ഒരു വിളിപ്പാട് ദൂരെ എന്നും ഉണ്ടാവും. അച്ഛൻ.
തുണയായ് ,കാവലായ്..
തണലായ് ,തലോടലായ്..
അന്ന് അച്ഛൻ വരാതെ ഉറങ്ങാറില്ല ഞാൻ .
ഇന്ന്, ഞാൻ വരാതെ ഉറങ്ങാറില്ല ,അച്ഛൻ.
കാലം കെട്ട് പോയിരിക്കുന്നു..
"നേരത്തും കാലത്തും .. വന്നാലെന്താനിനക്ക്...?"
പതിവായുള്ള സ്നേഹ ശാസന.
തുണയായ് ,കാവലായ്..
തണലായ് ,തലോടലായ്..
അന്ന് അച്ഛൻ വരാതെ ഉറങ്ങാറില്ല ഞാൻ .
ഇന്ന്, ഞാൻ വരാതെ ഉറങ്ങാറില്ല ,അച്ഛൻ.
കാലം കെട്ട് പോയിരിക്കുന്നു..
"നേരത്തും കാലത്തും .. വന്നാലെന്താനിനക്ക്...?"
പതിവായുള്ള സ്നേഹ ശാസന.
വിയർപ്പാൽ നനഞ്ഞൊരാ പലഹാര പൊതിയ്ക്കായ് കാത്തിരിക്കുന്ന ബാല്യം.
അ വിയർപ്പിൻ ഗന്ധം,സുഗന്ധമായിരുന്നു.
വിശന്നവയറിന് വസന്തവും.
ആ കൈവിരലുകളിൽ അളവറ്റ വാത്സല്ല്യം ഒളിപ്പിച്ചിരുന്നു.
അമ്മയുടെപ്രഹരങ്ങളിൽനിന്നുള്ള -
കവചമായിരുന്നുഎന്നും അച്ഛൻ.
ഒന്ന് ചേർന്ന് നിന്നാൽ മതിസകലവിഷമങ്ങളും മാറാൻ.
പ്രണയനൈരാശ്യത്തിൽപെട്ട് ഭ്രാന്തിന്റെവക്കത്ത് നിന്നും കൈ പിടിച്ച് തിരികെകൊണ്ട് വന്നത് ആ സ്നേഹമായിരുന്നു.. ആ ലാളന ആയിരുന്നു.
ഒരു നാൾ കാര്യമെന്തെന്നറിയാതെ മർദ്ദനം ഏറ്റ് വാങ്ങി അച്ഛൻ വീട്ടിലെത്തിയപ്പോൾ. കൊല്ലാൻ വാളുമായ് ഇറങ്ങിയ ഏട്ടനെ തടുത്ത് കൊണ്ട് അച്ഛൻ പറഞ്ഞു.. " അവന്റെ മാനസികാവസ്ഥ കൂടീ നമ്മൾ മനസ്സിലാക്കണം. രണ്ട് ചെറിയ മക്കളുള്ളവനാ .പോട്ടെ ,"
അടുത്ത നാൾ തല്ലിയ ആൾ അച്ഛന്റെ കാലിൽ വീണ്കരയുന്നത് കണ്ടപ്പോൾ .അച്ഛനാണ് ശരി എന്ന് മനസ്സിലായ്.
ഡോക്ടർ -"ദൈവത്തിനോട് പ്രാർത്ഥിക്കു... " എന്ന് പറഞ്ഞപ്പോൾ .. ആശുപത്രിവരാന്തയിൽ നിന്നും പൊട്ടിക്കരഞ്ഞപ്പോൾ ... അച്ഛന്റെ ആയുസ്സിനായ് മനമുരുകി കേണപ്പോൾ...
സകല ദൈവങ്ങളും ഞങ്ങൾക്ക് കൂട്ട് നിന്നുഉമ്മറപ്പടിയിൽ ചാരുകസേരയിൽ ഇന്നും പുഞ്ചിരി തൂകുന്നുഅച്ഛൻ..
അന്നാ മഴയുള്ള രാത്രിയിൽ അച്ഛനോട് മറുവാക്ക് പറഞ്ഞപ്പോൾ...
നരവീണാമുഖം വിളറിയത് കണ്ടു... പിന്നീടാണ് അമ്മ അകഥ പറഞ്ഞത്.
എനിക്ക് അന്ന് ഒരുവയസ്സ്.. അച്ഛൻ കട്ടിലിൽ കിടക്കുന്നു. അരികത്തിരുന്ന് കളിക്കുകയായിരുന്ന ഞാൻ പെട്ടെന്ന് മറഞ്ഞ് താഴെയ്ക്ക് വീണു.എന്റെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ എന്നെ വാരിയെടുത്ത് പുറത്ത് കൊണ്ട് വന്ന് തഴുകി ,തടവി ആശ്വസിപ്പിച്ചപ്പോൾ ഞാൻ കരച്ചിൽ നിർത്തി. തിരിച്ച് മുറിയിലെത്തിയ അമ്മ കണ്ടത് പൊട്ടിക്കരയുന്ന അച്ഛനെ ആയിരുന്നു.
"എന്റെ മുൻപിൽ വച്ച്....
ഒന്നും ചെയ്യാനാവാതെ.. " മുഴുവിപ്പിക്കാതെ വിങ്ങിപ്പൊട്ടുകആയിരുന്നു .ഒരു പുരുഷൻ അങ്ങനെ കരയുന്നത് അമ്മആദ്യം കാണുക ആയിരുന്നു.
ഒരു വാക്കു കൊണ്ട് പോലുംനോവിച്ചിട്ടില്ല എന്നെ. അ ഞാനാണ് ..
ആ കാലിൽ വീണ് പൊട്ടിക്കരഞ്ഞപ്പോൾ.ചേർത്തണച്ച് കൊണ്ട് പറഞ്ഞു.. "സാര്യല്ല്യാ. ..നീ വളർന്നത് ഞാനങ്ങ് മറന്നു "
ആ കണ്ണുകൾ നിറഞ്ഞിരുന്നു..
അ ,അച്ഛന്റെ മകനായ് പിറന്നതെന്റെ പുണ്യം.
ഇനിയും കൊതിക്കുന്നു .മറുപിറവിക്കായ്..
അച്ഛന്റെ മകനായ്...
അ വിയർപ്പിൻ ഗന്ധം,സുഗന്ധമായിരുന്നു.
വിശന്നവയറിന് വസന്തവും.
ആ കൈവിരലുകളിൽ അളവറ്റ വാത്സല്ല്യം ഒളിപ്പിച്ചിരുന്നു.
അമ്മയുടെപ്രഹരങ്ങളിൽനിന്നുള്ള -
കവചമായിരുന്നുഎന്നും അച്ഛൻ.
ഒന്ന് ചേർന്ന് നിന്നാൽ മതിസകലവിഷമങ്ങളും മാറാൻ.
പ്രണയനൈരാശ്യത്തിൽപെട്ട് ഭ്രാന്തിന്റെവക്കത്ത് നിന്നും കൈ പിടിച്ച് തിരികെകൊണ്ട് വന്നത് ആ സ്നേഹമായിരുന്നു.. ആ ലാളന ആയിരുന്നു.
ഒരു നാൾ കാര്യമെന്തെന്നറിയാതെ മർദ്ദനം ഏറ്റ് വാങ്ങി അച്ഛൻ വീട്ടിലെത്തിയപ്പോൾ. കൊല്ലാൻ വാളുമായ് ഇറങ്ങിയ ഏട്ടനെ തടുത്ത് കൊണ്ട് അച്ഛൻ പറഞ്ഞു.. " അവന്റെ മാനസികാവസ്ഥ കൂടീ നമ്മൾ മനസ്സിലാക്കണം. രണ്ട് ചെറിയ മക്കളുള്ളവനാ .പോട്ടെ ,"
അടുത്ത നാൾ തല്ലിയ ആൾ അച്ഛന്റെ കാലിൽ വീണ്കരയുന്നത് കണ്ടപ്പോൾ .അച്ഛനാണ് ശരി എന്ന് മനസ്സിലായ്.
ഡോക്ടർ -"ദൈവത്തിനോട് പ്രാർത്ഥിക്കു... " എന്ന് പറഞ്ഞപ്പോൾ .. ആശുപത്രിവരാന്തയിൽ നിന്നും പൊട്ടിക്കരഞ്ഞപ്പോൾ ... അച്ഛന്റെ ആയുസ്സിനായ് മനമുരുകി കേണപ്പോൾ...
സകല ദൈവങ്ങളും ഞങ്ങൾക്ക് കൂട്ട് നിന്നുഉമ്മറപ്പടിയിൽ ചാരുകസേരയിൽ ഇന്നും പുഞ്ചിരി തൂകുന്നുഅച്ഛൻ..
അന്നാ മഴയുള്ള രാത്രിയിൽ അച്ഛനോട് മറുവാക്ക് പറഞ്ഞപ്പോൾ...
നരവീണാമുഖം വിളറിയത് കണ്ടു... പിന്നീടാണ് അമ്മ അകഥ പറഞ്ഞത്.
എനിക്ക് അന്ന് ഒരുവയസ്സ്.. അച്ഛൻ കട്ടിലിൽ കിടക്കുന്നു. അരികത്തിരുന്ന് കളിക്കുകയായിരുന്ന ഞാൻ പെട്ടെന്ന് മറഞ്ഞ് താഴെയ്ക്ക് വീണു.എന്റെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ എന്നെ വാരിയെടുത്ത് പുറത്ത് കൊണ്ട് വന്ന് തഴുകി ,തടവി ആശ്വസിപ്പിച്ചപ്പോൾ ഞാൻ കരച്ചിൽ നിർത്തി. തിരിച്ച് മുറിയിലെത്തിയ അമ്മ കണ്ടത് പൊട്ടിക്കരയുന്ന അച്ഛനെ ആയിരുന്നു.
"എന്റെ മുൻപിൽ വച്ച്....
ഒന്നും ചെയ്യാനാവാതെ.. " മുഴുവിപ്പിക്കാതെ വിങ്ങിപ്പൊട്ടുകആയിരുന്നു .ഒരു പുരുഷൻ അങ്ങനെ കരയുന്നത് അമ്മആദ്യം കാണുക ആയിരുന്നു.
ഒരു വാക്കു കൊണ്ട് പോലുംനോവിച്ചിട്ടില്ല എന്നെ. അ ഞാനാണ് ..
ആ കാലിൽ വീണ് പൊട്ടിക്കരഞ്ഞപ്പോൾ.ചേർത്തണച്ച് കൊണ്ട് പറഞ്ഞു.. "സാര്യല്ല്യാ. ..നീ വളർന്നത് ഞാനങ്ങ് മറന്നു "
ആ കണ്ണുകൾ നിറഞ്ഞിരുന്നു..
അ ,അച്ഛന്റെ മകനായ് പിറന്നതെന്റെ പുണ്യം.
ഇനിയും കൊതിക്കുന്നു .മറുപിറവിക്കായ്..
അച്ഛന്റെ മകനായ്...
സ്നേഹത്തോടെ ,
നിസാർ VH
നിസാർ VH
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക