Slider

വികാരമാദിത്യൻ

0


സാലഭഞ്ജികകൾ ,
തിരി തെളിച്ചു
കാത്തു നിൽക്കുമാ
ഇടനാഴിയിൽ!
ആരെയോ തേടുന്ന
വിക്രമാദിത്യനായ്.
ഹംപിതൻ ഉന്നത
നിലത്തു പണിഞ്ഞൊരാ
കൽമതിനുള്ളിലേ
കൊട്ടാരക്കെട്ടിലും?
കാലൊച്ച കേട്ടൊരാ,
ഇടനാഴി തേടി;
അലയുന്നു ?
ലക്ഷ്യബോധത്തിൻ്റെ
മറയുന്ന ബോധത്തിൽ.;
വഴിപോക്കനായിട്ടു,
നടന്നങ്ങടുത്തതും!
മുന്നിലായ് ഭട്ടിതൻ,
ആശ്വാസ വചനവും,
മുഴങ്ങിയില്ലാ.?
നടന്നങ്ങു കയറണം,
പടികൾ ഉയരേക്കു!
കഴിവില്ല കാലുകൾ,
കോച്ചിവലിക്കുന്നു,
അടിതെറ്റി വീണെന്നാൽ,
അകലുമാ സിംഹാസനം?
എത്തിയാലോ വരം,
തകർന്നങ്ങു വീഴുമീ
സിംഹാസനം, കൊട്ടാരം,
കോട്ട,ക്കൊത്തളങ്ങളും..
കഷ്ടമാം കഠിന,
സംവത്സരങ്ങൾ!
പിൻവിളിയോതുന്നു,
മുന്നോട്ടു പോകുക,
അന്തിയു,മന്ത്യവും,
അദൃശ്യമാം കരങ്ങളാൽ,
മുന്നേ വരച്ചതല്ലോ!
ശേഷിപ്പൂ ഇനിയും,
ആരണ്യകത്തിലേ
വേതാളമോതും കഥകളിൽ
എന്തിനോ, ശേഷിച്ചു,
തകരാതെൻ ശിരസ്സും!
ഒരു വേള, ഒരുവട്ടം
ഉത്തരം, തെറ്റിച്ചു പറയാതെ!
ജന്മജന്മാന്തരങ്ങളായ്,
ഏറ്റുന്നു ശരി നിൻ്റെ
തെറ്റെന്നു ചൊല്ലുവോർ,
കുറ്റങ്ങളെല്ലാം നിന്നിൽ
കാരിരുമ്പാണിയാൽ
തലയാൽ,ത്തറയ്ക്കുവാൻ,
കാരിരുമ്പാണിയാൽ
തലയാൽ,ത്തറയ്ക്കാൻ!
തല തല്ലിത്തറയ്ക്കാൻ ?
ജീകേ
05-1-2017 06.30 AM-SA,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo