Slider

കർമ്മധാരേയൻ -ഒരു പരിണാമ കഥ

0


ചെമ്പേരിയുടെ ഊടുവഴികൾ താണ്ടിയ കാലുകളിൽ കൂടിയെല്ലാം ആ വാർത്ത ഓരോ വീടും കയറിയിറങ്ങി നടന്നു. ഓടിട്ടതും ഓല മേഞ്ഞതുമായ വീടുകൾക്ക് താഴെ പതിഞ്ഞ ശബ്ദത്തിൽ അത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്കങ്ങനെ യാത്ര ചെയ്തു പോയി. നാട്ടുകാരിൽ കാട്ടുതീയായി പടർന്നു കയറവെ അതക്ഷരാർത്ഥ
ത്തിൽ ഒരു ശവപ്പറമ്പിലെ അന്തേവാസി
കളെ പോലെ ഉണ്ണാതെ ഉരിയാടാതെ ഓരം ചേർത്ത് കിടത്തുകയായിരുന്നു പ്ലാപ്പളളിതറവാട്ടിലെ മനുഷ്യരൂപങ്ങളെ. ജൻമംകൊണ്ട തറവാടിന്റെസുഖശീതളി
മയിൽ, ഊറ്റം കൊണ്ട പാരമ്പര്യസമൃദ്ധി അന്നാദ്യമായി അവർക്ക് എടുത്താൽ പൊങ്ങാത്ത ഭാരമായി തോന്നി. സമ്പന്ന
മായ പാരമ്പര്യത്തിനുംജൻമിത്വത്തിനും ചന്ദ്ര ദിശകൾ ഏറെയുണ്ടായിരുന്ന തറവാടിന്റെ കുമ്മായ ചുവരുകളിൽ അതു കേട്ട് തളർന്ന ശരീരങ്ങൾ ചാരിയിരുന്നു പോയി.
സത്യാണോ മോകേരി ഇത്തവണയും
മാറ്റല്യാ ഇല്ലേ….. ?
അര ചുമരിൽ കുമ്പ മറക്കാതെ ഉടുമുണ്ടു മാത്രം ചുറ്റി ചാരിയിരുന്ന് എട്ടു നാഴികയായി ഉമ്മറ കഴുക്കോൽ കൂട്ടത്തിൽ നിന്ന് കണ്ണെടുക്കാതെയിരു ന്ന വൃദ്ധനോട് തെളിയൂരിൽ നിന്നും കേട്ടപാതി കേൾക്കാത്ത പാതി അകിലു കടഞ്ഞുണ്ടാക്കിയ മഞ്ചലിൽ നാലുപേരുടെ തോളിൽ കയറി വന്ന വന്ന കൂടപ്പിറപ്പ് മാധവി തമ്പുരാട്ടിയുടെ ചോദ്യം. മറുപടിക്കായി അവർ കാത്തു നിന്നപ്പോൾ കഴുക്കോലിൽ ചലനമറ്റു കിടന്നിരുന്ന അയാളുടെ ദൃഷ്ടികോണു
കളിൽ എവിടെയൊക്കെയൊ തെളിനീ
രുറവകൾ പൊട്ടി. പിന്നെ സാവധാനം മറക്കുടയുടെ പിടി അയഞ്ഞുകൊണ്ടി
രുന്ന വയോവൃദ്ധയായ ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി അത് പൊട്ടിയൊഴുകി.
ചെമ്പില് ഭഗോതി ചതിച്ചു ഓപ്പോളെ
ഇത്തവണേം …….i ബാക്കി കേൾക്കാൻ
കഴിയാതെ തമ്പുരാട്ടി ഇരുചെവികളും
ഈ ലോകത്തു നിന്നും തന്റെ നിവർന്ന കൈതടങ്ങളാൽ മറച്ചു.
അൽപ്പസമയം മാത്രം കാതുകളിൽ
ഒരു നായയുടെ മോങ്ങൽ അതി ശക്തി
യായി വന്നു പതിച്ചു തുടങ്ങി. ഇരുവരും അതു കേൾക്കാനാവാത്തതുപോലെ ചെവിത്തടം ആഞ്ഞ് പൊത്തിപ്പിടിച്ചു.
ഏതോ നീച രാശിയിലെ പേരറിയാൻ പാടില്ലാത്ത ഏതൊക്കെയൊ ഇരുൾ ഗർത്തങ്ങളിൽ വീണുപോയ തറവാടിന്റെ ഐശ്വര്യം ആ ശബ്ദത്തിൽ അസസ്ഥമായി ഒരു നാളത്തിന്റെ പോലും വെളിച്ചമില്ലാതെ തപ്പി തടയുന്നതായി അവർക്ക് തോന്നി.
“.....ആറു തൂക്കവും പക്ക നേദ്യവും
അരയാൽ കാവിലെ നൂറുംപാലും
ഒക്കെ കഴിഞ്ഞിട്ടും ഇതിനെന്താ ദേവ്യേ മാറ്റല്യാത്തത് ……? ഒരു രോദനം തമ്പു
രാട്ടിയുടെ ആകാശത്തേക്കുയർന്ന നനഞ്ഞ മുഖത്തു നിന്നും അശരീരി
കണക്കെ മുകളിക്ക് പോയി …
മറുപടിയായിട്ടെന്ന വണ്ണം മുറ്റത്തു മാനം തൊട്ടു നിന്ന പാലമരത്തിനും അതിനു തെക്കു മാറിയ മരുതിമരത്തിനും കുടുന്നയിൽ വടക്കൻ കാറ്റ് കുരുന്നിലകളെ തഴുകി ശബ്ദിച്ചത
ല്ലാതെ മറ്റൊന്നും അപ്പോൾ സംഭവിച്ചില്ല.
ആ മരങ്ങൾക്ക് ഒരു വലിയ
കഥ നമ്മോടു പറയാനുണ്ട് പരസ്പരം മൂന്നു ഗജം മാത്രം ദൂരമുള്ള രണ്ടു മഹാ വൃക്ഷങ്ങൾ .മണ്ണിൽ നീട്ടി കുഴിച്ച വലിയ പൊത്തുകളിൽ വട്ടയിലയിട്ട് അടിയാർ
ക്ക് ചോറു കൊടുത്ത പ്രമാണികളുടെ ചരിത്രത്തിന്റെ കാലത്ത് അവർ യുവാക്കളായിരുന്നു ആ മണ്ണിൽ. അധികം വണ്ണം വയ്ക്കാതെ ശിഖരങ്ങൾ പടർന്നു കയറാതെ എല്ലാ ഓണക്കാല
ത്തും മുടങ്ങാതെ ചക്കരകയറുകളിൽ ഇളം തലമുറയെ ഊഞ്ഞാലാട്ടിയിരുന്ന യുവാക്കൾ .അവർ പോലും ആഗ്രഹി
ക്കാതെ വിയർപ്പുതുള്ളികൾ പതിഞ്ഞ മനുഷ്യ കോലങ്ങൾ അവരുടെ ശരീരങ്ങ
ളോട് ചേർത്തു കെട്ടിയിടപ്പെട്ടിട്ടുണ്ട് പലപ്പോഴും .കല്ലേ പിളർക്കുന്ന ഉഗ്രശാസ
നകൾ നാവിൽആക്രോശമായി കൊണ്ടു നടന്നിരുന്ന തറവാട്ടു കാരണവൻമാർ അടിയേറ്റ് തളർന്ന കുടിയാന്റെ ചോര ധരാളം ഒഴുക്കിയിട്ടുണ്ട് അവരുടെ വേരുകളിൽ . അതൊക്കെ യവ്വനമാ
യിരുന്നു ഒരു വൃക്ഷത്തിന്റെ പ്രതികരണ
മില്ലാത്ത ക്ഷോഭമില്ലാത്ത വിധേയയൗവ്വനം.
ആ കാലം പിന്നിട്ടു. പിന്നിട് കഥയിൽ മറക്കാൻ പാടില്ലാത്ത വഴിത്തിരിവിനും അങ്ങനെയവർ സാക്ഷിയായി. ഒരിക്കൽ ഒരു നാൾ ഒരു നായ വഴി തെറ്റി തെക്കൻ മുറ്റത്ത് എത്തപ്പെട്ടു. മനുഷ്യർക്ക് പോലും അപ്രാപ്യമായ പ്ലാപ്പളിയുടെ മുറ്റത്ത് നാലു കാലും വാലുമായി പരതി നടന്നശുദ്ധ
മാക്കിയ ശ്വാനനെതിരെ കാരണവരുടെ ഉഗ്രശാസനം മുഴങ്ങി.
മരുതിയിൽ നിന്നും പാലയിലേക്കായി
വലച്ചുകെട്ടിയ കയറിൽ നാലുകാലു
കളും വെട്ടിമുറിക്കപ്പെട്ട ശ്വാനന്റെ പ്രാണൻപിടയുന്ന രോദനം ഓടി നടന്നു. പിന്നെയാ സാധു ജീവി ചുവന്നതെ
ങ്കിലും വിലയില്ലാത്ത പട്ടി ചോരയിൽ മരുതിയുടെ വേരു നനച്ച് ഇഹലോക
വാസം വെടിഞ്ഞു.
അകത്തേ മൂത്തോർക്ക് അന്നേ ദിവസംഒൻപതാം മാസവും പതിനാറാം ദിവസവുമായിരുന്നു .അകം പുറം വേർ
തിരിയേണ്ട നാളാവുന്നു നിറഗർഭിണിയാ
യ മൂത്താരുടെ വയറു തിരുമ്മിചൂടു
വെള്ളം പകർന്ന വയറ്റാട്ടി ഒടുവിലാ കാഴ്ച കണ്ട് കണ്ണു തളളി പോയി .ആറ്റു
നോറ്റ സന്തതി പിറന്നു. പക്ഷെ കാലില്ല പകരം ശ്വാനന്റെയെന്നതു പോലെ ശോഷിച്ച പിൻ കാലുകൾ. തണുത്ത കാറ്റേറ്റ പുൽനാമ്പു പോലെ അത് തുളളി വിറക്കുന്നു. കഴുത്ത് മുതൽ തലയിലേക്ക് അത് മനുഷ്യ കുഞ്ഞുതന്നെ പക്ഷെ ശുഷ്കമായ നെഞ്ചും അതിനെ പൊതി
യുന്ന ഇളംതൊലിയും നിറയെചെമ്പൻ രോമങ്ങൾ എഴുന്നു നിൽക്കുന്നു. അതിനു താഴെ ആയാസപ്പെട്ട് ഉയർന്നു താഴുന്ന വയറിലാവട്ടെ അത് തിങ്ങി
നിറഞ്ഞ് കാണപ്പെട്ടു.നാവിന് കട്ടി കുറഞ്ഞ രൂപം ഒന്നുകരയുന്നതും കാത്ത് വയറ്റാട്ടി നിശ്ചലമായി നിന്നു. ഒടുവിലത് സംഭവിച്ചു ഒരു മഹാദുരന്തത്തിന്റെ പ്രതീക്ഷിതമായ ഉപസംഹാരമെന്നതു പോലെ വൈകൃതം നിറഞ്ഞ ഒരു ഓരിയിടൽ.
വേദനയിലും ഞെട്ടലിലും പ്ലാപ്പള്ളി നിശബ്ദമായി .ഉഗ്രശാസനകളെ അത്
നിമിഷങ്ങൾ കൊണ്ട് അടിത്തൂൺ പറ്റിച്ചു. ഒടുവിൽ ആ സത്യം സോമവംശ
പാരമ്പര്യത്തിൽ ഊറ്റം കൊണ്ടിരുന്ന
തമ്പുരാൻ തലകളെ അവമതി കൊണ്ടും ദു:ഖം കൊണ്ടും പാതാളത്തിലേക്ക് താഴ്ത്തി.
ദേവകി തമ്പുരാട്ടിയുടെ കടിഞ്ഞൂൽ... ‘
ഒരു ഇളം നായ കുട്ടിയുടെ ശബ്ദം വിണ്ടും മുഴങ്ങി. ഇനി ഒട്ടും കേൾക്കാൻ പാടി
ല്ലാത്ത ശബ്ദം .അതിനി ഈ തറവാട്ടിൽ വേണ്ട അവർ തീരുമാനിച്ചു. അതു കേൾക്കേണ്ടതാമസംമാത്രം,അകായിലെ പേറെടുത്ത മുറിയുടെ നാലു ചുവരുകൾ വിട്ട ആ വിചിത്ര ശബ്ദം അവിടെ നിന്ന് വരാന്തകൾ പിന്നിട്ട് അറപ്പുരകളും ഓട്ടുരുളിയും കർപ്പൂര വിളക്കും കൂട്ടം കൂടിയ വടക്കൻചായ്പും കടന്ന് ഉമ്മത്തു
മരങ്ങൾ നിരതിങ്ങിയ കാവിന്റ ഉള്ളിലേക്ക് കാര്യസ്ഥന്റ കൈയ്യിലിരുന്ന് നീങ്ങിപ്പോയി. പിന്നെയെപ്പോഴോ ആ നനഞ്ഞമണ്ണിൽസാവധാനംഅലിഞ്ഞില്ലാതെയായി.
അതൊരു തുടക്കമായിരുന്നു. ഒരു വലിയ തുടർച്ചയുടെ തുടക്കം ദേവകി തമ്പുരാട്ടി
യിൽ ആരംഭിച്ച് മകൾ മാളവികയിലൂടെ ഇളയ അനുജത്തി രാധയിലൂടെ ഇന്ന് ഉഷകുട്ടിയിൽ എത്തി നിൽക്കുന്ന തുടർച്ച. ഇതിനിടയിൽ ആരുമറിയാതെ അടക്കം ചെയ്യപ്പെട്ട ശബ്ദങ്ങൾക്ക് ഉമ്മത്തു മരങ്ങളും അതിനേക്കാൾ തലയെടുപ്പോടെ മുറ്റത്തു നിന്നിരുന്ന പാലയും മരുതും മാത്രം സാക്ഷിയായി. അതൊരു തുടർച്ചയായിരുന്നു. അന്നു
തൊട്ട് ഇന്നുവരെ തറവാട്ടിനെ വരിഞ്ഞ
തുടർച്ച…….
നിക്കതിനെ വേണം ന്റ കുട്യേ……..
എല്ലാം ഓർത്തിരുന്ന ഓപ്പോളും
അനിയനും ആ ശബ്ദം കേട്ട് തല ഉയർ
ത്തി നോക്കി.
പെറ്റെഴുന്നേൽക്കാതെ അകായിലെ കട്ടിലിൽ നിന്നും വിറച്ചു വീണ ഉഷ കുഞ്ഞിന്റെ ശബ്ദം അത്ര വ്യക്തമായി
രുന്നു. മാത്രമല്ല അതാദ്യമായി ശ്വാന
പാദം ആ തറവാട്ടിൽ പതിയാൻ മാത്രം ശക്തിയുമുള്ളതായിരുന്നു. ഒടുവിൽ ഗതകാലങ്ങളുടെ പാരമ്പര്യ കെട്ടി മാറാപ്പുകൾക്കും തൊട്ടുകൂടായ്മ
കൾക്കും അവസാനം കുറിച്ച് ശോഷിച്ച ശ്വാനപാദങ്ങളും ചെമ്പൻ രോമങ്ങൾ തിങ്ങിയ ഉടലുമായി ആ ജൻമം ഒരു വലിയ കാലം നരന്റെയുംനായയുടേയും രക്തം വീണമുററത്തും വരാന്തകളിലും ഓടി കളിച്ചുതുടങ്ങി……

By: 
Jyothilal George Thottathil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo