നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അനാഥൻ


ഓഫീസിലെ തിരക്കിനിടയിലാ മനുവിന്റെ ഫോൺ കോൾ വന്നത്
അച്ഛാ ഇന്നല്ലെ റോയ് അങ്കിളിനെ ചെക്കപ്പിനു കൊണ്ടു പോകേണ്ടത്
അതു മറന്നു പോയൊ.
സത്യത്തിൽ തിരക്കിനിടയിൽ ഞാനത് വിട്ടു പോയിരുന്നു
അല്ലേലും റോയിയുടെ കാര്യത്തിൽ അവന് പ്രത്യേക താൽപര്യമാണ്
ഞാൻ അവനെ അങ്ങനെയാണ് വളർത്തിയത്
റോയിയും ഞാനും തമ്മിലുള്ള ബന്ധം പോലും അവനറിയില്ല
പണ്ടൊരിക്കൽ അവൻ ചോദിച്ചിട്ടുണ്ട് നമ്മുടെ ആരാ അച്ഛാ ഈ റോയി അങ്കിൾ എന്ന്
അതൊന്നും ഇപ്പൊൾ മോനു പറഞ്ഞാൽ മനസിലാവില്ല.
നീ വല്ല്യകുട്ടിയാകുമ്പൊ അച്ഛൻ ഒരിക്കൽ പറഞ്ഞു തരാം എന്നു പറഞ്ഞു
ഇത്രയും കാലമായിട്ടും പിന്നീടവൻ ആ ചോദ്യം ചോദിച്ചിട്ടില്ല
ചിലപ്പോൾ അവനു മനസിലായിക്കാണും റോയ് അവനും എനിക്കും വളരെ വേണ്ടപെട്ട ആരോ ആണെന്ന്
റോയിയും ഞാനും കണ്ടുമുട്ടുന്നത് ഒത്തിരി വർഷങ്ങൾക്കു മുമ്പാണ്
അവനെകുറിച്ചു പറയണമെങ്കിൽ ആദ്യം ആനി ആരാണെന്ന് പറയണം
ആനിയുടെ പപ്പയുടെ കമ്പനിയിലെ ഒരു ജോലിക്കാരനായിരുന്നു എന്റെ അച്ഛൻ
വളരെ നല്ല ബന്ധമായിരുന്നു അവളുടെ കുടുംബവുമായ് എന്റെ വീട്ടുകാർക്ക്
കാണുമ്പോൾ ചിരിക്കും എന്നതിനപ്പുറത്തേക്ക് ഒരു പരിചയമൊന്നും അവളോടെനിക്കുണ്ടായിരുന്നില്ല.
ഞാൻ രണ്ടാം വർഷം ഡിഗ്രിയ്കക് പടിക്കുന്ന കാലം
ടൗണിലാണ് കോളേജ് അതുകൊണ്ടു തന്നെ ദിവസവും പോയി വരണമെങ്കിൽ ബസ്സു തന്നെ ശരണം
രാവിലെ ഇതേ സമയത്ത് അന്ന് പ്രീ ഡിഗ്രിയ്ക്ക് പടിക്കുന്ന ആനി തൊട്ടപ്പുറത്ത് കോളേജ് ബസ്സും കാത്തു നിൽപ്പുണ്ടാവും
പരസ്പരമുള്ള ചിരി ഞങ്ങളെ പെട്ടെന്ന് നല്ല അടുപ്പത്തിലാക്കി
ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദിവസം അവളെന്നെ ഇഷ്ടമാണെന്ന് പറഞ്ഞു
പ്രായത്തിന്റെ പക്വത ഇല്ലായിമ്മകൊണ്ട് അവൾക്കു തോന്നിയ ഒരു തമാശ മാത്രമായാണ് ഞാനത് ആദ്യം കരുതിയത്
പതുക്കെ പതുക്കെ അതു കാര്യമായ് എനിക്കും തോന്നി പിന്നീടങ്ങോട്ട നീണ്ട നാലു വർഷം ഞങ്ങൾ പ്രണയത്തിന്റെ പറുദീസയിലായിരുന്നു
അങ്ങനെ ഇരിക്കെ കാര്യം വീട്ടിലും നാട്ടിലും അറിഞ്ഞു അവളു അച്ഛൻ ഈ ബന്ധത്തെ എതിർത്തു
സ്വഭാവികമായ എതിർപ്പ് മാത്രമാണുണ്ടായത്
ഞങ്ങൾ പരസ്പരം ഫോണിൽ ബന്ധപെടാൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.
എന്റെ ഈ ബന്ധത്തിന്റെ പേരിൽ നാണം കെട്ട അച്ഛൻ എന്നെ അവിടെ നിന്നും ഗൾഫിലേക്ക് നാടുകടത്തുകയും ചെയ്തു.
അവളുടെ വീട്ടുകാരോട് അത്രമാത്രം ആത്മബന്ധം അച്ഛനുണ്ടായിരുന്നു..
ഒരു വർഷത്തിനു ശേഷമാണ് എനിക്ക് അവളെ ഒന്നു കാണാൻ കഴിഞ്ഞത്
പക്ഷെ അപ്പോഴേക്കും അവളാകെ മാറിപ്പോയിരുന്നു കഴിഞ്ഞതല്ലാം ഒരു തമാശ പോലെ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു തീർക്കുകയായിരുന്നു
എനിക്കു കഴിയില്ലായിരുന്ന അങ്ങനെ എല്ലാം ഒരു തമാശയിൽ ഒതുക്കാൻ
അവളെ ഒരു നോക്കുകാണാൻ ഒന്നു മിണ്ടാൻ ഒാരോ ദിവസവും എണ്ണി എണ്ണി കാത്തിരിക്കുകയായിരുന്നു ഞാൻ
പക്ഷെ ഞാൻ അതവളെ അറിയിച്ചില്ല
ഞാനും ചിരിച്ചുകൊണ്ടു അവളെ അന്ന് യാത്രയാക്കി ,
പോകുന്നതിനു മുൻപ് അവളെനിക്ക് അവളുടെ പുതിയ ബോയ് ഫ്രണ്ടിനെ പരിചയപെടുത്തി തന്നു
റോയ് തോമസ്സ് പേരു കേട്ട സമ്പന്ന കുടുംബത്തിലെ അംഗം യുവ ബിസിനസ്സുകാരൻ
എന്തുകൊണ്ടും അവൾക്ക അനുയോജ്യനായിരുന്നു അവൻ.
മാസങ്ങൾക്കു ശേഷം ഒരു രാത്രിയിൽ പ്രതീക്ഷിക്കാതെ ആനിയുടെ ഫോൺ കാൾ
അനന്ദേട്ടാ എന്നോട് മാപ്പാക്കണം,
അനന്ദേട്ടനെ മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല
അല്ല മനസിലാക്കിയിട്ടും ഞാൻ പണത്തിനെന്റെയും കുടുംബ മഹിമയുടെ പേരിലും നിങ്ങളെ മനപ്പൂർവ്വം ഒഴിവാക്കി.
പക്ഷെ എനിക്ക് തെറ്റു പറ്റി പോയ് ഇനി അനന്ദേട്ടനെ കാണാൻ എനിക്ക് കഴിഞ്ഞന്നു വരില്ല എന്നും പറഞ്ഞ് കരഞ്ഞുകൊണ്ടവൾ ഫോൺ കട്ട് ചെയ്യുകയായിരുന്നു.
ഒത്തിരി തവണ തിരിച്ചു വിളിച്ചിട്ടും അവൾ കോൾ എടുത്തില്ല
എന്തു ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല അങ്ങനെയാണ് ഞാൻ അവളുടെ കൂട്ടുകാരി ശാലിനിയെ വിളിച്ചു തിരക്കിയത്
ശാലിനി പറഞ്ഞതനുസരിച്ച് ആനി അവളുടെ അച്ഛന്റെ ഗസ്റ്റ് ഹൗസിലാണ് അന്ന്
പെട്ടെന്നു തന്നെ സ്കൂട്ടെറെടുത്ത് അങ്ങോട്ട ചെന്നു അടഞ്ഞു കിടന്ന വാതിൽ ചവിട്ടി പൊളിച്ചാണ് അകത്തു കടന്നത്
കയ്യിലെ ഞരമ്പറുത്ത് രക്ത് ത്തിൽ കുളിച്ചു കിടക്കുന്ന അവളെ കണ്ടപ്പോ എന്റെ ശരീരം തളർന്നു പോയ്
അവളെയും വാരിയെടുത്ത് ഹോസ്പിറ്റലിലേക്ക ഓടിയത് ഓർമയുണ്ട്
കണ്ണു തുറന്ന അവളോട് അവളുടെ വീട്ടുകാരും കൂട്ടുകാരും കാര്യം തിരക്കിയെങ്കിലും ഒന്നും വിട്ടു പറയാൻ ആനി തയ്യാറായില്ല ..
ഒടുവിൽ ആ സത്യം എന്നോടവൾ പറഞ്ഞു
റോയിയുടെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്ന കാര്യം
കല്ല്യാണത്തിൽ നിന്നും റോയി പിൻമാറിയിരുന്നു
കുഞ്ഞിനെ ഇല്ലാതാക്കാനും ആനിയെ നിർബന്ധിച്ചു.
റോയിയെ നേരിട്ട കണ്ട് കാര്യങ്ങൾ പറഞ്ഞു നോക്കിയെങ്കിലും റോയിയുടെ പണവും ആൾ ബലവും റോയിയെ ഒരു മ്യഗമാക്കുകയായിരുന്നു.
പക്ഷെ റോയിയെ കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു
ഒരു കാറപകടത്തിൽ പെട്ട് മാസങ്ങൾ നീണ്ട ആശുപത്രി വാസത്തിനു ശേഷം ചലനമറ്റ ശരീരവുമായ് കിടപ്പിലായ്
സ്വത്തും പണവുമെല്ലാം നഷ്ടപെട്ട ആരും തിരിഞ്ഞു നോക്കാനില്ലാതെ ഒരു അനാഥനെ പോലെ കണ്ടപ്പോൾ
ഉള്ളിൽ എവിടെയൊ ബാക്കിവച്ച മനുഷ്യത്ത്യം അവനെ കൂടെ കൂട്ടാൻ തോന്നിച്ചു അന്നുമുതൽ കൂടെ അവനുണ്ട്
ചെയ്ത തെറ്റുകളോർത്ത് എന്നെ നോക്കി അവന്റെ കണ്ണുകൾ നിറയാറുണ്ട
ആ കണ്ണു നീരിൽ സ്നേഹവും നന്ദിയും ഒത്തിരി നിറഞ്ഞു തുളുമ്പാറുണ്ട..
അന്ന് അങ്ങനെ ഒരവസരത്തിൽ ആനിയെ തനിച്ചാക്കാൻ തോന്നിയില്ല
അദ്യമൊക്കെ അവൾ വിസമ്മതിച്ചു എങ്കിലും പിന്നീടവൾ എന്നോടപ്പം ജീവീക്കാൻ തയ്യാറാവുകയായിരുന്നു..
റോയിയുടെ കുഞ്ഞിനെ ഒരു അബോർഷനിലൂടെ ഇല്ലാതാക്കാം എന്നു വരെ അവൾ ചിന്തിച്ചപ്പോഴും ഞാനായിരുന്നു എതിർത്തത്
ആരുടേതാണേലും ഒന്നുമറിയാത്ത ഒരു ജീവൻ എന്തിനു ബലിയാടകണം
അവളുടെ പ്രസവത്തിനു മുൻപും ശേഷവും ഒരു ഘട്ടത്തിലും ആനിയെയും കുഞ്ഞിനെയും സ്നേഹിക്കുന്ന കാര്യത്തിൽ ഒരു കുറവും ഞാൻ വരുത്തിയിട്ടില്ല.
ആനിയുടെ മൂത്ത മകനായ് എന്റെ മീനു കുട്ടിയുടെ എട്ടനായ് എന്റെ മനുമോനായ് ഇന്ന് എന്റെ എല്ലാം എല്ലാമായ് അവനും കൂട്ടിനുണ്ട്.
അവന് അവന്റെ അച്ഛനെയും അമ്മയെയും ഒരിമിച്ചു തിരിച്ചു കൊടുത്തു അവൻ പോലും അറിയാതെ.

By
Sai Prasad

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot