Slider

ഉസ്‌താദ്‌

0

നാട്ടുകാർക്കിടയില്‍ അത്യാവശ്യം അറിയപ്പെടുന്ന ഒരാളായിരുന്നു ബീരാന്‍.ചില്ലറ മന്ത്രങ്ങള്‍ മനഃപാഠമാക്കി ആവശ്യാഌസരണം അതെടുത്തു വീശി ആളെ കുപ്പിയിലാക്കലായിരുന്നു മൂപ്പരുടെ പരിപാടി.അതുകൊണ്ട്‌ തന്നെ ബീരാന്‍ ഏറെ കൊതിച്ചിരുന്ന ആ പേര്‌ തന്നെ അയാള്‍ക്ക്‌ നാട്ടുകാർ ചാർത്തിക്കൊടുത്തു."ബീരാന്‍ ഉസ്‌താദ്‌ ''.
ശരീരത്തില്‍ കടന്നുകൂടിയ ശെയ്‌ത്താനെ ഒഴിപ്പിക്കുക പഠിത്തത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാർഥികളെ ജയിപ്പിക്കുക തങ്ങളെക്കാള്‍ മുന്തിയ ലെവലിലുള്ള അയല്‍വാസികളെ കുത്തുപാളയെടുപ്പിക്കുക അങ്ങനെ പലപല ആവശ്യങ്ങളുമായി അദ്ദേഹത്തിന്റെയടുത്തേക്കുള്ള ആളുകളുടെ വരവ്‌ ദിനംപ്രതി കൂടിക്കൊണ്ടിരുന്നു.
വിശ്വാസം കടുത്തതായത്‌ കൊണ്ട്‌ പലരുടെയും രോഗങ്ങള്‍ ബീരാന്‍ ഉസ്‌താദിനെ
കാണുമ്പോള്‍ തന്നെ നൈല്‍നദി കടക്കുമായിരുന്നു.പരിഹാരമാവാത്ത പ്രശ്‌നങ്ങളുമായി വീണ്ടും സമീപിക്കുന്നവരെ കാണുമ്പോള്‍ ഔലിയക്ക്‌ താടിയുഴിഞ്ഞ്‌കൊണ്ടൊരു നോട്ടമുണ്ട്‌.
"ഇനി എന്ത്‌ ഹലാക്കാണ്‌ ഈ ശൈത്താനോട്‌ പറയുക''യെന്ന ചിന്തയിലായിരിക്കും ആ നോട്ടം.
എങ്കിലും അത്തരം സന്ദർഭങ്ങള്‍ ബുദ്ധിപൂർവം കൈകാര്യം പെയ്യാന്‍ ബീരാന്‍ ഉസ്‌താദിഌള്ള കഴിവ്‌ എടുത്തുപറയേണ്ടതാണ്‌.
പക്ഷെ ഒരുദിവസം ബീരാന്‍ ഉസ്‌താദിന്‌
നേരിടേണ്ടിവന്നത്‌ ഒരു പ്രതേ്യക പ്രശ്‌നമായിരുന്നു.തങ്ങള്‍ ഒരു ചടങ്ങിന്‌ അറുക്കാനായി വന്‍വിലകൊടുത്ത്‌ എടക്കര ചന്തയില്‍ നിന്നുവാങ്ങിയ പോത്ത്‌ കയറു പൊട്ടിച്ചോടി.പലയിടങ്ങളിലും പോത്തിനെ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.ആ പോത്ത്‌ ഇപ്പോള്‍ എവിടെയുണ്ടെന്ന്‌ ഉസ്‌താദൊന്നു പറഞ്ഞുതരണമെന്നാവശ്യപ്പെട്ടാണ്‌ നാലുപേരടങ്ങുന്ന സംഘം വന്നിരിക്കുന്നത്‌.
പോത്തിന്‌ പേരൊന്നുമില്ലാത്തത്‌ കൊണ്ട്‌ വന്നവരുടെ പേരും വയസുമൊക്കെ ഒരു കടലാസിലെഴുതി വെട്ടിയും തിരുത്തിയുമൊക്കെക്കളിച്ച്‌ കുറെനേരമിരുന്നു ഉസ്‌താദ്‌.ഇത്‌ ഹലാക്കിന്റെ ഔലുംകഞ്ഞിയാവുമല്ലാ...ഉസ്‌താദ്‌ പതിയെ താടിയുഴിയാന്‍ തുടങ്ങി.
ചുട്ട കോഴിയെ പറപ്പിക്കുന്ന ഉസ്‌താദ്‌ ഫ്രൈയാക്കാഌള്ള തങ്ങളുടെ പോത്തിനെയും എങ്ങിനെയെങ്കിലും കണ്ടുപിടിച്ചുതരുമെന്ന പ്രതീക്ഷയിലാണ്‌ ആഗതരുടെ നില്‍പ്‌.ഉസ്‌താദിനാണെങ്കിലോ ആലോചിച്ചിട്ട്‌ ഒരു വഴിയും കിട്ടുന്നില്ല.മറുപടി പറഞ്ഞില്ലെങ്കില്‍ കഴിവുകേടായി ചിത്രീകരിക്കപ്പെടും.താടി ഉഴിച്ചിലിന്റെ വേഗത കൂടി.അതോടൊപ്പം ഉസ്‌താദിന്റെ പ്രഷറും കൂടുന്നത്‌ വന്നവരറിഞ്ഞില്ല.
ഒരു പരിഹാരം പറഞ്ഞുകൊടുക്കാന്‍ കഴിയാത്തതിന്റെ നിരാശയില്‍ ദേഷ്യം അടക്കാനാവാതെ ഉസ്‌താദ്‌ വന്നവരോടായി ഉച്ചത്തില്‍ ഇങ്ങിനെ പറഞ്ഞു.
"നിങ്ങക്കൊക്കെ പോയി തൂറിക്കൂടെ.പോത്തിനെ കാണാനില്ലത്രെ.എന്റടുത്താണൊ നിങ്ങടെ പോത്ത്‌''
ഉസ്‌താദിന്റെ രോഷപ്രകടനം കണ്ട്‌ അവർ പെട്ടെന്ന്‌ തന്നെ സ്‌ഥലം കാലിയാക്കി.പോത്ത്‌ പോയി എന്ന്‌ കൂട്ടാം.ഇനി വേറെയൊന്നിനെ വാങ്ങുക തന്നെ ശരണം.
അങ്ങിനെ അവർ തിരിച്ചുപോകവെ കൂട്ടത്തിലൊരാള്‍ക്ക്‌ രണ്ടിഌപോകാഌള്ള കടുത്ത ശങ്ക.ഒഴിഞ്ഞയിടം നോക്കി വണ്ടി നിർത്തി.ശങ്കന്‍ നൂറെനൂറ്‌ സ്‌പീഡില്‍ കുറ്റിക്കാട്ടിലേക്കോടി.മറ്റുള്ളവർ ഇനിയെന്ത്‌ ചെയ്യുമെന്ന്‌ ആലോചിച്ച്‌ നില്‍ക്കുമ്പോഴാണ്‌ ശങ്കന്‍ നൂറ്റിപ്പത്ത്‌ സ്‌പീഡില്‍ തിരിച്ചുവരുന്നത്‌.
"പോത്ത്‌....പോത്ത്‌...നമ്മുടെ കാണാതായ പോത്ത്‌ അവിടെ കുറ്റിക്കാട്ടില്‍....''
കിതച്ചു കിതച്ചു ശങ്കനിതു പറഞ്ഞപ്പോഴേക്കും മറ്റുള്ളവർ നേരെ കുറ്റിക്കാട്ടിലേക്കോടി.അല്‍ഭുതം.കയറ്‌ പൊട്ടിച്ചോടിയ പോത്ത്‌ ഒന്നുമറിയാത്ത പോലെനിന്ന്‌ പുല്ലുതിന്നുന്നു....
അപ്പോഴാണവർ ഉസ്‌താദ്‌ പറഞ്ഞ വാക്കുകളോർത്തത്‌.
"നിങ്ങക്കൊക്കെ പോയി...........ടെ''
രണ്ടിന്‌ പോയപ്പോഴേക്കും പോത്തിനെ കണ്ടുകിട്ടുകയും ചെയ്‌തു.ഉസ്‌താദ്‌ ഒരു ഭയങ്കര സംഭവം തന്നെ.ആ സംഭവം നാട്ടില്‍ പാട്ടായതോടെ ഉസ്‌താദിന്റെ താടിയില്‍ ഒരു പൊന്‍രോമവും കുടിയായി.

By: SakeerHussain
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo