നു തുടങ്ങിയിരുന്നു......
അവകാശപ്പെടാനാളില്ലാതെ ഒരു ബീജം വളർന്നു തുടങ്ങിയിരുന്നു......
അമ്മയെന്നോ,സഹോദരിയെന്നോ തിരച്ചറിനാവാത്തവിധം ചിരഞ്ജീവിയായി,
കാമം മനുഷ്യന്റെ തലച്ചോറിൽ ചിലപ്പോഴെങ്കിലും പ്രവർത്തിക്കുന്നു എന്ന സത്യം ഉൾകൊണ്ട് തന്നെ പറയട്ടെ. സ്വന്തം മകളുടെ ഉദരത്തിൽ പിതാവിന്റെ ബീജം വീണു ജനിക്കുമ്പോൾ പ്രബുദ്ധമെന്ന് വായനക്കാർ നിങ്ങൾ വിശേഷിപ്പിക്കുന്ന ഈ രാജ്യം നാണിച്ചു തലതാഴ്ത്തുന്നതു നിങ്ങൾ കാണുന്നില്ലെ........................
കാമം മനുഷ്യന്റെ തലച്ചോറിൽ ചിലപ്പോഴെങ്കിലും പ്രവർത്തിക്കുന്നു എന്ന സത്യം ഉൾകൊണ്ട് തന്നെ പറയട്ടെ. സ്വന്തം മകളുടെ ഉദരത്തിൽ പിതാവിന്റെ ബീജം വീണു ജനിക്കുമ്പോൾ പ്രബുദ്ധമെന്ന് വായനക്കാർ നിങ്ങൾ വിശേഷിപ്പിക്കുന്ന ഈ രാജ്യം നാണിച്ചു തലതാഴ്ത്തുന്നതു നിങ്ങൾ കാണുന്നില്ലെ........................
ശുഭം
മനു എണ്ണപ്പാടം
മനു എണ്ണപ്പാടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക