
ഹോട്ടൽ സഫയറിൽ നിന്നും ഊണു കഴിച്ച് കൈകഴുകുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത് .. കൈകൾ വേഗം കർച്ചീഫിൽ തുടച്ച് അയാൾ ഫോണെടുത്തു . അമ്മയാണ്.... "മോനേ... രഘൂ.... നീ ഇനി എന്നാ വരുന്നത് . എത്ര കാലമായെടാ പോയിട്ട് . കണ്ണടയുന്നതിന് മുൻപ് എന്റെ ആഗ്രഹം നടക്കുമോ..? അമ്മയുടെ ആഗ്രഹം എന്താണെന്നറിയാമെങ്കിലും രഘു വെറുതെ ചോദിച്ചു.. "എന്താ ... അമ്മേ...?"..." ഒന്നു പോടാ അവിടുന്ന്.. നിന്റെ കല്ല്യാണ കാര്യം തന്നെ .. നിനക്കിഷ്ടമുള്ള ആരെ വേണമെങ്കിലും കല്ല്യാണം കഴിയ്ക്കാം.. അമ്മയ്ക്ക് ഒരു വിരോധവുമില്ല മോനേ... നീ ഒരു വിവാഹം കഴിച്ചു കണ്ടാൽ മതി എനിയ്ക്ക് .. "... " ഞാൻ പിന്നെ വിളിയ്ക്കാം... അമ്മേ.." രഘു ഫോൺ കട്ട് ചെയ്തു.
ഒരഞ്ചു കൊല്ലം മുൻപ് അമ്മയുടെ ആഗ്രഹം ഇപ്രകാരമായിരുന്നെങ്കിൽ അമ്മയുടെ സമ്മതത്തോടുകൂടിത്തന്നെ എനിക്ക് ലിസിയെ വിവാഹം കഴിയ്ക്കാമായിരുന്നു.... അന്ന് അമ്മ വളരെ കർക്കശ സ്വഭാവക്കാരിയും യഥാസ്ഥിതിക മനോഭാവമുള്ളവളുമായിരുന്നു... മരണം വരെ അച്ഛൻ എന്നും അമ്മയുടെ നിഴൽ മാത്രമായിരുന്നു.. അന്യ മതത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ ഇഷ്പ്പെട്ടു എന്നറിഞ്ഞാൽ മതി പിന്നെ സ്ഥാനം പടിയ്ക്കു പുറത്തായേനേ.....
ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് രഘു Quarters ൽ എത്തിചേർന്നു... വാച്ച് മാൻ ഗോപാലേട്ടൻ ആരേയോ പ്രതീക്ഷിച്ചു ഗെയിറ്റിനു വെളിയിൽ നിൽക്കുന്ന തുകണ്ടു... "ആരേകാത്തു നിൽക്കുകയാ ഗോപാലേട്ടാ...?... "ങാ... സാറു വന്നോ ഞാൻ സാറിനെ പ്രതീക്ഷിച്ചു നിൽക്കുകയാ..." രമേഷ് സാറും അനിൽ സാറും പുറത്തു പ്പോയിരിയ്ക്കയാ... താക്കോ ൽ സാറിനെ ഏൽപ്പിക്കാൻ പറഞ്ഞു... എനിക്കൊന്നു വീട്ടിൽപ്പോയിവരണം"...
ഗോപാലേട്ടനിൽ നിന്നും താക്കോൽ വാങ്ങി രഘു വാതിൽ തുറന്നകത്തുകയറി..... " ഇന്ന് Sunday ആയതുകൊണ്ട് അവന്മാർ അടിച്ചു പൊളിയ്ക്കാൻ പോയതായിരിയ്ക്കും.... ഉം... വരുമ്പോൾ വരട്ടെ..." സമയം രണ്ടു മണി കഴിഞ്ഞു. ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ രഘു കട്ടിലിൽ മലർന്നുകിടന്നു..... അമ്മയുടെ ശബ്ദം മനസ്സിൽ മുഴങ്ങുന്നു.... '' അമ്മയുടെ ഈ മകൻ അമ്മയുടെ ആഗ്രഹം സാധിപ്പിച്ചു കഴിഞ്ഞല്ലോ... അമ്മേ.. 5 വർഷം മുൻപ് മകൻ വിവാഹിതനായിരിയ്ക്കുന്നു.... 6 മാസം മാത്രം നീണ്ടു നിന്ന ദാമ്പത്യം .. എല്ലാം എന്റെ തെറ്റ്... എന്റെ Ego....രഘുവിന്റെ ഇരുകണ്ണുകളിലൂടെയും കണ്ണുനീർ ഒലിച്ചിറങ്ങി....
*************************
8 വർഷം മുൻപ് University College ൽ Engish dept Asst. Professor ആയി ചാർജെടുത്തതാണ് രഘു ... രണ്ടു വർഷത്തിനു ശേഷം ഒന്നാം വർഷ PG Engish Literature ക്ലാസ്സിൽ പഠിയ്ക്കാൻ വന്ന കുട്ടികളിൽ വളരെ സുന്ദരിയായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ഇടതൂർന്ന നീണ്ട മുടിയുള്ള, നീണ്ട കണ്ണുകളോടുകൂടിയ വെളുത്ത് കൊലുന്നനെ യുള്ള കോട്ടയത്തുകാരി ഒരു ക്രിസ്ത്യാനി പെൺകുട്ടി.. ലിസി പൗലോസ് ... പ്രമാണിയായ പ്ലാൻറർ പൗലോസിന്റ മകൾ..
രഘുവും ലിസിയും അടുക്കാൻ അധികം സമയം വേണ്ടി വന്നില്ല... 6 മാസത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിയ്ക്കാൻ രണ്ടു പേരും തീരുമാനിച്ചു.....മകളുടെ പ്രണയബന്ധത്തെ കുറിച്ചറിഞ്ഞ പൗലോസ് ഗുണ്ടകളെ വിട്ട് രഘുവിനെ മർദ്ദിച്ചു. .ഒരു മാസത്തെ ആശുപത്രി വാസത്തിനു ശേഷം എതിർപ്പുകളെ അവഗണിച്ച് രഘുവും ലിസിയും വിവാഹം കഴിച്ചു. ഇത്രയൊക്കെ സംഭവ വികാസങ്ങൾ ഉണ്ടായിട്ടും രഘു തന്റെ അമ്മയെ വിവരമൊന്നും അറിയിച്ചില്ല. അമ്മയെ ഭയമായിരുന്നു രഘുവിന്.....
മകൾ സ്വന്തം ഇഷ്ടപ്രകാരം കല്ല്യാണം കഴിച്ചതോടു കൂടി പ്ലാന്റർ പൗലോസ് ആകെ തകർന്നു.. എല്ലാം ക്ഷമിയ്ക്കാൻ അയാൾ തയ്യാറാവുകയായിരുന്നു..... പക്ഷെ തന്നെ മർദ്ദിച്ച് അവശനാക്കിയ പൗലോസിനോട് ക്ഷമിക്കാൻ രഘു തയ്യാറായിരുന്നില്ല. അയാൾ ലിസിയെ അപ്പനെ കാണുവാൻ പോകാൻ അനുവദിച്ചില്ല... കടുത്ത പകയായിരുന്നു രഘുവിന് പൗലോസിനോട് .... ഒരിക്കൽ അപ്പനും അമ്മച്ചിയും ഒരു ആക്സിഡന്റിൽപ്പെട്ട് മരണത്തോടു മല്ലടിച്ചു കഴിയുകയാണെന്ന വിവരം അറിഞ്ഞ് ലിസി അവരെ കാണുവാൻ പോകാൻ വാശിപ്പിടിച്ചു.... രഘുവിന്റെ എതിർപ്പുകളെ അവഗണിച്ച് അവൾ പോകാൻ തയ്യാറായി ...." ഇവിടെ നിന്നും പ്പോയാൽ നീ ഇനി തിരിച്ചു വരണമെന്നില്ല"... എന്ന് രഘു തീർത്തു പറഞ്ഞു.രഘുവിന്റെ വാക്കുകൾക്ക് ചെവികൊടുക്കാതെ ലിസി യാത്രയായി.....
...... ലിസിപ്പോയി ഒരാഴ്ച കഴിഞ്ഞപ്പോൾ പൗലോസും ഭാര്യയും മരിച്ചുപ്പോയി എന്ന് രഘു അറിഞ്ഞു.... പക്ഷെ അയാൾ അവിടേയ്ക്ക് തിരിഞ്ഞു നോക്കിയില്ല.... ആഴ്ചകൾ മാസങ്ങളായി മാസങ്ങൾ വർഷങ്ങളായി ലിസി തിരിച്ചുവന്നില്ല.
**************************
വാതിലിൽ ശക്തിയായ മുട്ടുകേട്ട് രഘു ഞെട്ടി ഉണർന്നു..... നേരം സന്ധ്യയോടടുത്തിരിയ്ക്കുന്നു..... "ടാ.... അളിയാ..... വാതിൽ തുറക്കെടാ...." " ഓ... ഇവന്മാരായിരുന്നോ....." ... രഘു ബോൾട്ട് നീക്കി വാതിൽ തുറന്നു..... "എന്തൊരു ഉറക്കമാടാ ഇത് ....!!"..... അനിൽ ചോദിച്ചു.... രഘു ഒരു വിഷാദം കലർന്ന ചിരി ചിരിച്ചു.....
"എന്തുപ്പറ്റിയെടാ...?" രമേഷ് തിരക്കി....
ഒന്നുമില്ലെന്നർത്ഥത്തിൽ രഘു ചുമലിളക്കി കാണിച്ചു....
......... അങ്ങിനെ ആ ഒരു ഒഴിവു ദിവസവും കൊഴിഞ്ഞു വീണു.
......... അങ്ങിനെ ആ ഒരു ഒഴിവു ദിവസവും കൊഴിഞ്ഞു വീണു.
പതിവുപ്പോലെ ജോലി ഭാരത്തിന്റെ ദിനങ്ങൾ കടന്നു പ്പോയി.... ഇതിനിടയ്ക്ക് രണ്ടു മൂന്നു പ്രാവശ്യം അമ്മ വിളിച്ചു പതിവു പല്ലവി ആവർത്തിച്ചു.... വീണ്ടും ഒരു ഞായറാഴ്ച....
രാവിലെ സെൽ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് രഘു ഉണർന്നത് . കാര്യസ്ഥൻ രാമൻ നായരാണ് വിളിയ്ക്കുന്നത്.. .. "എന്താ രാമേട്ടാ രാവിലെ ....?!!!... " രഘു ഒരല്പം ആധിയോടെ ചോദിച്ചു... "പേടിയ്ക്കാനൊന്നുമില്ല കുഞ്ഞേ "... അമ്മ അമ്പലത്തിൽ നിന്നും വരുന്ന വഴി റോഡിൽ ഒന്നു വഴുക്കി വീണു.... കാലിൽ ഒരല്പം ഫ്രാക്ചറുണ്ട്.... ഒരാഴ്ചയായി കിടപ്പിലാണ് കുഞ്ഞിനെ അറിയിക്കണ്ടാന്നു പറഞ്ഞതുകൊണ്ടാണ് വിളിക്കാതിരുന്നത് ".... "അയ്യോ..ഞാൻ ദേ ഇപ്പോൾ തന്നെ പുറപ്പെടാം..."
കോളേജിൽ ഒരാഴ്ചത്തേക്കുള്ള ലീവ് അപ്ലിക്കേഷൻ എഴുതി രമേഷിനെ ഏൽപ്പിച്ച് രഘു വീട്ടിലേക്ക് പുറപ്പെട്ടു. ഡ്രൈവു ചെയ്യുമ്പോഴെല്ലാം അമ്മയെ കുറിച്ചുള്ള ഓർമ്മകളായിരുന്നു മനസ്സുനിറയെ.... എത്ര അനാരോഗ്യമുണ്ടെങ്കിലും അമ്മ അതിരാവിലെയുള്ള അമ്പലത്തിൽ പോക്ക് മുടക്കാറില്ല.
വീട്ടിലെത്തിയ രഘു പൂമുഖത്ത് ആരെയും കണ്ടില്ല ... വാതിൽ അല്പം തുറന്നു കിടപ്പുണ്ട്. രഘു നേരെ അമ്മയുടെ കിടപ്പുമുറിയിലേക്ക് ചെന്നു. വലതുകാലിൽ പ്ലാസ്റ്റർ ഇട്ട് ഒരു തലയിണയുടെ മുകളിൽ കാൽ കയറ്റിവെച്ച് അമ്മ കിടക്കുന്നു ... തലയിൽ മുറിവ് വെച്ചു കെട്ടിയിരിക്കുന്നു.... രാമേട്ടൻ പറഞ്ഞതിനേക്കാൾ സീരിയസ്സായിട്ട് രഘുവിന് തോന്നി... കാൽ പെരുമാറ്റം കേട്ട് അമ്മ ഉണർന്നു..... "മോൻ വന്നോ.... !".. പരുക്കിനെ കുറിച്ച് ഓർക്കാതെ എഴുന്നേൽക്കാൻ ശ്രമിച്ച അമ്മയെ രഘു താങ്ങിപ്പിടിച്ചു.... " കിടന്നോളൂ.... അമ്മേ... എഴുന്നേൽക്കണ്ട... രാമേട്ടനവിടെ ?" "തേങ്ങയിടാൻ ആളു വന്നിട്ടുണ്ട്... രാമൻ അങ്ങോട്ടു പോയിരിയ്ക്കയാണ്.. ".. "ഇതെന്താ തലയ്ക്കും മുറിവ് പറ്റിയിട്ടുണ്ടല്ലോ ..." "എനിയ്ക്കൊരു കുഴപ്പവും ഇപ്പോ തോന്നുന്നില്ല മോനേ...ആ കുട്ടി കണ്ടില്ലായിരുന്നെങ്കിൽ എനിക്കെന്തെങ്കിലും സംഭവിച്ചേനേ.... തക്ക സമയത്ത് വണ്ടി വിളിച്ച് ആശുപത്രിയിൽ എത്തിച്ചില്ലായിരുന്നെങ്കിൽ രക്തം വാർന്ന് അമ്മ പോയേനെ.... പുലർച്ച സമയമല്ലേ റോഡിലാരെങ്കിലും വേണ്ടേ..."
"ഏതു കുട്ടി അമ്മേ....!! " രഘു ഉദ്വേഗം മറച്ചുവെയ്ക്കാതെ ചോദിച്ചു...... " ങാ... നീ അവളെ കണ്ടില്ലായിരുന്നു അല്ലേ... ഇവിടേണ്ട് അവൾ... മോളേ.... " അമ്മ നീട്ടി വിളിച്ചു.
" ദാ.... വരുന്നു അമ്മേ " .. അടുക്കളയിൽ നിന്നുമുള്ള മറുപടി കേട്ട് രഘു അങ്ങോട്ടു നോക്കി....
"ഏതു കുട്ടി അമ്മേ....!! " രഘു ഉദ്വേഗം മറച്ചുവെയ്ക്കാതെ ചോദിച്ചു...... " ങാ... നീ അവളെ കണ്ടില്ലായിരുന്നു അല്ലേ... ഇവിടേണ്ട് അവൾ... മോളേ.... " അമ്മ നീട്ടി വിളിച്ചു.
" ദാ.... വരുന്നു അമ്മേ " .. അടുക്കളയിൽ നിന്നുമുള്ള മറുപടി കേട്ട് രഘു അങ്ങോട്ടു നോക്കി....
കയ്യിൽ ഒരു കപ്പു ചായയുമായി ബെഡ് റൂമിന്റെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ട യുവതിയെ കണ്ട് രഘുവിന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി....
"... ലിസി ---- ലിസി പൗലോസ് ... അല്ല മിസിസ്സ് ലിസി രഘുനന്ദൻ, ഒരിക്കൽ എന്റെ എല്ലാമെല്ലാമായവൾ... എന്റെ ഭാര്യ.."
ഒരു ഭാവഭേദവുമില്ലാതെ ലിസി കയ്യിലിരുന്ന ചായ കപ്പ് രഘുവിനു നേരെ നീട്ടി... വിറയാർന്ന കൈകൾ കൊണ്ട് രഘു ചായ കപ്പു വാങ്ങുമ്പോൾ എല്ലാം അറിയാമെന്ന അർത്ഥത്തിൽ തലയാട്ടി കൊണ്ട് ഒരു ഗൂഢ മന്ദസ്മിതത്തോടെ അമ്മ ഇരുവരെയും മാറി മാറി നോക്കുകയായിരുന്നു........
BY:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക