ധനികയായ ഒരു സ്ത്രീയാണ് ആ ജുമുക്കയുടെ സൃഷ്ടി കർമം നടത്തിയത്. എല്ലാ ധനികരായ സ്ത്രീകളെയും പോലെ വിരസമായ പകലുകളിൽ അവർ മനോഹരങ്ങളായ ആഭരണങ്ങളു ണ്ടാക്കുന്ന ഒരു ക്ലാസ്സിൽ പോയി. അതിൽ അതീവ താല്പര്യമുണ്ടായിരുന്നതിനാലവർ അത് വളരെ വേഗത്തിൽ പഠിച്ചു .ഏതൊരു കാര്യവും പെട്ടെന്ന് ഗ്രഹിക്കാനതിൽ താല്പര്യം വളർത്തുകയെന്നത് വലിയൊരു സത്യമാണ്.
അവരുടെ ഭർത്താവ് ജോലി സംബന്ധമായി ധാരാളം യാത്രകൾ ചെയ്യുന്ന വ്യക്തിയായിരുന്നു. അതിനാൽ തന്നെ പല പല ദേശങ്ങളിൽനിന്നും, പല നിറങ്ങളിലും വലിപ്പങ്ങളിലും ഉള്ള കല്ലുകളും രത്നങ്ങളും അയാളവർക്കു സമ്മാനിച്ചു. അങ്ങിനെയാണവർ മഴവിൽ നിറത്തിലെ ആ ജുമുക്ക ഉണ്ടാക്കിയത്.
അതിന്റെ സൃഷ്ടി നടത്തുമ്പോൾ ഒരു സാധാരണ സ്ത്രീ അനുഭവിക്കുന്ന കടിഞ്ഞൂൽ പ്രസവത്തിലെ എല്ലാ മാനസിക വിഷമതകളിലേക്കും അവരും കടന്നു പോയി. കാരണം ഈ ഏഴു നിറങ്ങൾ എവിടെയല്ലാം മനോഹരമായി എടുത്തു വെക്കണമെന്നത് അവരെ ആശയ കുഴപ്പത്തിലാക്കി. പലരാത്രികളും പല ഡിസൈനുകൾ പേപ്പറുകളിൽ പകർത്തി, അവർ ഉറക്കമിളച്ചു.താനിത് വരെ ചെയ്ത എല്ലാ സൃഷ്ടികളിൽ നിന്നും ഇതു വ്യത്യസ്തമായിരിക്കണമെന്ന വാശിയും അവർക്കുണ്ടായിരുന്നു.
ആദ്യം “VIBGYOR” എന്നത് അവരൊരു കടലാസ്സിൽ പകർത്തി വെച്ചു, അതിനനുസരണമായി കല്ലുകൾ നിരത്തി.. എന്നിട്ടു തൃപ്തിയാവാതെ വയലറ്റ് നിറത്തിനടുത്തു മഞ്ഞയും ചുവപ്പിനടുത്തു പച്ചയും ക്രമീകരിച്ചു. വീണ്ടും അനേക തവണ നിറമാറ്റങ്ങൾ.. എല്ലാറ്റിനും ഒടുവിൽ അവരുടെ മനസിന് ഒരുപാടു ആഹ്ലാദമേകി ആ ജുമുക്ക ജനിച്ചു...
അവർ അതിനെ കാതിലിട്ടു നോക്കി. തന്റെ സൃഷ്ടി കർത്താവിനെ പുച്ഛത്തോടെ നോക്കാൻ ആ ജുമുക്കായെ ആരും പഠിപ്പിച്ചിരുന്നില്ല. എന്നിട്ടും അവരെ പോലെ പ്രായമായ ഒരു സ്ത്രീയുടെ കാതിൽ സ്ഥാനം പിടിക്കാനുള്ളതല്ല താനെന്നു ജുമുക്കക്കു തോന്നി..കുറെ കൂടി സുന്ദരിയും ചെറുപ്പക്കാരിയുമായ ഒരു സ്ത്രീ തന്നെ സ്വന്തമാക്കണം. അവളുടെ മനോഹരമായ കാതുകളിൽ, ആ മനോഹാരിതക്കു മാറ്റു കൂട്ടി ചെറിയ ചെറിയ ചലനങ്ങളിലൂടെ മറ്റുള്ളവരെ തന്നിലേക്ക് ആകർഷിച്ചു വിരാജിക്കുന്നത് ജുമുക്ക സ്വപ്നം കണ്ടു.
ധനികയായ സ്ത്രീ അത് തന്റെ കൂട്ടുകാരികളുടെ ഇടയിൽ ജുമുക്ക പ്രദർശിപ്പിച്ചു. പലരും അതിനെ അവരുടെ കാതോട് ചേർത്ത് ചന്തം നോക്കി. ചിലർക്ക് അത് നന്നായി ഇണങ്ങി.. ഇണങ്ങിയവർ അതിന്റെ വില ചോദിച്ചു. യഥാർത്ഥത്തിൽ അഞ്ഞൂറ് രൂപയിൽ താഴെ മാത്രമേ അവർക്കു അതിന്റെ നിർമാണത്തിൽ ചെലവ് വന്നുള്ളൂ .എന്നിട്ടും അവർ കൂട്ടുകാരികളോട് മൂവായിരം രൂപയ്ക്കു വില പേശി. ഒടുവിൽ ഒരുവൾ 2500 രൂപയ്ക്കു അതിനെ സ്വന്തമാക്കി. മനുഷ്യരുടെ ഇടയിൽ സൗഹൃദത്തേക്കാളും പണത്തിനാണ് സ്ഥാനമെന്ന് ജുമുക്ക മനസിലാക്കി.
തന്റെ മൂല്യത്തിലും സൗന്ദര്യത്തിലും ജുമുക്ക അഹങ്കരിച്ചു. അവളെ സ്വന്തമാക്കിയവർ ഒരു നിധിയെന്ന പോലെ അവരുടെ വിലകൂടിയ വാനിറ്റി ബാഗിലേക്കു സ്വർണ നിറത്തിലെ ഒരു പെട്ടിയിൽ അവളെ ഭദ്രമായി സൂക്ഷിച്ചു.
താനൊരു പെൺകുട്ടി തന്നെയെന്ന് ജുമുക്ക വിശ്വസിച്ചു. സ്വന്തം വീട്ടിൽ നിന്നും വിവാഹിതയായി ഭർത്താവിന്റെ വീട്ടിലേക്കു പോവുന്നവളെ പോലെ .. തന്റെ മാതാവിനെ വിട്ടു പിരിയാൻ ചെറിയ വിഷമം തോന്നിയെങ്കിലും പുതിയ അമ്മയുടെ ശ്രദ്ധയും പരിലാളനയും കണ്ടപ്പോൾ ആ കൈയിൽ സുരക്ഷിതയെന്നു ജുമുക്കതീർച്ചപ്പെടുത്തി. ഒരു ജുമുക്കക്കു പോലും ഏറ്റവും വലുത് സ്വന്തം സുരക്ഷ തന്നെയാണ് .
അവളെ വാങ്ങികൊണ്ടുപോയവർ അത് അവരുടെ പതിനേഴുകാരിയായ മകൾക്കു സമ്മാനിച്ചു .അവളുടെ പതിനെട്ടാമത്തെ പിറന്നാൾ സമ്മാനം. അവൾക്കത് വളരെ ഇഷ്ടപ്പെട്ടു. “ട്യൂഷ്യന് പോവുന്നതിനാൽ കാതിൽ അണിഞ്ഞു നോക്കാൻ സമയമില്ല. വന്നിട്ട് ഇടാം അമ്മെ” എന്ന് പറഞ്ഞു, അവളതു അവരുടെ ലിവിങ് റൂമിനടുത്തു ഷോ കേസിൽ വെച്ചിട്ടു പോയി.
അവളുടെ അമ്മയും ജുമുക്കയുടെ കാര്യം മറന്നു...
പെൺകുട്ടിയുടെ കറുത്ത വലിയ കാതുകളിൽ അണിഞ്ഞാൽ തന്റെ മനോഹാരിത നഷ്ടപ്പെടുമല്ലോ എന്ന വ്യസനത്താൽ ജുമുക്ക സ്വർണപ്പെട്ടിയിൽ അവൾക്കായി കാത്തിരുന്നു .അവളെക്കാൾ മനോഹരിയായ ഒരു പെൺകുട്ടിയായിരുന്നു ജുമുക്കയുടെ സ്വപ്നങ്ങളിൽ...
പെൺകുട്ടിയുടെ കറുത്ത വലിയ കാതുകളിൽ അണിഞ്ഞാൽ തന്റെ മനോഹാരിത നഷ്ടപ്പെടുമല്ലോ എന്ന വ്യസനത്താൽ ജുമുക്ക സ്വർണപ്പെട്ടിയിൽ അവൾക്കായി കാത്തിരുന്നു .അവളെക്കാൾ മനോഹരിയായ ഒരു പെൺകുട്ടിയായിരുന്നു ജുമുക്കയുടെ സ്വപ്നങ്ങളിൽ...
അല്പം കഴിഞ്ഞു അവളുടെ സഹോദരൻ അത് വഴി വന്നു. സ്വർണ നിറത്തിലെ മനോഹരമായ പെട്ടി കണ്ടു കൗതുക പൂർവം അവനതു കൈയിലെടുത്തു.. മനോഹരമായ ജുമുക്ക കണ്ടു പതിയെ ചിരിച്ചു , ചുറ്റുപാടും നോക്കി ആരുമില്ലെന്ന ഉറപ്പിൽ അതിനെ സ്വന്തം പോക്കറ്റിലേക്ക് നിക്ഷേപിച്ചു.
വൈകുന്നേരം പെൺകുട്ടി വന്നു ജുമുക്ക തിരയാൻ തുടങ്ങി. അവൾ അമ്മയോട് ചോദിച്ചു. വീട് മുഴുവൻ പരതി .അവളുടെ അമ്മയാകട്ടെ വീട്ടിലെ ജോലിക്കാരിയെ വിളിച്ചു. ജോലി കഴിഞ്ഞു പോവാൻ നിന്ന അവളുടെ ബാഗ് പരിശോധിച്ചു . എന്നിട്ടും തൃപ്തിയാവാതെ “നാളെ മുതൽ നീ ഇവിടെ ജോലിക്കു വരണ്ട” എന്ന് പറഞ്ഞു വിടുകയും ചെയ്തു. അവർ തന്റെ കൂട്ടുകാരികളെയെല്ലാം വിളിച്ചു ആ ജോലിക്കാരി കള്ളിയാണെന്നും അവരെ വീട്ടിൽ കയറ്റരുതെന്നും പറഞ്ഞു കൊണ്ടിരുന്നു
ഈ സമയമെല്ലാം ജുമുക്ക അവരുടെ മകന്റെ പോക്കറ്റിലായിരുന്നു. തനിക്കു കാലുകൾ ഉണ്ടായിരുന്നെങ്കിൽ അവിടെ നിന്നും ചാടിയിറങ്ങിയേനെ എന്നും നാവുണ്ടായിരുന്നെങ്കിൽ വേലക്കാരിക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുമായിരുന്നു എന്ന് ജുമുക്ക വിഷമത്തോടെ ഓർത്തു..
പിറ്റേന്ന് ജുമുക്കയുമായി അവൻ കോളേജിലേക്ക് പുറപ്പെട്ടു. അവിടെ വെച്ച് ഒരു പെൺകുട്ടിക്ക് തന്റെ പ്രേമ സമ്മാനമായി അതിനെ കൈ മാറി... അവൾ അത് തുറന്നു നോക്കാതിരുന്നതിനാൽ ജുമുക്കക്കു അവളുടെ മുഖം കാണാൻ സാധിച്ചില്ല. അവൾ സുന്ദരിയാവുമോ, അവളുടെ കാതുകൾക്ക് താൻ ഇണങ്ങുമോ എന്ന ചിന്തയിൽ ജുമുക്ക വൈകുന്നേരം വരെ കഴിച്ചു കൂട്ടി.
വൈകുന്നേരം പെൺകുട്ടി വീട്ടിലെത്തി തന്റെ മുറിയിലേക്കോടി. അവൾ ഭദ്രമായി ബാഗിൽ നിന്നും ആ സ്വർണ പെട്ടി തുറന്നു ജുമുക്ക നോക്കി.
ജുമുക്കയും പെൺകുട്ടിയും പരസ്പരം കണ്ട് ഞെട്ടി. അത്ര സുന്ദരിയായ പെൺകുട്ടിയെ ജുമുക്കയും അത്ര മനോഹരങ്ങളായ ജുമുക്ക പെൺകുട്ടിയും അത് വരെ കണ്ടിട്ടില്ലായിരുന്നു. അങ്ങിനെ അവർ പരസ്പര പൂരകങ്ങളായി ..
ജുമുക്കയും പെൺകുട്ടിയും പരസ്പരം കണ്ട് ഞെട്ടി. അത്ര സുന്ദരിയായ പെൺകുട്ടിയെ ജുമുക്കയും അത്ര മനോഹരങ്ങളായ ജുമുക്ക പെൺകുട്ടിയും അത് വരെ കണ്ടിട്ടില്ലായിരുന്നു. അങ്ങിനെ അവർ പരസ്പര പൂരകങ്ങളായി ..
പെൺകുട്ടിവെളുത്ത ശംഖു പോലെയുള്ള തന്റെ കാതുകളിൽ അവയണിഞ്ഞു.. ജുമുക്ക അവളുടെ കാതുകളിൽ, അവളുടെ ചലനങ്ങൾക്ക് അനുസൃതമായി ഇളകിയാടി, അവളുടെ വെളുത്ത മെലിഞ്ഞ സ്വർണ രോമങ്ങളുള്ള കഴുത്തിലും കറുത്ത് നീണ്ട മുടിയിഴകളിലും മൃദു ചുംബങ്ങൾ നൽകി തന്റെ സന്തോഷം പ്രകടിപ്പിച്ചു.
അവളുടെ കാമുകൻ സമ്മാനിച്ചത് കാരണമാവാം പെൺകുട്ടി അതിനെ വളരെ അധികം ഇഷ്ടപ്പെട്ടു. കാതിൽ നിന്നൂരി അവളതിനെ മാറോടു ചേർത്ത് പിടിച്ചു. ഒരു പാട് ഉമ്മകൾ നൽകി...അതെല്ലാം അത് സമ്മാനിച്ചവനോടുള്ള സ്നേഹ പ്രകടനങ്ങൾ ആണെന് ജുമുക്ക മനസിലാക്കി.. എങ്കിലും അവളുടെ അതി സുന്ദരങ്ങളായ കൈകളിൽ ജുമുക്ക സന്തോഷവതിയായിരുന്നു.
പെൺകുട്ടി അവളെ താഴെ വെച്ചതേയില്ല. അവൾ അലമാരക്കടുത്തു ചെന്ന് പല വർണങ്ങളിലുള്ള വസ്ത്രങ്ങളുമായി അതിനെ ചേർത്ത് നിർത്തി. ആദ്യത്തെ പച്ച നിറത്തിലെ വസ്ത്രത്തിനോട് അവൾ മുഖം കൂർപ്പിച്ചു. പിനീട് എടുത്ത ചുവപ്പു വർണത്തോടും നീരസം കാണിച്ചു. ഒടുവിൽ ഒരു വെള്ള ചുരിദാറിൽ ജുമുക്കായെ ചേർത്ത് നിർത്തി.. ജുമുക്കയുടെ എല്ലാ നിറങ്ങളും ആ വെള്ളയോട് ചേർന്ന് നിന്നു .അതിൽ തൃപ്തയായി അവൾ ഉറങ്ങി.. അവളോട് ചേർന്ന് തലയണക്കരികിലെ സ്വർണപ്പെട്ടിയിൽ ജുമുക്കയും..
പിറ്റേന്ന് രാവിലെ കുളിച്ചു സുന്ദരിയായി വന്നു പെൺകുട്ടി ജുമുക്ക അണിഞ്ഞു. തൂ വെള്ള ചുരിദാർ അണിഞ്ഞു കൂടുതൽ സുന്ദരിയായി അവൾ പുറത്തേക്കിറങ്ങി.. അവളോടൊപ്പം ജുമുക്കയും.. ജുമുക്ക ആദ്യമായാണ് പുറത്തെ കാഴ്ചകൾ കാണുന്നതും .. പെൺകുട്ടിയുടെ കാൽ ചലനങ്ങളിൽ, കൈ അനക്കങ്ങളിൽ, തല കുലുക്കലിൽ പിന്നെ കാറ്റിന്റെ മൃദു സ്പർശങ്ങളിൽ ജുമുക്ക താളാത്മകയായി ആടിയുലഞ്ഞു.
ജുമുക്കയിട്ട പെൺകുട്ടി ആദ്യം ഓട്ടോയിൽ കയറി .പിന്നെ അവളെ കാത്തു നിന്ന കാമുകന്റെ കൂടെ ബൈക്കിലും.. അവൾ അവനോടു ചേർന്നിരുന്നു. അതി സുന്ദരിയായ പെൺകുട്ടിയ്ക്ക് തന്നെ സമ്മാനിച്ച അവനോടു ആദ്യമേ തോന്നിയ പരിഭവം ജുമുക്ക മറന്നു
അല്ലെങ്കിൽ തന്നെ കൊച്ചു ജീവിതത്തിൽ പരിഭവങ്ങൾക്കെന്തു സ്ഥാനം?
അല്ലെങ്കിൽ തന്നെ കൊച്ചു ജീവിതത്തിൽ പരിഭവങ്ങൾക്കെന്തു സ്ഥാനം?
പെൺകുട്ടി അവനോടു ചേർന്നിരുന്നപ്പോൾ ,അവന്റെ ഹെൽമെറ്റിൽ തട്ടി ജുമുക്ക വേദനിച്ചു. തന്റെ കല്ലുകളിൽ ഒന്ന് നഷ്ടപ്പെടുമോ എന്ന് ജുമുക്ക ഭയന്നു .. പക്ഷെ അവളെ സൃഷ്ട്ടിച്ചവൾ വളരെ വില കൂടിയ പശയിലാണ് തന്നെ ഒട്ടിച്ചു നിർത്തിയിരിക്കുന്നത് എന്നോർത്ത് അവൾ ആശ്വസിച്ചു. എപ്പോഴും സൃഷ്ടികർത്താക്കളെ മറ്റുള്ളവരെക്കാൾ കൂടുതൽ വിശ്വസിക്കാമെന്നു ആ ജുമുക്കക്കും അറിയാമായിരുന്നു .
ജുമുക്ക ഇട്ട പെൺകുട്ടിയുമായി കാമുകൻ അവന്റെ കൂട്ടുകാരന്റെ വീട്ടിലേക്കാണ് പോയത്. കുറച്ചു നേരത്തെ പിടിവാശിക്കു ശേഷം പെൺകുട്ടി അവനുമായി അകത്തേക്ക് കയറി. അവളെ പലതും പറഞ്ഞു അവൻ ആശ്വസിപ്പിക്കുണ്ടായിരുന്നു. അങ്ങിനെ ചെയ്യുന്നതിനിടയിൽ അവന്റെ പരുക്കനായ വിരലുകൾ ജുമുക്കായെ തട്ടി. അവൾക്കു വീണ്ടും വേദനിച്ചു. “ഇവൻ തന്നെ വേദനിപ്പിക്കുകയാണല്ലോ” ജുമുക്ക വീണ്ടും അവനോടു നീരസം പ്രകടിപ്പിച്ചു..
പെൺകുട്ടി അകത്തു കടന്നതും അവൻ വാതിലടച്ചു. അവിടെ അവനെ കാത്തു നാല് പുരുഷന്മാർ നിന്നിരുന്നു...
പെൺകുട്ടി അമ്പരപ്പോടെ നിൽക്കുമ്പോൾ അവരിൽ നിന്നും കുറെ പൈസ എണ്ണി വാങ്ങി കാമുകനകത്തേക്കു മറഞ്ഞു...
പെൺകുട്ടിയുടെ കാതുകളിൽ കിടന്നു ജുമുക്ക ആടിയുലഞ്ഞു.. താൻ താഴേക്ക് വീഴുമെന്നും തന്റെ ജീവൻ ഏതു നിമിഷവും നഷ്ട്ടപ്പെടുമെന്നുള്ള ഭയത്തിൽ ജുമുക്ക വിറച്ചു.
പെൺകുട്ടിയുടെ നിലവിളികൾക്കും രോദനങ്ങൾക്കും ജുമുക്ക സാക്ഷിയായി...
പലരുടെയും ശിരസ്സിനു മീതെ , കൈകള്ക്ക് താഴെ, ഉടലിനു കീഴെ കിടന്നു ജുമുക്കക്കു ശ്വാസം മുട്ടി. അവസാനം ആരോ അവളെ തട്ടി തെറിപ്പിച്ചു താഴെയിട്ടു. ആ വീഴ്ചയിൽ അവളേറെ വിലമതിച്ചിരുന്ന ചുവപ്പും നീലയും മുത്തുകൾ നഷപ്പെട്ടിരുന്നു. അവശേഷിച്ചകല്ലുകളിൽരക്തം ഉണങ്ങിപിടിച്ചു തിളക്കം നഷ്ടപ്പെട്ടിരുന്നു .
അവിടെ കിടന്നു ജുമുക്ക കേട്ടു, പെൺകുട്ടിയുടെ ഞെരങ്ങലുകൾ..
ഒടുവിൽ ..
ആര്ക്കും വേണ്ടാതെ ഈ നിലയിൽ ജീവിച്ചിരിക്കേണ്ട എന്ന് വിലപിച്ചിരിക്കെ, ആരുടെയോ വിലകൂടിയ ഷൂസിനടിയിൽ ജുമുക്ക ഞെരിഞ്ഞമർന്നു...** Sani John.
Wow Super
ReplyDelete