Slider

ഒരു കഥ .

0
ഒരു കഥ .
കുറച്ചു ദിവസം മുൻപ് ഒരു രാത്രി ഏകദേശം 3.30 മണിയായിട്ടുണ്ടാവും നാട്ടുകാരനും സുഹൃത്തിന്റെ അച്ഛനുമായ ഗോപിയാശാരി മരണപ്പെട്ടു , വെളുപ്പിനേ വിവരം കിട്ടിയതുകൊണ്ട് ഞാൻ അപ്പോൾ തന്നെ ഞാനവിടെ ചെന്നു.
അദ്ദേഹത്തിന്റെ മകൻ ഗൾഫിലാണ് .വരാൻ പറ്റാത്തത് കൊണ്ട് ചടങ്ങുകൾ
ഉച്ചയോടു കൂടി നടത്താൻ തീരുമാനിച്ചു.
ജോലിക്ക് പോകേണ്ടതിനാൽ എനിക്ക് ഉടനെ അവിടം വിട്ടു പോരേണ്ടി വന്നു.
പിന്നീട് തിരക്കുകൾ കാരണം അങ്ങോട്ട് പോകാൻ പറ്റിയില്ല.
ഇന്നലെ ഒരു പാട് ജോലിത്തിരക്ക് ഉണ്ടായിരുന്നതിനാൽ വീട്ടിലേക്ക് മടങ്ങാൻ ഒരുപാട് വൈകി , ജംഗ്ഷനിൽ നിന്ന് 20 മിനുട്ടോളം നടന്നാലേ വീട്ടിലെത്തു
നല്ല ഇരുട്ടായിരുന്നു.
മ'ഴ പെയ്യാൻ തുടങ്ങുന്നതു പോലെ തോന്നിച്ചു .
ഇടയ്ക്കിടെ മിന്നൽ , ചെറിയ ഇടിമുഴക്കം .
ഇരുട്ട് കട്ടപിടിച്ച് നിൽക്കുന്നു ,ശക്തിയായ കാറ്റ് വീശി ,
പക്ഷെ ഇരുട്ടിന് എന്തോ വാശി പോലെ ഇവിടം വിട്ടു പോകാൻ തയ്യാറല്ല .
ഇന്ന് കറുത്ത വാവാണോ?
വഴിയിൽ ആരുമില്ല , കൈയിൽ മൊബൈലുണ്ട് , കുടയില്ല മഴ പെയ്താൽ നനഞ്ഞ തു തന്നെ .
ചെറിയ ഇടിമുഴക്കം കേട്ടതിന് ശേഷം മുന്നോട്ട് നടക്കുമ്പോൾ റോഡ് അവസാനിക്കുകയാണ് ഈ വാട്ടർ ടാങ്ക് കടന്ന് ഇടവഴിനടന്ന് വേണം പോകാൻ.
, എന്റെ കാലടി ശബ്ദം കേട്ടിട്ടാവണം ടാങ്കിന്റെ അടിഭാഗത്ത് നിന്ന് അന്തേവാസികളായ നായ്ക്കളുടെ മുരളൽ കേട്ടു .കുനിഞ്ഞ് ഒരു കല്ലെടുത്തു ഭാഗ്യം അവരെന്റെ പുറകെ വന്നില്ല.
ഇടവഴിയിൽ കയറിയപ്പോഴേ മഴ തുള്ളി വീഴാൻ തുടങ്ങി .
ഭാഗ്യം ശക്തിയായി പെയ്യുന്നില്ല , വീണ്ടും ഒരു മിന്നൽ
ഈ മിന്നലുകണ്ടിട്ട് ആരാണാവോ ഫോട്ടോ എടുക്കുന്നതായി തമാശ പറഞ്ഞത് .
നടക്കവെ കുറച്ചു മുമ്പിലായി ഒരാൾ പോകുന്നത്
കണ്ടു , ഇത്തിരി വേഗതയിൽ' . ഞാൻ ഒന്ന് വിളിച്ചാലോ എന്ന് കരുതി .
ഏയ് , ചേട്ടാ അവിടൊന്ന് നിന്നേ . അദ്ദേഹം നിന്നു.
ഞാനടുത്തേക്ക് ചെന്നു. മൊബൈൽ ലൈറ്റ് മുഖത്തേക്ക് അടിച്ചു.
അതേ സമയം തന്നെ ഒരിടി വെട്ടി .....
അ മ്മേ ........
ഞെട്ടി പുറകോട്ട് പോയി ,എന്തി ലോ തട്ടി വീണു .ഒരു നിലവിളി എന്റെ തൊണ്ടയിൽ കുരുങ്ങി .
അത് ഗോപിയാശാരി ആയിരുന്നു. വയറ്റിൽ നിന്ന് തീയാളുന്ന പോലെ .
കണ്ണുകളിൽ ഇരുട്ട് കയറുന്നു. ശരീരം വിയർത്തൊലിച്ചു.
ഇതെല്ലാം കണ്ട് അയാൾ ഞെട്ടി നിൽക്കുകയാണ് ,അവിടെ കിടന്ന് ഞാൻ പുറകോട്ട് ഇഴഞ്ഞു.
ഇപ്പോൾ അയാളുടെ മുഖത്ത് ഒരു ചിരി വിടർന്നു.
ഞാൻ നോക്കുമ്പോൾ രണ്ടു ദംഷ്ട്രകൾ വായിൽ നിന്ന് പുറത്തേക്ക്
തള്ളി വരുമ്പോലെ . ഇനി ഇവിടെ നിന്നാൽ ...
ഞാൻ ഓടി , എന്റെ കാലുകൾ തളരുന്നതു വരെ .ശ്വാസം മുട്ടുന്നതു പോലെ .
മുന്നിലേക്ക് വീണു. വീണ്ടും എണീറ്റ് ഓടി .എങ്ങനേ യോ ഓടി വീട്ടിലെത്തി .
വാതിലിൽ മുട്ടി ,അമ്മ വാതിൽ തുറന്നു ' വിയത്തൊലിച്ച രൂപം കണ്ട് അമ്മ പേടിച്ചു.
എന്താടാ ,ഏയ് ഒന്നുമില്ല . നീ എന്തേലും കണ്ട് പേടിച്ചോ ?
ഏയ് ഇല്ല' . എനിക്ക് എങ്ങനേം കിടന്നാൽ മതി .വാതിലടച്ചു.കിടന്നു.
അപ്പോഴും ഗോപിയാശാരിയുടെ മുഖം എന്റെ മുന്നിലേക്ക് വന്നു .
ഇന്നിനി ഉറങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല .
തിരിഞ്ഞും മറിഞ്ഞും കിടന്നു. എങ്ങിനേയോ നേരം വെളുപ്പിച്ചു.
രാവിലെ ഒരു പനിക്കോള് ,
ഒരു കട്ടൻ ചായയുമായി തിണ്ണയിൽ ഇരിക്കുമ്പോൾ അമ്മ പറയുന്നു.
ഡാ , നിനക്ക് ഒരു കട്ടിൽ പണിയണംന്ന് പറഞ്ഞില്ലേ ,അതിന് തടിയെടുക്കാൻ പോകാൻ ഗോപിയാശാരി ഇന്ന് വരാംന്ന് പറഞ്ഞിട്ടുണ്ട് എന്ന്.
തൊണ്ടയിൽ നിന്ന് താഴോട്ടിറങ്ങിയ കട്ടൻ ചായ ഒറ്റച്ചാട്ടം പുറത്തേക്ക് .
പിന്നേ ,
ഇതിലെ ഞാനില്ലേ ....
അത് ഞാനല്ല .

GopalArangal, 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo