വൈകുന്നേരം അഞ്ചുമണി ആയപ്പോൾ ഞാൻ മുത്തശ്ശന്റെ കൈ പിടിച്ചു പുറത്തേക്കിറങ്ങി.. ഇറയിൽ നിന്നും രണ്ടു കുഞ്ഞു ചെരിപ്പുകൾ എടുത്തു കാലിൽ ഇട്ടു തന്നു.. പിന്നെ ആ കയ്യിൽ തൂങ്ങി ഞാൻ നടന്നു..
ലക്ഷ്യം ബാലേട്ടന്റെ ചായക്കട ആണ്.. എന്നും അവിടെ പോയി മുത്തശ്ശൻ ഒരു ചായ കുടിക്കും എനിക്ക് ആണെങ്കിൽ പാലും വെള്ളവും പഴം പൊരിയും..
അത് കഴിഞ്ഞു വന്നു മേല് കഴുകിയാൽ ഉമ്മറത്ത് വിളക്ക് വക്കും.. പിന്നെ ഉമ്മറത്ത് ചമ്രം പടിഞ്ഞിരുന്നു നാമം ജപിക്കും..നാമം നല്ല ഉച്ചത്തിൽ ചൊല്ലണം .മുത്തശ്ശനു കേൾക്കുന്ന പോലെ എന്നാലെ രാത്രി കഥകൾ പറഞ്ഞു തരുള്ളു..
എന്നും പുതിയ പുതിയ കഥകൾ.. എനിക്ക് തോന്നി പോകാറുണ്ട് മുത്തശ്ശനു എവിടന്ന ഇത്ര കഥകൾ കിട്ടുന്നത് എന്ന്....!! രാജാവിന്റെയും റാണിയുടെയും, രക്ഷസന്റേയും കൃഷിക്കാരന്റെയും അങ്ങനെ അങ്ങനെ ഒത്തിരി ഒത്തിരി കഥകൾ... എല്ല കഥകളുടെയും പാഠം നന്മയുടെയും സ്നേഹത്തിന്റെയും ആയിരുന്നു...
അന്ന് ഒരു തിരുവോണ ദിവസം
ഞാൻ പതിവ് പോലെ മുത്തശ്ശന്റെ കൂടെയാണ് ഉണ്ണാൻ ഇരുന്നത്..
ഉരുള ഉരുട്ടി വച്ചിട്ട് കണ്ണടച്ച്
കാക്ക കൊണ്ട് പോയി എന്ന് പറയുമ്പോൾ മുത്തശ്ശൻ കാണാതെ ഉരുള ഞാനെടുത്തു വായിലിടും.. അയ്യോ ആ ഉരുളയും കാക്ക
കൊണ്ട് പോയി എന്ന് പറയുമ്പോൾ എനിക്ക് അടുത്ത ഉരുള കഴിക്കാൻ ആവേശമായിരുന്നു... അങ്ങനെ
ഞാൻ ജയിച്ച സന്തോഷത്തിൽ
ഞാനും എന്റെ വയറു നിറഞ്ഞ സന്തോഷത്തിൽ എന്റെ മുത്തശ്ശനും..
ഞാൻ പതിവ് പോലെ മുത്തശ്ശന്റെ കൂടെയാണ് ഉണ്ണാൻ ഇരുന്നത്..
ഉരുള ഉരുട്ടി വച്ചിട്ട് കണ്ണടച്ച്
കാക്ക കൊണ്ട് പോയി എന്ന് പറയുമ്പോൾ മുത്തശ്ശൻ കാണാതെ ഉരുള ഞാനെടുത്തു വായിലിടും.. അയ്യോ ആ ഉരുളയും കാക്ക
കൊണ്ട് പോയി എന്ന് പറയുമ്പോൾ എനിക്ക് അടുത്ത ഉരുള കഴിക്കാൻ ആവേശമായിരുന്നു... അങ്ങനെ
ഞാൻ ജയിച്ച സന്തോഷത്തിൽ
ഞാനും എന്റെ വയറു നിറഞ്ഞ സന്തോഷത്തിൽ എന്റെ മുത്തശ്ശനും..
അന്നും അങ്ങനെ ആണ് ചോറ്
തന്നത്.. എനിക്ക് വയറു വീർത്തപ്പോൾ ഞാൻ കൈ കഴുകി ഉമ്മറത്തേക്കു പോയി.. ഉമ്മറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പടിപ്പുര കടന്നൊരു ധർമ്മക്കാരൻ വന്നത്.. തടിയും മുടിയും നീട്ടി വളർത്തിയത് കൊണ്ട്, വികൃതി കാട്ടുമ്പോൾ ചീത്ത കുട്ടികളെ പിടിക്കാൻ വരുന്ന ആളിനെ പറ്റി പറഞ്ഞു പേടിപ്പിച്ചിരുന്നു ആ ആളിന് ഞാൻ മനസ്സിൽ തീർത്ത മുഖവും ഇയാളുടെ മുഖവും ഒന്നായിരുന്നു..
തന്നത്.. എനിക്ക് വയറു വീർത്തപ്പോൾ ഞാൻ കൈ കഴുകി ഉമ്മറത്തേക്കു പോയി.. ഉമ്മറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പടിപ്പുര കടന്നൊരു ധർമ്മക്കാരൻ വന്നത്.. തടിയും മുടിയും നീട്ടി വളർത്തിയത് കൊണ്ട്, വികൃതി കാട്ടുമ്പോൾ ചീത്ത കുട്ടികളെ പിടിക്കാൻ വരുന്ന ആളിനെ പറ്റി പറഞ്ഞു പേടിപ്പിച്ചിരുന്നു ആ ആളിന് ഞാൻ മനസ്സിൽ തീർത്ത മുഖവും ഇയാളുടെ മുഖവും ഒന്നായിരുന്നു..
പേടിച്ചു കരഞ്ഞു മുത്തശ്ശന്റെ പുറകിൽ പോയാണ് ഞാൻ ഒളിച്ചത്.. എന്റെ കൈ പിടിച്ചു അടുക്കളയിൽ പോയി ചോറും കറികളും എടുത്തു കൊണ്ടുവന്നു .. ഉമ്മറത്ത് ഒരു ഇല ഇട്ടു അയാൾക്ക് അത് വിളമ്പി കൊടുത്തു.. കഴിച്ചു കഴിഞ്ഞപ്പോൾ അയാളുടെ കണ്ണും നിറഞ്ഞു എന്റെ മനസ്സും നിറഞ്ഞു.. അയാൾക്ക് കൊടുക്കാൻ കയ്യിൽ തന്ന ചില്ലറ കാശു വച്ച് നീട്ടിയപ്പോൾ എന്റെ തലയിൽ തൊട്ട് അനുഗ്രഹിച്ചു അയാൾ.. ആ നിമിഷം മുതൽ ധർമ്മക്കാരോടുള്ള പേടി പോയി എനിക്ക് പിന്നീട് ഇഷ്ടമാണ് തോന്നിയത് അവരോട്.. അതാണ് എനിക്ക് മുത്തശ്ശൻ പഠിപ്പിച്ചു തന്ന നന്മയുടെ ആദ്യ പാഠം..
പഴക്കം ചെന്ന് പോയ വൃക്ഷങ്ങൾ നമ്മുടെ വീട്ടു മുറ്റത്തു തന്നെ എന്നും കാണണം.. അവ നമുക്ക് കായ്കൾ തരില്ലായിരിക്കാം പക്ഷെ അവ നമുക്കെന്നും തണൽ തന്നെ ആണ്.. അത് പോലെ ആണ് വയസ്സായവരും അവർ എന്നും നമ്മുടെ കൂടെ തന്നെ വേണം നമുക്ക് വേണ്ടി കാശു സമ്പാദിക്കാൻ കഴിയില്ലയിരിക്കാംപക്ഷെ നമ്മുടെ മക്കളുടെ മനസ്സിൽ സംസ്കാരവും, നന്മയും, സ്നേഹവും സമ്പാദിച്ചു തരും...
നമ്മളെ പിരിഞ്ഞു പോയ എന്റെ നന്മ മരങ്ങൾക്കായി ഞാൻ ഇതു സമർപ്പിക്കുന്നു..
Sajith_Vasudevan (ഉണ്ണി.)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക