ഇതൊരു നിബിഡ വനം
കാണികൾക്കെന്നും
കണ്ണിൽ കൗതുകമുണർത്തും
കാഴ്ചകൾ നിറഞ്ഞ സുന്ദര വനം
കാണികൾക്കെന്നും
കണ്ണിൽ കൗതുകമുണർത്തും
കാഴ്ചകൾ നിറഞ്ഞ സുന്ദര വനം
വിഷവിത്തുകൾ പൊട്ടി മുളച്ച്
വൻ വ്യക്ഷങ്ങൾ നിറഞ്ഞിരിക്കുന്നു.
ഘോര വിഷം വഹിക്കും
കാട്ടാറുകൾ.
വൻ വ്യക്ഷങ്ങൾ നിറഞ്ഞിരിക്കുന്നു.
ഘോര വിഷം വഹിക്കും
കാട്ടാറുകൾ.
ചേരാത്ത രാഗങ്ങൾ ചേർത്ത്
കാതുകൾക്ക് അസ്ലഹനീയമാം
അപശബ്ദങ്ങൾ പുറപ്പെടുവിക്കും
കിളി കൂട്ടങ്ങൾ
കാതുകൾക്ക് അസ്ലഹനീയമാം
അപശബ്ദങ്ങൾ പുറപ്പെടുവിക്കും
കിളി കൂട്ടങ്ങൾ
ഈ വനത്തെ സുന്ദരമെന്ന്
ഓതി.... ഓതി....
സുന്ദരവനമായ്
മാറ്റിടുന്നു മർത്യൻ
ഓതി.... ഓതി....
സുന്ദരവനമായ്
മാറ്റിടുന്നു മർത്യൻ
വെട്ടിനിരത്തി മരങ്ങളെ
മുള പൊട്ടാതിരിക്കാൻ
പിഴുതഗ്നിക്കിരയാക്കി
മുള പൊട്ടാതിരിക്കാൻ
പിഴുതഗ്നിക്കിരയാക്കി
അശുദ്ധമാം ജലാശയങ്ങളെ
കോരി വറ്റിച്ചു
ദിശ മാറ്റിയൊഴുക്കിയും
ഇവിടം ശൂന്യമാക്കി
പിന്നെ മരുഭൂമിയാക്കി
ചില ആത്മാക്കൾ.
കോരി വറ്റിച്ചു
ദിശ മാറ്റിയൊഴുക്കിയും
ഇവിടം ശൂന്യമാക്കി
പിന്നെ മരുഭൂമിയാക്കി
ചില ആത്മാക്കൾ.
അവിടേക്കൊരു നാൾ
എത്തിനോക്കിയയെന്നോടായ്
ഒരാത്മാവ് ആശ്ചര്യത്തോടെ
ആരാഞ്ഞു
എത്തിനോക്കിയയെന്നോടായ്
ഒരാത്മാവ് ആശ്ചര്യത്തോടെ
ആരാഞ്ഞു
"എന്തിനു നീ ഇവിടേക്കാഗതയായ്?
നീ കൊതിക്കും വർണ്ണങ്ങളില്ല
നിന്നെ മോഹിപ്പിക്കും വാഗ്ദാനങ്ങൾ
ഏകാൻ ആരുമില്ല
ഇതു നിന്റെ ലോകമല്ല
എന്നാലിതൊരു മായാ തീരമല്ല
നീ കൊതിക്കും വർണ്ണങ്ങളില്ല
നിന്നെ മോഹിപ്പിക്കും വാഗ്ദാനങ്ങൾ
ഏകാൻ ആരുമില്ല
ഇതു നിന്റെ ലോകമല്ല
എന്നാലിതൊരു മായാ തീരമല്ല
ചുറ്റിലും കാപട്യത്തിൻ
വിഷമെന്നറിഞ്ഞ്
ഞങ്ങൾ തീർത്തൊരു സ്വർഗ്ഗം
വിഷമെന്നറിഞ്ഞ്
ഞങ്ങൾ തീർത്തൊരു സ്വർഗ്ഗം
ഒരേ ദൂരം ഒരേ വേഗം
ഒരേ മാർഗ്ഗം ഒരേ ലക്ഷ്യം
ഒരേ മനമോടെ യാത്ര ചെയ്യും
യാത്രികർ ഞങ്ങൾ
ഒരേ മാർഗ്ഗം ഒരേ ലക്ഷ്യം
ഒരേ മനമോടെ യാത്ര ചെയ്യും
യാത്രികർ ഞങ്ങൾ
മായാത്ത ഓർമ്മകൾക്കെന്നും
മൂക സാക്ഷികളായ്
മാഞ്ഞു പോകും വെയിലും, സാഗരത്തിൻ
മാറിൽ ചായും സൂര്യനും മാത്രം."
മൂക സാക്ഷികളായ്
മാഞ്ഞു പോകും വെയിലും, സാഗരത്തിൻ
മാറിൽ ചായും സൂര്യനും മാത്രം."
ശരിയാണെന്നെനിക്കും തോന്നി
ഇവിടം ശ്മശാന മൂകവും ശൂന്യവുമാണ്
നിലാവു പുഞ്ചിരി പൂക്കൾ പൊഴിക്കും
ഇവിടം സ്വർഗ്ഗമാണ്
ഇവിടം ശ്മശാന മൂകവും ശൂന്യവുമാണ്
നിലാവു പുഞ്ചിരി പൂക്കൾ പൊഴിക്കും
ഇവിടം സ്വർഗ്ഗമാണ്
ഈ സഞ്ചാര വീഥിയിലെ
സഞ്ചാരികളുടെ ഹൃദയങ്ങൾ
മരുഭുമിക്കു സമമെങ്കിലും
ഇവിടം വീശും കാറ്റ് പരിശുദ്ധം
സഞ്ചാരികളുടെ ഹൃദയങ്ങൾ
മരുഭുമിക്കു സമമെങ്കിലും
ഇവിടം വീശും കാറ്റ് പരിശുദ്ധം
ഈ മണൽത്തരികൾക്കും
പറയാനുണ്ടാകും സഹനത്തിൻ
കഥകളോരോന്നും
ഇവിടെ കാണും ശവങ്ങളിൽ
നിന്നും സത്യത്തിന്റെ
പരിമളമല്ലേ പരക്കുന്നത്?
പറയാനുണ്ടാകും സഹനത്തിൻ
കഥകളോരോന്നും
ഇവിടെ കാണും ശവങ്ങളിൽ
നിന്നും സത്യത്തിന്റെ
പരിമളമല്ലേ പരക്കുന്നത്?
ആത്മാക്കളവരുടെ സഞ്ചാരം
മൗനമായ് തുടർന്നു
എന്റെ ഇന്നലകളെ
കരിയില പോൽ,കാറ്റിൽ പറത്തി
മൗനമായ് തുടർന്നു
എന്റെ ഇന്നലകളെ
കരിയില പോൽ,കാറ്റിൽ പറത്തി
ഞാനുമവരെ
പിന്തുടർന്നതിനു മുൻപായ്
പിന്തിരിഞ്ഞു നോക്കിടുമ്പോൾ
പിൻഗമിച്ചിടുന്നു എനിക്ക്
പിന്നിലായ് ചില പാദങ്ങൾ
നേരിന്റെ സുഗന്ധം തേടി...
പിന്തുടർന്നതിനു മുൻപായ്
പിന്തിരിഞ്ഞു നോക്കിടുമ്പോൾ
പിൻഗമിച്ചിടുന്നു എനിക്ക്
പിന്നിലായ് ചില പാദങ്ങൾ
നേരിന്റെ സുഗന്ധം തേടി...
അന്ന ഷാജി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക