നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലഹരിയിൽ നുരയുന്ന പ്രണയം (കഥ)


ലഹരിയിൽ നുരയുന്ന പ്രണയം (കഥ)
മീര.....,പ്ലസ് ടു കഴിഞ്ഞ് എം ബി ബി എസ് നു ചേരാനായിരുന്നു മോഹം... പക്ഷെ ഫീസ് അവളുടെ കുടുംബത്തിനു താങ്ങാൻ പറ്റാത്തതായിരുന്നു .അപ്പയുടെ നിർബന്ധത്തിൽ അവൾ എഴുതാൻ തീരുമാനിച്ചു. അപ്പയുടെആഗ്രഹമായിരുന്നു മോളെ ഡോക്ടറാക്കുക എന്നത്. മെറിറ്റ് സീറ്റിൽ ഒരു ഗവ:കോളേജിൽ അവൾക്ക് അഡ്മിഷനും കിട്ടി. അവിടെ ഹോസ്റ്റലിൽ താമസിച്ചു വേണം പഠിക്കാൻ .മീര ഏക മകളായതുകൊണ്ട് അപ്പയെയും അമ്മയ്ക്കും വിട്ടുപിരിയാൻ ബുദ്ധിമുട്ടായിരുന്നു. മീരയ്ക്കും അങ്ങനെ തന്നായിരുന്നു. എങ്കിലും മകളെ ഒരു ഡോക്ടറായി കാണാൻ ആ വേർപാട് ഒരു അനിവാര്യമായിരുന്നു. മകളെ സന്തോഷത്തോടെയും ഏറെ പ്രതീക്ഷയോടെയും അവർ കോളേജിലേക്ക് യാത്രയാക്കി. . ആദ്യ ദിനങ്ങളിൽ ഹോസ്റ്റലിലും ഏറെ വീർപ്പുമുട്ടി .ഏകാന്തതയിൽ അവൾ അപ്പയെയും അമ്മയെയും ഓർത്ത് ഒരുപാട് കരഞ്ഞു.. ഇടക്ക് കോളേജ് വിട്ട് തിരിച്ച് നാട്ടിലേക്ക് പോയാലോ എന്നു പോലും അവൾ ചിന്തിച്ചു.
ദിവസങ്ങൾ കടന്നുപോയി... അവൾ കോളേജുമായും ഹോസ്റ്റലുമായും ഇണങ്ങി ചേർന്നു.സൗഹൃദങ്ങൾ കുറവായിരുന്നു .. എന്നാലും അപ്പേടെ ആഗ്രഹമാണ് ഡോക്ടറാക്കാൻ. 'ഏകാന്തത അവളെ വല്ലാതെ തളർത്തി. അവൾ കോളേജ് ജീവിതം അവൾക്കൊരു തടവറയായ് തോന്നി. വീക്കെൻഡിൽ എല്ലാവരും വീട്ടിൽ പോകാൻ തയ്യാറായി.മീരയും.. അപ്പ യെയും അമ്മയെയും കാണാൻ അവളുടെ മനസ് കൊതിച്ചു.. ഒരാവേശമായിരുന്നു അവൾക്ക്.
രാവിലെ പുറപ്പെട്ടു.5 മണിക്കൂർ യാത്രയുണ്ട് വീട്ടിലേക്ക്. സ്റ്റേഷനിൽ അപ്പായും അമ്മയും കാത്തിരിപ്പുണ്ടായിരുന്നു. രണ്ടു പേരും അവളെ കെട്ടിപ്പുണർന്നു.
മോളേ.... യാത്രയൊക്കെ സുഖlയിരുന്നോ?
അതെ അമ്മേ,
"കോളേജും ഹോസ്റ്റലും എങ്ങനുണ്ട് മോളെ. അപ്പ അങ്ങോട്ട് വരാനിരിക്കുവായിരുന്നു. അപ്പൊഴാണ് മോള് ഇങ്ങോട്ട് വരുന്നുന്ന് പറഞ്ഞെ "
ഒരു കുഴപ്പോം ഇല്ലപ്പാ നന്നായി പോകുന്നു. തൻ്റെ ഏകാന്തതയെ കുറിച്ച് പറഞ്ഞ് വിഷമിപ്പിക്കണ്ട എന്ന് കരുതി അവളൊന്നും പറഞ്ഞില്ല.
വാ മോളെ യാത്ര കഴിഞ്ഞതല്ലേ. ബാക്കി വീട്ടിൽ ചെന്നാവാം. സ്റ്റേഷനിൽ നിന്ന് ഒരു 10 മിനിട്ട് അത്രേയുള്ളൂ വീട്ടിലേക്ക്..
മോള് ചെന്ന് കുളിക്ക് .അമ്മ ആഹാരം എടുത്ത് വയ്ക്കാം .. ഇവിടെത്തിയതല്ലേ ഉള്ളൂ അമ്മെ ഞാനൊന്ന് കിടക്കട്ടെ.
ഞാൻ കുളിച്ചോളാം.......
മീര കുളിച്ച് ഭക്ഷണം കഴിക്കാനിരുന്നു.
നിനക്കവിടത്തെ ഭക്ഷണം ശരിയാകുന്നുണ്ടോ മോളെ...
ഉം കുഴപ്പില്ലമ്മേ..
വീട്ടിൽ 2 ദിനം വേഗം കടന്നു പോയി. അവധി കഴിഞ്ഞ് അവൾ മടങ്ങി.വീട്ടിൽ നിന്ന് ഹോസ്റ്റലിൽ എത്തിയ ആ ദിനം അവൾക്ക് ഏറെ ദുസഹമായിരുന്നു... ആ രാത്രി അവൾ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.അപ്പയും അമ്മയും ആയിരുന്നു മനംനിറയെ...
രാവിലെ ഉണരാൻ ഏറെ വൈകി.... കോളേജിലെത്തുമ്പോ മണി 10 കഴിഞ്ഞിരുന്നു..... അന്ന് കോളേജിൽ സെമിനാർ ആയിരുന്നു. ഉച്ചവരെയേ ക്ലാസുണ്ടായിരുന്നുള്ളു. എല്ലാവരും സിനിമയ്ക്ക് പോയി. അവൾ കോളേജിലെ ആൽമരത്തറയിൽ ഒറ്റയ്ക്ക് കുറേ നേരം ഇരുന്നു. ഉച്ചയ്ക്ക് വെയിൽ ശകതമായിരുന്നു. അല്ലേലും സൂര്യനിപ്പോ ഒരു ദയയും ഇല്ലാതെ കത്തി നിക്കുവല്ലേ...
ഹോസ്റ്റലിൽ അന്ന് നേരത്തേ എത്തി .. റൂമിലെത്തി ഒന്നു കിടക്കുമ്പോഴാ ണ് ഫോൺ റിംഗ് ചെയ്തത്. വേഗം ചെന്നെടുത്തു. അപ്പുറത്ത് നിന്ന് പ്രതികരണമൊന്നും ഇല്ല. അവൾ ഫോൺ കട്ട് ചെയ്തു.. വീണ്ടും ഫോൺ റിംഗ് ചെയ്തു എടുത്തപ്പോൾ ആരും മിണ്ടുന്നില്ല. കട്ട് ചെയ്തപ്പോ വീണ്ടും റിംഗ്. അവൾ ഫോണെടുത്തു.
"എന്താ ഇന്ന് ആൽത്തറയിൽ തനിച്ചിരിക്കുന്നത് കണ്ടല്ലോ?"...
മീര ഒന്നും മിണ്ടിയില്ല... തന്നോടിങ്ങനെ ചോദിക്കാൻ ആരാ കോളേജിൽ ? ആലോചനക്കിടയിൽ അവൾ ഉറങ്ങിയതറിഞ്ഞില്ല...
പിറ്റേ ദിവസം രാവിലെ നേരത്തേ മീര കോളേജിലെത്തി. ഫസ്റ്റ് ഹവർ ഫ്രീയായ് രുന്നു.. അവൾ നേരെ ലൈബ്രറിയിലേക്ക് ചെന്നു.. പുസ്തകങ്ങൾ തിരയുന്ന സമയത്താണ് പുസ്തക ഷെൽഫുകൾക്കിടയിലൂടെയുള്ള ആ നോട്ടം അവളുടെ ശ്രദ്ധയിൽ പെട്ടത്.ഇതിനു മുൻപ് കോളേജിലൊന്നും കണ്ടിട്ടില്ലാത്ത മുഖം. കണ്ടിട്ട് സ്റ്റുഡന്റ് അല്ല.. ഒട്ടുമിക്ക സീനിയേഴ്സിനേം പരിചയമൊന്നുമില്ലേലും മീരക്കറിയാം. പക്ഷെ ഇതാരാ....... എന്നെ ഇങ്ങനെ നോക്കാൻ !!അവള് മെല്ലെ പുറത്തേക്ക് നടക്കാൻ തുടങ്ങി
മീര.... ഒന്നു നിക്കൂ....
മീര പുറം തിരിഞ്ഞ് നോക്കാതെ അവിടെ നിന്നു.
ഞാൻ ഒരു കാര്യം പറയാൻ മീരയെ കാത്തു നിന്നതാ...
ആരാ എനിക്ക് മനസിലായില്ല...?
ഞാൻ രാഹുൽ ...
ഇവിടെ ലൈബ്രററിയിൽഔട്ട് സൈഡേർസിന് പ്രവേശനില്ല പിന്നെന്തിനാ ഇവിടെ വന്നെ... എന്തിനാ എന്നെ കാണുന്നെ,.. ??
ഞാൻ തന്നോട് ഒരു കാര്യം പറയാൻ വന്നതാ ഞാൻ ഔട്ട് സൈഡറൊന്നും അല്ല. ഫൈനൽ ഇയർ ആണ്,..തൻ്റെ സീനിയറാണ്...
മീര ആകെ പേടിച്ചു.
പേടിക്കണ്ട. ഞാൻ റാഗിങിനൊന്നും വന്നതല്ല ഒന്നു പരിചയപ്പെടാൻ അത്രേള്ളൂ. ഞാനിന്നലെ വിളിച്ചിരുന്നു... പക്ഷെ കോളെടുത്തപ്പോ താനൊന്നും മിണ്ടില്ല .. എന്താമിണ്ടാഞ്ഞെ .. ഒറ്റയ്ക്ക് കണ്ടപ്പോൾ അതാ വിളിച്ചേ ..
മീര ഒന്നും മിണ്ടാതെ ..വേഗത്തിൽ കോളേജ് വരാന്തയിലൂടെ നടന്നു.
അന്നു രാത്രി അവളുറങ്ങിയില്ല. പല ചോദ്യങ്ങളായിരുന്നു മനസിൽ.. എന്തിനായിരിക്കണ0 രാഹുൽ എന്നെ തിരക്കി വന്നത്.. എന്തിനായിരിക്കും എന്നെ ഫോൺ ചെയ്തത്... ആരാ എൻ്റെ നമ്പർ കൊടുത്തത്
പെട്ടന്നാണ് ഫോൺ റിംഗ് ചെയ്തത്. അവൾ ഫോൺ നോക്കി .. അപ്പയാണ്.
"ഹലോ അപ്പാ ''
ആ മോളെ സുഖാണോ?.
അതെ അപ്പാ അമ്മ എവിടെ?
. ഇവിടുണ്ട് മോളെ
ഏറെ നേരം അവർ സംസാരിച്ചു. വിശേഷങ്ങളൊക്കെ പങ്കുവച്ചു. ഫോൺ വെച്ചു കഴിഞ്ഞപ്പോ അവൾക്കാകെ സങ്കടായി..
അപ്പോഴാണ് വീണ്ടും ഫോൺ റിംഗ് ചെയ്തത്. ഇന്നലത്തെ നമ്പർ.'. ഇത് രാഹുൽ തന്നെയാണ്. അവൾ എടുത്തില്ല. വീണ്ടും ഫോൺ ബെൽ തുടർന്നു കൊണ്ടേയിരുന്നു. സഹികെട്ട് അവൾ ഫോൺ എടുത്തു.
"ഹലോ
ഞാൻ രാഹുലാണ്. ബുദ്ധിമുട്ടായോ?"
" അത്......: "അവളൊന്നും പറഞ്ഞില്ല
" നാളെയൊന്നു കാണാൻ പറ്റുമോ? ഞാൻ ലൈബ്രറിയിൽ ഉണ്ടാകും "
മീര ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു. അവൾ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
രാവിലെ കോളേജിലെത്തി. രാവിലെ ക്ലാസിലിരിക്കുമ്പോഴാണ് ഇന്നലത്തെ ഫോൺ വിളിയുടെ കാര്യം ഓർമ വന്നത്. എന്തോ അവൾക്ക് ലൈബ്രറിയിലേക്ക് പോകാനെ തോന്നിയില്ല.
വൈകിട്ട് ഹോസ്റ്റലിലേക്കുളള വഴിയിൽ അവൻ കാത്തു നിൽപുണ്ടായിരുന്നു.
" ഒന്നുവരായ്രുന്നു ലൈബ്രറിയിലേക്ക് "
" എനിക്ക് ക്ലാസുണ്ടായിരുന്നു"
"എനിക്ക് ഇഷs മാണ് ഇയാളെ .. അതു പറയാൻ പറ്റിയ ഇടമാണ് ലൈബ്രറി എന്ന് തോന്നി. തൻ്റെ ഏകാന്തത മാറ്റുന്ന ഇടല്ലേ.. അതാ അങ്ങോട്ട് വിളിച്ചെ... "
" ഞാൻ......"
"ആലോചിച്ച് പറഞ്ഞാ മതി " എന്ന് പറഞ്ഞ് രാഹുൽ തിരിഞ്ഞ് നടന്നു.
തന്നെ ഒരു പാട് മനസിലാക്കിയ പോലാണ് രാഹുൽ സംസാരിച്ചത്. എൻ്റെ ഏകാന്തതയും ഒറ്റപ്പെടലും ഒക്കെ മനസിലായപോലെ മീര ചിന്തിച്ചു. ആ നിമിഷം ഒരു പ്രണയത്തിൻ്റെ തുടക്കം എന്ന് തന്നെ പറയാം.....
പക്ഷെ ഒരു ചതിക്കുഴിയുടെ ഒരുക്കം മാത്രമായിരുന്നു അത്.
" .താൻ ലൈബ്രറിയിലേക്ക് ചെല്ലാത്തത് മോശമായിപ്പോയ് എന്നു അവൾക്ക് തോന്നി.... ഒന്ന് വിളിച്ചാലോ.. അവൾ ആലോചിക്കുമ്പോഴാണ് അപ്പയുടെ വിളി വന്നത്‌, കോളെടുത്ത് അപ്പ കാര്യങ്ങൾ ചോദിക്കുകയായിരുന്നു.അവൾക്കെന്തോ വല്ലാതെ സംസാരിക്കാൻ തോന്നിയില്ല. വായിക്കാനുണ്ടെന്ന് പറഞ്ഞ് അവൾ വേഗം ഫോൺ വെച്ചു.രാഹുൽ .. അവനെ വിളിക്കാം എനിക്കു വേണ്ടി ലൈബ്രറിയിൽ ഒരുപാട് കാത്തുനിന്നിട്ടുണ്ടാവും പാവം.. ഒരു നിമിഷം അപ്പയുടെ കോളിനേക്കാൾ വലുതായി അവൾക്ക് രാഹുലിൻ്റെ കോൾ ....
പക്ഷെ എന്ത് പറയും ഒരു ക്ഷമാപണത്തിൽ നിന്ന് തുടങ്ങാം എന്നവളുടെ മനസ് പറഞ്ഞു..
അവൾ വിളിച്ച് ഒരു പാട് സംസാരിച്ചു... അവളുടെ ഏകാന്തതയിൽ അവൾക്കൊരു കൂട്ടായ് രാഹുൽ മാറി.. . മറ്റ് കമിതാക്കളെ പോലെ കണ്ടു മുട്ടലും ഡേറ്റിങ്ങും ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ല, പിന്നീടങ്ങോട്ട്
ഒരു പുതിയ മീര രൂപത്തിലും ഭാവത്തിലും സംസാരത്തിലും അത് ഒരു പ്രാവശ്യം വീട്ടിൽ ചെന്നപ്പോൾ അപ്പ പറഞ്ഞാണ് അവളും മനസിലാക്കിയത്.
പതിയെ വീട്ടിലേക്കുള്ള യാത്ര കുറഞ്ഞു.ഒഴിവു ദിനങ്ങൾ അധികവും രാഹുലിൻ്റെ കൂടെ ചിലവഴിച്ചു. അവൻ്റെ കൂടെയുള്ള നിമിഷങ്ങൾ അവൾക്ക് ആനന്ദം നിറഞ്ഞവയായിരുന്നു. അവൻ്റെ ആഗ്രങ്ങൾക്കൊക്കെ അവൾ വഴങ്ങി.. എല്ലാത്തരത്തിലും അവൻ്റേതു മാത്രമായിത്തീരാൻ അവൾക്കും ഇഷ്ടായിരുന്നു. അങ്ങനെ അവനോടൊപ്പം അവധി ദിനം ചിലവഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപ്പയുടെ കോൾ വന്നത്. പെട്ടന്ന് അവൾ കോളെടുത്തു.
"മോളെ. നീ എന്താ വരാഞ്ഞെ"
" അപ്പാ. സെമിനാർ വർക്ക് ഉണ്ട്. അവിടെ വന്നാലും എനിക്ക് അപ്പായോടും അമ്മയോടും ഒന്നും മിണ്ടാൻ പോലും പറ്റില്ല.അതാ ഞാൻ....." അവൾ പറഞ്ഞ് നിർത്തി
''ഓ അതാണോ മോളെ.അപ്പ ചോദിച്ചൂന്നെ ഉള്ളൂ.. അപ്പ വെക്കട്ടെ എന്നാൽ "
"ഉം " അവൾ ഫോൺ വെച്ചു.
ഒരു നിമിഷം അവൾ ഇരു കൈകളും കൊണ്ട് കണ്ണൂകൾ പൊത്തി ഇരുന്നു.
"എന്തു പറ്റിയെടോ?"
"ഞാനാദ്യമായി അപ്പായോട് കള്ളം പറഞ്ഞു"
"സാരില്ലെടോ.. എനിക്ക് വേണ്ടിയല്ലേ..... ,"
ആയിടക്കാണ് രാഹുൽ എപ്പഴും എന്തോ മൂക്കിലേക്ക് വലിച്ചു കേറ്റുന്നതും ഇഞ്ചക്റ്റ് അവളുടെ ശ്രദ്ധയിൽ പെട്ടത്. അതു കഴിഞ്ഞാ പിന്നെ അവൻ വേറൊരാളായ് മാറും. ചോദിച്ചപ്പോ ഒന്നും പറഞ്ഞില്ല... പിന്നീട് അത് മയക്കുമരുന്നാണെന്ന് അവൻ തന്നെ തുറന്നു പറഞ്ഞു. .എന്നിട്ടും അവനോടുള്ള ഇഷ്ടം ഒട്ടും തന്നെ കുറഞ്ഞില്ല. പിന്തിരിപ്പിക്കാൻ അവൾ ശ്രമിച്ചെങ്കിലും നടന്നില്ല.അവനെ നഷsപ്പെടുമോ എന്ന് കരുതി അവൾ കൂടുതലൊന്നും പറഞ്ഞില്ല.
ഒരു ദിവസം അവനോടൊത്ത് ചിലവഴിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ്റെ നിർബന്ധത്തിൽ വഴങ്ങി ആദ്യമായി അവളും മയക്കുമരുന്ന് ഉപയോഗിച്ചു. അതിൻ്റെ ലഹരി ആദ്യമായി അവളും അറിഞ്ഞു. പിന്നീട് അതൊരു ശീലമായി.. മയക്കുമരുന്ന് ശൃംഖലയിലെ ഒരു കണ്ണിയായ് മാറി അവൾ . ഒരു കാര്യർ.വീട്ടിലേക്കാണ് എന്നും പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങി പല ദിവസങ്ങളിലും അവൾ അവനോടൊപ്പം ചിലവഴിച്ചു. അവനു വേണ്ടി മയക്കു മരുന്ന് കാര്യർ പോലുമായി..
മയക്കുമരുന്നിൻ്റെ ലഹരി അവനോടുത്തുള്ള പകലുകളുംസായാഹ്നങ്ങളും രാത്രികളും കൂടുതൽ ആനന്ദപ്രദമാക്കി.... അവൾ അതിൻ്റെ അടിമയായ് മാറുകയായിരുന്നു.... ഒപ്പം അവൻ്റെയും. ദിവസങ്ങൾ കഴിഞ്ഞു.രാഹുലിൻ്റെ അടുപ്പം കുറഞ്ഞു വന്നു. അവൻ അവളിൽ നിന്ന് ഒഴിഞ്ഞു മാറാൻ തുടങ്ങി.. വിളികൾ കുറഞ്ഞു. അങ്ങോട്ട് വിളിച്ചാലും എടുക്കാതെയായി. അവൾക്കത് സഹിക്കാൻ പോലും പറ്റാതായി.കോളേജ് ലൈബ്രററിയിൽ അവനെയും കാത്തിരുന്നു, കണ്ടില്ല ..
ഒരു ദിവസം അവൾ രാഹുലിനെ തേടി ... അവൻ താമസിക്കുന്ന സ്ഥലത്തെത്തി... പക്ഷേ ആരും ഉണ്ടായിരുന്നില്ല.. അവൾ മടങ്ങി... അവൻ്റെ വിളിക്കായ് അവൾ കാത്തിരുന്നു... അവൻ വിളിച്ചില്ല... അവനെ തേടി അവൾ ഒരുപാടലഞ്ഞു. കോളേജിൽ അന്വേഷിച്ചപ്പോൾ അങ്ങനെയൊരാളെ അറിയില്ലെന്നാണ് സീനിയേഴ്സ് പറഞ്ഞത്... അപ്പോ രാഹുൽ?..അവൾക്ക് കയ്യും കാലും തളരുന്നതുപോലെ തോന്നി. എന്തു ചെയ്യണമെന്നറിയാതെ അവൾ പകച്ചു നിന്നു. തന്നെ ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞതാണെന്ന് മനസിലാക്കിയെങ്കിലും അത് സത്യമാകരുതേ എന്നവൾ പ്രാർത്ഥിച്ചു.
താൻ രാവും പകലും ചിലവഴിച്ചതാരോടൊപ്പമാ'...... തന്നെ മയക്കുമരുന്നിൻ്റെ കണ്ണിയാക്കി മാറ്റിയതെന്തിനാ...... ഒരു നിമിഷം അവൾ ഒരു വേശ്യയെക്കാൾ തരംതാണ പോലെ അവൾക്ക് തോന്നി .....
കണ്ണുകളിൽ ഇരുട്ടു പരന്നു... ഹോസ്റ്റൽ മുറിയിൽ ഒരു ഭ്രാന്തിയെപോലെ അവൾ.... ഇനി മുന്നോട്ട് ഒരു ജീവിതം ഇല്ല...... എല്ലാത്തരത്തിലും താൻ നശിച്ചു എന്നവൾക്ക് ബോധ്യമായ്.. അവൾ അലറിക്കരഞ്ഞു.... തെറ്റുകളിൽ നിന്നും തെറ്റിലേക്കാണ് ഞാൻ നടന്നത്. അവനു വേണ്ടി എൻ്റെ അപ്പയേയും അമ്മയേയും ഞാൻ മറന്നു.....
അലർച്ചകേട്ട് വാർഡൻ ഓടിയെത്തി.. മുറിയാകെ അലങ്കോലമായ് കിടകുന്നു. മുറിയുടെ മൂലയിൽ മീര .. വാർഡൻ ചെന്ന് വിളിച്ചിട്ടും അവൾ അനങ്ങിയില്ല.... വെറും നോട്ടം മാത്രം.... കണ്ണുകൾ നിറഞ്ഞൊഴുകുന്നു... അനക്കമില്ല..
പിറ്റേന്ന് രാവിലെ അപ്പയെയും അമ്മയെയും കണ്ടാണവൾ ഉണർന്നത് ആശുപത്രിക്കിടക്കയിൽ... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ആ കണ്ണുനീരിൽ അവൾ അവളുടെ പാപങ്ങളൊക്കെ കഴുകി.. ഒരായിരം മാപ്പുപറച്ചിലിന് തുല്യമായിരുന്നു ആ കണ്ണുനീർ............പെട്ടന്ന് മുഖഭാവം മാറി അമുറയിടാൻ തുടങ്ങി..
മകളുടെ ഭ്രാന്തൻ ചേഷ്ടകൾ കണ്ട് സംഭവിച്ചതെന്താണെന്നു പോലുമറിയാതെ നിസഹായതയോടെ നിൽക്കാനെ ആ അച്ഛനും അമ്മയ്ക്കും കഴിഞ്ഞുള്ളൂ..
ഇതു പോലെ ഒരുപാടച്ഛനമ്മമാർ നമുക്ക് ചുറ്റിലും ഉണ്ട്.
മക്കളെ ഡോക്ടറാക്കാനും എഞ്ചിനിയറക്കാനും മത്സരിക്കുമ്പോൾ .കയറ്റി അയക്കുമ്പോൾ അവർ അവിടെ സുരക്ഷിതരാണ് എന്നു നാം ഉറപ്പിക്കണം. ഇതുപോലുള്ള ചതിക്കുഴികൾ മനസിലാക്കാൻ പ്രാപ്തരാക്കണം.. ജീവിതം ഒന്നേ ഉള്ളൂ.... അത് കപട സ്നേഹത്തിനും മയക്കുമരുന്നിനും അടിമപ്പെടാനുള്ളതല്ല....
ജിഷ രതീഷ്
29/1/17

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot