Slider

രാധാമാധവം

0

രാധാമാധവം
ഗദൃത്തില്‍ ഒരു കവിത ,
പടുതോള്‍
അവര്‍ രണ്ടുപേരും കവികളാണ്.
അവനും, അവളും.
അവനെഴുതിയതെല്ലാം 'അവള്‍' എന്ന മഹാത്ഭുതത്തെപ്പറ്റിയായിരുന്നു.
ഇളവെയ്ലിന്റെ നാളം പോലെ,
കതിരിട്ടു നില്‍ക്കുന്ന തുളസിതെെയ്യു പോലെ ,
സുന്ദരി, സുശീല
അവന്റെ അവള്‍.
അവന്റെ അവളെന്ന കവിത
അവളെഴുതിയതോ,
രാധയുടെ പദനിസ്വനം
കാതോര്‍ക്കുന്ന വനമാലിയെ പറ്റി.
'' അതെന്താ, അങ്ങനെ?'' അവന്‍ ചോദിച്ചു.
'' നിന്റെ മാധവനെക്കാള്‍ പേശിശക്തിയുള്ള പുരുഷന്മാരല്ലേ ഞങ്ങളൊക്ക?
നിന്റെ സ്ത്രീകാമനകള്‍ തൃപ്തിപ്പെുത്താന്‍
ഓടക്കുഴലൂതുന്ന മാധവനെക്കാള്‍
കരുത്തും ശക്തിയുമുള്ള ഞങ്ങളുടെ
വിരിഞ്ഞ മാറിലല്ലേ നീ കവിത കാണേണ്ടത്?''
''നിങ്ങള്‍ക്ക് , പുരുഷന്മാരേ,
എന്തറിയാം പെണ്ണിന്റെ കാമനകളെ പറ്റി?'' അവള്‍ പറഞ്ഞു
''പേശിശക്തി നങ്ങളെ മൃങ്ങളാക്കുകയാണ്.
നിങ്ങള്‍ക്ക് ഞങ്ങള്‍ വെറൂം ഇരകള്‍,
വിശപ്പുമാറിയാല്‍ നിങ്ങള്‍ തിരിഞ്ഞുകിടന്നുറങ്ങും
അതുകോണ്ടാണ് ഞങ്ങള്‍ മാധവന്റെ വരവുകാത്ത് ,
യമുനാതീരത്ത് അലയുന്നത്.,
യമുനാനദിയിലെ ഞങ്ങളുടെ രാസക്രീഡ നീ കണ്ടിട്ടുണ്ടോ?
ജലകേളിയില്‍ രാധയും മാധവനും
കൂടിപ്പിണയുകയും, പിരിഞ്ഞകലുകയും
പിന്നയും കൂടിച്ചേരുകയും ചെയ്യുന്നു
നിന്റെ ഭാരത്തിന്റെ കീഴില്‍,
ഞാന്‍ ചതഞ്ഞരയുന്നതു പോലെയല്ല
രാധാമാധവം.
മത്സൃങ്ങളെപ്പോലെ,
കൂര്‍മ്മത്തെപ്പോലെ
മേല്‍കീഴില്ലാത്ത,
അനാദിയായ ജീവിതരതിയാണത്
മാനിറച്ചിയോര്‍ത്ത് വായില്‍ വെള്ളമൂറുന്ന മൃഗത്തെക്കുറിച്ച്
പേടമാനു കവിതയെഴുതാനാവുമോ?''

By
Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo