Slider

ഓണം കഴിയുന്ന വേളയിൽ ....

0

ജീവന്റെ നൻമകൾ നിറഞ്ഞതാഴ്വര
ഈ ഭൂമിയിലില്ല മക്കളേ......
എവിടെയെല്ലാം ഞാൻ തിരക്കിയെന്നോ.
ഏതൊക്കെ നാട്ടിൽ ഞാൻ പോയി ഒരു രക്ഷയുമില്ല ...
പിഞ്ചുവാം പൈതലിന്റെ മടികുത്തഴിച്ചു നോക്കാൻ മടിയില്ലാത്ത ഭ്രാന്തു പിടിച്ച ജനസമൂഹം....
ഒറ്റനോട്ടിന്റെ ലാഭത്തിനു വേണ്ടി സ്വന്തം സഹോദരനെ പോലും ക്രൂരമായി കടവയറ്റിൽ കത്തികയറ്റി കൊല്ലുന്നു ....
പിറന്ന മണ്ണിന്നെ മതഭ്രാന്തു പിടിച്ചും, പണഭ്രാന്തു പിടിച്ചു ഒറ്റുകൊടുക്കുന്നുവൻ .....
സ്വന്തം മുഖം രക്ഷിക്കാൻ സ്വന്തം അമ്മയെ പോലും അർദ്ദ രാത്രിയിൽ കൊക്കയിൽ തള്ളിയവർ '''...
പുലയന്റെ പെണ്ണിനെ പറയന്റെ മനസ്സുമായി ജാതിയിലെ മഹിമയുടെ മറവിൽ സമ്പത്തിന്റെ പ്രണയം കാണിച്ച്
ലൈഗിംക ചൂഷണത്തിനിരയാക്കി ഗർഭം അബോർഷനിലെത്തിച്ച് അവളെ ഉപേക്ഷിച്ച് ഒരു മുഴം കയറിലെത്തിച്ച്
സമൂഹത്തിൽ വിഭിന്നരായി കഴിയുന്നവർ......
മനുഷ്യന്റെ മരണമെന്ന പേടിയിലെത്തിക്കുബോൾ ആപത്തിന്റെ
പിടിയിൽ പെടുമ്പോൾ മരുന്നിന്റെ പേരും പറഞ്ഞ് വിഷം നൽകുന്നവർ.....
രാഷ്ട്രീയമെന്ന പേരിൽ മതങ്ങളെയും പണമഹിമ തുന്നിചേർത്ത് സഹോരൻമാരെ വിഭിന്ന പാർട്ടികളിലെത്തിച്ച് രക്തം ചിന്തിപ്പിച്ച് ഇതിൽ നിന്നെല്ലാം കള്ള ഭരണം നടത്തി കോടികളുണ്ടാക്കുന്നവർ.....
ലഹരിക്കുവേണ്ടി മരണമെന്ന ജൻമം വച്ചു കാട്ടി പരധീനത കാരനെ പൊളിഞ്ഞ മനസ്സിനെ വിറ്റു കാശ്ശാക്കുന്നവൻ .....
എന്തിനെ വേണ്ടി എന്തൊക്കെയോ കൂട്ടി
ആരൊന്നും അറിയാത്തെ ആർക്കും വേണ്ടത്തവരായി ജീവിച്ചു പോകുന്നവർ.....
ഹൊ ഹൊ മതി മതി എനിക്കു തന്നെ മതിയായി ഇനിയും കുറെ പറയാനുണ്ട് '..
സങ്കടമുണ്ട്.....
നിങ്ങൾ എന്തേ സ്വന്തം കഴിവും ബുദ്ധിയും
അതിന്റെ എല്ലാ തലങ്ങളിലുമെത്തിച്ച് സ്വന്തO സ്വയം ആരാണെന്നറിയുക......
നിന്റെ ജൻമത്തിൽ നേടിയെടുക്കാനുള്ളത് കണ്ടെത്തുക .....
ഇങ്ങനെയൊക്കെ പറഞ്ഞ് ഞാനവരെ ബോധ്യപ്പെടുത്താൻ നോക്കി. അത് പറഞ്ഞ എനിക്കും അവിടെ ഒരു രക്ഷയുമില്ലാതായി.....
By: Jaison mangalam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo