"ഉമ്മച്ചീ നാളെ പെരുന്നാളെല്ലെ ഇനിക്കും പുതിയ ഡ്രസ്സ് വേണം"
അഞ്ച് വയസ്സുകാരൻ ഷാനു അത് പറഞ്ഞപ്പോഴാണ് ഷാനിബ മക്കളെയും കൂട്ടി ബജാറിൽ പോകനൊരുങ്ങിയത്..
ഒന്നും വേണ്ടാന്ന് വെച്ചതാണ് ഷംസുക്ക മരിച്ചിട്ട് ആദ്യത്തെ പെരുന്നാളാണ്...
എട്ട് മാസം ആകുന്നു ആ തണൽ ഉമ്മാനെയും ഷാനിബാനെയും മക്കളെയും വിട്ട്പോയിട്ട്..
എട്ട് മാസം ആകുന്നു ആ തണൽ ഉമ്മാനെയും ഷാനിബാനെയും മക്കളെയും വിട്ട്പോയിട്ട്..
ചേർത്ത് വെച്ചത് ഒന്നും തന്നെയില്ല അല്ലെങ്കിലും പലചരക്ക് സാധനങ്ങൾ വാങ്ങുന്ന കടയിൽ പോലും കടം ബാക്കിയുള്ളവൾ എന്ത് ചേർത്തുവെക്കാനാണ്..
പലവർണത്തിലുള്ള ഡ്രസ്സുകൾകിടയിൽ നിന്ന് ഏറ്റവും വിലകുറഞ്ഞത് വാങ്ങുമ്പോൾ ഷാനിബാന്റെ ഖൽബ് പിടയ്ക്കുന്നുണ്ടായിരുന്നു..
ഇതുതന്നെ യത്തീമിന് കിട്ടിയ സഖാത്തിലാണ് വാങ്ങിയത്..
പരിചയക്കരൻ ചേട്ടന്റെ കടയിൽ നിന്ന് പെരുന്നാളിന് വേണ്ട സാധനങ്ങളൊക്കെ വാങ്ങിയാണ് മടങ്ങിയത്...
പുറത്ത് എന്തെങ്കിലും ജോലിക്ക് പോകാൻ അഭിമാനികളായ കുടുംബക്കാർ അവളെ അനുവദിച്ചില്ല...
പുറത്ത് എന്തെങ്കിലും ജോലിക്ക് പോകാൻ അഭിമാനികളായ കുടുംബക്കാർ അവളെ അനുവദിച്ചില്ല...
അയൽപക്കത്തെ ഒരു ഗൾഫ്ക്കാരന്റെ വീട്ടിലെ വീട്ടുജോലിയൊക്കെ പോയി ചെയ്തു കൊടുത്ത് കിട്ടുന്നതാണ് ജീവിത മാർഗം..
വീട്ടിൽ ചെന്നുകേറിയതും ഷാനു സന്തോഷത്തോടെ പറഞ്ഞു..
"വെല്ലിമ്മാ ഇനിക്കും താത്തക്കും ഡ്രസ്സ് ഇടത്തു..
വെല്ലിമ്മിച്ചിക്കും ഉണ്ട് പുള്ളിതുണിയും തട്ടോം"
വെല്ലിമ്മിച്ചിക്കും ഉണ്ട് പുള്ളിതുണിയും തട്ടോം"
ആ വൃദ്ധയുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
"നിനക്ക് ഒന്നും വാങ്ങാതെ എനിക്ക്
എന്തിനാണ് ഇതൊക്കെ മോളെ"
എന്തിനാണ് ഇതൊക്കെ മോളെ"
അവര് ഷാനിബാനെ ചേര്‍ത്ത് പിടിച്ച് ചോദിച്ചപ്പോൾ അത് വരെ അവൾ പിടിച്ചു നിർത്തിയ കണ്ണീര് അണപൊട്ടി ഒഴുകാൻ തുടങ്ങിയിരുന്നു..
ഷാനുവും താത്തയും ഡ്രസ്സ് അയൽപക്കത്തെ കൂട്ടുകാർക്ക് കാണിച്ചു കൊടുത്തു മടങ്ങി വന്നപ്പോൾ ഷാനിബാനോട് ചോദിച്ചു..
"ഉമ്മ അവരെ വീട്ടലൊക്കെ അപ്പം പൊരിക്കണ് നമ്മളെ വീട്ടിലും ഉണ്ടാക്കോ.?"
അത് കേട്ടതും അവൾ പറഞ്ഞു..
"ഉമ്മച്ചി നിങ്ങൾക്കു എല്ലാം ഉണ്ടാക്കിതരാം മക്കള് പോയി കളിക്ക്"
മക്കൾക്ക് വേണ്ടി പലഹാരം ഉണ്ടാക്കാൻ തയ്യാറാവുമ്പോഴും അവളുടെ കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു...
******************
******************
(നമ്മൾ ഇരുപത്തയ്യയിരവും അമ്പതിനായിരവും ചിലവാക്കി പെരുന്നാള് ആഘോഷിക്കുമ്പോൾ ഇതുപോലെ ഉള്ളവരുണ്ടെങ്കിൽ ഒരിക്കലും അവരെ കാണാതിരിക്കരുത്)
സെമീർ അറക്കൽ കുവൈറ്റ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക