കരിയിലകൾ
ചുടുനിണം വാർന്നൊഴുകി
യിറ്റുവീണൊരാ കരിയില കൂട്ടം
അറിയാതെ വിതുമ്പിയെന്നോ.
യിറ്റുവീണൊരാ കരിയില കൂട്ടം
അറിയാതെ വിതുമ്പിയെന്നോ.
പാപിയുടെ രക്തമോ,
ശുദ്ധന്റെ രക്തമോ,
ചിതറിത്തെറിച്ചൊരാ മെയ്യിലെ
ചുടുനിണം തന്നുടെ
ഗന്ധമറിയാതിയിപ്പോഴും
ചവറായി മാറിയെന്നോ.
ശുദ്ധന്റെ രക്തമോ,
ചിതറിത്തെറിച്ചൊരാ മെയ്യിലെ
ചുടുനിണം തന്നുടെ
ഗന്ധമറിയാതിയിപ്പോഴും
ചവറായി മാറിയെന്നോ.
നേരം കടന്നുപോയ്,
പതിവുള്ള കാഴ്ച്ചയിൽ
പുതുമയോ മങ്ങി,
സതീർഥ്യരും പോയ്.
പതിവുള്ള കാഴ്ച്ചയിൽ
പുതുമയോ മങ്ങി,
സതീർഥ്യരും പോയ്.
ഇനിയുള്ള നേരം, വരിയായി
ഇരതേടിയെത്തിയെങ്ങുനിന്നോ
കുനനുറുമ്പിൻ കൂട്ടം.
കരിയിലതന്നുടെ മേനിയിൽ
പുളകം തീർത്തവർ സംതൃപ്തരായ്.
ഇരതേടിയെത്തിയെങ്ങുനിന്നോ
കുനനുറുമ്പിൻ കൂട്ടം.
കരിയിലതന്നുടെ മേനിയിൽ
പുളകം തീർത്തവർ സംതൃപ്തരായ്.
ഇരുളിൻമറവിൽ
ഇനിയും പതിയിരിപ്പുണ്ടാരോ,
ഇരയുടെ വരവിനായി കാതോർത്തു.
അവരും ഇരുളിൽ അഗ്നിയായ്
ചിതറുംമുൻപേ കരിയിലകൾ
ഒരുമാത്ര മൗനിയായി
കേണിരിക്കാമിനിയും അശുദ്ധിയുടെ
തുള്ളികൾ ചിതറിത്തെറിക്കാതിരിക്കാൻ.
ഇനിയും പതിയിരിപ്പുണ്ടാരോ,
ഇരയുടെ വരവിനായി കാതോർത്തു.
അവരും ഇരുളിൽ അഗ്നിയായ്
ചിതറുംമുൻപേ കരിയിലകൾ
ഒരുമാത്ര മൗനിയായി
കേണിരിക്കാമിനിയും അശുദ്ധിയുടെ
തുള്ളികൾ ചിതറിത്തെറിക്കാതിരിക്കാൻ.
അനിലൻ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക