പതിവുപോലെ ജോലി കഴിഞ്ഞു വരുന്ന ഒരു വൈകുന്നേരം.
ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്കുമെടുത്ത് പുറത്തേക്കിറങ്ങി മേൽപ്പാലമെത്തിയില്ല.അപ്പോളാണ് ഓർമ വന്നത്,
'വീട്ടിലേക്ക് പച്ചക്കറി വാങ്ങാൻ പറഞ്ഞിരുന്നു'.
റോഡരികിലെ കടകളെല്ലാം തുറന്നുകിടപ്പുണ്ട്.ഒരു പച്ചക്കറികടയുടെ മുന്നിൽ വണ്ടി നിർത്തി വീട്ടിലേക്ക് വിളിച്ചു.
"എന്തൊക്കെയാ വാങ്ങണ്ടേ?"
അമ്മ ലിസ്റ്റ് പറയുമ്പോളേക്കും ഞാൻ ആ കടയിലേക്ക് കയറി.
കട്ടിമീശ വച്ച ,പത്തു നാൽപ്പതു വയസ്സ് പ്രായം വരുന്ന ഒരാൾ കടയിലിരിപ്പുണ്ടായിരുന്നു. അയാളായിരിക്കാം ആ കടയുടെ ഉടമസ്ഥൻ.കാരണം അയാളുടെ ശരീരഭാഷ ഒരു മുതലാളിയുടേതായിരുന്നു .
കട്ടിമീശ വച്ച ,പത്തു നാൽപ്പതു വയസ്സ് പ്രായം വരുന്ന ഒരാൾ കടയിലിരിപ്പുണ്ടായിരുന്നു. അയാളായിരിക്കാം ആ കടയുടെ ഉടമസ്ഥൻ.കാരണം അയാളുടെ ശരീരഭാഷ ഒരു മുതലാളിയുടേതായിരുന്നു .
കറുത്തു മെലിഞ്ഞ ഒരാൾ എനിക്ക് തൊട്ടപ്പുറത്ത് താഴെയുള്ള ചാക്കിൽ നിന്ന് കപ്പ എടുത്ത് പുറത്തു നിരത്തിയിരിക്കുന്ന മരപ്പലകകളിൽ വെക്കുന്നുണ്ട്.തൊട്ടടുത്ത് ഒരു കുട്ടയിൽ കൂർക്ക ഇരിപ്പുണ്ട്.അമ്മ ഉണ്ടാക്കുന്ന കൂർക്ക ഉപ്പേരിയുടെ രുചിയോർത്ത് എൻ്റെ നാവിൽ വെള്ളമൂറി.സീസണല്ലാത്തതിനാൽ അടുത്തിടെയൊന്നും കൂർക്ക കഴിക്കാൻ സാധിച്ചിട്ടില്ല.
" കൂർക്ക വാങ്ങാട്ടാ അമ്മേ"
"കൂടെ ഒരു കിലോ സാമ്പാർ കഷ്ണം കൂടി വാങ്ങിക്കോ,ഹാ പിന്നെ നോക്കി വാങ്ങിച്ചോട്ടാ,ചീഞ്ഞതൊക്കെ ആണെങ്കിൽ വാങ്ങാൻ നിൽക്കണ്ട"
കടയിൽ നിന്ന് സാധനങ്ങൾ നോക്കി വാങ്ങാനുള്ള എന്റെ വൈഭവം അമ്മക്ക് അറിയാവുന്നത്കൊണ്ടാണ് ആ മുന്നറിയിപ്പ്.
കടയിൽ നിന്ന് സാധനങ്ങൾ നോക്കി വാങ്ങാനുള്ള എന്റെ വൈഭവം അമ്മക്ക് അറിയാവുന്നത്കൊണ്ടാണ് ആ മുന്നറിയിപ്പ്.
"എന്താ വേണ്ടത് ?" മുതലാളി എന്ന് ഞാൻ കരുതിയിരുന്ന ആൾ ചോദിച്ചു.
" കൂർക്ക,ഒരു കിലോ ". ഞാൻ പറയുന്നതു കേട്ട് കറുത്തുമെലിഞ്ഞ മനുഷ്യൻ കൂർക്കക്കരികിലേക്ക് വന്നു.
അയാൾ കുട്ടയിൽ നിന്നും കൂർക്ക കോരിയെടുത്ത് തൂക്കം നോക്കി..
അയാൾ കുട്ടയിൽ നിന്നും കൂർക്ക കോരിയെടുത്ത് തൂക്കം നോക്കി..
"കൂർക്കയിൽ നിറയെ മണ്ണാണല്ലോ ചേട്ടാ."
"നല്ല ഫ്രഷ് കൂർക്ക്യാ,അതോണ്ടാ.പിന്നെ സമ്പൂർണ ജൈവം"
മുതലാളി ആണ് ഉത്തരം തന്നത് .
മുതലാളി ആണ് ഉത്തരം തന്നത് .
അതെ അതെ, കണ്ടാൽ അറിയാം, വളം ഇട്ടു കൊടുത്ത് വിളയിച്ച മുതൽ ആണ്.തൂക്കം കൂടുതൽ കിട്ടാൻ വെള്ളം ചേർത്ത മണ്ണും കൂർക്കയിൽ മിക്സ് ചെയ്തിട്ടുണ്ട്.
കൂർക്ക പൊതിയുന്നതിനിടെ ഞാൻ മുന്നിലിരുന്നിരുന്ന സാംബാർ കഷ്ണത്തിന്റെ കിറ്റുകൾ തുറന്നു നോക്കി.തക്കാളി ചീഞ്ഞു തുടങ്ങിയിരിക്കുന്നു,മൂത്തു നരച്ച മുരിങ്ങകായ,വാടി തളർന്ന വെണ്ടക്ക്യ....
ശ്ശൊ..ഇതും വാങ്ങി ചെന്നാൽ അമ്മേടെന്നു ചീത്ത ഉറപ്പാണ്.വേണ്ട സാമ്പാർ കഷ്ണം വാങ്ങണ്ട.
കൂർക്കയുടെ കാശും കൊടുത്ത് ഞാൻ ബൈക്കിനരികിലേക്ക് നടന്നു.
ശ്ശൊ..ഇതും വാങ്ങി ചെന്നാൽ അമ്മേടെന്നു ചീത്ത ഉറപ്പാണ്.വേണ്ട സാമ്പാർ കഷ്ണം വാങ്ങണ്ട.
കൂർക്കയുടെ കാശും കൊടുത്ത് ഞാൻ ബൈക്കിനരികിലേക്ക് നടന്നു.
"ചേട്ടാ നല്ല നാടൻ പയർ ഉണ്ട്.കിലോ അൻപത് രൂപയുള്ളു,കുറച്ചു കൊണ്ടോയിക്കോ"
കടയിൽ നിന്ന് മുതലാളി ഉറക്കെ വിളിച്ചു പറഞ്ഞു .
കടയിൽ നിന്ന് മുതലാളി ഉറക്കെ വിളിച്ചു പറഞ്ഞു .
ചേട്ടൻ എന്ന് വിളിച്ചതിലുള്ള നീരസം,പയർ എന്ന് കേട്ടപ്പോൾ ഇല്ലാതായതുകൊണ്ട് മാത്രം ഞാൻ ഒന്ന് തിരിഞ്ഞു നോക്കി.
''വേണ്ട അമ്പതു രൂപകൊടുത്ത് അങ്ങിനെയിപ്പോ പയറുപ്പേരി കഴിക്കണ്ട"
''വേണ്ട അമ്പതു രൂപകൊടുത്ത് അങ്ങിനെയിപ്പോ പയറുപ്പേരി കഴിക്കണ്ട"
ഞാൻ ബൈക്കുമെടുത്ത് മുന്നോട്ടു നീങ്ങി.കാരൂർ വഴി കൊമ്പിടിക്ക് കയറാം.ഇടവഴിയിലൂടെ വണ്ടി ഉരുണ്ട് മുരണ്ടു നീങ്ങി.അടുത്ത വളവു കഴിഞ്ഞാൽ ഇരുവശങ്ങളിലും പാടം ആണ്.പാടത്ത് ചേനയും വെണ്ടയും ചാല് കീറി കുഴികുത്തി വരിവരിയായി നട്ടിട്ടുണ്ട്.കൈപ്പക്കും പടവലത്തിനും പ്രത്യേകം പന്തലൊക്കെ കെട്ടിയാണ് പരിചരണം.അതിലൂടെ കടന്നുപോകുമ്പോൾ പാടത്ത് നിന്ന് നല്ല തണുത്ത കാറ്റ് വീശാറുണ്ട്,പ്രകൃതിയുടെ മണമുള്ള കാറ്റ് .
കാറ്റൊക്കെ കൊണ്ട് മുന്നോട്ട് പോകുമ്പോളാണ് വഴിയരികിൽ നിന്നിരുന്ന ഒരു കുട്ടിയെ ഞാൻ ശ്രദ്ധിച്ചത്.പത്തു പതിനഞ്ചു വയസ്സ് പ്രായം വരും.അവന്റെ അരികിലായി രണ്ട് ചാക്കുകൾ വിരിച്ചിട്ടിരിക്കുന്നു.ഒരു ചാക്കിൽ നിറയെ ചീരയാണ്,നല്ല ചുവന്ന ചീര.മറ്റേ ചാക്കിൽ നല്ല നാടൻ പയറും.ഞാൻ പതിയെ ബൈക്ക് സൈഡ് ആക്കി.
അവൻ എന്നെ നോക്കി ചിരിച്ചു.
"ചീര വീണോ ചേട്ടാ.വീട്ടിൽ കൃഷിചെയ്തുണ്ടാക്കിയതാ."
"അപ്പൊ ആ പയറോ"
"അതും വീട്ടിലെ കൃഷി തന്ന്യാ"
അവൻ ഉത്സാഹത്തോടെ പറഞ്ഞു.
"എന്താ വില" എനിക്ക് വില അറിയാൻ ആയിരുന്നു ആഗ്രഹം.
"ചീരക്ക് പതിനഞ്ചു രൂപ,പയറിന് മുപ്പത് "
അവൻ ചാക്കിന് പുറകിൽ ഇരുന്ന കട്ടിം ത്രാസും എടുത്തു .
"ഇത് കാശ് കൂടുതലാ മോനെ,ചീരക്ക് പത്ത് രൂപ തരാം.പയറിന് ഇരുപതും.കടയിലൊക്കെ ഈ വിലയെ ഉള്ളു"
"ഇത് കാശ് കൂടുതലാ മോനെ,ചീരക്ക് പത്ത് രൂപ തരാം.പയറിന് ഇരുപതും.കടയിലൊക്കെ ഈ വിലയെ ഉള്ളു"
" അത് വളരെ കുറവാ ചേട്ടാ, ഇതൊക്കെ കൃഷി ചെയ്തുണ്ടാക്കാൻ എടുത്ത അദ്ധ്വാനത്തിന്റെ വില പോലുമില്ല, പയറിന് 25 രൂപയെങ്കിലും താ ചേട്ടാ " എല്ലാം പെട്ടെന്ന് വിറ്റ് തീർത്ത് വീട്ടിൽ പോകണം എന്ന ചിന്തയായിരിക്കുമോ അവന്റെ മനസ്സിൽ ?
"ചീര പത്ത്, പയർ ഇരുപത്. ഈ വിലയ്ക്ക് തരാണെങ്കിൽ ഞാൻ വാങ്ങിച്ചോളാം. അല്ലെങ്കിൽ എനിക്ക് വീടിനടുത്തുള്ള കടന്ന് സെയിം കാശിന് വാങ്ങിച്ചാ പോരേ. ഇവിടുന്ന് കെട്ടിചോന്ന് പോകേം വേണ്ട"
റെയിൽവേ സ്റ്റേഷന് സമീപത്തെ കടയിൽ നിന്ന് മുഴങ്ങിയ പയറിന് അമ്പതു രൂപ എന്ന ശബ്ദത്തിന്റെ പ്രതിധ്വനി എന്റെ മനസ്സിലെവിടെയോ അലയടിച്ചു.
എങ്കിലും,
''നമ്മളിൽ പലരും വലിയ കടകളിൽ പറഞ്ഞ വില കൊടുക്കുന്നു, വഴിക്കമ്പോളങ്ങളിൽ വലിയ വില പേശൽ നടത്തുന്നു.''
എങ്കിലും,
''നമ്മളിൽ പലരും വലിയ കടകളിൽ പറഞ്ഞ വില കൊടുക്കുന്നു, വഴിക്കമ്പോളങ്ങളിൽ വലിയ വില പേശൽ നടത്തുന്നു.''
അവൻ പയറെടുത്ത് ത്രാസ്സിൽ വച്ചു.
"താൻ എന്താ ചെയ്യണേ,പഠിക്ക്യാ"
തൂക്കം നോക്കി പൊതിയുന്നതിനിടയിൽ ഞാൻ അവനോടു കുശലം ചോദിച്ചു.
"ഹാ,ബോയ്സ് ല്,ഒമ്പതാം ക്ലാസ്സില് "
" ആഹാ,അപ്പോൾ ക്ലാസ് കഴിഞ്ഞു വന്നാൽ ഇതായിരിക്കും പരിപാടിലെ,പോക്കറ്റ് മണിക്ക് വേണ്ടിയാകുംലെ"
എന്റെ ചോദ്യങ്ങളുടെ അക്ഷയ പാത്രം ഒരിക്കലും വറ്റാറില്ല.
എന്റെ ചോദ്യങ്ങളുടെ അക്ഷയ പാത്രം ഒരിക്കലും വറ്റാറില്ല.
"പോക്കറ്റ് മണിക്കൊന്നും വേണ്ടി അല്ല ചേട്ടാ,വീട്ടിൽ കുറച്ചു ബുദ്ധിമുട്ടുകളൊക്കെ ഉണ്ടേ.അതാ"
"വീട്ടിൽ ആരൊക്കെയുണ്ട്"
" അമ്മേം ഞാനും മാത്രം,അച്ഛൻ മരിച്ചു"
എന്റെ ചോദ്യങ്ങൾ മുൻകൂട്ടി കണ്ടായിരിക്കാം അവൻ ഉത്തരം പറഞ്ഞത്.
എന്റെ ചോദ്യങ്ങൾ മുൻകൂട്ടി കണ്ടായിരിക്കാം അവൻ ഉത്തരം പറഞ്ഞത്.
''അച്ഛന് .....''
ഞാൻ ചോദിച്ച് മുഴുവനാക്കും മുൻപേ അവൻ പറഞ്ഞു തുടങ്ങി.
" അച്ചന് കൃഷി ആയിരുന്നേ,ഒരു തവണ ഓണത്തിനായിട്ട് വാഴേം ചേനേംമൊക്കെ ഒരു പാട് വച്ചു.നമ്മടെ കഷ്ടകാലത്തിന് കൃഷി ഒക്കെ നശിച്ചു.അച്ഛന്റ കയ്യിൽ ഓണത്തിന് അരിവാങ്ങാൻ പോലും കാശില്ലാണ്ടായി.പാടത്ത് ചെടിക്ക് തളിക്കാൻ എടുത്തു വച്ചിരുന്ന മരുന്നുമെടുത്ത് കഴിച്ച് അച്ഛൻ എല്ലാ പ്രശ്നങ്ങളീന്നും ഒളിച്ച്ചോടി."
"എന്നിട്ട് നിങ്ങൾ എങ്ങിനെ ജീവിക്കുന്നു. ചിലവുകൾ? തന്റെ പഠിത്തം?"
"അച്ഛൻ മരിച്ചപ്പോൾ പലരും അമ്മേടടുത്ത് പറഞ്ഞു എന്നെ വല്ല അനാഥമന്ദിരത്തിലൊ സദനത്തിലോ ആക്കാൻ, പക്ഷേ അമ്മ പറഞ്ഞത് എന്റെ മോൻ അദ്ധ്വാനിച്ച് ജീവിക്കുംന്നാ, അമ്മക്കെന്നെ അത്ര വിശ്വാസാ"
അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നോ? അതോ പ്രത്യാശയുടെ വെളിച്ചമാണോ ഞാൻ അവിടെ കണ്ടത്.വേണ്ടായിരുന്നു വിലപേശാൻ നിൽക്കണ്ടായിരുന്നു.സാഹചര്യം ഒരാളെ നിസ്സഹായനാക്കുന്നതും ശക്തിമാനാക്കുന്നതും അവനിലൂടെ ഞാൻ കണ്ടു.
"ദാ കാശ്" അവന്റെ നേർക്ക് ഞാൻ ഒരു അഞ്ഞൂറ് രൂപ നോട്ട് നീട്ടി.
"അയ്യോ ചേട്ടാ,എന്റെ കയ്യിൽ ചില്ലറ ഇല്ലല്ലോ"
"ബാക്കി താൻ വച്ചോ,വീട്ടിൽ ഒരുപാട് ആവശ്യങ്ങൾ ഒക്കെ ഉള്ളതല്ലേ"
"അയ്യോ,അത് വേണ്ട ചേട്ടാ.ശരിയാകില്ല.അദ്ധ്വാനിക്കാതെ കിട്ടുന്ന കാശ് വാങ്ങരുത് എന്നായിരുന്നു അച്ഛൻ മരിക്കും മുൻപ് വരെ പറഞ്ഞത് ,എങ്ങിന്യാ ഞാൻ അച്ഛന്റെ വാക്ക് ധിക്കരിക്ക്യാ"
ഞാൻ അവനെ തന്നെ നോക്കി നിന്നു.ഇങ്ങനെയും കുട്ടികളോ.!
അദ്ധ്വാനിക്കാതെ നോക്കുകൂലി വാങ്ങുന്നവരും,എല്ലാം ദൈവം തരുമെന്നും പറഞ്ഞ് വെറുതെ ഇരിക്കുന്നവരും,പണിയെടുക്കാതെ പലിശമുതലിൽ ജീവിക്കുന്നവരും അവനെ നോക്കി കൊഞ്ഞനം കുത്തുന്നതായി എനിക്ക് തോന്നി.
"ചേട്ടൻ വാ,ചേഞ്ച് വാങ്ങി തരാം"
അവൻ സൈക്കിളുമെടുത്ത് നാലുംകൂടിയ കവലയിലോട്ടു പോയി.പിറകെ അനുസരണയുള്ള കുട്ടിയെപ്പോലെ ഞാനും.കടയിൽ നിന്നു ചില്ലറവാങ്ങി അവൻ എന്റെ നേരെ നീട്ടി.
അവൻ സൈക്കിളുമെടുത്ത് നാലുംകൂടിയ കവലയിലോട്ടു പോയി.പിറകെ അനുസരണയുള്ള കുട്ടിയെപ്പോലെ ഞാനും.കടയിൽ നിന്നു ചില്ലറവാങ്ങി അവൻ എന്റെ നേരെ നീട്ടി.
"അപ്പോൾ നീ ഈ കാശ് വാങ്ങില്ല അല്ലെ"
"ഇല്ല ചേട്ടാ,അത് ശരിയാകില്ല" എന്ന് പറഞ്ഞു അവൻ സൈക്കിളിനടുത്തേക്ക് നടന്നു.
അവന്റെ പേര് പോലും ചോദിക്കാൻ മറന്നു പോയ ഞാൻ പാടത്തുനിന്ന് അടിക്കുന്ന തണുത്ത കാറ്റിലും വിയർക്കുന്നുണ്ടായിരുന്നു.
ജയിക്കും എന്നുറപ്പുള്ള ഒരു യുദ്ധത്തിലാണ് അവൻ എന്നെനിക്കു തോന്നി.
തോൽക്കുമെന്ന് സമൂഹം പറയുമ്പോളും ജയിച്ചു കാണിക്കാൻ കഴിയും എന്ന ആത്മവിശ്വാസമായിരിക്കാം അവന്റെ കണ്ണുകളുടെ തിളക്കത്തിൽ ഞാൻ കണ്ടത്.
അവൻ ജയിക്കട്ടെ...ജയിച്ചുകൊണ്ടേ ഇരിക്കട്ടെ.
ജയിക്കും എന്നുറപ്പുള്ള ഒരു യുദ്ധത്തിലാണ് അവൻ എന്നെനിക്കു തോന്നി.
തോൽക്കുമെന്ന് സമൂഹം പറയുമ്പോളും ജയിച്ചു കാണിക്കാൻ കഴിയും എന്ന ആത്മവിശ്വാസമായിരിക്കാം അവന്റെ കണ്ണുകളുടെ തിളക്കത്തിൽ ഞാൻ കണ്ടത്.
അവൻ ജയിക്കട്ടെ...ജയിച്ചുകൊണ്ടേ ഇരിക്കട്ടെ.
:- വിവേക് വേണുഗോപാൽ

Superb narration....
ReplyDelete