നല്ലെഴുത്തുകളെല്ലാം വായിക്കാൻ - http://www.nallezhuth.com ===
മാളു ഓടല്ലേ. കണ്ണേട്ടന് വയ്യാതാവുട്ടോ.
കണ്ണേട്ടന്റെ മാളു ട്ടിയല്ലേ. ഓടി വാ .
ചോറുണ്ടില്ലേൽ ന്റ കുട്ടിക്ക് വിശക്കില്ലേ.
ഇല്ല ഞാൻ വരൂല്ല.നിക്ക് ഇപ്പൊ ഈ മാവിൽ ഊഞ്ഞാലക്കെട്ടി തരണം. ഇല്ലേൽ ഞാനിനി മാമു ഉണ്ണില്ല സത്യം.
അങ്ങനെ പറയല്ലേ കണ്ണേട്ടൻ കെട്ടിത്തരാം. ഇപ്പൊ വന്ന് ചോറുണ്ണൂ
സത്യാണോ കെട്ടിതരോ കണ്ണേട്ടാ
ആ കെട്ടിത്തരാം .വായളന്നേ
ആ ആ അങ്ങനെ മിടുക്കിക്കുട്ടി
ആ ആ അങ്ങനെ മിടുക്കിക്കുട്ടി
. ടാ കണ്ണാ പരിചിതമായ ശബ്ദം .കേട്ടാണ് കണ്ണൻതിരിഞ്ഞു നോക്കിയത്
എടാ ഹരി നീയെന്നാ നാട്ടിലെത്തിയത്.
എടാ ഹരി നീയെന്നാ നാട്ടിലെത്തിയത്.
ഞാൻ ഇന്നലേ യാ വന്നത്. അപ്പോഴാ വിവരങ്ങളെല്ലാം അറിഞ്ഞത്. എല്ലാം അറിഞ്ഞിട്ടും എന്തിനാടാ ജീവിതം കൊണ്ട് കളഞ്ഞത്.
കഷ്ടം. ഇത്ര നല്ല ജോലിയെല്ലാം കളഞ്ഞ് നീയി പൊട്ടി പെണ്ണിന് കാവലിരിക്കാനാണോ ഭാവം.
ഹരി....... വേണ്ട നിർത്ത്.ന്റെ മാളുനെ പറ്റി പറയാനാണെങ്കിൽ നീയിനി എന്നെ അന്വേഷിച്ചിവിടെ വരണമെന്നില്ല
കണ്ണാ ക്ഷമിക്ക്. ഞാനെന്റെ വിഷമം കൊണ്ട് പറഞ്ഞതാ. എന്താ സംഭവിച്ചത്. എന്നോടു പറയ്.,
പറയാം എല്ലാo .മാളൂനെ കുറിച്ച് നീയറിയണം എല്ലാം '
മാളു നിഷ്കളങ്കയായിരുന്നു അവൾ.
അവളുടെ കുസൃതിയും സൗന്ദര്യവും കണ്ടിട്ടാണോ എന്തോ മനുവെന്ന സുമുഖനായ ചെറുപ്പക്കാരന് അവളിൽ താൽപര്യം തോന്നി.
അവളുടെ കുസൃതിയും സൗന്ദര്യവും കണ്ടിട്ടാണോ എന്തോ മനുവെന്ന സുമുഖനായ ചെറുപ്പക്കാരന് അവളിൽ താൽപര്യം തോന്നി.
പല തവണ അവൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും പിന്നീടെപ്പോഴോ മാളുവും ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്തു തുടങ്ങി.
പ്രണയത്തിന്റെ അഗ്നി സിരകളിൽ ഏറും തോറും അവരുടെ പ്രണയം നാട്ടിലൊരു സംസാരവിഷയമായി.
മനു തന്റെ അച്ഛനുമായി മാളുവിനെ വിവാഹമാലോചിച്ചെങ്കിലും മാളുവിന്റെ വീട്ടുകാർ എതിർത്തു.
മാളുവിന്റെ അച്ഛൻ തന്റെ മകളെ തനിക്ക് വിട്ടുതരണമെന്ന് മനുവിനോട് കരഞ്ഞപേക്ഷിച്ചു.
പിതൃഹൃദയത്തിന്റെ നോവറിഞ്ഞതോ എന്തോ മനു മാളുവിനോട് അകൽച്ച കാണിക്കാൻ തുടങ്ങി.
പതിയെ പതിയെ മനു അവളിൽ നിന്നും പൂർണ്ണമായും അകന്നു നിന്നു.
ആ സമയത്താണ് എന്റെ വിവാഹം ലോചന ചെല്ലുന്നത്. പ്രണയത്തെ ക്കുറിച്ച് അറിഞ്ഞെങ്കിലും അവളിലെ നന്മയായിരുന്നു പലരും പറഞ്ഞു കേട്ടത്.
അതു കൊണ്ടാണോ എന്നറിയില്ല എന്റെ ജീവിത സഖി അവളാണെന്ന് തോന്നിയത്.
വീട്ടുകാരുടെ നിരന്തരമായ പ്രേരണയാലാണ് മാളു വിവാഹത്തിന് തയ്യാറായത്.
അങ്ങനെ ഏപ്രിൽ 4, വിവാഹ ദിവസം
മാളു സുന്ദരിയായിരുന്നു. എത്ര നോക്കി നിന്നാലും ആ സൗന്ദര്യത്തെ കടഞ്ഞെടുക്കാൻ ഒരു ശിൽപിക്കും കഴിയില്ലെന്നെനിക്കു തോന്നി.
വിവാഹച്ചടങ്ങുക്കൾക്കെല്ലാം മുൻപന്തിയിൽ നിന്നിരുന്നത് മനു വായിരുന്നു.
താലിക്കെട്ടുന്ന സമയം. മാളുവിന്റെ കണ്ണുകൾ മനുവിനെ നോക്കി നിറഞ്ഞു കവിയുന്നത് ഞാൻ കണ്ടു.
എന്റെ നോട്ടം മനുവിലേക്കാണെന്ന് അവൻ തിരിച്ചറിഞ്ഞപ്പോൾ അവിടെ നിന്നും അവൻ മാറിക്കളഞ്ഞു.
വിവാഹച്ചടങ്ങുകൾ കഴിഞ്ഞതും മനുവിന്റെ വീട്ടിൽ നിന്നും നിലവിളി ഉയർന്നു.
ആരോ ഒരാൾ ഓടി വന്നു പറയുന്നതു കേട്ടു .മനു പോയി
മാളു എന്നെ തള്ളി മാറ്റി ഓടി. കൂടെ ഞാനും.
വീട്ടിലെത്തിയതും മുകളിൽ തൂങ്ങിയാടുന്ന മനുവിനെ കണ്ടപ്പാടേ മാളുവിന്റെ ഓർമ്മ പോയി
പിന്നീടെനിക്ക് മാളുവിനെ കിട്ടുന്നത് എല്ലാം മറന്നവളായാണ്
പലരും തന്നെ പിന്തിരിപ്പിച്ചു. അവളെ ജീവിതത്തിലേക്ക് ക്ഷണിക്കരുതെന്ന് പറഞ്ഞു.
പക്ഷേ എങ്ങനെ ഞാനവളെ വേണ്ടെന്നു വെയ്ക്കും. പ്രണയിക്കുന്നത് തെറ്റല്ലല്ലോ ഹരി. ജീവിക്കാൻ കൊതിച്ചു പരസ്പരം .അവരെ വേർപിരിച്ചതിൽ എനിക്കും പങ്കുണ്ടോ എന്നൊരു തോന്നൽ
മാനസികനില തെറ്റുന്നത് ഒരു രോഗമല്ല .നമുക്കും വരാം. ഇല്ലേ ഹരി
കണ്ണാ ....... നിനക്ക് നല്ലതേ വരൂ.അവളുടെ അസുഖം മാറി നിന്റെ താകുന്ന കാലം വരും.
ഞാൻ പോകട്ടെ കണ്ണാ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
കണ്ണേട്ടാ കണ്ണേട്ടാ
എന്താ മാളു.
ഊഞ്ഞാലക്കെട്ടിതരോ നിക്ക്
ഓ തരാലോ
കണ്ണൻ ഇന്നും എപ്പോഴും മാളുവിനായി ജീവിക്കുന്നു .ജീവിതം തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ
കണ്ണൻ ഇന്നും എപ്പോഴും മാളുവിനായി ജീവിക്കുന്നു .ജീവിതം തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ
ശിവദുർഗ്ഗ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക