Slider

സുന്ദരി

0
Image may contain: 1 person, beard and closeup

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം എന്റെ വീടിനടുത്തായിരുന്നു അനിത ചേച്ചിയുടെ വീട് എന്നേക്കാൾ ഒരു പാട് വയസ്സിനു മൂത്തതായിരുന്നു ചേച്ചി അവർ അന്ന് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു
എന്റെ സ്ക്കൂളും ചേച്ചിയുടെ കോളേജും തൊട്ടടുത്തായിരുന്നു രാവിലെ ഞാൻ ചേച്ചിയോടൊപ്പമായിരുന്നു സ്ക്കൂളിൽ പോയിരുന്നത് രാവിലെ പുസ്തകവും ചോറ്റുപാത്രവുമായി ഞങ്ങൾ ഒരുമിച്ചിറങ്ങും
പല വലിപ്പത്തിൽ വളർന്നു നിൽക്കുന്ന ഞാവൽമരങ്ങൾ അതിരിട്ട ചെമ്മൺപാത കടന്നു ചെന്നാൽ നാലും കൂടിയ റോഡാണ് അവിടെ നിന്നു നോക്കിയാൽ എന്റെ സ്ക്കൂളായി റോഡ് മുറിച്ചു കടന്നു കുറച്ചു കൂടി പോണം ചേച്ചിയുടെ കൊളേജിലേക്ക്
രാവിലെ ഒരുങ്ങിയിറങ്ങാൻ ഒരുപാട് സമയം വേണമായിരുന്നു ചേച്ചിക്ക് ഞാനാ സമയം ചേച്ചിയുടെ വീട്ടു മുറ്റത്ത് ഉണ്ടയായി വിടർന്നു നിൽക്കുന്ന തെച്ചി പൂക്കളുടെ തേൻ കുടിക്കുന്നതിന്റെ തിരക്കിലായിരിക്കും
നീണ്ട മുടി മെടഞിട്ട് പച്ച പാവാടയും വെള്ള ജംബറും ധരിച്ചു മുടിയിൽ തൊടിയിൽ നിന്നും പറിചെടുത്ത തുളസ്സിയിലയും ചുടി വരുന്ന ചേച്ചി ഒരു സന്ദരിയായിരുന്നു
ടെക്സ്റ്റ് ബുക്കുകളും ചോറ്റുപാത്രവും മാറോടണക്കിപിടിച്ച് ചേച്ചി നടന്നു പോവുമ്പോൾ ചെമ്മൺപാതക്കപ്പുറത്ത് ഇടിഞ്ഞു പൊളിഞ്ഞു വിഴാറായ പഴയ അംഗണവാടി കെട്ടിടത്തിനു മുന്നിലെ സ്ഥിരം കാഴ്ച്ചക്കാരായ ചേട്ടൻമാർ വിസിലടിക്കുകയും ഉറക്കെ പാട്ടു പാടുകയും പതിവാണ്
അവിടെ എത്തിയാൽ ചേച്ചി നടത്തതിനു വേഗത കൂട്ടും
എന്തിനായിരിക്കും അവൻമ്മാർ ചേച്ചിയേ കാണുമ്പോൾ ചൂളമടിക്കുന്നത് എന്ന് ഞാൻ ആലോജിക്കാറുണ്ട് ദിവസവും കേൾക്കാറുള്ളത് കൊണ്ടായിരിക്കാം അവർ പാടുന്ന പാട് എനിക്ക് മനപാഠമായിരിക്കുന്നു
"സുന്ദരി നിന്റെ തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ തുളസി കതിരില ചൂടി......
അങ്ങനെയൊരു ദിവസം ഞങ്ങൾ സ്ക്കൂൾ വിട്ടു വരുന്ന വഴിയാണ് ഹരിയേട്ടനെ കാണുന്നത് ചുറ്റുപാടും ചുവന്ന പൂക്കൾ വീഴ്ത്തി പൂത്തു നിൽക്കുന്ന വാഗ മരത്തിനു ചുവട്ടിൽ ഹെർക്കുലിസ് സൈക്കളിനു മുകളിൽ ഒരു കാൽനിലത്തുക്കുത്തി അനിത ചേച്ചിയെ തന്നെ നോക്കി നിൽക്കുന്ന ഹരിയേട്ടൻ തിളങ്ങുന്ന കണ്ണുകളിൽ സ്നേഹമൊളിപ്പിച്ചു വെച്ച ആർദ്രമായൊരു നോട്ടം ഇത്രെയും സ്നേഹത്തോടെ ഒരാൾ മറ്റൊരാളെ നോക്കുന്നത് ഞാൻ ആദ്യമായി കാണുകയായിരുന്നു ..ഇതിനു മുൻപും ഞാൻ ഹരിയേട്ടനെ കണ്ടിട്ടുണ്ട് വായനശാല പരിസരത്തും സൈക്കിൾsയർ കത്തിച്ചു വെളിച്ചമുണ്ടാക്കി ചുവന്ന കൊടിയും പിടിച്ചു രാത്രിയിൽ വീടിനു മുന്നിലൂടെ പോകാറുള്ള പന്തം കൊളുത്തി ജാഥയുടെ മുന്നിലും "
ഹരിയേട്ടൻ ചേച്ചിയുടെ അടുത്ത് വന്നു എന്തോ പറഞ്ഞു അതിനു മറുപടി പറയാതെ ചേച്ചി എന്റെ കയ്യും പിടിച്ചു വേഗത്തിൽ നടന്നു നടത്തത്തിനിടയിൽ ഞാൻ ചേച്ചിയുടെ മുഖത്തേക്ക് പാളി നോക്കി വഴിയരികിലെ ചേട്ടമ്മാരുടെ പാട്ടുകേൾക്കുമ്പോഴുള്ള ഭാവമല്ലാ ഒരു ചിരി വിടരാൻ വെബി നിൽപുണ്ടായിരുന്നു ആ മുഖത്ത്
പിന്നിടൊരു ശനിയാഴ്ച്ച മദ്രസ വിട്ട് നാണുവാശാന്റെ വിടിനടുത്തുള്ള ഇടവഴിയിലൂടെ ഒറ്റക്ക് നടന്നു വരുമ്പോഴാണ് ഹരിയേട്ടൻ സൈക്കളിൽ പിറകെ വന്നത് എന്നെ സൈക്കിളിനു മുൻപിലെ തണ്ടിലിരുത്തി ചവിട്ടുന്നതിനിടയിലാണ് നാലാക്കി മടക്കിയ ഒരു വെള്ളക്കടലാസ് എന്റെ കയ്യിൽ തന്നത് ആരും കാണാതെ അനിതേച്ചിക്ക് കൊടുക്കാൻ കൂടെ നീല കവറിൽ പൊതിഞ്ഞ നാളി കേര പാലിന്റെ രുചിയുള്ള കുക്കിസ് മിട്ടായികളും
വിട്ടിലെത്തിയതും ഉമ്മ കാണാതെ വീടിന്റെ പിന്നാ ബുറത്ത് പോയി ഞാനാ കടലാസ്നിവർത്തി നോക്കി എന്തോ എനിക്കതു കണ്ടപ്പോൾ മലയാളം പദ്യം കാണാതെ പഠിക്കാതെ ക്ലാസിൽ വരണ്ടാ എന്ന് പറഞ്ഞു വിട്ട ഷില ടീച്ചറേയാണ് ഓർമ വന്നത്
വൈകിട്ട് അമ്പലകുളത്തിനപ്പുറത്തെ കുള കണ്ടത്തിൽ പുല്ല് തിന്നാൻ വിട്ട പശുക്കിടാവിനെ അഴിച്ചു കൊണ്ടുവരാൻ പോകുമ്പോഴാണ് ഞാനാ കത്ത് അനിതേച്ചിക്ക് കൊടുക്കുന്നത് കുറ്റിയിൽ നിന്നഴിച്ച പശുകിടാവിന്റെ കഴുത്തിലെ കയർ കുളത്തിനരികിൽ വളർന്നു നിൽക്കുന്ന കൈത ചെടികൾക്കരികിലെ പാറകല്ലിൽ തടഞ്ഞിട്ട ശേഷമാണ് ചേച്ചി ആ കടലാസ് തുറന്നു വായിക്കാൻ തുടങ്ങിയത്
ഞാനാന്നേരം നീല കടലാസ് പൊളിച്ച് കുക്കിസ്മിട്ടായി വായിലിട്ട് അലിയിക്കുന്ന തിരക്കിലായിരുന്നു ഇടയ്ക്ക് ചേച്ചിയുടെ മുഖത്തേക്ക് നോക്കിയപ്പോഴാണ് ഞാനാ കാഴ്ച്ച കണ്ടത് കുങ്കമപൂവ് പൊലെ ചുമന്ന മുഖവുമായി ചേച്ചി വെറുതെ ഇരുന്ന് ചിരിക്കുന്നു എനിക്ക് മലയാളം ടീച്ചറെ ഓർമ വരുത്തിയ ആ കടലാസ് എങ്ങനേയാണ് ചേച്ചിയെ ചിരിപ്പിച്ചത് എനിക്കൊന്നും മനസിലായില്ലാ
പിന്നിടുള്ള കാലങ്ങളിൽ എന്നിലുടെ കൈമാറിയ കടലാസു തുണ്ടുകൾക്കൊപ്പം തന്ന കുക്കിസിനും ചോക്ളയ്റ്റിനുമപ്പുറം പാടത്തിനപ്പുറത്തെ ദേവി ക്ഷേത്രത്തിലെ വെടിക്കൊട്ട് കാണാനും വായനശാലയിൽ കഥാപുസ്തകം വായിക്കാനുമെല്ലാം എന്നെ സൈക്കളിലിരുത്തി കൊണ്ടു പോകുന്ന ഹരിയേട്ടൻ അനിതേച്ചിയെ പോലെ എനിക്കും പ്രിയപെട്ടവനായിരുന്നു
ഒരു ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് അനിതേച്ചിയുടെ വീട്ടിലെക്ക് ചെല്ലുമ്പോഴാണ് പടിക്കൽ ഒരു വെളുത്ത അംബാസിഡർ കാറു നിൽക്കുന്നത് കണ്ടത്
പടി കടന്നു അകത്തേക്ക് ചെന്നപ്പോഴാണ് ഉമ്മാറത്ത് ഇരിക്കുന്നു മൂന്ന് പേർ അവരുടെ മുന്നിൽ ചില്ലു ഗ്ലാസിൽ മഞ്ഞ നിറത്തിൽ കലക്കിയ വെള്ളവും പാത്രത്തിൽ പുവ്വൻ പഴവും മിക്സ്ച്ചറും .
അടുത്ത വിട്ടിലെ പയ്യനാണ് ഒരു പഴം എനിക്ക് എടുത്തു തന്നു കൊണ്ട് ചേച്ചിയുടെ അച്ചൻ വിരുന്നുകാരോടായി പറഞ്ഞു
അനിതേച്ചിയെ കെട്ടാൻ വന്ന ആളാണ് മുന്നിലെ സോഫയിൽ ചാരിയിരിക്കുന്ന ആളെ ചൂണ്ടി അച്ചൻ എന്നോട് പറഞ്ഞു അപ്പോ ഹരിയേട്ടനോ ... പറയാൻ വന്നത് ഞാൻ പഴത്തോടൊപ്പം വിഴുങ്ങി
ഹരിയേട്ടനെ പോലെ ചുരുണ്ട മുടിയും കട്ടിമീശയും വെളുത്ത നിറവുമില്ലാത്ത , അൽപ്പം കഷണ്ടിയുള്ള ഇരുനിറത്തിൽ തടിച്ചു ഉയരം കുറഞ്ഞ അയാളെ എനികെന്തൊ ഇഷ്ട്ടമായില്ലാ
കല്ല്യാണം ഉറപ്പിച്ചതിനു ശേഷം ചേച്ചി പഠിപ്പുനിർത്തിയതോടെ പഴയതുപോലെ കാണാൻ കഴിയാറില്ലായിരുന്നു ഒരു ദിവസം കാലത്താണ് ചേച്ചി എന്നെ കാണാൻ വന്നത് കയ്യിൽ നാലായി മടക്കിയ ഒരു വെള്ളക്കടലാസ് ഉണ്ടായിരുന്നു ഹരിയേട്ടനു കൊടുക്കാൻ ''
എന്തോ പതിവില്ലാതെ ഞാനത് തുറന്നു നോക്കി
"എന്റെ വിവാഹം ഉറപ്പിച്ചു മറക്കണം എന്നെ ഞാൻ തന്ന കത്തുകളും സമ്മാനങ്ങളെല്ലാം നശിപ്പിക്കുക എന്റെ ഓർമകളൊഴികെ "
അനിത ചേച്ചിയുടെ വിവാഹ ദിവസം ഉറക്കെ പാട്ടുവെച്ച ബസ്സിൽ ചെറുക്കന്റ വീട്ടിലെക്ക് പോവുമ്പോൾ മൈതാനത്തിനപ്പുറത്ത് കാലമെത്തിയിട്ടും പൂക്കാതെ ഇലകൊഴിഞ്ഞു നിന്നിരുന്ന വാഗമരത്തിനു ചുവട്ടിൽ ചുവന കണ്ണുകളുമായി വിദുരതയിലേക്ക് നോക്കി നിൽക്കുന്ന ഹരിയേട്ടനെ കണ്ടു.
മുന്നിൽ പോകുന്ന അലങ്കരിച്ച കാറിനകത്തെ അനിതേച്ചിയുടെ മുഖം എനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല
കാലം തെറ്റി പെയ്തുകൊണ്ടിരുന്ന ചാറ്റൽ മഴ അനിത ചേച്ചിയുടെ കണ്ണിരായിരുന്നോ എന്തൊ ....
അറിയില്ലാ.....
Written by സുധീർ പി എസ് ആർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo