ആത്മാവിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ആത്മാവിന്റെ ഘടന പ്രകാശമായതിനാൽ പ്രകാശത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് അറിയൽ അനിവാര്യമാണ്.
സുലൈമാൻ നബി(സോളമൻ ചക്രവർത്തി ) മഹാനായ ഒരു ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ സൈന്യത്തിൽ മനുഷ്യർ മാത്രമല്ല ഉണ്ടായിരുന്നത്. മൃഗങ്ങളും പക്ഷികളും ജിന്നുകളും അദ്ദേഹത്തിന്റെ സൈന്യത്തിലുണ്ടായിരുന്നു ഭൂമിയിലുള്ള സകല വസ്തുക്കളെയും ദൈവം അദ്ദേഹത്തിന് കീഴ്പെടുത്തിക്കൊടുത്തു. എല്ലാ ജീവജാലങ്ങളുടെയും ഭാഷകളും ദൈവം പഠിപ്പിച്ചു കൊടുത്തു.
അങ്ങിനെയിരിക്കെ തന്റെ സൈന്യത്തിലെ പക്ഷികളിൽ പെട്ട ഹുദ് ഹുദ് എന്ന പക്ഷി ഒരു വിവരം ചക്രവർത്തിയെ അറിയിക്കുകയുണ്ടായി.നാലായിരം മൈലുകൾക്കപ്പുറത്ത് ഒരു രാജ്യമുണ്ടെന്നും ആ രാജ്യത്ത് പ്രത്യേകതയുള്ള ഒരു സ്ത്രീയാണ് ഭരിക്കുന്നതെന്നും ആ സ്ത്രീക്ക് അതി മനോഹരങ്ങളായ രത്നങ്ങളാൽ നിർമ്മിച്ച ഒരു സിംഹാസനം ഉണ്ടെന്നും ആ പക്ഷി ചക്രവർത്തിയെ അറിയിച്ചു .ബൽക്കീസ് എന്നായിരുന്നു ആ രാജ്ഞിയുടെ പേര്.അങ്ങിനെ സന്ദേശങ്ങൾ വഴി ബൽക്കീസ് രാജ്ഞിയെ ചക്രവർത്തി പരിചയപ്പെടുകയും താൻ ദൈവത്തിന്റെ പ്രവാചകൻ കൂടിയാണെന്ന് അറിയിക്കുകയും ചെയ്തു.ഇതിനെ തുടർന്ന് പ്രവാചകനായ ചക്രവർത്തിയെ കാണാൻ ബൽക്കീസ് രാജ്ഞി തീരുമാനിച്ചു.അതിനു വേണ്ടി അവർ ഒരുങ്ങുകയും ചെയ്തു - ഈ വിവരം അറിഞ്ഞ ചക്രവർത്തി അടിയന്തിരമായി സഭ വിളിച്ചുകൂട്ടി. സഭയിൽ സൈന്യത്തിലെ വിവിധ വിഭാഗങ്ങളിലെ പ്രധിനിധികളും സമ്മേളിച്ചു. തന്റെ രാജ്യവും കൊട്ടാരവും സന്ദർശിക്കാൻ വരുന്ന മറ്റൊരു രാജ്യത്തെ ഭരണാധികാരിയെ എങ്ങിനെ സ്വീകരിക്കും എന്നതായിരുന്നു ചർച്ച. അവസാനം അമൂല്യമായ രത്നങ്ങളാൽ നിർമ്മിച്ചിട്ടുള്ള രാജ്ഞിയുടെ സിംഹാസനം ഇവിടെ എത്തിക്കാൻ തീരുമാനിച്ചു.അത് കണ്ട് രാജ്ഞി അത്ഭുതപരതന്ത്രയാവണം.കാരണം ബൽക്കീസ് രാജ്ഞിയാണ് മികച്ച ഭരണാധികാരി എന്ന ധാരണ രാജ്ഞിക്കുണ്ടായിരുന്നു
അങ്ങിനെയിരിക്കെ തന്റെ സൈന്യത്തിലെ പക്ഷികളിൽ പെട്ട ഹുദ് ഹുദ് എന്ന പക്ഷി ഒരു വിവരം ചക്രവർത്തിയെ അറിയിക്കുകയുണ്ടായി.നാലായിരം മൈലുകൾക്കപ്പുറത്ത് ഒരു രാജ്യമുണ്ടെന്നും ആ രാജ്യത്ത് പ്രത്യേകതയുള്ള ഒരു സ്ത്രീയാണ് ഭരിക്കുന്നതെന്നും ആ സ്ത്രീക്ക് അതി മനോഹരങ്ങളായ രത്നങ്ങളാൽ നിർമ്മിച്ച ഒരു സിംഹാസനം ഉണ്ടെന്നും ആ പക്ഷി ചക്രവർത്തിയെ അറിയിച്ചു .ബൽക്കീസ് എന്നായിരുന്നു ആ രാജ്ഞിയുടെ പേര്.അങ്ങിനെ സന്ദേശങ്ങൾ വഴി ബൽക്കീസ് രാജ്ഞിയെ ചക്രവർത്തി പരിചയപ്പെടുകയും താൻ ദൈവത്തിന്റെ പ്രവാചകൻ കൂടിയാണെന്ന് അറിയിക്കുകയും ചെയ്തു.ഇതിനെ തുടർന്ന് പ്രവാചകനായ ചക്രവർത്തിയെ കാണാൻ ബൽക്കീസ് രാജ്ഞി തീരുമാനിച്ചു.അതിനു വേണ്ടി അവർ ഒരുങ്ങുകയും ചെയ്തു - ഈ വിവരം അറിഞ്ഞ ചക്രവർത്തി അടിയന്തിരമായി സഭ വിളിച്ചുകൂട്ടി. സഭയിൽ സൈന്യത്തിലെ വിവിധ വിഭാഗങ്ങളിലെ പ്രധിനിധികളും സമ്മേളിച്ചു. തന്റെ രാജ്യവും കൊട്ടാരവും സന്ദർശിക്കാൻ വരുന്ന മറ്റൊരു രാജ്യത്തെ ഭരണാധികാരിയെ എങ്ങിനെ സ്വീകരിക്കും എന്നതായിരുന്നു ചർച്ച. അവസാനം അമൂല്യമായ രത്നങ്ങളാൽ നിർമ്മിച്ചിട്ടുള്ള രാജ്ഞിയുടെ സിംഹാസനം ഇവിടെ എത്തിക്കാൻ തീരുമാനിച്ചു.അത് കണ്ട് രാജ്ഞി അത്ഭുതപരതന്ത്രയാവണം.കാരണം ബൽക്കീസ് രാജ്ഞിയാണ് മികച്ച ഭരണാധികാരി എന്ന ധാരണ രാജ്ഞിക്കുണ്ടായിരുന്നു
പക്ഷെ സിംഹാസനം എങ്ങനെ വേഗത്തിൽ ഇവിടെ എത്തിക്കും എന്നതായിരുന്നു പിന്നത്തെ ചർച്ച.ജിന്ന് വർഗ്ഗത്തിലെ സൈന്യാധിപനായിരുന്ന ഇഫ്രീത് പറഞ്ഞത് ഞാൻ സഭ പിരിയുന്നതിന് മുമ്പ് കൊണ്ടു വരാം എന്നായിരുന്നു. പക്ഷേ അത് ചക്രവർത്തിക്ക് സ്വീകാര്യമായില്ല.കാരണം ബൽക്കീസ് രാജ്ഞി ഇപ്പോൾ ഇവിടെ എത്താറായിട്ടുണ്ടാകും അതുകൊണ്ട് തന്നെ വളരെ വേഗത്തിൽ സിംഹാസനം കൊണ്ട് വരണം .
മനുഷ്യനായ ആസഫ് എന്ന മഹാനായിരുന്നു ആ ദൗത്യം ഏറ്റെടുത്തത്. എപ്പോൾ കൊണ്ട് വരും എന്ന ചക്രവർത്തിയുടെ ചോദ്യത്തിന് ഒരു പ്രാവശ്യംകണ്ണിന്റെ ഇമവെട്ടിത്തുറക്കുന്നതിന് മുമ്പ് എന്ന് മറുപടി പറഞ്ഞ ആസഫ് ചക്രവർത്തി സമ്മതമാണെന്ന ആദ്യാക്ഷരം പറഞ്ഞു പൂർത്തിയാവുന്നതിന് മുമ്പേസിംഹാസനം അവിടെ ഹാജരാക്കപ്പെട്ടു കഴിഞ്ഞിരുന്നു.
മനുഷ്യനായ ആസഫ് എന്ന മഹാനായിരുന്നു ആ ദൗത്യം ഏറ്റെടുത്തത്. എപ്പോൾ കൊണ്ട് വരും എന്ന ചക്രവർത്തിയുടെ ചോദ്യത്തിന് ഒരു പ്രാവശ്യംകണ്ണിന്റെ ഇമവെട്ടിത്തുറക്കുന്നതിന് മുമ്പ് എന്ന് മറുപടി പറഞ്ഞ ആസഫ് ചക്രവർത്തി സമ്മതമാണെന്ന ആദ്യാക്ഷരം പറഞ്ഞു പൂർത്തിയാവുന്നതിന് മുമ്പേസിംഹാസനം അവിടെ ഹാജരാക്കപ്പെട്ടു കഴിഞ്ഞിരുന്നു.
ഞാൻ ഈ കഥ പറഞ്ഞു വന്നത് ആത്മാവിന്റെ ശക്തിയെ സൂചിപ്പിക്കാനാണ് ദിവ്യപ്രകാശത്തെ ശക്തിപ്പെടുത്തിയ ഒരാൾക്ക് ലഭിക്കുന്ന കഴിവിനെ കുറിച്ച ഒരു വിവരണം ഇതിൽ നിന്ന് മനസിലാക്കാവുന്നതാണ്.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക