എന്റെ വീട്ടിൽ നിന്നും 10 മിനുട്ട് നടക്കാവുന്ന ദുരമേ ഉള്ളൂ കടപ്പുറത്തേക്ക് . ഈയിടയായി വൈകുന്നേരം നടത്തം നിർബന്ധമാക്കി . തടി അൽപം കൂടിയോ എന്നൊരു സംശയം . തടി കുറയാൻ നടത്തം മാത്രം പോരാ തീറ്റയും നിർത്തണം എന്നാണ് അനിയന്റെ കമന്റ് . തടി കുറയാൻ ഒരു വഴിയുമില്ല കാരണം കടപ്പുറത്ത് എത്തിയാൽ ഒരിടത്ത് ഇരുപ്പുറപ്പിക്കും . കടലും കണ്ട് കൊച്ചു കുട്ടികളെപ്പോലെ മണൽ കൊട്ടാരവും കെട്ടി സമയം കളയും . എത്ര കണ്ടാലും മതിവരാത്തതാണല്ലോ മഴയും കടലും ആനയും . കാറ്റാടി മരക്കൂട്ടത്തിനിടയിലൂടെ നടന്നു . ഇവിടത്തെ അറപ്പ തോട് കാണാൻ പ്രേത്യേക ഭംഗിയാണ് . ഞാൻ അറപ്പ തോടിന്റെ അടുത്തേക്ക് നടക്കവേ എതിരേ ഒരു സ്ത്രീ ഒരു പശുവിനേയും കൊണ്ട് വരുന്നു . ഞാനവരെ സൂക്ഷിച്ചു നോക്കി , എവിടെയോ കണ്ട മുഖം . ഓർമ്മ വരുന്നില്ല . അവരും എന്റെ നോട്ടം കണ്ട് തിരിച്ചും നോക്കുന്നുണ്ട് . ആലോചനയ്ക്ക് ഒടുവിൽ തെളിഞ്ഞു വന്ന പേര് ഞാൻ ചോദിച്ചു .
" ബിന്ദുചേച്ചി അല്ലേ ?
''അതെ "
" ഞാൻ വലപ്പാടുളള ഷീല ചേച്ചിയുടെ മോനാ "
" ഈശ്വരാ ....... "
ചേച്ചി താടിക്ക് കൈതാങ്ങ് കൊടുത്തു . "ഈർക്കിലി പോലെ ഇരുന്ന ചെക്കനാ ഇപ്പോ നോക്ക്യേ "
ചേച്ചി താടിക്ക് കൈതാങ്ങ് കൊടുത്തു . "ഈർക്കിലി പോലെ ഇരുന്ന ചെക്കനാ ഇപ്പോ നോക്ക്യേ "
" ചേച്ചി ഇവിടെയാണോ താമസം"
" ആ .... അതെ...... ആ കാണുന്നതാ വീട്" കാറ്റാടി മരത്തിനിടയിലൂടെ ചേച്ചി കൈ ചൂണ്ടി .
"മുടിയെല്ലാം ആകെ നരച്ചിരിക്കുന്നു ചേച്ചിയുടെ " ഞാൻ പറഞ്ഞു .
" വയസ്സായില്ലേ "
അതിന് മറുപടിയൊന്നും ഞാൻ പറഞ്ഞില്ല . കൂടിയാൽ 40 അതിനു താഴെ കാണൂ വയസ്സ് . എനിക്ക് 10 വയസ്സ് ഉളളപ്പോഴാണ് ചേച്ചിയെ കാണുന്നത് . പാപ്പൻ ( മേമയുടെ ഭർത്താവ് ) ചെമ്മാപ്പിളളി എന്ന സ്ഥലത്ത് സ്ഥലം വാങ്ങി വീടുവെച്ചു . പാപ്പന്റെ പെട്ടെന്നുളള മരണം വീട് അനാഥമായി . കുടുംബ ചിന്ത ഉണ്ടാകാനായി അമ്മമ്മ അച്ഛനേയും അമ്മയേയും ആ വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു . ഈ വിട്ടിലെ അയൽവക്കത്ത് ആയിരുന്നു ബിന്ദുചേച്ചിയുടെ വീട് . പാവാടക്കാരി പെൺകുട്ടി . ചേച്ചി അമ്പലത്തിൽ പോകുമ്പോഴും ഞായറാഴ്ച TV പടം കാണാൻ പോകുമ്പോഴും എന്നെ കൂടെ കൂട്ടും . ഞായറാഴ്ച വിട്ടുജോലികളല്ലാം വേഗം തീർക്കും . കുളിച്ച് ഒരുങ്ങും . മുടിയെല്ലാം മെടഞ്ഞ് റിമ്പൻ കൊണ്ട് കെട്ടിവെയ്ക്കും കുറച്ച് പൗഡർ മുഖത്ത് തേച്ച് ഒരു ചെറിയ പൊട്ടും കുത്തി തിരക്കിട്ട് എന്നെ വിളിക്കും , എവിടെയും പോകാൻ അനുവാദം തരാത്ത അമ്മ എന്തോ ചേച്ചിയുടെ കൂടെ വിടും . തിരക്കിട്ട് നടക്കും . ആ പ്രദേശത്ത് ആകെ രണ്ട് വീട്ടിലെ TV ഉണ്ടായിരുന്നുളളു . വേഗം ഏതെലും ഒരു വീട്ടിൽ എത്തണം . ആളുകൾ കൂടും മുൻപ് സ്ഥലം പിടിക്കണം . ഇപ്പോൾ സെക്കന്റിന് TV ചാനലുകൾ മാറ്റുമ്പോൾ ദൂരദർശൻ പോഗ്രാമുകൾ ക്ഷമയോടെ ഇരുന്ന് കണ്ടതെല്ലാം ഇടയ്ക്ക് ഓർത്തു പോകുന്നു . മഴക്കാലത്ത് പാടത്ത് പോയി ഞവണിക്ക പറക്കാൻ പോകുമ്പോൾ ചേച്ചിയും അനിയൻ ബിജു ചേട്ടനും എന്നെയും കൂട്ടും . വൈകാതെ തറവാട്ടിലെ ചില കടങ്ങൾ തീർക്കാൻ ചെമ്മാപ്പിളളിയിലെ വീട് വിൽക്കേണ്ടി വന്നു . ഞങ്ങളുടെ താമസം വീണ്ടും അമ്മയുടെ തറവാട്ടിലായി . അതോടു കൂടി ചെമ്മാപ്പിള്ളിയുമായുളള ബന്ധങ്ങളും മുറിഞ്ഞു .
വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഈ കടപ്പുറത്താണ് കാണുന്നത് .
വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഈ കടപ്പുറത്താണ് കാണുന്നത് .
" ചേച്ചി ഇവിടെക്കാണ് വിവാഹം കഴിഞ്ഞ് വന്നതെന്ന് എനിക്കറിയില്ലായിരുന്നു . ഞാൻ ഇവിടെ എന്നും വരാറുണ്ട് ഇതുവരെ ചേച്ചിയെ ഈ ഭാഗത്തൊന്നും കണ്ടതുമില്ല "
" വീട്ടിലേക്ക് വാ , അവരെയോക്കെകാണാം "
ആ ക്ഷണം സ്നേഹത്തോടെ ഞാൻ നിരസിച്ചു .
"നാളെ വരാം . അനിയത്തിമാരെയല്ലാം കൂട്ടി വരാം"
പശുവിനെയും കൊണ്ട് നീങ്ങുന്നതിനിടയിൽ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു .
"വരണം . എന്തായാലും വരണം "
എഴുതിയത് - ശ്രീജിത്ത്
(ശുഭം)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക