
"നാളെ തന്നെ അവൾക്കു ഒരു മറുപടി കൊടുക്കണം, അവൾ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു മറുപടി "
കോളേജിൽ കുട്ടികൾ ഒഴിഞ്ഞിരുന്നു, സമരം പടർത്തിയ തീജ്വാലയിൽ ക്ലാസ്സ് മുറികൾ കരിഞ്ഞു കിടന്നു. സൂവോളജി ലാബ് ന്റെ പിന്നിലെ, പൊളിഞ്ഞ പഴയ ലൈബ്രറി വിങ്ങിൽ ആയിരുന്നു അവർ..
സിഗരറ്റ് പുക വളയങ്ങൾ ആയി മേലേക്ക് ഊതി ആൽബിൻ ശ്രീദേവിനെ നോക്കി.. ഭിത്തിയിൽ പടർന്ന ആൽമരത്തിന്റെ തളിരിലകൾ നുള്ളി ശ്രീദേവ് ആലോചനയിൽ ആയിരുന്നു..
നിലത്തു കിടന്ന ഇഷ്ടികതുണ്ട് എടുത്തു 'അയ്യപ്പൻ ' ഭിത്തിയിൽ എഴുതി.
"സുസ്മിത. K. K. "
എന്നിട്ട് അതിനു മീതെ കാറിതുപ്പി.
"ശവം,, അവൾക്കു അറിയില്ല നീ ആരാണെന്നു, കോളേജ് ചെയർമാൻ ആണെന്ന് പോലും നോക്കാതെ, കോളേജ് ഫുൾ നോക്കി നിൽക്കെ.. നിന്നെ ഷൌട്ട് ചെയ്തു മുഖത്തു അടിക്കാൻ അവൾ ആരാണ്??
കോളേജ് അവളുടെ തന്തയുടെ ആണെന്ന് ആണോ അവളുടെ വിചാരം ""??
ആൽബിൻ ശ്രീയുടെ കവിളിൽ പിടിച്ചു തിരിച്ചു ..
"അല്ല അളിയാ, നീയെന്താ അവളെ ഒന്നും തിരിച്ചു ചെയ്യാതെ ഇരുന്നേ.?? "
"ഹ, അത് എങ്ങനെ ആണ് ആൽബീ.. അളിയന്റെ കിളി പോയില്ലേ,, അളിയൻ ഫുൾ ബ്ലാങ്ക് ആയി പോയി. ആ ടൈം..,
ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അടിയല്ലേ..
ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അടിയല്ലേ..
അളിയൻ ബോധം വന്നപ്പോൾ ലവൾ പോയി. ""
""അയ്യപ്പാ.. വേണ്ട. എത്ര അടി കൊണ്ടു എത്ര അടി കൊടുത്തു ഉള്ളവർ ആണ് നമ്മൾ?? ""
"ആൽബി ഇത് അങ്ങനെ ആണോ??
ഒരു നരുന്തു, പീക്കിരി പെണ്ണ്, അതും ഡിഗ്രി സെക്കന്റ് ഇയർ. അവളുടെ "നൂഡിൽസ് "പോലെ ഇരിക്കുന്ന കൈ കൊണ്ടു ഇവനെ തല്ലുംമെന്നു ആരെങ്കിലും ഓർത്തോ ""??
ആ ഓർമയിൽ ശ്രീദേവ് തല ഒന്നു കുടഞ്ഞു..
ആൽമരത്തിന്റെ തടിച്ച ഒരു വേരു അവൻ വലിച്ചു എടുത്തു. ചുമരിൽ കൂടെ നീളത്തിൽ പായൽ അടർത്തി അത് തെറിച്ചു വന്നു.
ആൽമരത്തിന്റെ തടിച്ച ഒരു വേരു അവൻ വലിച്ചു എടുത്തു. ചുമരിൽ കൂടെ നീളത്തിൽ പായൽ അടർത്തി അത് തെറിച്ചു വന്നു.
"ഞങ്ങൾ പഠിക്കാൻ ആണ് വരുന്നത്,
എവിടെയോ രണ്ടു പേര് കള്ളു കുടിച്ചു തമ്മിൽ തല്ലി, ഒരുത്തൻ ചത്തു.. അവൻ പാർട്ടിയിൽ ഉണ്ടായിരുന്നു എന്നത് കൊണ്ട് നിങ്ങൾ അവനെ രക്തസാക്ഷി ആക്കി..
എവിടെയോ രണ്ടു പേര് കള്ളു കുടിച്ചു തമ്മിൽ തല്ലി, ഒരുത്തൻ ചത്തു.. അവൻ പാർട്ടിയിൽ ഉണ്ടായിരുന്നു എന്നത് കൊണ്ട് നിങ്ങൾ അവനെ രക്തസാക്ഷി ആക്കി..
എന്നിട്ട് ബക്കറ്റ് പിരിവ് വേറെ അവന്റെ കുടുംബത്തിനു, അതോ നേതാവിന്റെ വീട്ടിലേക്കോ??
ഇന്ന് മൂന്നു ദിവസം ആയി നിങ്ങളുടെ സമരം. അതും എക്സാം അടുത്ത ഈ ടൈം എന്തോന്നാ നേതാവേ ഇത്.. കോളേജ് ആണോ അതോ നിങ്ങളുടെ രാഷ്ട്രീയ പഠനശാലയോ?? ""
അവളുടെ ചോദ്യങ്ങൾ ഇപ്പോളും ചെവിയിൽ മുഴുവൻ മുഴങ്ങുന്നത് അവൻ അറിഞ്ഞു.
"നിങ്ങൾക്ക് ഒക്കെ എന്തും ആവാം. ഇവിടെ നിന്നും കോഴ്സ് തീരാതെ ഇറങ്ങി പോയാലും ഏതെങ്കിലും M.L.A.യുടെയോ മന്ത്രിയുടെ കൂടെയോ നിങ്ങൾക്ക് അത്താഴം റെഡി ആണ്..
ചിലപ്പോൾ നാളെ നിങ്ങൾ തന്നെ അതൊക്കെ ആവും ചിലപ്പോൾ.
പക്ഷെ ഞങ്ങളൊക്കെ???
ഒരു ഡിഗ്രി, ഒരു പിജി എന്തെങ്കിലും പഠിച്ചു ഇവിടെ നിന്നും ഇറങ്ങിയിട്ട് വേണം ഞങ്ങളുടെ മുന്നിൽ ഒരു വഴി കാണാൻ..
പ്ലീസ് അത് മുടക്കല്ലേ സഖാവേ ""
പ്ലീസ് അത് മുടക്കല്ലേ സഖാവേ ""
എന്തൊക്കെയോ പറഞ്ഞു താനും, അവളും കൂട്ടുകാരികളും ക്ലാസ്സിൽ നിന്നും ഇറങ്ങില്ല ന്ന് പറഞ്ഞപ്പോൾ ആണ് കയ്യിൽ പിടിച്ചു വലിച്ചു പുറത്ത് കൊണ്ട് വന്നത്
നടപ്പാതയുടെ അരികിൽ കുട നിവർത്തി നിൽക്കുന്ന കാറ്റാടി മരങ്ങളുടെ ചുവട്ടിൽ അവളെ തള്ളി.. അപ്പോൾ അവളെ വിളിച്ചത് "ബാസ്റ്റാർട് "എന്നോ
"വേശ്യയുടെ മോളെ "ന്നോ ഓർമ ഇല്ല
അതിനു അവളുടെ മറുപടി..
"വേശ്യയുടെ മോളെ "ന്നോ ഓർമ ഇല്ല
അതിനു അവളുടെ മറുപടി..
ശ്രീദേവ് കവിളിൽ തഴുകി. നഖം കൊണ്ട് നീറുന്ന മൂന്നു വിരൽ പാടുകൾ..
വെട്ടി തിരിഞ്ഞു പോയ അവളുടെ കോലന് മുടിയും, ജീൻസ് പിറകെ തുളുമ്പി ഉലയുന്ന പുറകു വശവും കണ്ടാണ് അയ്യപ്പൻ "കുതിര "എന്ന് പറഞ്ഞത്.
"അളിയാ നീ എന്ത് പിണ്ണാക്ക് ആണ് ആലോചിച്ചു കൂട്ടുന്നെ... വല്ലതും പറ നീ.. ""
,
"ഒന്നും പറയാൻ ഇല്ല അയ്യപ്പാ, പ്രവൃത്തി മാത്രം ഉള്ളു ബാക്കി.. "
,
"ഒന്നും പറയാൻ ഇല്ല അയ്യപ്പാ, പ്രവൃത്തി മാത്രം ഉള്ളു ബാക്കി.. "
ശ്രീദേവ് സിഗരറ്റ് വലിച്ചു മുകളിലേക്ക് എറിഞ്ഞു.
അയ്യപ്പനും ആൽബീനും ചിരിച്ചു.
"സുസ്മിതെ.നീ തീർന്നു മോളെ. നീ തീർന്നു. ""
_____________
രാവിലെ അമ്പലത്തിൽ നിന്നും ശിവസ്തുതികൾ ഒഴുകി വരുന്നുണ്ടായിരുന്നു. വയലുകൾക്ക് ആഭിമുഖം കിഴക്കോട്ടു തിരിഞ്ഞു തേവർ ഗ്രാമം നോക്കി ഇരുന്നു.
_____________
രാവിലെ അമ്പലത്തിൽ നിന്നും ശിവസ്തുതികൾ ഒഴുകി വരുന്നുണ്ടായിരുന്നു. വയലുകൾക്ക് ആഭിമുഖം കിഴക്കോട്ടു തിരിഞ്ഞു തേവർ ഗ്രാമം നോക്കി ഇരുന്നു.
അരയാൽത്തറ കഴിഞ്ഞുള്ള ചെറിയ മണ്ണ് വഴിയിൽ ഇരു വശം നിറയെ മഞ്ഞ കോളാമ്പി പൂക്കൾ ആയിരുന്നു. വേലിക്കെട്ടുകളിൽ പടർന്നു ശംഖുപുഷ്പങ്ങൾ വാലിട്ട് കണ്ണെഴുതി ശ്രീയെ നോക്കി.
ഒന്ന് രണ്ടു പേരോട് വഴി ചോദിച്ചു ശ്രീ അവിടെ എത്തുവാന്. ജീൻസ് ഇട്ടു കോലന്മുടി ഇളക്കി പോയ കുതിര യുടെ വീട് ഇവിടെ എന്നത് അവനു അത്ഭുതം തോന്നി.
തലേന്ന് പെയ്ത മഴയുടെ ഈറൻ തുള്ളികൾ വള്ളികളിൽ മിഴിനീർമുത്ത് പോലെ തൂങ്ങി കിടന്നു.
തലേന്ന് പെയ്ത മഴയുടെ ഈറൻ തുള്ളികൾ വള്ളികളിൽ മിഴിനീർമുത്ത് പോലെ തൂങ്ങി കിടന്നു.
ബാല്യത്തിൽ എന്ന് പോലെ ശ്രീ അതൊന്നു പൊട്ടിച്ചു കണ്ണിൽ ചേർത്തു. തേൻ പോലെ കൊഴുത്ത, തണുത്ത വെള്ളം കണ്ണിൽ കുളിരു പടർത്തിയപ്പോൾ ശ്രീക്ക് ചിരി വന്നു..
പച്ചപായൽ പടർന്ന ഒതുക്കുകല്ലുകൾ കേറി ചെല്ലുന്ന വലിയ മുറ്റം നിറയെ രാജമല്ലിയും, വെളുത്ത മന്ദാരവും, ചെമ്പരത്തിക്കാടുകളും പൂത്തു നിന്നു.
ഗന്ധരാജന്റെയും, ചെമ്പകത്തിന്റെയും, പവിഴമല്ലിയുടെയും മദിപ്പിക്കുന്ന സുഗന്ധം ഉണ്ടായിരുന്നു പുലർകാലത്തെ തണുത്ത വായുവിൽ.
മുറ്റം കടന്നു ശ്രീ ചെല്ലുമ്പോൾ സിമന്റ് ഇട്ട വരാന്തയിൽ ഇരുന്നു പത്രം നോക്കി ഇരുന്ന സ്ത്രീ തല ഉയർത്തി..
"ആരാണ്.. വരു.. എന്താണ് ""
"ഞാൻ ശ്രീദേവ്, സുസ്മിതയുടെ കോളേജിൽ നിന്നാണ്. "
ഇത്തവണ സ്ത്രീ വിടർന്നു ചിരിച്ചു.
"ഓഹ് കുട്ടിനേതാവ് ല്ലേ. വാ . വാ.. "
അവർ പത്രം മടക്കി മുട്ട് കാലിൽ കൈ കുത്തി നിവർന്നു .
"നടുവേദന ഉണ്ട് മോനെ. ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ ഒരു പിടിത്തം ആണ് പിറകിൽ
മോൻ വാ അവൾ അടുക്കളയിൽ ആണ്, ഞാൻ വിളിക്കാം "
മോൻ വാ അവൾ അടുക്കളയിൽ ആണ്, ഞാൻ വിളിക്കാം "
പടി കയറുമ്പോൾ ശ്രീ അവരുടെ കൈ പിടിച്ചു. അവർ ശ്രീയെ നന്ദിയോടെ നോക്കി.
"മോളെ സ്മിതേ. നിനക്ക് ഒരു വിരുന്നുകാരൻ ഉണ്ട് "
കോലായിൽ കിടന്ന കസേര നിറം മങ്ങിയ കോട്ടണ് സാരിയുടെ മുന്താണി കൊണ്ടു തുടച്ചു അവർ ശ്രീ യുടെ നേരെ നീക്കി..
ഇരുന്നിട്ട് ശ്രീ ചുറ്റും നോക്കി, തേക്കാതെ വെട്ടുകല്ല് ചെത്തി പോളിഷ് ചെയ്തു വൈറ്റ് മാർക്ക് ഇട്ടു പണിത പൂമുഖഭിത്തിയിൽ നിറയെ മാർക്സും, ഏഗൽസും, സ്റ്റാലിനും, E. M. S. ഉം A. K. G യും ആയിരുന്നു.
ഒരു വശത്തു ക്രൂശിത രൂപവും, അതിനു ചേർന്ന് ജടഭസ്മധാരിയും, ചോറ്റാനിക്കര ഭഗവതിയും പുഞ്ചിരി പൊഴിച്ചു നിന്നു..
"എന്താണ് നേതാവ് ഈ വഴി. "?
ശ്രീ ശബ്ദം കേട്ടു അവിടെ നോക്കി, അയഞ ഒരു കോട്ട ചുരിദാർ ഇട്ടു മുടി മേലെ ഉയർത്തി കെട്ടി സുസ്മിത.
കയ്യിൽ മിക്സിയുടെ ജാറിൽ ചുവന്ന ചമ്മന്തി. ശ്രീയുടെ നോട്ടം കണ്ടു അവൾ അത് പിറകിൽ മാറ്റി ചമ്മലോട് കൂടി.
കയ്യിൽ മിക്സിയുടെ ജാറിൽ ചുവന്ന ചമ്മന്തി. ശ്രീയുടെ നോട്ടം കണ്ടു അവൾ അത് പിറകിൽ മാറ്റി ചമ്മലോട് കൂടി.
"ഞാൻ ദോശയ്ക്ക് ചമ്മന്തി അരച്ച് നിന്നപ്പോ ആണ് അമ്മ പറഞ്ഞെ അതാണ് "
ആ ചമ്മിയ ചിരിക്ക് ഭിത്തിയിലെ ദേവിയുടെ ചിരിയുടെ ഛയ തോന്നി ശ്രീക്കു.
"ന്തായാലും വന്നത് നന്നായി, തല്ലു തിരിച്ചു തരണം എന്ന് ആണെങ്കിൽ ഇവിടെ ആരും കാണില്ലല്ലോ "
"അല്ല സുസ്മിത, വെളിച്ചത്ത് കിട്ടിയത് ഇരുട്ടിൽ തിരിച്ചു കൊടുക്കുന്ന രാഷ്ട്രീയം ഞാൻ പഠിച്ചിട്ടില്ല.
ഇതു വരെ, ഇയാൾക്ക് ഉള്ളത് ഇയാൾക്ക് കിട്ടും . എല്ലാവരും കാണാൻ പാകത്തിന് "
ഇതു വരെ, ഇയാൾക്ക് ഉള്ളത് ഇയാൾക്ക് കിട്ടും . എല്ലാവരും കാണാൻ പാകത്തിന് "
"ഇവൾ ഇന്നലെ വന്നപ്പോൾ പറഞ്ഞു ഒക്കെ, ദേ മോനെ ഇതു പിടിക്കു. "
തൂവെള്ള കപ്പിൽ നിറയെ പാൽ ഒഴിച്ച് കുറുകിയ ചായ ശ്രീയുടെ നേരെ നീട്ടി സുസ്മിതയുടെ അമ്മ.
"അപ്പോൾ തന്നെ ഞാൻ ഇവളെ കൊറേ വഴക്ക് പറഞ്ഞു, തല്ലാൻ പറ്റുമോ പോത്തു പോലെ വളർന്നു, അല്ലെ പുളിവാർ വെട്ടി ഞാൻ പുറത്തു അടിച്ചേനെ.
ആൺകുട്ടികളെ കൈ നീട്ടി അടിക്കാൻ നിക്കുന്നു "
ആൺകുട്ടികളെ കൈ നീട്ടി അടിക്കാൻ നിക്കുന്നു "
"അത് സാരമില്ല അമ്മേ, ഞാൻ വഴക്കിനു വന്നത് അല്ല, ഇന്നലെ നടന്ന ഒക്കെ അച്ഛൻ അറിഞ്ഞു വീട്ടിൽ, അപ്പോൾ തന്നെ ഇവിടെ വന്നു നിങ്ങളുടെ മുന്നിൽ മാപ്പ് പറയാൻ പറഞ്ഞു അച്ഛൻ .
പിന്നെ രാത്രി പരിചയം ഇല്ലാത്ത ഇടം ആയത് കൊണ്ട് രാവിലെ പോന്നു ""
പിന്നെ രാത്രി പരിചയം ഇല്ലാത്ത ഇടം ആയത് കൊണ്ട് രാവിലെ പോന്നു ""
സുസ്മിതയുടെ മുഖം വിടർന്നു.
"മാപ്പ്.. എന്നോട് ഹൈ.. എങ്കിൽ വേഗം പറഞ്ഞോ.. "
"കേറിപോടീ കഴുതേ, അവളുടെ ഒരു കിന്നാരം "
അമ്മ കൈ ഉയർത്തിയപ്പോൾ സുസ്മിത ചാടി അകത്തു കേറി.
"മോൻ ഒന്നും മനസ്സിൽ വയ്ക്കരുത്, ഒരു കഥ ഇല്ലാത്ത പെണ്ണാ, അറിയാതെ മോൻ അങ്ങനെ പറഞ്ഞപ്പോൾ.
മോൻ പറഞ്ഞ രണ്ടും ശെരി ആണ്. അവൾക്കു അപ്പൻ ഇല്ല . ഞാൻ ആണെങ്കിൽ... "
മോൻ പറഞ്ഞ രണ്ടും ശെരി ആണ്. അവൾക്കു അപ്പൻ ഇല്ല . ഞാൻ ആണെങ്കിൽ... "
അമ്മയുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി അടർന്നു.
"സാരമില്ല അമ്മേ, അച്ഛൻ ഒക്കെ പറഞ്ഞു, കുര്യൻ സഖാവിന്റെയും ദേവകി തമ്പുരാട്ടിയുടെയും കഥ ഉൾപ്പെടെ "
അവരുടെ മുഖത്തു അത്ഭുതം വിടർന്നു.
"അച്ഛൻ?? ""
"മധുസൂദനൻ നായർ. നിങ്ങളുടെ പഴയ സഖാവ് മധു. "
അമ്മയുടെ മുഖം ഹർഷ,തിശയത്താൽ വിടരുന്നതു ശ്രീ കണ്ടു.
ഓർമ്മകൾ തന്റെ വേലിയേറ്റത്തിൽ കുതിർന്ന പോലെ അവർ ശ്രീയെ അടിമുടി നോക്കി. പിന്നെ വന്നു അവനെ ചേർത്ത് പിടിച്ചു.
ഓർമ്മകൾ തന്റെ വേലിയേറ്റത്തിൽ കുതിർന്ന പോലെ അവർ ശ്രീയെ അടിമുടി നോക്കി. പിന്നെ വന്നു അവനെ ചേർത്ത് പിടിച്ചു.
"അച്ഛൻ ഒക്കെ പറഞ്ഞു. ഞാനാ തെറ്റുകാരൻ,
തങ്കമണിയിലെ പോലീസ് വേട്ട കഴിഞ്ഞു അമ്മ, അച്ഛൻ ഇല്ലാത്ത ഒരു കുഞ്ഞിനെ പ്രസവിച്ചതും, വീട്ടുകാർ പുറത്ത് ആക്കിയതും, സഖാവ് അമ്മയെ വിവാഹം കഴിച്ചതും ഒക്കെ അച്ഛൻ പറഞ്ഞു..
തങ്കമണിയിലെ പോലീസ് വേട്ട കഴിഞ്ഞു അമ്മ, അച്ഛൻ ഇല്ലാത്ത ഒരു കുഞ്ഞിനെ പ്രസവിച്ചതും, വീട്ടുകാർ പുറത്ത് ആക്കിയതും, സഖാവ് അമ്മയെ വിവാഹം കഴിച്ചതും ഒക്കെ അച്ഛൻ പറഞ്ഞു..
നിങ്ങളുടെ മകളെ ഞാൻ ഒരിക്കലും അങ്ങനെ പറയാൻ പാടില്ല.
നിങ്ങൾ ഒക്കെ അനുഭവിച്ച സഹന സമരങ്ങളുടെ ഒരംശം പോലും ഞങ്ങൾ അനുഭവിച്ചിട്ടില്ല..
നിങ്ങൾ ഒക്കെ അനുഭവിച്ച സഹന സമരങ്ങളുടെ ഒരംശം പോലും ഞങ്ങൾ അനുഭവിച്ചിട്ടില്ല..
നിങ്ങൾ ഒക്കെ ഞങ്ങൾക്ക് മീതെ ഇങ്ങനെ പല ഇടങ്ങളിൽ ചിതറി കിടന്നു പരത്തുന്ന തണലിനു താഴെ ഞങ്ങൾ ഒക്കെ വെറുതെ നെഗളിക്കുവാ. സഖാവ് എന്ന് പറഞ്ഞു ""
വെറുതെ ഓരോ നാടകം. സുസ്മിത അല്ല വേറെ ആരായാലും ഞാൻ ചെയ്തത് തെറ്റാ ""
,വാതിൽ പിന്നിൽ നിൽക്കുന്ന സുസ്മിതയെ നോക്കി ശ്രീ
,വാതിൽ പിന്നിൽ നിൽക്കുന്ന സുസ്മിതയെ നോക്കി ശ്രീ
"വരണം കോളേജിൽ, ഒന്നും ഉണ്ടാവില്ല, നിനക്ക് ട്യൂഷൻ കുട്ടികൾ വരാൻ ആയില്ലേ ഞാൻ അതാണ് രാവിലെ വന്നത്. "
"ട്യൂഷൻ?? ""
"ഉം ഒക്കെ അന്വേഷിച്ചു ഇന്നലെ തന്നെ, നടക്കട്ടെ. തല ഉയർത്തി നിവർന്നു തന്നെ ക്ലാസ്സിൽ പോരെ "
സുസ്മിത നിറഞ്ഞു ചിരിച്ചു. ഭംഗിയായി.
"പിന്നെ അമ്മേ.. അച്ഛൻ ഒരു കാര്യം കൂടി പറഞ്ഞു. "
ശ്രീ അടുത്ത് ചെന്ന് അമ്മയുടെ കൈ രണ്ടും കവർന്നു.
"സുസ്മിത അമ്മയുടെ മോൾ ആണെന്ന് അറിഞ്ഞപ്പോൾ, അച്ഛൻ ആദ്യം പറഞ്ഞത് ഒന്ന് കൂടി ഉറപ്പിച്ചു. "
"എന്ത് "?
സുസ്മിത വീണ്ടും പുറത്ത് വന്നു. അമ്മയുടെ കണ്ണിലും ആ ചോദ്യം ഉണ്ടായിരുന്നു.
"എന്നെ ഇവൾ അടിച്ചു എന്ന് അറിഞ്ഞു അച്ഛൻ ആദ്യം പറഞ്ഞത് ഇവൾ ആൾ കൊള്ളാം എന്നാ. എന്നെ പോലെ ഒരാളെ പരസ്യം ആയി അടിക്കാൻ നല്ല തന്റേടം വേണം എന്ന്. "
ഒന്ന് നിർത്തി സുസ്മിതയുടെ മുഖം നോക്കി ആണ് ശ്രീ തുടർന്നതു..
"എന്റെ ഒപ്പം ലൈഫിൽ വേണ്ടത് ഇവളെ പോലെ ഒരാൾ ആണെന്ന് "
സുസ്മിത കണ്ണ് മിഴിച്ചു അവനെ നോക്കി.
"മോൻ പറയുന്നത്... "
അമ്മ ആശങ്കയോടെ ശ്രീയെ നോക്കി..
"അമ്മേ.. സുസ്മിത അമ്മയുടെ മോൾ ആണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ ഉറപ്പിച്ചു പറഞ്ഞു.. എന്നെ തല്ലിയ ഇവളെ കല്യാണം കഴിച്ചു വീട്ടിൽ കൊണ്ടു വന്നു സ്നേഹിച്ചു പ്രതികാരം ചെയ്യാൻ.. ""
"അയ്യടാ മോനെ.. കെട്ടി വീട്ടിൽ കൊണ്ടു പോയി എന്നെ ഡെയിലി കുനിച്ചു നിർത്തി ഇടിക്കാൻ ഉള്ള സൈക്കിളോടിക്കൽ മൂവ്. മോനെ വേറെ ആളെ നോക്ക്. എന്നെ കിട്ടില്ല
"
"
"അതേടി കുറുമ്പി . നിന്നെ എന്ത് ചെയ്യണം ന്ന് ഇവർ കാർന്നോന്മാർ തീരുമാനം എടുത്തോളും. നീ കോളേജിൽ വാ രണ്ടു കൊല്ലം കൂടെ ഉണ്ട്. നമുക്ക് "
ശ്രീ വൈരം തിളങ്ങുന്ന സുസ്മിതയുടെ കണ്ണിൽ നോക്കി.
"നീ വേണം ന്റെ കൂടെ പൂവാകചോട്ടിൽ ഇരുന്നു കഥ പറയാനും, സ്വപ്നം കാണാനും ഇങ്കിലാബു വിളിക്കാനും.. ഞാൻ പോട്ടെ.. കോളേജിൽ വരണം ഞാൻ കാത്തിരിക്കുമവിടെ "
"പോട്ടെ അമ്മേ അച്ഛൻ അമ്മയെ കാണാൻ വരും കേട്ടോ "
സുസ്മിതയെ നോക്കി തലയാട്ടി യാത്ര ചോദിച്ചു ശ്രീദേവ് നിറഞ്ഞ ചിരിയോടെ ഇറങ്ങി നടന്നു.
അമ്മയുടെ തോളിൽ താടി അമർത്തി സുസ്മിത അവനെ നോക്കി കൈ വീശി . നിറയെ പൂത്ത ചെമ്പരത്തിക്കാടിന് അപ്പുറം അവന്റെ രൂപം മറയുന്ന വരെ...
അമ്മയുടെ തോളിൽ താടി അമർത്തി സുസ്മിത അവനെ നോക്കി കൈ വീശി . നിറയെ പൂത്ത ചെമ്പരത്തിക്കാടിന് അപ്പുറം അവന്റെ രൂപം മറയുന്ന വരെ...
----വരുൺ ----
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക