Slider

കവിത : തുളസിത്തറ

0

പുളിമരം
പന്തലിച്ച വീടിൻ
പിൻഭാഗത്ത്
ഞാൻ നട്ടൊരു
തുളസി
തുളസിയിലയിൽ
എണ്ണകാച്ചുമ്പോളമ്മ
എന്നും ,പറയും
മുറ്റത്ത് ,തുളസിത്തറയും
മുല്ലത്തറയുമുണ്ടായിരുന്ന
വീമ്പ്.
ചെറിയ വീട് വലുതായ് വന്ന്
രണ്ട് തറകളുമിളക്കിയ വേദന
പത്തു വർഷമായി
സഹിക്കുന്നു ഞങ്ങൾ
അമ്മയതെല്ലാമിന്നുമോർക്കുന്നു
അമ്മ,
നാട്ടുമ്പുറം
എന്നും,അടുപ്പുതി
ചാരംപറത്തുന്ന
ഒരു തുളസിത്തറ
ഞാൻ നട്ടെതെല്ലാം ചെടികൾ
തലയിൽ ചൂടിയാൽ
മണംതരുന്നവ,മാത്രം
അമ്മ നട്ടവ, വൃക്ഷങ്ങൾ
ഫലം കായ്ക്കുന്നവൻമരങ്ങൾ
ഭൂമിയ്ക്ക് തണലാകുമെന്നും
ആ തണൽമരങ്ങൾ
വേരുകളാഴ്ത്തി മണ്ണിനേയും
ഇലയുയർത്തി ദൈവത്തോടും
പ്രാത്ഥിച്ചു.
സൂര്യനെ പ്രണയിച്ച്, കൊതിതീരാത്ത
വൻമരങ്ങൾക്കടിയിൽ
എന്റെ തുളസി
മക്കളെ പെറ്റു കൂട്ടി
ചുറ്റും കല്ലുവെച്ച് ഞാനവ തിരിച്ചു
അമ്മ പറഞ്ഞു
തുളസിത്തറ
- - - - - - - - - - - - - - -
താഹാ ജമാൽ, പായിപ്പാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo