ഉറ്റവരുടെ വേർപാട് പൊള്ളുന്ന ഒരോർമ യായി മനസ്സിൽ ഉയരുമ്പോൾ ഒന്ന് പൊട്ടിക്കരയുവാൻ പോലുമറിയാതെ നെഞ്ചിൽ വിതുമ്പുന്ന എത്ര യോ പേർ നമ്മുടെ കൂട്ടത്തിൽ ലുണ്ട്.
അയാൾ മരിച്ചിട്ടില്ല, ദൂരേക്ക് ഒരു യാത്ര പോയതാണ്.
ഇപ്പൊഴേ തും എന്ന് കാത്തിരിക്കുന്നഎത്രയോ പേരുണ്ട്.
മരിക്കാത്ത ഓർമകളുടെ പാതയോരത്തെ നെഞ്ച്നീറുന്ന വേദന യുടെ തീവ്ര ത അറിയുന്ന ഉറ്റവരും, ഇന്നലെ കൂടെ യുണ്ടായിരുന്നവർ ഇനിയും പോയിട്ടില്ല എന്നുകരുതി അവരെ തിരയുന്നവർ, തന്റേതല്ലാത്ത കാരണത്താൽ മരണമടഞ്ഞ അച്ഛനെ യോർത്തു വിതുമ്പുന്നവർ.
വേര്പാടിന്റെ നൊമ്പരങ്ങൾ കണ്ണീരിൽ കുതിർന്നു ആർദ്രമാവുമ്പോൾ വേർപാട് സാവധാനം അംഗീകരിക്കാൻ കഴിയും............. ""മരിച്ചെന്നു മനസ്സിൽ സമ്മതിച്ചാൽ തളര്ന്നു പോവും മനസിന്റെ താളം തെറ്റാതിരിക്കാൻ മനസ്സ് കണ്ടെത്തുന്ന ഉപാധിയാണ് മരിച്ചില്ലെന്ന സങ്കല്പം ""
അമ്പിളി ദേവദാസ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക