കൊയ്തൊഴിഞ്ഞ പാടങ്ങളിൽ ഗതകാലസ്മൃതി തൻ -
നോവുള്ളിലൊതുക്കി മാനം നോക്കിക്കിടക്കും -
നെൽക്കുറ്റികളെയോർമ്മയില്ലേ?
നോവുള്ളിലൊതുക്കി മാനം നോക്കിക്കിടക്കും -
നെൽക്കുറ്റികളെയോർമ്മയില്ലേ?
നിർവ്വേദത്തിന്റെ പ്രണയാകാശത്തിലൊരു നാൾ -
ദിക്കറിയാതുഴറിയോരെൻ മനസ്സായിരുന്നത്.
ദിക്കറിയാതുഴറിയോരെൻ മനസ്സായിരുന്നത്.
കൊയ്ത്തുപാട്ടും തിമിർപ്പും -
കൊയ്ത്തുത്സവത്തിൽ പ്രതീക്ഷയും -
തരിപോലുമവശേഷിക്കയില്ലീ കൊയ്ത പാടത്തും കരിഞ്ഞ മനസ്സിലും.
കൊയ്ത്തുത്സവത്തിൽ പ്രതീക്ഷയും -
തരിപോലുമവശേഷിക്കയില്ലീ കൊയ്ത പാടത്തും കരിഞ്ഞ മനസ്സിലും.
പാതിയും പുഴുതിന്നു തീർന്നൊരു മാമ്പഴത്തിൻ -
മധുവൂറും ഓർമകൾ മാത്രമാണിതിന്ന്.
വിണ്ട കാലടിയിൽ നോക്കിയിന്നും ഞാനാ -
മധുര സ്മൃതിയിൽ മയങ്ങാറുണ്ട്.
മധുവൂറും ഓർമകൾ മാത്രമാണിതിന്ന്.
വിണ്ട കാലടിയിൽ നോക്കിയിന്നും ഞാനാ -
മധുര സ്മൃതിയിൽ മയങ്ങാറുണ്ട്.
By: Rahul

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക