Slider

പ്രാണനുമപ്പുറം

0
By: Geo======

നിലാവിന്റെ വെള്ളി വെളിച്ചം ജനലഴികളിൽ അരിച്ചിറങ്ങി അവളെ തൊട്ടു വിളിച്ചു
അവൾ മെല്ലെ കണ്ണ് ചിമ്മി,ജനൽ പാളികൾ മലർക്കേ തുറന്നു
പകലിന്റെ ആരവം കഴിഞ്ഞു തളർന്നുറങ്ങുന്ന നഗരത്തിന്റെ ഉച്ചിയിൽ ഉദിച്ചു നിന്ന് പുഞ്ചിരി തൂകുന്ന പൂർണ്ണചന്ദ്രൻ
ഇനിയും ഉറങ്ങാത്ത തെരുവിന്റെ മക്കൾ,രക്ത ഓട്ടം ഒട്ടു ശമിച്ച തെരുവിന്റെ ഞരമ്പിലൂടെ അലഞ്ഞു തിരിയുന്നുണ്ട് ഇപ്പോഴും
വെണ്ണിലാവിന്റെ കൈകൾ,അവൾ കിടക്കുന്ന കാൻസർ സെന്ററിന്റെ കാർ പാർകിങ്‌നും, മതിലിനും, മതിലിനു ചേർന്നു നഗരത്തിന്റെ പാപം പേറി ഒഴുകുന്ന അഴുക്കുചാലിനും അപ്പുറം, മരണം പാർക്കുന്ന ഖനി കളിൽ ജോലിക്കുപോകുന്ന പോകുന്ന"അവന്റെ" കുടിലിനും ഒരേ നിറമുള്ള പുടവ ചാർത്തി
തകരം മേഞ്ഞ കുഞ്ഞു മുറിക്കുള്ളിൽ അവന്റെ ജനാലയും തുറന്നു അവനും ആ വെള്ളിത്തളിക നോക്കികിടക്കുവാരുന്നു
അവന്റെയും അവളുടെയും മിഴികൾ ഒരേ ബിന്ദുവിൽ നോക്കി കനവുകൾ നെയ്തു.......കാൻസർ സെന്ററിന്റെ നാലാം നിലയിൽ അവളും........അങ്ങ് താഴെ അഴുക്കുചാലിന്റെ തീരത്തു കുഞ്ഞു കുടിലിൽ അവനും
അവർ ഇരുവരും അങ്ങ് ദൂരെ മരണമില്ലാത്ത താഴ്‌വരയിൽ വിരുന്നു പോയി,മൊട്ടക്കുന്നുകളുടെ ചരുവിലൂടെ പാറിപറന്നു തോളോട് തോൾചേർന്നു കൈകോർത്തു
ചന്ദ്രബിംബത്തിന്റെ അഗാധ ഗർത്തങ്ങളിൽ ഓടിഒളിച്ചും കുന്നിന്റെ ഉച്ചിയിൽ കൂടു കൂട്ടിയും അവർ ആ അമ്പിളിമാമന്റെ തോളിലിരുന്നും ഒരിക്കലും തീരാത്ത പ്രണയം നുകർന്ന്
കഥകൾ പറഞ്ഞു കനവുകൾ കൈമാറി.....തിരികെ വന്നു
കണ്ണുകൾ തമ്മിൽ കോർത്തു
എന്താ നിനക്ക് ഉറക്കമില്ലെ?
അവൾ അവനോടു ചോദിച്ചു
മ്മ്........ഇല്ല.. അവൻ മൊഴിഞ്ഞു
അതെന്താ നിനക്ക് രാവിലെ ജോലിക്കു പോകണ്ടേ ?
പോകണം....പക്ഷെ നീ ഉറങ്ങാതെ എന്റെ ജാലകം അടയ്‌ക്കില്ലല്ലോ കൺപോളയും......
ഹിയ്യോ......അതെന്താ അത്രയ്ക്ക് നിനക്ക് എന്നെ ഇഷ്ട്ടാണോ
അറിയില്ല
പ്രണയമാണോ ?അവൾ വീണ്ടും ചോദിച്ചു
അറിയില്ല
ഞാൻ അസുഖക്കാരി ആയകൊണ്ടാവും നിനക്ക് ഇഷ്ടമില്ലാതെ അല്ലെ?അവൾ പരിഭവിച്ചു
ഞാനും നീയും നാളേക്ക് ശേഷം കാണുമോന്നു അറിയില്ല.......എനിക്ക് ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞതാ,നീ എനിക്ക് എന്തിനു ജീവിതം വലിച്ചു നീട്ടാൻ ഉള്ള ആശ തരുന്നു
ഒന്നും അറിയില്ല.....എന്റെ ആയുസീനും ഉറപ്പില്ല
നാളെ ഞാൻ ഖനികൾക്കുള്ളിൽ അകപ്പെടാം....അതവിടെ സാധാരണമണല്ലോ........
നാളെ നീ നിന്റെ ജാലകം തുറക്കുമ്പോൾ ഒരുപക്ഷെ എന്റെ ജനൽ അടഞ്ഞു കിടന്നാൽ നീ വേദനിക്കല്ലേ...........അവൻ പറഞ്ഞു
ഹും.....അതിനു ഞാൻ സമ്മതിക്കില്ലെങ്കിലോ
നാളെ നീ എത്തുമ്പോൾ എന്റെ ജനൽ അടഞ്ഞു കിടന്നാലും നീ ജീവിക്കണം
അവൻ ചിരിച്ചു,
ഇല്ല....നിന്നെ ഞാൻ എങ്ങും വിട്ടുകൊടുക്കില്ല ഒരു അസുഖത്തിനും
"എന്റെ ജീവൻ ഈ ജനലഴിയിൽ ബന്ധിച്ചിരിക്കുന്നു നിന്റെ ജനലഴികളൊരം"അടഞ്ഞു കിടക്കുവാണെങ്കിൽ ഒരു പോലെ മതി
എന്റെ ജീവൻ നിന്നിൽ നിറച്ചു ഞാൻ നിനക്കും ആയുസു നൽകും അവൾ അവനോടു പറഞ്ഞു
അവളുടെ കണ്ണ് നിറഞ്ഞു പോയി
ഹിയ്യോ......നീ കരയുന്നോ....പാടില്ല
വാ നമ്മുക്കുറങ്ങാം
ഒരു കുഞ്ഞു തെന്നൽ അവളുടെ ചെമ്പിച്ച പാറിപ്പറക്കുന്ന മുടിയിഴക്കുള്ളിൽ താലോലിച്ചു അവളുടെ കവിളിണകളെ പുണർന്നു, ചെഞ്ചുണ്ടിൽ തഴുകി അത് അവന്റെ ജനലോരം എത്തി അവന്റെ ചുണ്ടിനു മുത്തമിട്ടു അവൻ അതിന്റെ നിർവൃതിയിൽ അലിഞ്ഞു പോയി
കണ്ണിൽ കണ്ണിൽ നോക്കി അവർ മൗനമായി,ദൂരെ ദൂരെ ഇരുന്നു മനസുകളിലൂടെ വാക്കുകൾ കൈമാറി
കൊതുകുകൾ മൂളി പറന്നു അവരുടെ രസം കൊല്ലാൻ നോക്കുന്നെങ്കിലും അവർ അതൊന്നും അറിഞ്ഞില്ല
മൂളി പറന്നൊരു കൊതുകവന്റെ നെഞ്ചിൽ കടിച്ചു,അവൻ അതിനെ അടിച്ചുകൊല്ലാൻ തോന്നിയില്ല,അതിറ്റു രക്തവും പേറി പറന്നുയർന്നു....ദൂരെ അവളുടെ അരികിലെത്തി അവളുടെ കൈത്തണ്ടയിൽ ഹരിത വർണ്ണം പടർന്ന ഞരമ്പിന്റെ ഓരത്തു മെല്ലെ കടിച്ചു.....അവൾ മിഴി പൂട്ടി..........സുഖമുള്ള നോവ് ആസ്വദിച്ചു..
ഇതെന്നും വരാറുള്ള കൊതുകാണ്,അവർക്കു അതിനെ ഇഷ്ട്ടമാണ്,അതിനു അവരുടെ നിണവും ഇഷ്ട്ടമാ
ഞാൻ സുഖമായിട്ടു ഹോസ്പിറ്റൽ വിടും,നിന്റെ കുടിലിനു മുന്നിൽ എത്തും.....എന്നിട്ടു നിന്റെ തകര സൈക്കിളിൽ...നീ എന്നെ ചേർത്ത് ഇരുത്തി മരണമില്ലാത്ത തീരത്തു വിരുന്നു പോണം.....എന്നിൽ ജീവിക്കാൻ കൊതിതന്ന നിനക്ക് ബാക്കി ഉള്ള ജീവൻ പകുത്തു നൽകും നമ്മൾ ഒരുമിച്ചു ജീവിക്കും,
അവർ ഒരുപോലെ ജാലകങ്ങൾ അടച്ചു നിദ്രപൂകി
നാളെ ഒരു പകല് കൂടി തരുമോന്നു പ്രാത്ഥിച്ചു അവൾ
സ്വപ്നങ്ങളിലും അവർ പ്രണയിക്കയാരുന്നു
മരണത്തിന്റെ താഴ്വരയിൽ കണ്ടു മുട്ടിയവർ
ആഡംബരങ്ങൾ ലാളിച്ചു വളർത്തിയ അവൾക്കു സ്വത്തുക്കൾ കൂമ്പാരം നൽകി ബിസിനസ്കാരനെ വിവാഹം കഴിച്ചു, ഒരു മോനും ഉണ്ടായി, ജീവൻ പോലും വിലക്കുവാങ്ങുവാൻ ഉള്ള പണമുണ്ടെങ്കിലും അസുഖം മൂർച്ഛിക്കും വരെ കാത്തതെന്തിന്??ഒരു ചോദ്യചിഹ്നത്തിന്റെ അകമ്പടിയോടെ ഈവാകുകൾ അവൾക്കുമുന്നിൽ നിൽക്കുന്നു
ഹോസ്പിറ്റലിൽ ഒറ്റപ്പെടലിന്റെ നീറ്റലിൽ ആണ് ജനലുകൾക്കു അപ്പുറം ഒരു ലോകവും അവിടെ തകര ഷെഡിൽ അവനെ കണ്ടതും പ്രണയിച്ചു തുടങ്ങിയതും
രണ്ടാനമ്മയും മക്കളും അച്ഛന്റെ സ്നേഹവും സ്വത്തും പകുത്തെടുത്തപ്പോൾ ഒറ്റപെട്ടു ഈ തെരുവിൽ അടിഞ്ഞു കൂടിയ പാവം അവൻ
"തമ്മിൽ ഒന്ന് സ്പർശിക്കാതെ, ഒരു വാക്ക് പോലും പറഞ്ഞാൽ കാതിലെത്താത്ത ദൂരത്തിൽ ഇരുന്നുകൊണ്ടവർ പ്രണയിച്ചു"
പുലരിയുടെ പൊന്കിരണങ്ങൾ ജനൽ പാളികളിലിടയിലൂടെ അരിച്ചിറങ്ങി അവളെയും അവനെയും വിളിച്ചുണർത്തി
അവൻ മെല്ലെ തന്റെ ജാലകവാതിൽ തുറന്നു
അവൻ തുറന്നതു അവളുടെ മനസിന്റെ വാതായനങ്ങൾ ആരുന്നു
അവളതു അറിഞ്ഞു
കണ്ണ് ചിമ്മികൊണ്ടവൾ ആദ്യം ചെയ്തത് കൈനീട്ടി ജനൽ തുറന്നു
ആഹാ ഒരുപോലെ നമ്മൾ ഉണരുന്നു അല്ലെ?
ഒരുപോലുറങ്ങുന്ന കൊണ്ട് അവൻ പറഞ്ഞു
അവർ കണ്ണിൽ കണ്ണിൽ നോക്കി ഒരുപാടു കഥ പറഞ്ഞു
ഹാ മതി ടൈം പോയി ഞാൻ റെഡി ആയി വരാം
നീ ചായ ഒക്കെ കുടിച്ചു മരുന്ന് കഴിച്ചു സുഖായി ഇരിക്ക്
അവൻ അതും പറഞ്ഞു ജോലിക്കു പോകാനായി റെഡി ആകാൻ പോയി
അവൾ ഒരു കുഞ്ഞു കുട്ടിയുടെ കൗതുകത്തോടെ അവന്റ മുറിക്കുള്ളിലേക്ക് നോക്കി കിടന്നു
ഉടുതുണിക്ക് മറുതുണി ഇല്ലാത്തവൻ വിലകൂടിയ ഫുഡ്ഡ്‌ ഇല്ല നല്ലൊരു പാത്രങ്ങളില്ല
സ്നേഹം നൽകി എനിക്ക് ജീവിക്കാൻ കൊതി തന്നവൻ
റൂമിനുള്ളിൽ കാൽ പെരുമാറ്റം കെട്ടവൾ തിരിഞ്ഞു നോക്കി
ഭർത്താവും മോനും
പതിവുള്ള സന്ദർശനം
കൈയ്യിൽ പത്രവും,ഫ്രൂട്ടസും
ഗുഡ് മോർണിംഗ് ഡിയർ
മരുന്ന് കഴിക്കണം ആഹാരവും,അയാളുടെ സ്ഥിരം പല്ലവി
ഞാൻ ഇപ്പോൾ ഡോക്ടറെ കണ്ടിട്ടാ വരുന്നേ നിനക്ക് ഒരുപാടു മാറ്റമുണ്ട് താമസിയാതെ സുഖം പ്രാപിക്കുമെന്നു
അയാൾ അത്രയും പറഞ്ഞു പോകാൻ തിരക്കുകൂട്ടി
അരികിൽ വരതെ ദൂരെ നിൽക്കുന്ന മകനെ അടുത്ത് വിളിച്ചവൾ നിറുകയിൽ ചുംബിച്ചു....
അസുഖം കൂടിയതിൽ പിന്നെ അയാൾ അവനെ അവളിൽ നിന്നും അകറ്റിയിരുന്നു
ആരാ മോനെ സ്കൂളിൽ പോകാൻ ഇത്രനല്ലതായി ഒരുക്കിയത്?
"ടെസ്സി ആന്റി" അവൻ പറഞ്ഞു
ചായ കപ്പിൽ പകർന്നു കൊണ്ടിരുന്ന അയാൾ പെട്ടന്ന് ഒന്ന് പതറി
പിന്നെ അയാൾ തിടുക്കപ്പെട്ടു അവനെയും വലിച്ചിഴച്ചു റൂമിൽ നിന്നും കടന്നു പോയി
അവൾ ജനലിലൂടെ താഴെ കാർപാർക്കിങ്ങിലേക്കു നോക്കി,ഭർത്താവിന്റെ കാറിൽ ചാരി നിന്ന് കാറ്റു കൊള്ളുന്നു മോഡേൺ സുന്ദരി "ടെസ്സി"
അവൾ നിസ്സംഗതയോടെ അവരെ നോക്കി
പ്രണയത്തിന്റെ മിഴികൾ മെല്ലെ അവളെ കൊരുത്തു വലിച്ചു
അവൾ അവന്റെ ജനലോരം മിഴികൾ പറിച്ചു നട്ടു
അവൻ ജോലിക്കു പോകാൻ റെഡി ആയി നില്കുന്നു
നിറം മങ്ങിയ കോട്ടും, നരച്ച ജീൻസും, നൂല് പൊന്തിയ തൊപ്പിയും വെച്ച് ഒരു കോമാളിയെ പോലെ,അവൻ അവിടെ നിന്ന് സ്റ്റൈൽ അഭിനയിക്കുന്നു
അവൾ അവനെ നോക്കി പൊട്ടി ചിരിച്ചു അവനും കൂടെ ചിരിച്ചു
അവൾ വിരൽ ചുണ്ടി ചിരിച്ചു ഒരു കൈകൊണ്ടു വാ പൊത്തി
അവനു പന്നീടാണു കാര്യം പിടികിട്ടിയത് ജീൻസിന്റെ ബാക് കീറിയിരിക്കുന്നു
അവൻ നാണിച്ചു അകത്തേയ്ക്കു ഓടി ഒളിച്ചു
അവളുടെ പൊട്ടിച്ചിരി കേട്ടുകൊണ്ടാണ് ഡോക്ടർ വന്നത്
ആഹാ ഇങ്ങനെ ചിരിച്ചാൽ ഉടൻ തന്നെ അസുഖം മാറി വീട്ടിൽ പോകാലോ
എനിക്ക് വീട്ടിൽ പോകണ്ട ഡോക്ടർ ഇവിടെ കഴിഞ്ഞാൽ മതി അവൾ പറഞ്ഞു
ഡോക്ടർ പരിശോധിക്കുമ്പോഴുമെല്ലാം അവളുടെ നോട്ടം ജനലുവഴി അവന്റെ മുറിയിലേക്കാരുന്നു
അവൻ പോകാനായി ഇറങ്ങി ചുമരിൽ ചാരി വെച്ച തുരുമ്പിച്ച സൈക്കിൾ എടുത്തു
അവളെ നോക്കി
അവൾ ജനലോരം അവനെ നോക്കി നിൽക്കുന്നു
മാനത്തു കാർമുകിൽ നിറഞ്ഞിരിക്കുന്നു,അവളുട മനസ്സിൽ എന്തോ കരിനിഴൽ പടർന്നു
യാത്ര അയക്കാൻ മടിക്കുന്ന കണ്ടു അവൻ സൈക്കിളിൽ കാത്തിരുന്നു
മരുന്ന് കഴിക്കണം ഫുഡും നല്ല സുന്ദരിക്കുട്ടി ആയിട്ടിരിക്കണം
അവൾ എല്ലാം തലയാട്ടി സമ്മതിച്ചു
മനസില്ലാമനസോടെ കൈ വീശി യാത്ര അയച്ചു
അവൻ സൈക്കിൾ ഓടിച്ചു തെരുവിലൂടെ...........ദൂരെ ഖനിയിലേക്കു പോയി അവളുടെ മനസും അവന്റെ ഒപ്പം യാത്രചെയ്തു........അവനോടൊപ്പം തെരുവിലൂടെ,ഖനികളിൽ അവൻ വിയർപ്പൊഴുക്കി കഷ്ടപ്പെടുന്നത് അവൾ ഒരു ദർപ്പണത്തിൽ എന്നപോലെ കാണുന്നുണ്ടാരുന്നു
അവൻ ഇല്ലാത്ത പകൽ സമയം,അവനെ കാണാനുള്ള കാത്തിരിപ്പുകളാരുന്നു,അവൾ പത്രങ്ങൾ വായിച്ചും നോവലുകൾ വായിച്ചും സമയം തള്ളി നീക്കും,ഇടക്കിടെ അവന്റെ മുറിയിലേക്ക് നോക്കും.....അടഞ്ഞു കിടക്കുന്ന ജാലകവാതിലിൽ അവന്റെ ഓമനത്വമുള്ള മുഖം കാണും.......ഹായ് ജീവിക്കാൻ എന്ത് സുഖം നൊമ്പരത്തോടെ അവൾ ഓർക്കും
പതിവില്ലാതെ മഴ പെയ്യാൻ തുടങ്ങി,മാനം ഇടിച്ചു തകർത്തു പൊടിച്ചിടുമ്പോലേ ഇടിവെട്ടി,ഭൂമി പിളർന്ന് പോകുംപോലെ മിന്നൽ പിണർ,കതകുകൾ കൊട്ടിയടക്കുന്നു കലിമൂത്ത കാറ്റു,അവൾ അവന്റെ കുടിലിലേക്ക് നോക്കി.....മേൽക്കൂര പറിഞ്ഞു പോകുംപോലെ നിന്ന് തുള്ളുന്നു കുടിൽ
അവളുട മനസിന്റെ താളം വല്ലാതെ മുറുകി വന്നു
അനിഷ്ട്ടം എന്തോ സംഭവിക്കും പോലെ
അവൻ എത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,
അവൾ ജനലോരം വന്നു നിന്ന്.......തെരുവിലേക്ക് അവൻ വരുന്ന വഴിയിലേക്കു നോക്കി
റൂമിൽ സമാദാനമില്ലാതെ ചുറ്റി തിരിഞ്ഞു
പതിവുപോലെ നേഴ്സ് "സായാഹ്ന പത്രം" അവളുടെ റൂമിൽ കൊണ്ട് കൊടുത്തു
അവൾ തിടുക്കത്തിൽ പത്രം മറിച്ചു നോക്കി
ആ തലക്കെട്ടു വായിച്ചു അവൾ നടുങ്ങി പോയി
"ഖനിയിൽ മണ്ണിടിഞ്ഞു നിരവധി തൊഴിലാളികൾ മരിച്ചു,നൂറിൽ അധികം ആൾക്കാരെ കാണാൻ ഇല്ല,അനേകം ആൾക്കാർക്ക് പരിക്ക്"
അവൾ ഒരു ഭ്രാന്തിയെ പോലെ പത്രം വലിച്ചു കീറി എറിഞ്ഞു,മണിക്കൂറുകളോളം ജനലഴിയിൽ പിടിച്ചു നിന്നു അവന്റെ മുറിയിലേക്കു നോക്കി
അവൻ ഇതുവരെ എത്തിയിട്ടില്ല!ശക്തമായി കാറ്റടിച്ചു ജനൽ പാളികൾ വലിച്ചടക്കുന്നു
അവൾ മുറിയിൽ തളർന്നു വീണു
Icu വിൽ ഡോക്ടർമാർ അളവുടെ ജീവൻ നീട്ടികിട്ടാൻ ഉള്ള ശ്രമം ആരംഭിച്ചു
അവൾ മരണത്തെ പുൽകാൻ വെമ്പൽ കൊണ്ട് കിടക്കുന്നു
അവൻ പോയ ലോകത്തേക്ക് പോകാൻ അവൾ തിടുക്കപ്പെട്ടു
...........................................
അവൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു
അപകടത്തിൽ പെട്ട തന്റെ സഹപ്രവർത്തകരെ രക്ഷിക്കുന്ന തിരക്കിലാരുന്നു
നേരം ഏറെ വൈകി അവന്റെ മനസ്സിൽ എന്തോ തിടുക്കം
കോരിച്ചൊരിയുന്ന മഴനൂൽ വകഞ്ഞു മാറ്റിക്കൊണ്ട് അവൻ തന്റെ തകര സൈക്കിളിലിൽ റൂമിലേക്ക് പുറപ്പെട്ടു
ഇടയ്ക്കു സൈക്കിൾ മറിഞ്ഞു വീണു നെറ്റിപൊട്ടി ചോര ഒലിച്ചു,പിടഞ്ഞ് എഴുന്നേറ്റു വീണ്ടും അവൻ തന്റെ റൂമിലേക്ക് പാഞ്ഞു
റൂമിലെത്തി വാതിൽ തള്ളി തുറന്നു കട്ടിലിലേക്ക് ചാടി വീണു ജനൽ കതകിന്റെ കൊളുത്തു എടുത്തു ശക്തിയായ കാറ്റിൽ ആ പാലകപാളികൾ കാതടക്കുന്ന ആരവത്തോടെ തുറക്കപ്പെട്ടു
ആകാംഷയോടെ അവളുടെ മുറിയിലേക്ക് നോക്കി
അടഞ്ഞു കിടക്കുന്ന ജനൽ !
അവൾ പോയിരിക്കുന്നു!
എന്നെ തനിച്ചാക്കി
നിറകണ്ണുകളോടെ അവൻ അവിടേക്കു നോക്കി കുറെ നേരം കിടന്നു
ഇനി ആർക്കു വേണ്ടി ജീവിക്കണം,
വേണ്ടാ നീ തനിച്ചു പോകണ്ട ഞാൻ വരുന്നു
അവൻ ജനലിന്റെ കതകുകൾ വലിച്ചടച്ചു
ബെഡ്ഷീറ്റു എടുത്തു ഉത്തരത്തിൽ എറിഞ്ഞു കുരുക്കി.........കട്ടിലിൽ കയറിനിന്നു കൊണ്ട് കുരുക്കു തീർത്തു!!
അവന്റെ കൈകൾ വിറകുന്നുണ്ടായിരുന്നില്ല ആവേശമാരുന്നു അവളെ കാണുവാൻ.
........... .......
അവൾ മെല്ലെ കണ്ണുകൾ തുറന്നു
സിരകളിൽ ഉണർവിന്റെ താളമിടിപ്പു തിമിർത്തു പെയ്തമഴ പെട്ടന്ന് നിലച്ചപോലെ അവൾ പരിസരം വീക്ഷിച്ചു
ചുറ്റിനും കുടി നിന്ന ഡോക്ടർമാർ അത്ഭുതത്തോടെ അവളെ നോക്കി
അവൾ വിറയാർന്ന ചുണ്ടുകൾ അനക്കി
എവിടാണ് ഞാൻ?
ചാടി എഴുനേൽക്കാൻ ശ്രമിച്ചു
ഡോക്ടർ അവളെ തടഞ്ഞു
ഡോക്ടർ എനിക്ക് റൂമിൽ പോണം എനിക്ക് റൂമിൽ പോണം.......
അവൾ ഒരു കുഞ്ഞു കുട്ടിയെ പോലെ നിർബന്ധം പിടിച്ചു
ഡോക്ടർ മാർക്ക് അവളുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു
അവൾ റൂമിൽ എത്തിയതും സ്‌ട്രെക്ചർഇൽ നിന്നും പിടഞ്ഞു എണീറ്റ് ബെഡിലേക്കു കമഴ്ന്നു വീണു,ഇഴഞ്ഞു ചെന്നു
ജനലിനു അരികിലെത്തി ആവേശത്തോട് അതിന്റെ കൊളുത്തുകൾ വിടുവിച്ചു.........
മഴപെയ്തു തോർന്ന നീർതുള്ളികൾ ഇറ്റു വീഴുന്നുണ്ടാരുന്നു ജനൽ പടിയിൽ
അവൾ അവന്റെ കുടിലിലെക്കു നോക്കി
മനസ്‌ തരളിതമായിരുന്നു
അവന്റെ ജനലിന്റെ വാതിലുകൾ അടഞ്ഞു കിടക്കുന്നു അകത്തു വെളിച്ചമുണ്ട്
ആ അടഞ്ഞു കിടക്കുന്ന ജാലകത്തിൽ കണ്ണ് നട്ടു അവൾ ജനൽ പടിയിൽ കൈവെച്ചു അതിൽ തന്റെ താടി ചേർത്ത് വെച്ചു കിടന്നു
മഴയുടെ ബാക്കിപത്രം പോലെ ഒരു കുളിർക്കാറ്റു അവളുടെ ചെമ്പിച്ച മുടിയിഴയിൽ തഴുകി ഒളിച്ചു
ഞെരിഞ്ഞു അമർന്നു തുറക്കപ്പെട്ടു ജാലക വാതിലിന്റെ ഒച്ച അവന്റെ ചെവിയിൽ എത്തിയില്ല എങ്കിലും
അവൻ കഴുത്തിൽ ചേർത്ത കുരുക്കു വിടർത്തി
ഒരിക്കൽ കൂടി തന്റെ ജനലിനരികിൽ എത്തി
മഴയേറ്റു നനഞ്ഞ ജനൽ കതകുകൾ മലർക്കെ തുറന്നു.
മഴ മേഘങ്ങൾ ഒഴിഞ്ഞ വാനിൽ ചന്ദ്രക്കല പാൽപ്പുഞ്ചിരി പൊഴിച്ച് നിൽക്കുന്നു
അതിന്റെ കുന്നിന് ചരുവിൽ അവൾ കുറച്ചു നേരത്തെ എത്തിയിരുന്നു,അവൻ അവളോടൊപ്പം ചേർന്നു
നിറഞ്ഞു തുളുമ്പി വീഴാൻ വെമ്പിനിന്ന കണ്ണീർക്കണം അവരുടെ രണ്ടു പേരുടെയും മിഴിയോരത്തു ഉണ്ടായിരുന്നു
അതിൽ ഒരു കുഞ്ഞു ചന്ദ്രൻ തിളങ്ങി അവർ പുഞ്ചിരിച്ചു
കണ്ണിൽ കണ്ണിൽ നോക്കി
നീ എന്നും ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം
"എനിക്ക് നിന്നെ ഇഷ്ട്ടമാണ് "
അവൻ പറഞ്ഞു
അവൾ അതു കേട്ടപോലെ തിരിച്ചും പറഞ്ഞു എനിക്കും നിന്നെ ജീവനാണ്.
അവൾ പൊട്ടിച്ചിരിച്ചു അവന്റെ മുറിയിലേക്ക് നോക്കി
എന്താ ഇത്ര ചിരിക്കാൻ......?
അവൾ കൈ ചുണ്ടി കൈകൊണ്ടു വാ പൊത്തി ചിരിച്ചു
അവൻ തിരിഞ്ഞു നോക്കി
"ഉത്തരത്തിൽ തനിച്ചാടുന്ന കുരുക്ക് വീണ തന്റെ
ബെഡ് ഷീറ്റ് "
അവനും അവൾക്കൊപ്പം ചിരിച്ചു
കൊതുകുകൾ മൂളി പറന്നു ചുറ്റിനും എത്തി
ഇളംകാറ്റു കുളിരണിയിച്ചു,നിലാവ് അവർക്കു കൂട്ടിരുന്നു
തെരുവിൽ എവിടെ നിന്നോ ഒരു പ്രണയഗാനം ഒഴുകി എത്തി
നമ്മുക്ക് ഇനി ഒരുമിച്ചു യാത്രപോകാം അല്ലെ? അവൻ പറഞ്ഞു.
... ....
"പ്രണയം പ്രാണനുമപ്പുറം"
------ജീയോ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo