[കഥ]
പ്രപഞ്ചം സാക്ഷി.
പ്രപഞ്ചം സാക്ഷി.
വിസ്മൃതിയുടെ ലോകത്ത്എന്റെനഷ്ട്ടബാല്ല്യം തിരഞ്ഞ് ഞാൻഅലഞ്ഞു. ഞാൻകണ്ട മുഖങ്ങളിലൊന്നും പഴയ നിഷ്ക്കളങ്കത ദർശിക്കാനായില്ല. ക്രൂരമായ ഭാവമാറ്റങ്ങൾ. എന്തിനോവേണ്ടി കാലത്തോട് പോരടിക്കുന്ന എന്റെ ഉറ്റമിത്രങ്ങൾ.
ഈ കഥയും അതാണ്. ഇതിലെ കഥാപാത്രങ്ങൾ നിങ്ങളുമായ് സാമ്യം തോന്നുന്നു എങ്കിൽ അത് എന്റെ കുറ്റമല്ല. കാരണം ഇതിലെ നായക കഥാപാത്രം നിങ്ങൾ ആണ്..
.................................
മരുഭൂമിയിൽ ചോരനീരാക്കിവർഷങ്ങളോളം കഷ്ട്ടപെട്ടു. ചൂട് കൊണ്ട്പാദങ്ങളോടൊപ്പം മനസ്സുംഉരുകി ,എന്നിട്ട് എന്ത് നേടി എന്ന ചോദ്യത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണിന്നും.സമ്പാദ്യമായ് വെറും ശൂന്യതയും കുറെ രോഗങ്ങളുംമാത്രം ബാക്കി. എല്ലാം അവസാനിപ്പിച്ച് നാട്ടിലെത്തി.
ഒരു ചെറിയ വീട് തല്ലികൂട്ടണം. അനുജന്റെയും വിവാഹം കഴിഞ്ഞിരിക്കുന്നു. ഇനി തറവാട്ടിൽ നിന്നും താമസം മാറിയെ പറ്റു.സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ടു നിർത്തുന്നതല്ലെ നല്ലത്. തറവാടിനോട് ചേർന്ന് തന്നെ പണ്ട് നീന്തിത്തകർത്ത് കുളിച്ചിരുന്ന കുളംനികത്തി അവിടെവീട്പണി ആരംഭിച്ചു.ഭാര്യയുടെ കഴുത്തിൽ ആകെയുണ്ടായിരുന്ന താലിമാല വരെ വിൽക്കേണ്ടി വന്നു. ആ ചെറിയ കൂര ഉയർന്ന് വന്നപ്പോഴെക്കും. ഇനി കറണ്ട് കണക്ഷൻ വേണം. അതിനുള്ള അപേക്ഷയുമായ് KSEB ഓഫിസിൽ എത്തി. പ്യൂണിന്റെ കൈവശം അപേക്ഷ വളരെ ഭവ്യതയോടെ ഏൽപ്പിച്ചു.ഒരു ഹെഡ്മാസ്റ്ററ്റിന്റെ മുന്നിൽ നിൽക്കുന്ന വിദ്യാർത്ഥിയെ പോലെ നിന്നു.
" അ.. പുതിയ കണക്ഷനാ അല്ലെ...?"
ഹെഡ്മാസ്റ്റർ ഗൗരവത്തിൽ ചോദിച്ചു..
"അതെ സാർ..."
"എഞ്ചിനിയറിനെ പോയ് കാണു.... ദാ അവിടെ ...."
അയാൾ കൈ ചൂണ്ടിയ ഭാഗത്തേയ്ക്ക് നടന്നു.
ആ മുറിയുടെ പുറത്ത് എഴുതിയിരുന്ന ഓഫിസറുടെ പേരിൽ ദൃഷ്ടി പതിഞ്ഞു. 'കമലഹാസൻ MA 'അസിസ്റ്റന്റ് എഞ്ചിനിയർ.
ഈ പേര് നല്ല പരിചയം തോന്നി. സിനിമാ നടനാവുമോ..
അകത്ത് കടന്ന് എഞ്ചിനിയറെ കണ്ടപ്പോൾ ആ സംശയം മാറിക്കിട്ടി. ഒരു കറുത്ത് തടിച്ച ഒരു രൂപം.. പക്ഷെ ഈ മുഖം എവിടെയോ കണ്ടത് പോലെ ഒരു തോന്നൽ..
അപേക്ഷ വീണ്ടും ഓഫിസറിന് മുന്നിൽ കൊടുത്ത് വീണ്ടും നല്ലവിദ്യാർത്ഥിയായ് ഇരുന്നു.
" പുതിയ കണസനാ അല്ലെ...?"
"അതെ സാർ പുതിയ കണക്ഷനാ..." ഓഫീസറുടെ അക്ഷരത്തെറ്റ് തിരുത്താനെന്നവണ്ണം പറഞ്ഞു.
"ഓക്കെ.. പുതിയ കണസൻ കിട്ടാൻ കുറച്ച് കാലതാമസം ഉണ്ടാവും ... കുറച്ച് സെമിക്കേണ്ടി വരും.. "
ഇതിയാന് "ഷ" വഴങ്ങില്ല.. എന്ന സത്യം തിരിച്ചറിഞ്ഞു.
"എന്നാലും എത്ര നാൾ വേണ്ടിവരും.... സാർ"
"അത് സർക്കാർ കാര്യമല്ലെ.. അതിന്റെ മുറയ്ക്ക് നടക്കും... "ഓഫീസർ ഒന്നു ചിരിച്ചു... അതെ ചിരി
ഞെട്ടലോടെ തിരിച്ചറിഞ്ഞു.. അതെ ഇതവൻ തന്നെ കമൽ. എന്റെ കളിക്കൂട്ടുകാരൻ. കമലഹാസൻ MA എന്ന ഓഫീസർ.മൂന്ന് മുതൽ എഴാംക്ലാസ് വരെ ഒന്നിച്ച് കളിച്ച് വളർന്നവർ.
ഇവന് എന്നെ മനസ്സിലായില്ലെ ...?
ഈ കഥയും അതാണ്. ഇതിലെ കഥാപാത്രങ്ങൾ നിങ്ങളുമായ് സാമ്യം തോന്നുന്നു എങ്കിൽ അത് എന്റെ കുറ്റമല്ല. കാരണം ഇതിലെ നായക കഥാപാത്രം നിങ്ങൾ ആണ്..
.................................
മരുഭൂമിയിൽ ചോരനീരാക്കിവർഷങ്ങളോളം കഷ്ട്ടപെട്ടു. ചൂട് കൊണ്ട്പാദങ്ങളോടൊപ്പം മനസ്സുംഉരുകി ,എന്നിട്ട് എന്ത് നേടി എന്ന ചോദ്യത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണിന്നും.സമ്പാദ്യമായ് വെറും ശൂന്യതയും കുറെ രോഗങ്ങളുംമാത്രം ബാക്കി. എല്ലാം അവസാനിപ്പിച്ച് നാട്ടിലെത്തി.
ഒരു ചെറിയ വീട് തല്ലികൂട്ടണം. അനുജന്റെയും വിവാഹം കഴിഞ്ഞിരിക്കുന്നു. ഇനി തറവാട്ടിൽ നിന്നും താമസം മാറിയെ പറ്റു.സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ടു നിർത്തുന്നതല്ലെ നല്ലത്. തറവാടിനോട് ചേർന്ന് തന്നെ പണ്ട് നീന്തിത്തകർത്ത് കുളിച്ചിരുന്ന കുളംനികത്തി അവിടെവീട്പണി ആരംഭിച്ചു.ഭാര്യയുടെ കഴുത്തിൽ ആകെയുണ്ടായിരുന്ന താലിമാല വരെ വിൽക്കേണ്ടി വന്നു. ആ ചെറിയ കൂര ഉയർന്ന് വന്നപ്പോഴെക്കും. ഇനി കറണ്ട് കണക്ഷൻ വേണം. അതിനുള്ള അപേക്ഷയുമായ് KSEB ഓഫിസിൽ എത്തി. പ്യൂണിന്റെ കൈവശം അപേക്ഷ വളരെ ഭവ്യതയോടെ ഏൽപ്പിച്ചു.ഒരു ഹെഡ്മാസ്റ്ററ്റിന്റെ മുന്നിൽ നിൽക്കുന്ന വിദ്യാർത്ഥിയെ പോലെ നിന്നു.
" അ.. പുതിയ കണക്ഷനാ അല്ലെ...?"
ഹെഡ്മാസ്റ്റർ ഗൗരവത്തിൽ ചോദിച്ചു..
"അതെ സാർ..."
"എഞ്ചിനിയറിനെ പോയ് കാണു.... ദാ അവിടെ ...."
അയാൾ കൈ ചൂണ്ടിയ ഭാഗത്തേയ്ക്ക് നടന്നു.
ആ മുറിയുടെ പുറത്ത് എഴുതിയിരുന്ന ഓഫിസറുടെ പേരിൽ ദൃഷ്ടി പതിഞ്ഞു. 'കമലഹാസൻ MA 'അസിസ്റ്റന്റ് എഞ്ചിനിയർ.
ഈ പേര് നല്ല പരിചയം തോന്നി. സിനിമാ നടനാവുമോ..
അകത്ത് കടന്ന് എഞ്ചിനിയറെ കണ്ടപ്പോൾ ആ സംശയം മാറിക്കിട്ടി. ഒരു കറുത്ത് തടിച്ച ഒരു രൂപം.. പക്ഷെ ഈ മുഖം എവിടെയോ കണ്ടത് പോലെ ഒരു തോന്നൽ..
അപേക്ഷ വീണ്ടും ഓഫിസറിന് മുന്നിൽ കൊടുത്ത് വീണ്ടും നല്ലവിദ്യാർത്ഥിയായ് ഇരുന്നു.
" പുതിയ കണസനാ അല്ലെ...?"
"അതെ സാർ പുതിയ കണക്ഷനാ..." ഓഫീസറുടെ അക്ഷരത്തെറ്റ് തിരുത്താനെന്നവണ്ണം പറഞ്ഞു.
"ഓക്കെ.. പുതിയ കണസൻ കിട്ടാൻ കുറച്ച് കാലതാമസം ഉണ്ടാവും ... കുറച്ച് സെമിക്കേണ്ടി വരും.. "
ഇതിയാന് "ഷ" വഴങ്ങില്ല.. എന്ന സത്യം തിരിച്ചറിഞ്ഞു.
"എന്നാലും എത്ര നാൾ വേണ്ടിവരും.... സാർ"
"അത് സർക്കാർ കാര്യമല്ലെ.. അതിന്റെ മുറയ്ക്ക് നടക്കും... "ഓഫീസർ ഒന്നു ചിരിച്ചു... അതെ ചിരി
ഞെട്ടലോടെ തിരിച്ചറിഞ്ഞു.. അതെ ഇതവൻ തന്നെ കമൽ. എന്റെ കളിക്കൂട്ടുകാരൻ. കമലഹാസൻ MA എന്ന ഓഫീസർ.മൂന്ന് മുതൽ എഴാംക്ലാസ് വരെ ഒന്നിച്ച് കളിച്ച് വളർന്നവർ.
ഇവന് എന്നെ മനസ്സിലായില്ലെ ...?
" വേഗം കണസൻ കിട്ടാൻ ഇച്ചിരി കാസ് ചിലവാകും"
ഓഫീസർ തുടർന്നു.
ഇല്ല.. ഇവന് എന്നെ മനസ്സിലായിട്ടില്ല.. തുറന്ന് പറയണോ..? വേണ്ട..
കാര്യംകാണാനാണ് എന്ന് തെറ്റിദ്ധരിച്ചാലോ...?
"എത്ര രൂപയാകും സാർ..." ആ മുഖത്ത് നോക്കി തന്നെ ചോദിച്ചു.
"താങ്കൾ ഒരു മൂവായിരം രൂപ ആപ്യൂണിന്റെ കയ്യിൽ കൊടുത്താൽ രണ്ടാഴ്ചക്കുള്ളിൽ ഓക്കെയാകും.... ഇല്ലെ കുറച്ച് കസ്ട്ടപ്പെടെണ്ടി വരും.. "ഓഫീസർ ഒരു ചെറിയഭീഷണിമുഴക്കി പറഞ്ഞ് നിർത്തി.
അന്നും ഇവന് 'ഷ ' എന്ന അക്ഷരം വഴങ്ങില്ലായിരുന്നു.. എന്നാലും അവന്റെ കളർ ഇരുണ്ട നിറമായിരുന്നു അന്ന്. പക്ഷെ ഇപ്പോൾ നല്ല കറുപ്പായിരിക്കുന്നു.
ഓഫീസർ തുടർന്നു.
ഇല്ല.. ഇവന് എന്നെ മനസ്സിലായിട്ടില്ല.. തുറന്ന് പറയണോ..? വേണ്ട..
കാര്യംകാണാനാണ് എന്ന് തെറ്റിദ്ധരിച്ചാലോ...?
"എത്ര രൂപയാകും സാർ..." ആ മുഖത്ത് നോക്കി തന്നെ ചോദിച്ചു.
"താങ്കൾ ഒരു മൂവായിരം രൂപ ആപ്യൂണിന്റെ കയ്യിൽ കൊടുത്താൽ രണ്ടാഴ്ചക്കുള്ളിൽ ഓക്കെയാകും.... ഇല്ലെ കുറച്ച് കസ്ട്ടപ്പെടെണ്ടി വരും.. "ഓഫീസർ ഒരു ചെറിയഭീഷണിമുഴക്കി പറഞ്ഞ് നിർത്തി.
അന്നും ഇവന് 'ഷ ' എന്ന അക്ഷരം വഴങ്ങില്ലായിരുന്നു.. എന്നാലും അവന്റെ കളർ ഇരുണ്ട നിറമായിരുന്നു അന്ന്. പക്ഷെ ഇപ്പോൾ നല്ല കറുപ്പായിരിക്കുന്നു.
തിരികെ ബസ്സിലിരിക്കെ ഓർമ്മകൾ ഒരുപാട്പിന്നോട്ട് പോയ്...
മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയമായിരുന്നു. പള്ളിക്കൂടത്തിലേയ്ക്ക് പോകുന്ന വഴി. ഒരാൾ ഒരു കുട്ടിയുടെ കയ്യും പിടിച്ച് അടുത്തെത്തി.
"മോൻ മൂന്നാം ക്ലാസിലല്ലെ പഠിക്കുന്നത്..?"
"അതെ.. "
"ദേ ,ഇവനെ കൂടീ കൊണ്ട് പോകുമോ...?ഇവനും മുന്നിലാ പഠിക്കുന്നെ. ഞങ്ങൾ ഇവിടെ പുതിയ താമസക്കാരാ.. "
അങ്ങിനെ അന്നുമുതൽ ഞങ്ങൾ കൂട്ടുകാരായ്.കമൽ പഠിക്കാൻ അന്നെ മിടുക്കനായിരുന്നു.പക്ഷെ ' ഷ ' പറയാൻ അറിയില്ല എന്ന് മാത്രം. സ്കൂളിലെ ഷിബുവിനെ സിബു എന്ന് വിളിച്ച് വിളിച്ച് അവസാനം ഷിബു അ പേര് മറന്നു.
ഒരു നാൾ ഇടികൂടിഉച്ചക്കഞ്ഞിയുമായ് ഓടി വരുകയായിരുന്ന കമലിന്റ കാൽഒരുകല്ലിൽതട്ടി മറിഞ്ഞ് വീണു.കഞ്ഞി മുഴുവൻ തറയിലായ്.
വിശന്ന്കരഞ്ഞ് കൊണ്ടിരുന്നകമലിനെ ആശ്വസിപ്പിച്ച് വീട്ടിൽ നിന്നും കൊണ്ട് വന്ന പൊതിച്ചോറ് രണ്ടായ് പകുത്ത് പാതി അവന് കൊടുത്തു.കഴിച്ച് കഴിഞ്ഞപ്പോൾ..
"നിങ്ങളുടെ വീട്ടിൽ എന്നും ഇങ്ങിനെയാണോ കറിയെക്കെ ഉണ്ടാക്കുന്നത്..?"
"അതെ.. എന്താ.?"
" നിന്റെ അമ്മയുണ്ടാക്കിയ കറിയ്ക്ക്നല്ല സ്വാദുണ്ട്.. "കൈനുണഞ്ഞ് കൊണ്ട് അവൻ പറഞ്ഞു.
" നിന്റെ അമ്മയ്ക്ക് കറി ഉണ്ടാക്കാൻ അറിയില്ലെ..?"
പെട്ടെന്ന് അവന്റെ മുഖത്തെ സന്തോഷം മങ്ങി.
"എനിക്ക്അമ്മയില്ല .എന്റെ അമ്മ മരിച്ചു പോയ്.. "
മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയമായിരുന്നു. പള്ളിക്കൂടത്തിലേയ്ക്ക് പോകുന്ന വഴി. ഒരാൾ ഒരു കുട്ടിയുടെ കയ്യും പിടിച്ച് അടുത്തെത്തി.
"മോൻ മൂന്നാം ക്ലാസിലല്ലെ പഠിക്കുന്നത്..?"
"അതെ.. "
"ദേ ,ഇവനെ കൂടീ കൊണ്ട് പോകുമോ...?ഇവനും മുന്നിലാ പഠിക്കുന്നെ. ഞങ്ങൾ ഇവിടെ പുതിയ താമസക്കാരാ.. "
അങ്ങിനെ അന്നുമുതൽ ഞങ്ങൾ കൂട്ടുകാരായ്.കമൽ പഠിക്കാൻ അന്നെ മിടുക്കനായിരുന്നു.പക്ഷെ ' ഷ ' പറയാൻ അറിയില്ല എന്ന് മാത്രം. സ്കൂളിലെ ഷിബുവിനെ സിബു എന്ന് വിളിച്ച് വിളിച്ച് അവസാനം ഷിബു അ പേര് മറന്നു.
ഒരു നാൾ ഇടികൂടിഉച്ചക്കഞ്ഞിയുമായ് ഓടി വരുകയായിരുന്ന കമലിന്റ കാൽഒരുകല്ലിൽതട്ടി മറിഞ്ഞ് വീണു.കഞ്ഞി മുഴുവൻ തറയിലായ്.
വിശന്ന്കരഞ്ഞ് കൊണ്ടിരുന്നകമലിനെ ആശ്വസിപ്പിച്ച് വീട്ടിൽ നിന്നും കൊണ്ട് വന്ന പൊതിച്ചോറ് രണ്ടായ് പകുത്ത് പാതി അവന് കൊടുത്തു.കഴിച്ച് കഴിഞ്ഞപ്പോൾ..
"നിങ്ങളുടെ വീട്ടിൽ എന്നും ഇങ്ങിനെയാണോ കറിയെക്കെ ഉണ്ടാക്കുന്നത്..?"
"അതെ.. എന്താ.?"
" നിന്റെ അമ്മയുണ്ടാക്കിയ കറിയ്ക്ക്നല്ല സ്വാദുണ്ട്.. "കൈനുണഞ്ഞ് കൊണ്ട് അവൻ പറഞ്ഞു.
" നിന്റെ അമ്മയ്ക്ക് കറി ഉണ്ടാക്കാൻ അറിയില്ലെ..?"
പെട്ടെന്ന് അവന്റെ മുഖത്തെ സന്തോഷം മങ്ങി.
"എനിക്ക്അമ്മയില്ല .എന്റെ അമ്മ മരിച്ചു പോയ്.. "
അന്ന് വൈകിട്ട് വീട്ടിലെത്തി അമ്മയോട് അന്നത്തെ കാര്യങ്ങൾ പറഞ്ഞു. .
അടുത്ത ദിവസത്തെ പൊതിച്ചോറിന് കനം കൂടീയത് ശ്രദ്ധിച്ചു.. കമൽ അമ്മയുടെ കറിക്ക്സ്വാദുണ്ടെന്ന് പറഞ്ഞത് അമ്മയ്ക്ക് ബോധിച്ചു എന്ന് തോന്നി..
" അത് കൊണ്ടൊന്നും അല്ലെടാ അവൻ അമ്മയില്ലാത്ത കുട്ടിയല്ലെ ..അതാ.. "
അമ്മ തലമുടി തഴുകി കൊണ്ട് പറഞ്ഞു.
അന്ന് മുതൽ കമലും അമ്മയുടെ ഭക്ഷണം കഴിച്ച് തുടങ്ങി.. ഇണപിരിയാത്ത കൂട്ടുകാരായ് ഞങ്ങൾ.
വീട്ടിൽ വീശേഷങ്ങൾ എന്തെങ്കിലും ഉണ്ടായാൽ അന്ന് മുഴുവൻ കമലും വീട്ടിൽ കാണുമായിരുന്നു.
എനിക്ക് ചുറ്റും സംരക്ഷണത്തിന്റെ വലയം തീർത്ത് അവൻ എന്നും കൂടെ ഉണ്ടായിരുന്നു. ആറാം ക്ലാസിൽ എത്തിയപ്പോൾ ഒരു നാൾ എഴാം ക്ലാസിലെ ഒരു പയ്യൻ എന്നെ കളിയായ് ഒന്നു തല്ലി.. അത് കണ്ട് വന്ന കമൽ അവനെ കോമ്പസിന്റെ കൂർത്ത അഗ്രം കൊണ്ട് എന്നെ തല്ലിയവന്റെ മുതുകിൽ ചോരപ്പാടുകൾ തീർത്തു.
എഴാം ക്ലാസിൽ വച്ച് കമലിന്റെ കുടുംബം വീട് മാറിപോകുമ്പോൾ .. കെട്ടിപ്പിടിച്ച്പൊട്ടിക്കരയുക ആയിരുന്നുകമൽ..
അവൻ പോയിക്കഴിഞ്ഞപ്പോളാ അവന്റെ നഷ്ട്ടം തിരിച്ചറിഞ്ഞത്..
അ കമലാ ഇന്ന് കൈക്കൂലിചോദിച്ച് എന്റെ മുന്നിൽ നിന്നത്..
വീട്ടിലെത്തി കാര്യങ്ങൾ അമ്മയോട് പറഞ്ഞു.
അമ്മയ്ക്കും ഭാര്യയ്ക്കുംവിഷമമായ്..
സുഹൃത്തുക്കളോട് കാര്യങ്ങൾ പറഞ്ഞു.
"ചീഫ് എഞ്ചിനിയർ നമ്മുടെ സുധാകരൻ സാറാ പോയ് കണ്ടാൽ ചിലപ്പോൾ കാര്യം നടക്കും."
"ഏത് നമ്മുടെ.. തൈത്താഴത്തെ...?"
"അതെ...."
" അയാൾ ഒരു മുശടനാ... കണ്ണിൽ ചോരയില്ലാത്ത ദുഷ്ട്ടനാ.... "
സുഹൃത്തുക്കളുടെ അഭിപ്രായങ്ങൾ വകവയ്ക്കാതെ പിറ്റെന്ന് രാവിലെ സുധാകരൻ സാറിന്റെ വീട്ടിലെത്തി.
സുധാകരൻ സാറിനോട് ആവിശ്യം പറഞ്ഞു.അതോടൊപ്പം തന്റെ അവസ്ഥയും.
എല്ലാം കേട്ട് കഴിഞ്ഞ് സുധാകരൻ സാറ് പറഞ്ഞു.
"താൻ ഒന്നും പേടിക്കേണ്ടതില്ല. ഒരാഴ്ചക്കുള്ളിൽ തനിക്ക് കണക്ഷൻ കിട്ടിയിരിക്കും.. ഉറപ്പ് ."
അ നല്ല വാക്കുകൾ കേട്ടപ്പോൾ
ആ കാലിൽ വീഴാൻ തോന്നി...
കേട്ടറിയുന്നതൊന്നും സത്യമല്ല എന്ന് മനസ്സിലായ്.
സുധാകരൻ സാറ് പറഞ്ഞ പോലെ ഒരാഴ്ചക്കുള്ളിൽ കണക്ഷൻ കിട്ടി.
കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇലക്ട്രിസിറ്റി ഓഫീസിൽ എത്തി..
കമലിനെ കണ്ടു.
സൂത്രത്തിൽ കാര്യം സാധിച്ചെടുത്തതിലുള്ള ദേഷ്യം ആ മുഖത്ത് കാണാമായിരുന്നു.. അത് വകവയ്ക്കാതെ ചിരിച്ച് കൊണ്ട് അമുഖത്ത് നോക്കി കൊണ്ട്ചോദിച്ചു.
" കമൽ നിനക്ക് സുഖമല്ലെ.....?"
ആ മുഖത്ത് ആശ്ചര്യം വിരിഞ്ഞു. വിവിധ ഭാവങ്ങൾ മിന്നി മറഞ്ഞു...
"നീ......??????" അവൻ എന്റെ നേരേ വിരൽ ചൂണ്ടി.
"അതെ.. പണ്ട് എന്റെ അമ്മയുണ്ടാക്കുന്ന കറിക്കൊക്കെ നല്ല സ്വാദുണ്ടെന്ന് പറഞ്ഞ ഒരു പഴയ കമലെന്ന കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു.. "
ഇരുന്നിടത്ത് നിന്നുംചാടി എഴുന്നേറ്റ് .
" എടാ... സുനി.... നീ ആയിരുന്നോ....??"
ഓടി വന്ന് കെട്ടി പിടിച്ചു.. ആ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു.
എല്ലാ പാപക്കറകളുംകഴുകിക്കളയുന്ന പുണ്യതീർത്ഥം..
അടുത്ത ദിവസത്തെ പൊതിച്ചോറിന് കനം കൂടീയത് ശ്രദ്ധിച്ചു.. കമൽ അമ്മയുടെ കറിക്ക്സ്വാദുണ്ടെന്ന് പറഞ്ഞത് അമ്മയ്ക്ക് ബോധിച്ചു എന്ന് തോന്നി..
" അത് കൊണ്ടൊന്നും അല്ലെടാ അവൻ അമ്മയില്ലാത്ത കുട്ടിയല്ലെ ..അതാ.. "
അമ്മ തലമുടി തഴുകി കൊണ്ട് പറഞ്ഞു.
അന്ന് മുതൽ കമലും അമ്മയുടെ ഭക്ഷണം കഴിച്ച് തുടങ്ങി.. ഇണപിരിയാത്ത കൂട്ടുകാരായ് ഞങ്ങൾ.
വീട്ടിൽ വീശേഷങ്ങൾ എന്തെങ്കിലും ഉണ്ടായാൽ അന്ന് മുഴുവൻ കമലും വീട്ടിൽ കാണുമായിരുന്നു.
എനിക്ക് ചുറ്റും സംരക്ഷണത്തിന്റെ വലയം തീർത്ത് അവൻ എന്നും കൂടെ ഉണ്ടായിരുന്നു. ആറാം ക്ലാസിൽ എത്തിയപ്പോൾ ഒരു നാൾ എഴാം ക്ലാസിലെ ഒരു പയ്യൻ എന്നെ കളിയായ് ഒന്നു തല്ലി.. അത് കണ്ട് വന്ന കമൽ അവനെ കോമ്പസിന്റെ കൂർത്ത അഗ്രം കൊണ്ട് എന്നെ തല്ലിയവന്റെ മുതുകിൽ ചോരപ്പാടുകൾ തീർത്തു.
എഴാം ക്ലാസിൽ വച്ച് കമലിന്റെ കുടുംബം വീട് മാറിപോകുമ്പോൾ .. കെട്ടിപ്പിടിച്ച്പൊട്ടിക്കരയുക ആയിരുന്നുകമൽ..
അവൻ പോയിക്കഴിഞ്ഞപ്പോളാ അവന്റെ നഷ്ട്ടം തിരിച്ചറിഞ്ഞത്..
അ കമലാ ഇന്ന് കൈക്കൂലിചോദിച്ച് എന്റെ മുന്നിൽ നിന്നത്..
വീട്ടിലെത്തി കാര്യങ്ങൾ അമ്മയോട് പറഞ്ഞു.
അമ്മയ്ക്കും ഭാര്യയ്ക്കുംവിഷമമായ്..
സുഹൃത്തുക്കളോട് കാര്യങ്ങൾ പറഞ്ഞു.
"ചീഫ് എഞ്ചിനിയർ നമ്മുടെ സുധാകരൻ സാറാ പോയ് കണ്ടാൽ ചിലപ്പോൾ കാര്യം നടക്കും."
"ഏത് നമ്മുടെ.. തൈത്താഴത്തെ...?"
"അതെ...."
" അയാൾ ഒരു മുശടനാ... കണ്ണിൽ ചോരയില്ലാത്ത ദുഷ്ട്ടനാ.... "
സുഹൃത്തുക്കളുടെ അഭിപ്രായങ്ങൾ വകവയ്ക്കാതെ പിറ്റെന്ന് രാവിലെ സുധാകരൻ സാറിന്റെ വീട്ടിലെത്തി.
സുധാകരൻ സാറിനോട് ആവിശ്യം പറഞ്ഞു.അതോടൊപ്പം തന്റെ അവസ്ഥയും.
എല്ലാം കേട്ട് കഴിഞ്ഞ് സുധാകരൻ സാറ് പറഞ്ഞു.
"താൻ ഒന്നും പേടിക്കേണ്ടതില്ല. ഒരാഴ്ചക്കുള്ളിൽ തനിക്ക് കണക്ഷൻ കിട്ടിയിരിക്കും.. ഉറപ്പ് ."
അ നല്ല വാക്കുകൾ കേട്ടപ്പോൾ
ആ കാലിൽ വീഴാൻ തോന്നി...
കേട്ടറിയുന്നതൊന്നും സത്യമല്ല എന്ന് മനസ്സിലായ്.
സുധാകരൻ സാറ് പറഞ്ഞ പോലെ ഒരാഴ്ചക്കുള്ളിൽ കണക്ഷൻ കിട്ടി.
കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇലക്ട്രിസിറ്റി ഓഫീസിൽ എത്തി..
കമലിനെ കണ്ടു.
സൂത്രത്തിൽ കാര്യം സാധിച്ചെടുത്തതിലുള്ള ദേഷ്യം ആ മുഖത്ത് കാണാമായിരുന്നു.. അത് വകവയ്ക്കാതെ ചിരിച്ച് കൊണ്ട് അമുഖത്ത് നോക്കി കൊണ്ട്ചോദിച്ചു.
" കമൽ നിനക്ക് സുഖമല്ലെ.....?"
ആ മുഖത്ത് ആശ്ചര്യം വിരിഞ്ഞു. വിവിധ ഭാവങ്ങൾ മിന്നി മറഞ്ഞു...
"നീ......??????" അവൻ എന്റെ നേരേ വിരൽ ചൂണ്ടി.
"അതെ.. പണ്ട് എന്റെ അമ്മയുണ്ടാക്കുന്ന കറിക്കൊക്കെ നല്ല സ്വാദുണ്ടെന്ന് പറഞ്ഞ ഒരു പഴയ കമലെന്ന കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു.. "
ഇരുന്നിടത്ത് നിന്നുംചാടി എഴുന്നേറ്റ് .
" എടാ... സുനി.... നീ ആയിരുന്നോ....??"
ഓടി വന്ന് കെട്ടി പിടിച്ചു.. ആ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു.
എല്ലാ പാപക്കറകളുംകഴുകിക്കളയുന്ന പുണ്യതീർത്ഥം..
ശുഭം...
നിസാർ VH
നിസാർ VH
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക