Slider

(സ്വപ്നങ്ങൾ വില്കുന്നവർ). കഥ.

0

(സ്വപ്നങ്ങൾ വില്കുന്നവർ). കഥ.
പ്രവാസം ഒരു വേദനയാണ് നൊന്പരമാണ്
ഒടുങ്ങാത്ത സാന്പത്തികഭാരവും പേറി
ഇഷ്ടങ്ങളെ കണ്ണിരിലൊതിക്കി കാത്തിരിപ്പിനെ പഠിച്ചവർ.
കണ്ടുമുട്ടലുകൾക്ക് മാസങ്ങളും വർഷങ്ങളും തള്ളിനീക്കുന്പോൾ സ്വന്തം നാടും വീടും ഭാര്യയും മക്കളുമെല്ലാം തനിക്കായ് പ്രതീക്ഷയോടെ കാത്തിരിക്കുമെന്ന് മനസ്സിന്റെ നെരിപ്പോടിൽ കുറിച്ചിടുന്നവൻ. ആ ഓർമ്മകളിൽ സ്വയം ആശ്വസിക്കുന്നവൻ.
മഴയുടെ ചിലന്പൊച്ച കേൾക്കാനോ താളത്തിൽ പെയ്തിറങ്ങുന്ന മഴത്തുള്ളിയെ പ്രണയിച്ചു കൊതി തീരാത്തവൻ.
മിഴികളിൽ പച്ചപ്പിന്റെ ദ്യശ്യ ഭംഗികളില്ല.
നാടിന്റെ നിശബ്ദതയില്ല. ഒഴുകുന്ന അരുവിയുടെ സംഗീതമില്ലാ.
എങ്കിലും ഒരേ മുറിയിൽ പലദേശങ്ങളെ പല സംസ്കാരങ്ങളെ കോർത്തിണക്കുന്നവർ.
കയ്യിൽ കിട്ടുന്ന പണവുമായി ബാങ്കിന്റെ നീണ്ട നിരയിലേക്ക് പായുന്പോൾ ഒരു പുതു വസ്ത്രം വാങ്ങാനോ നല്ല ആഹാരം കഴിക്കാനോ അവൻ മിനക്കെടാറില്ല. കാരണം ഇവിടിത്തെ ഒരു രുപ നാട്ടിലെ പതിനെട്ടു രൂപയാ ആ പണം മാറ്റിവച്ചാൽ തന്റെ കുടുംബം കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ ജീവിയ്കും എന്നു കരുതി മനസ്സിന്റെ സ്വപ്നങ്ങളെ സ്വയം വില്കുന്നവൻ.
ആ പ്രവാസത്തിന്റെ ആദ്യനാളുകളിൽ സൗഹൃദത്തിന്റെ ഒരു ചങ്ങലതന്നെയുണ്ടായിരുന്നു എനിക്ക് അല്ല. ഞങ്ങൾക്ക്.
അതിൽ എറ്റവും പ്രീയപ്പെട്ടവൻ ഇസ്മായിൽ. സ്നേഹിക്കുന്നവർക്കുവേണ്ടി എന്നും അല്ലാഹുവിന്റെ മുന്പിൽ ഇരക്കുന്നവൻ. മുറതെറ്റാതെയുള്ള നിസ്കാരത്തിന്റെ ദിവ്യപ്രഭയിൽ തിളങ്ങുന്ന കണ്ണുകളുമായി ഒരു ചെറു മന്ദഹാസവുമായി. ചുണ്ടിൽ ഗസ്സലുകളുമായി എത്രയോ രാത്രികൾ
അവൻ ഞങ്ങൾക്കൊപ്പം.
ആദ്യമെത്തിയ നാളുകളിൽ തിളച്ചുമറിയുന്ന ആവേശമായിരുന്നു അവന്.
പണം സന്പാദിക്കണം നക്കാപിച്ച പലിശയ്കുവേണ്ടി ഉപ്പയുടെ കഴുത്തിനു പിടിച്ച വർക്കിയുടെ മുന്നിലേക്ക്. പണം എറിഞ്ഞു കൊടുക്കണം കടം കൊണ്ട് നിറംകെട്ടുപോയ ഉപ്പയുടെ മുഖത്തെ ചിരി വീണ്ടെടുക്കണം ചോർന്നൊലിക്കുന്ന വീടിന്റെ മച്ച് പുതുക്കിപണിയണം
പ്രഷറും ഷുഗറുമെല്ലാം ഒന്നിച്ചു തളർത്തിയ ഉമ്മയെ നല്ല ഡോക്ടറെ കാണിക്കണം ഹുക്ക് പോയ നിക്കറിൽ സേഫ്റ്റി പിൻ കുത്തി സ്കൂളിലേയ്കു പോകുന്ന മക്കൾക്ക് പുതിയ കുപ്പായം വാങ്ങിക്കണം.
പിന്നെ.
പിന്നെ കരകാണകടലിന്റെ അക്കരയിലേയ്ക് വീടിന്റെ പടികളിറങ്ങുന്പോൾ മുഷിഞ്ഞു പിന്ജിയ ധാവണിയുടുത്ത് അവന്റെ കൈവിരലുകളിൽ അമർത്തിപിടിച്ച്. കാതിലെ കമ്മലൂരി നൽകിയ അവന്റെ പ്രീയതമ സൈനുവിന് ഒരു പുതിയ കമ്മൽ.
എല്ലാ മോഹങ്ങളും വീണ്ടു ഓർത്തെടുത്ത് മൂന്നുമാസത്തെ ലീവിന് നാട്ടിലേയ്ക് തിരിയ്കുകയാണ് അവൻ. അതിന്റെ തിരക്കിലാണ് മറ്റുള്ളവരും. ......
സമദെ എടാ.... സമദെ (ബാപ്പുട്ടിക്കാ നീട്ടിവിളിച്ചു )
ഹോ ... എന്താ ഇക്കാ എന്താ കാര്യം ?
എടാ ഇസ്മായിലിന്റെ പാസ്പോർട്ട് എടുത്ത് പെട്ടിയിൽ വയ്ക്ക്. ഹിമാറെ.
ഹോ അതൊക്കെ ഇസ്മയിലു തന്നെ എടുത്തു വച്ചു ഇക്കാ. നിങ്ങടെ ഒരു കാര്യം ബല്ലാത്ത ഇടങ്ങേറുതന്നെ.
വെറുതെയല്ല. നസിമാത്ത വിളിക്കുമ്പോളൊക്കെ. നിങ്ങളിപ്പം വരണ്ടാ നിങ്ങളിപ്പം വരണ്ടാ എന്ന് പറയുന്നത്.
(
സമദിന്റെ ആ സംസാരം മുറിയിലാകെ ചിരിപടർത്തി ).
അല്ല ഇസ്മായിൽ നീ പുതിയ കുപ്പായമൊന്നും വാങ്ങിയില്ലെ. ?
ഹോ ഇല്ല ഇക്കാ ആ കാശിനു സൈനുവിന്. ഒരു സാരികൂടി വാങ്ങി ഓൾക്കും കുട്ടികൾക്കും വേണ്ടിയല്ലേ നമ്മൾ ഇവിടെ കഷ്ടപെടുന്നത്.
പിന്നെ പഴയ കുപ്പായത്തിന് കുഴപ്പമൊന്നുമില്ലല്ലോ. ?
എന്റെ ഇസ്മായിലെ അന്റെ ഒരു കാര്യം (ബാപ്പുട്ടിക്കാ പരിഭവത്തിൽ പറഞ്ഞു നിർത്തി. ).
അതെ അഷറഫ് കാറുമായി വന്നു ഇസ്മയിലെ നീ വണ്ടിയിൽ കയറ്.
( ഇസ്മായിൽ കാറിൽ കയറിയതും ബാപ്പുട്ടിക്കയുടെ കണ്ണു നിറഞ്ഞു)
അ‌ങ്ങനെ കണ്ണിരും സന്തോഷവും ഒക്കെയായ് ഇസ്മയിനെ യാത്രയാക്കിയശേഷം ഞങ്ങൾ മുറിയിലെത്തി.
അടുത്തമാസം എനിക്കും ലീവാണ് ഇസ്മയിലിനെ പോലെ ഞാനും സ്വപ്നം കണ്ടു തുടങ്ങി നാടിന്റെ പച്ചപ്പും മഴയുടെ സംഗീതവുമൊക്കെ.
ദിവസങ്ങൾ കടന്നുപോയി ഞാനും ഇന്നു യാത്ര തിരിക്കുകയാണ്. മുറിയിൽ വീണ്ടും പെട്ടികെട്ടുന്ന തിരക്കും ബാപ്പുട്ടിക്കയുടെ മുഴങ്ങുന്ന ശബ്ദവും.
സമദെ എടാ....സമദെ
ഹോ ഈ ഹലാക്ക് പിടിച്ച കാക്കാ വിളിച്ചുകൂവാൻ തുടങ്ങി. എന്താ ഇക്കാ എന്താ കാര്യം.
എടാ പഹയാ ഓന് ഇന്നാ ഫ്ളൈറ്റ് അല്ലാതെ നാളെയല്ല നീ ആ പെട്ടിയിലൊക്കെ പേരും അഡ്രസും എഴുത്.
ഹോ എന്റെ ഇക്കാ അതൊക്കെ സുബൈർ തന്നെ എഴുതി.
ആരു നാട്ടിൽപോകാൻ നിന്നാലും സമദെ എടാ സമദെ (ആ താത്തയുടെ ഒരു കഷ്ടകാലം )(സമദിന്റെ. ആ സംസാരം അന്നും മുറിയിൽ ചിരിപടർത്തി )
സുബൈറെ എടാ സുബൈറെ ( ബാപ്പുട്ടിക്ക. വീണ്ടും നീട്ടി വിളിച്ചു)
ദേ വീണ്ടും വിളിക്കുന്നു ഇങ്ങേർക്കു വല്ലോ അസുഖം ഉണ്ടോ ???
(സമദിന്റെ വാക്കുകൾ കൂട്ടചിരിയിലേക്കായി).
ബാപ്പുട്ടിക്കാ തുടർന്നു.
സുബൈറെ അഷറഫ് കാറുമായി എത്തി എന്നാ പിന്നെ വൈകെണ്ടാ. ആ പിന്നെ നാട്ടിൽ ചെന്നാൽ ഉടൻ നമ്മുടെ. ഇസ്മയിലിനെ കാണാൻ മറക്കല്ലെ
(ഓൻ പോയിട്ട് ഒരു മാസം തികയണു ഇതു വരെ ഒരു വിവരവും അറിഞ്ഞില്ല. )
അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞ് മൂന്ന് മാസത്തെ ലീവിന് ഞാനും യാത്ര തിരിച്ചു.
ആദ്യത്തെ ഒരാഴ്ചത്തെ തിരക്കുകൾ കാരണം ഇസ്മയിലിനെ കാണാൻ പോകാൻ എനിക്കു കഴിഞ്ഞില്ല. കുറെ അന്വേഷണങ്ങക്കൊടുവിൽ ഞാൻ അവനെ കാണുന്പോൾ അവൻ വളരെ ക്ഷീണിച്ചിരിക്കുന്നു അതിന്റെ കാരണവും ഞാൻ തിരക്കി.
ഇസ്മയിൽ നിനക്കെന്തുപറ്റി വീടിന്റെ പണി തീർക്കണം വർക്കിയുടെ മുഖത്തു പണം എറിഞ്ഞു കൊടുക്കണം. ഉപ്പയുടെ മുഖത്തെ ചിരി വീണ്ടെടുക്കണം. എന്നൊക്കെ പറഞ്ഞിട്ട് ? എന്താ നീ ദിവസക്കൂലികാർക്കൊപ്പം. എന്താടാ എന്താ പറ്റിയത്
എന്റെ ചോദ്യം മുഴുവിക്കു മുന്പ് എന്റെ തോളിലേയ്ക് ചേർന്നു. നിന്ന് അവൻ പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു.
അവന്റെ വിയർപ്പിന്റെ അദ്ധ്വാനത്തിന്റെ മുഴുവൻ സന്പാദ്യവും എടുത്ത്. അവന്റെ പ്രീയതമ സൈനു പോയി.
നാടിന്റെ ആഡംബരതയിൽ മുടിയിൽ കറുപ്പു പൂശി വിലകൂടിയ. ബൈക്കും ഇറുകിയ ജീൻസും ധരിച്ച ഏതോ ഒരു കപട സദാചാര പരിഷ്കാരിക്കൊപ്പം മൂന്ന് മക്കളെയും ഇസ്മയിലിനെയും തളർന്നു കിടക്കുന്ന ഉമ്മയെയും ഉപ്പയെയും ഉപേക്ഷിച്ച് അവൾ പോയി. ( ഇസ്മയിലിന്റെ വാക്കുകൾ ഇടറി)
സുബൈർ നിങ്ങൾ എന്നെ തിരക്കി ഇവിടെ എത്തിയല്ലോ സന്തോഷം. വെറും ആറു വർഷത്തെ നിങ്ങൾ കാണിച്ച സ്നേഹം പതിമൂന്നു വർഷം കൂടെ ഉണ്ടായിരുന്നവൾ കാണിച്ചില്ല.
ഇസ്മായിൽ ഇനി തിരിച്ച് ഗൾഫിലേയ്ക്ക് ??
ഇല്ല സുബൈർ അങ്ങോട്ടേയ്ക് ഇല്ല. !
(അൽപം ദൂരെയ്ക് വിരൽ ചൂണ്ടി ഇസ്മയിൽ തുടർന്നു) സുബൈർ നിങ്ങൾ ആ പഴയ ഇരുന്പു പാലം കണ്ടോ ?
മിം എന്താ ഇസ്മായിൽ.
കുട്ടിക്കാലത്ത് സ്കൂളിൽ പോകുന്പോൾ ആ പാലത്തിൽ കയറാൻ എനിയ്ക് പേടിയായിരുന്നു. ഞാൻ പേടിച്ചങ്ങനെ നിൽകുന്പോൾ ഉപ്പ. ഓടിവരും എന്റെ ഇസയെ ഞാൻ തോളിലിരുത്തി അക്കരെ കടത്താം എന്നും പറഞ്ഞ്.
അന്ന് ഉപ്പയുടെ തോളിൽ അള്ളി പിടിച്ച് ഇരിക്കുന്പോൾ ഒരു ധൈര്യമായിരുന്നു. ഇന്ന് ആ ധൈര്യം എനിയ്ക് ഇല്ല സുബൈർ.
കഴിഞ്ഞ ലിവിനു വന്നപ്പോൾ ഉമ്മയും സൈനുവും കുട്ടികളും വലിയ കരച്ചിലായിരുന്നു അന്ന് ഉപ്പ മാത്രം കരഞ്ഞില്ല അരകല്ലിട്ടിരിക്കുന്ന തറയുടെ ഓരത്ത് ചാഞ്ഞു നിൽക്കുന്ന തൈമാവിന്റെ പറ്റം ചേർന്നു നിന്ന ഉപ്പയുടെ കണ്ണുകൾ ഒരായിരം ചോദ്യങ്ങൾ എന്നോട് ചോദിക്കുന്നപോലെ തോന്നി
എന്റെ പൊന്നുമോൻ ഇസയെ ഇനി കാണുവാൻ ഉപ്പയ്ക് ആയൂസ് ഉണ്ടാവുമോ എന്ന്.
അന്നു ഞാൻ മനസ്സിൽ കുറിച്ചിരുന്നു സുബൈർ ഇനി ഗൾഫിലേയ്ക് ഇല്ലെന്ന് എന്റെ പ്രാണനായിരുന്നവൾ ഇനി എന്നേതേടി വരില്ല
എന്റെ കുഞ്ഞുമക്കൾക്ക് ഇനി ഞാൻ ഉപ്പ മാത്രമല്ല ഉമ്മയുമാകണം.
പിന്നെ എന്നെ തോളിലേറ്റി വളർത്തിയ ഉപ്പയേയും ഉമ്മയേയും നോക്കണം
അവരുടെ മിഴികളിൽ പ്രത്യശയുടെ നാളുകൾ വിടർത്തണം മരിക്കുന്നതുവരെ അവരെ അരികിൽ ചേർത്തു നിർത്തിആശ്വസിപ്പിക്കണം സ്നേഹത്തിന്റെ കരുതലിന്റെ നെടുവീർപ്പുകൾ കൊണ്ടു മൂടണം
നമുക്ക് മാത്രമേ അതിനു കഴിയു സുബൈർ കാരണം നമ്മൾ പ്രവാസികൾ സ്വപ്നങ്ങൾ വില്കുന്നവരല്ലെ . 

By
Anish Thomas

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo