റിട്ടയേഡ് അദ്ധ്യാപികയും എന്റെ അയൽവാസിയുമായ ഇന്ദിര ടീച്ചറുടെ രണ്ടാമത്തെ മകനാണ് അഭിഷേക്..
ചേട്ടൻ അരുൺ കെഎസ്ഇബിയിൽ വർക്ക് ചെയ്യുന്നു..ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം അമ്മയോടൊത്ത് താമസം..അഭിഷേക് കുട്ടിയായിരിക്കുമ്പോഴാണ് അച്ഛന്റെ മരണം..
പിന്നീട് വളരെ കഷ്ടപെട്ടാണ്
ടീച്ചർ അവരെ ഇന്നുകാണുന്ന നിലയിൽ എത്തിച്ചത്..
ടീച്ചർ അവരെ ഇന്നുകാണുന്ന നിലയിൽ എത്തിച്ചത്..
മുതിര്‍ന്നപ്പോൾ അഭിഷേകിന്റെ പല കാര്യങ്ങൾക്കും ഒരച്ഛന്റെ കൂടി സ്ഥാനത്ത് നിന്ന് എട്ട് വയസ്സിന് മൂത്തവനായ അരുണായിരുന്നു മുന്നിൽ..
കുവൈത്തിലേക്ക് നഴ്സായി(male nerse)ജോലി കിട്ടി വരാനുള്ള ലാസ്റ്റ് ഡയിറ്റും കഴിഞ്ഞ് പത്ത് നാളുകൂടി കഴിഞ്ഞായിരുന്നു ഏട്ത്തിയമ്മ സുരഭിയുടെ അനിയത്തി ശ്രുതിയുടെ കല്യാണം..
"അഭീ നിനക്ക് ഈ കല്യാണം കൂടിയിട്ട് പോയാൽ പോരെ"ന്ന് അമ്മയും ചേട്ടനും ഏട്ത്തിയമ്മയും എല്ലാം ചോദിച്ചാണ്..
"എനിക്കുള്ള ചിലവ് ഞാൻ പിന്നെ വാങ്ങിച്ചോളാം പോകതിരിക്കാൻ ആവാത്തൊണ്ടാണ്"എന്ന് അവൻ പറഞ്ഞപ്പോൾ പിന്നെ അവർക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല..
അഭിഷേകിനെ നാട്ടിൽനിന്നെ എനിക്ക് അറിയാം..
ഭാഗ്യത്തിന് ഇവിടെ വന്നപ്പോൾ താമസവും ഏകദേശം എന്റെ അടുത്ത് സാൽമിയ അമ്മാൻ സ്ട്രീറ്റിലായിരുന്നു...
ഭാഗ്യത്തിന് ഇവിടെ വന്നപ്പോൾ താമസവും ഏകദേശം എന്റെ അടുത്ത് സാൽമിയ അമ്മാൻ സ്ട്രീറ്റിലായിരുന്നു...
ഇടയ്ക്ക് ഒക്കെ ഞങ്ങൾ കാണുമായിരുന്നു..
"ഇക്കാ ഇവിടെ സബാ ഹോസ്പിറ്റലിലാണ് ജോലിട്ടോ"ഒരു ദിവസം കണ്ടപ്പോൾ അഭിഷേക് പറഞ്ഞപ്പോൾ എനിക്കും വളരെ സന്തോഷമായി..
"ഇക്കാ ഇവിടെ സബാ ഹോസ്പിറ്റലിലാണ് ജോലിട്ടോ"ഒരു ദിവസം കണ്ടപ്പോൾ അഭിഷേക് പറഞ്ഞപ്പോൾ എനിക്കും വളരെ സന്തോഷമായി..
സന്തോഷമുള്ള ഒരു മാസത്തിനു ശേഷം ഒരു ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് അവൻ നേരെ എന്നെ കാണാൻ വന്നു..
"എന്താണ് അഭീ വല്ലാണ്ടിരിക്കുന്നേ" അവന്റെ മുഖഭാവം കണ്ട് എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല...
"ഇക്കാ ഞാൻ പറഞ്ഞിരുന്നില്ല കൂടാൻ കഴിയാതെ പോയ ഏട്ത്തിയമ്മയുടെ അനിയത്തീടെ കല്യാണകാര്യം.
"അതെ എന്താ കാര്യം?"ഞാൻ ചോദിച്ചു
ആ കുട്ടിയുടെ ഭർത്താവ് ഒരു ബൈക്ക് ആക്സിലന്റില് മരിച്ചൂന്ന്.!!
ഏട്ടൻ വിളിച്ചിരുന്നു..
ഏട്ടൻ വിളിച്ചിരുന്നു..
അത് പറയുമ്പോൾ അവന്റെ കണ്ണ് കലങ്ങിയിരുന്നു..അവനെ ഒരുവിധം ആശ്വാസിപ്പിച്ച് പറഞ്ഞയച്ചെങ്കിലും എന്റെയുള്ളിലും ഒരു വേദന പടരുന്നുണ്ടായിരുന്നു...
രണ്ട് വർഷത്തിന് ശേഷം അഭിഷേക് നാട്ടിൽ പോയി വന്നപ്പോൾ കല്യാണകാര്യമാണ് ഞാൻ ആദ്യം ചോദിച്ചത്...ഞാൻ അവന് മുമ്പേ പോയി വന്നിരുന്നു..
"മൂന്ന് നാലെണ്ണം നോക്കി ഇക്കാ ജാതകം തന്നെ പ്രശ്നം പിന്നെ ചിലത് എനിക്കും ഇഷ്ടമായില്ല..
ഇനി അടുത്ത പ്രാവിശ്യം നോക്കാം"
അത് പറയുമ്പോൾ അവന്റെ സംസാരത്തിൽ നിരാശ നിഴലിച്ചിരുന്നു...
ഇനി അടുത്ത പ്രാവിശ്യം നോക്കാം"
അത് പറയുമ്പോൾ അവന്റെ സംസാരത്തിൽ നിരാശ നിഴലിച്ചിരുന്നു...
***************
ഈപ്രാവശ്യം അവൻ നാട്ടിൽ പോയപ്പഴാണ് അത് നടന്നത്..
ഈപ്രാവശ്യം അവൻ നാട്ടിൽ പോയപ്പഴാണ് അത് നടന്നത്..
നാട്ടിലെത്തി നാല് നാളുകൾക്ക് ശേഷം ഒരു ദിവസം കൂട്ടുകാരനോടെത്ത് ഒരു പെണ്ണ് കാണാൻ ഇറങ്ങുമ്പോഴാണ് അമ്മ പറഞ്ഞത്...
"പാവം ആ കുട്ടി നാല് വർഷത്തിന് ശേഷം എല്ലാവരും കൂടി അത്രയ്ക്ക് നിർബന്ധിച്ചിട്ടാണ് വീണ്ടും ഒരു കല്യാണത്തിന് സമ്മതിച്ചത്..."
"നാളെ നടക്കേണ്ട നിശ്ചയം മുടങ്ങീന്ന് പറഞ്ഞു സുരഭിയും ചേട്ടനും വിളിച്ചിരുന്നു..."
"അതിനൊക്കെ താലി വാഴുമോന്ന് ചോദിച്ച് പറഞ്ഞുവെച്ച പയ്യന്റെ ഏതോ അമ്മാവൻ ഉടക്കീന്ന്"
അമ്മ പറയുന്നത് ശ്രുതിയെ പറ്റിയാണെന്ന് അവന് മനസ്സിലായി..
ഒരു നിമിഷത്തെ മൗനത്തിന് ശേഷം അഭിഷേക് അമ്മയോട് ചോദിച്ചു..
"അമ്മേ ശ്രുതിയെ ഞാൻ വിവാഹം കഴിച്ചോട്ടെ?"
ഒറ്റപെടലിന്റെ വേദന അനുഭവിച്ചത് കൊണ്ടോ അവളോടുള്ള ഇഷ്ടം കൊണ്ടൊ എന്നറിയില്ല ടീച്ചർ അഭിഷേകിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്..
"ഞാൻ ഇതാ വന്നു നമുക്ക് ഒരിടം വരെ പോകണം എന്നാണ്..."!!
ദുഖത്തോടെ ഇരുന്നിരുന്നെങ്കിലും പറയാതെ ടീച്ചറും അഭിഷേകും വന്നപ്പോൾ അരുണിനും സുരഭിയ്ക്കും വീട്ടുകാർക്കും ആശ്ചര്യമായിരുന്നു...
അകത്ത് ഹാളിൽ കയറിയിരുന്ന ടീച്ചർ സുരഭിയോട് ശ്രുതിയെ വിളിക്കാൻ പറഞ്ഞു..
എന്താണ് നടക്കുന്നതെന്ന് ആർക്കും മനസ്സിലാവാതെ നിൽക്കുമ്പോൾ ശ്രുതി ടീച്ചറുടെ അടുത്തേക്ക് വന്നു..
ടീച്ചർ കുറച്ച് അഭിമാനത്തോടെ തന്നെ പറഞ്ഞു
"ഇവളെ എനിക്ക് വേണം എന്റെ അഭിമോന് പെണ്ണായിട്ട്.."
സന്തോഷം കൊണ്ട് എല്ലാവരുടെയും കണ്ണ് നിറയുമ്പോൾ അരുൺ അനിയനെ വിളിച്ച് പുറത്തേക്കിറങ്ങി അവനെ ചേര്‍ത്ത് നിർത്തികൊണ്ട് പറഞ്ഞു
"ദൈവം നിന്നെ അനുഗ്രഹിക്കും മോനെ"
"ദൈവം നിന്നെ അനുഗ്രഹിക്കും മോനെ"
ഇന്ന് അഭിഷേകും ശ്രുതിയും മകൻ ആരോമലും സന്തോഷത്തോടെ കുവൈത്തിലുണ്ട്..
എന്നും ഇതുപോലെ അവർ സന്തോഷമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
ശുഭം
സെമീർ അറക്കൽ കുവൈറ്റ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക