Slider

മരണവാർത്ത.

0
Image may contain: 2 people, people smiling, people standing and beard

ആദ്യ പിരീഡ് കഴിയാറായപ്പോൾ ഒരു അറിയിപ്പുമായി സ്കൂളിലെ പീയൂൺ വന്നു ടീച്ചർ അതുവാങ്ങി നോക്കിയിട്ട് ഹരിരാഘിനെ ഓഫീസിൽ വിളിക്കുന്നു ബാഗും എടുത്തോ എന്നു പറഞ്ഞു .. എന്തെന്നു അറിയാതെ ഞാൻ ബാഗും എടുത്തു ഓഫിസിലേക്ക് നടന്നു. ഒരു ഓട്ടോറിക്ഷ കിടക്കുന്നുണ്ട് .പരിചയം ഉള്ളതുപോലെ തോന്നി അടുത്തു ചെന്നപ്പോൾ അതേ ,അച്ഛന്റെ കൂട്ടുകാരന്റെ വണ്ടി. അദ്ദേഹവും ഉണ്ട് അവിടെ ... ഹെഡ്മാസ്റ്റർ എന്നോട് ചോദിച്ചു.. ഇദ്ദേഹത്തെ അറിയുമോ? എന്ന് ... ഉവ്വ് ... എനിക്കറിയാം എന്റ അച്ഛന്റെ കൂട്ടുകാരൻ ആണ് ...
ശരി .... അപ്പോ പിന്നെ ഹരി പോയി അനിയനെ വിളിച്ചിട്ടുവാ ...
കാര്യം ചോദിക്കണം എന്നു ഉണ്ടായിരുന്നു മനസ്സിൽ ആ പ്രായം അല്ലെ ചോദിച്ചില ... അനിയന്റെ ക്ലാസ്സിൽ പോയി. അവനെയും കൂട്ടി വന്നു ...പീയൂൺ
ശങ്കരൻ ചേട്ടൻ ഞങ്ങളെ ഓട്ടോയിൽ കയറ്റി വിട്ടു ...
വീട്ടിലേക്കുള്ള യാത്രയിലാണ്. അതിനിടയിൽ വണ്ടി വഴിമാറി പോയി തറവാടിന്റെ മുന്നിൽ കൊണ്ടുനിർത്തി ... അപ്പോ അവിടെ ബന്ധുക്കൾ എല്ലാവരും ഉണ്ടായിരുന്നു ....ആരും കാര്യം പറയുന്നില്ല .കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ എന്റെ ഒരു വല്യമ്മയോട് ചോദിച്ചു എന്തുപറ്റി .... ഓ അപ്പോ നിയൊന്നും അറിഞ്ഞിലെ നിന്റെ അമ്മയുടെ അച്ഛൻ മരിച്ചു....
വളരെ നിസാരം പോലെ അവർ അതു പറഞ്ഞു .... ഞാൻ ആകെ തളർന്നു. മരണമോ... ...
കഴിഞ്ഞ പ്രാവശ്യം അച്ഛാച്ഛൻ വന്നത് ഇപ്പോഴും ഓർക്കുന്നു ഇന്നലെ എന്നപോലെ .... ശാരീരികമായി വർദ്ധക്യത്തിന് അടിമപ്പെടാത്തതായി എനിക്ക് തോന്നിയിട്ടില്ല ... ഇതു എന്താ ഇത്ര പെട്ടെന്നു ....
അനിയന്റെ ചോദ്യങ്ങൾ ഒന്നും എനിക്ക് കേൾക്കുവാൻ പറ്റുന്നില്ല .
ആ വാർത്താ എനിക്ക് ഉൾകൊള്ളാൻ സാധിക്കുന്നില്ല ... ഇടക്കു കൈ നിറയെ പലഹാരങ്ങളും ആയി എപ്പോഴും ചിരിച്ച മുഖവും ആയി വന്നിരുന്ന എന്റ അച്ഛച്ഛൻ ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് യാത്രായന്നോ.....
ഏതോ ഒരു വണ്ടിയിൽ ഞങ്ങൾ അമ്മയുടെ വീട്ടിലേക്കു എത്തി. റോഡിലും വീട്ടുമുറ്റത്തും നിറയെ ആളുകൾ കൂടിയിരിക്കുന്നു അച്ഛച്ഛന്നെ എല്ലാവർക്കും ഇഷ്ടം ആയിരുന്നു .... ഞാൻ അനിയന്റെ കൈ പിടിച്ചു അകത്തേക്ക് നടന്നു പോകുന്നവഴിയിൽ മാമൻമാർ ഇരിക്കുന്നു ..... കുഞ്ഞു മാമൻ ഓടിവന്നു ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു .... അകത്തു അമ്മയും മറ്റു സ്ത്രീജനന ബന്ധുക്കളും ഞങ്ങളെ കണ്ടപ്പോൾ കൂട്ടകരച്ചിൽ .അച്ഛച്ഛൻ നമ്മളെ വിട്ടു പോയി മക്കളെ ..... ആ കരച്ചിലുകൾ ഇന്നും മനസ്സിൽ ഒരു വേദന തിർക്കാറുണ്ട് ഓർമകൾ വേട്ടയാടുന്ന സമയങ്ങളിൽ ......
"അതിനു ശേഷം അമ്മ ഇടക്ക് പറയും പുലർച്ചെ ഒരു ഫോൺ വന്നിരുന്നു അതു ഒരുപക്ഷേ എടുത്തിരുന്നെങ്കിൽ എൻ്റെ അച്ഛനോട് അവസാനം ആയി ഒന്നു സംസാരിക്കാമായിരുന്നു എന്ന്"
ഇപ്പോഴും അവിടെ പോകുമ്പോൾ ഒരു വിളി എന്നിൽ ഓടിയെത്താറുണ്ട് ... അല്ല അതിനു വേണ്ടി കൊതിക്കാറുണ്ട് ..... ഡാ മണ്ടച്ചാരെ.... എന്നു ....
വേർപാടുകൾ എന്നും ആഴങ്ങളിൽ ഉള്ള മുറിവുകളെ സമ്മാനിച്ചിട്ടുള്ളൂ.....

ഹരി....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo