
പണ്ടൊക്കെ രാത്രി ഭക്ഷണം നേരത്തെ കഴിക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു എനിക്ക് ..
രാത്രിയിൽ നേരത്തെ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്ന വിജയൻ വൈദ്യരുടെ ഉപദേഷം കേട്ടിട്ടൊന്നുമല്ലാ അത് ...
പിന്നെ എന്താണ് കാരണം എന്നാൽ.... പണ്ട് തൊട്ടേ പഠിക്കാനുള്ള പുസ്തകം തുറന്നാൽ അപ്പൊ എനിക്ക് ഉറക്കം വരും ....
പുസ്തകം തുറന്നു വച്ച് ഞാനിങ്ങനെ ഉറക്കം തൂങ്ങുന്നത് കാണുമ്പോൾ അകത്ത് നിസ്ക്കാര പായയിൽ ഇരുന്ന് ദിക്കറുചെല്ലുന്ന ഉമ്മ തത്തായെ വിളിച്ച് പറയും 'ആ ചെക്കന് ചോറു കൊടുത്തൊ അല്ലങ്കിലിനി ചോറു തിന്നാതെ കിടന്നുറങ്ങും ...
അത് കേട്ടതും ഞാൻ എണിറ്റ് അടുക്കളയിലേക്ക് ചെല്ലും അവിടെ വിളമ്പി വെച്ച ചോറുകഴിക്കും 'മിക്കവാറും മത്തിയൊ 'മാന്തളോ എന്തകിലുമാവും കറിയായിട്ടുണ്ടാവുന്നത് ...
ചോറ് തിന്നു കഴിഞാൽ പിന്നെ എന്റെ ഉറക്കമൊക്കെ പമ്പ കടക്കും പിന്നെ ഞാൻ മെല്ലെ ഇക്കാടെ മുറിയിൽ പോയിരിക്കും അവിടെ ഇക്കാ റേഡിയോയിൽ ശബ്ദം കുറച്ച് വെച്ച് ചലച്ചിത്ര ഗാനങ്ങൾ കേൾക്കുന്നുണ്ടാവും ' ശബ്ദം കൂട്ടി വെച്ചാൽ വല്ലിപ്പ ചീത്ത പറയുന്നത് കൊണ്ടാണ് മെല്ലെ വെക്കുന്നത് ....
ഏകദേശം ചലച്ചിത്ര ഗാനം കഴിയുന്നതോടെയാണ് വല്ലിപ്പ ഊണ് കഴിക്കാനിരിക്കുന്നത് ...
പുറത്തെ തിണ്ണയിൽ ഒരു വലിയ കിണ്ണം നിറയേ ചോറും ഒരു പാത്രത്തിൽ കറിയും ഒരു വലിയ കപ്പ് വെള്ളവും അതാണ് വല്ലിപ്പാടെ കണക്ക് ....
പാത്രം ഏകദേശം കാലിയാവാറാകുമ്പോൾ വല്ലിപ്പ നീട്ടിയൊരു വിളി വിളിക്കും ..
ടാ ചെക്കാ ... അനക്ക് ഉരുള വേണ്ടേ ...??
സാധാരണയായി ആ ചോദ്യത്തിന് മറുപടിയൊന്നും ഉണ്ടാവാറില്ലാ ....
പകരം കിണ്ണത്തിനടുത്തേക്ക് ഒരു തലയിങ്ങനെ നീണ്ടുവരും , അപ്പൊ വല്ലിപ്പ മീൻ കറിയൊഴിച്ച് കുഴച്ചുരുട്ടിയ ഒരുരുള എന്റെ വായിലേക്ക് വച്ചു തരും ... കുറച്ചു നേരത്തെ ഞാൻ ഒഴിച്ചുകൂട്ടിയ അതേ കറിയൊഴിച്ചുരുട്ടിയ ആ ചോറുരുള്ള ഒരു പ്രത്യകരുചിയോടെ ഞാൻ ചവച്ചിറക്കുമ്പോൾ വല്ലിപ്പ എന്നോട് പറയും ഈ പാത്രങ്ങൾ അകത്ത് കൊണ്ടുവച്ചിട്ട് കൊൽക്കുഴിഞ്ഞിട്ട് പോയി കിടന്നുറങ്ങ് ...
പണ്ടത്തെ പഴങ്കഥ ഇപ്പോളിവിടെ പറയാനുള്ള കാരണമെന്താണന്നു വച്ചാൽ കഴിഞ്ഞ ദിവസം ഒരു പരിചയക്കാരനോടൊപ്പം അയാളുടെ വീട്ടിൽ പോവേണ്ടി വന്നു ...
ഞാൻ ചെല്ലുമ്പോൾ ഡൈനിങ്ങ് റൂമിൽ ഒരു യുദ്ധസമാനാമായൊരന്തരീക്ഷമാണ് നിലത്ത് ചിതറി കിടക്കുന്ന ചോറിൻവറ്റുകൾ ,ദേഷ്യത്തോടെ ഊണ് മേശയിൽ നിന്ന് എഴുന്നേറ്റ് പോകുന്ന ഒരു പത്ത് വയസുക്കാരൻ 'എന്തോ അപരാധം ചെയ്തതുപോലെ തല താഴ്ത്തിയിരിക്കുന്ന ഒരമ്മൂമയോട് കയർത്തു സംസാരിച്ചുകൊണ്ടിരിക്കുന്നൊരു ചെറുപ്പക്കാരി ...
എന്താ പ്രശ്നമെന്ന് ചോദിച്ച അയാളോട് ഭാര്യ പറഞ്ഞു ഊണ് കഴിച്ചോണ്ടിരിക്കുന്നമോൻ വീണ്ടും ചോറ് ചോദിച്ചപ്പോൾ അമ്മയുടെ പാത്രത്തിലുള്ള ചോറ് എടുത്ത് അമ്മ അവന്റെ പാത്രത്തിലേക്കിട്ടു കൊടുത്തു അതിനാണ് ...
അവൻ അങ്ങനേയാണ് ആരും തൊട്ടതും കഴിച്ചതിന്റെ ഭാക്കിയുമൊന്നും അവൻ കഴിക്കാറില്ലാ ...
അഭിമാനത്തോടെ അയാളതു പറഞ്ഞു നിർത്തിയപ്പോൾ ഞാനാ അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി ....
""തലമുറകളായി കൈമാറി വന്ന വാത്സല്യത്തിന്റെ മധൂരമുറുന്ന ഓർമകൾ എവിടെയോ കൈവിട്ടു പോയ പുതിയ കാലത്തിനു മുന്നിൽ അവരൊരപരാധിയേപ്പോലെ തല കുനിച്ചു നിന്നു ...
#സുധി......…..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക