"എനിക്ക് പുരുഷന്മാരെ വെറുപ്പാണ്" അഴികൾക്കിടയിലൂടെ ഒരു കൈ നീണ്ടു വന്നൂ "ഒരു കത്തി തര്വോ ...അവനെ കൊല്ലാനാ"
പല്ലവിക്ക് അനുപല്ലവി പോലെ ഒട്ടനവധി സ്വരങ്ങൾ...."എനിക്കും താ...എനിക്കും അവനെ കൊല്ലണം"
ഭ്രാന്ത് ആസ്പത്രിയുടെ ഇടനാഴിയിൽ "എനിക്കും ...എനിക്കും" എന്ന പ്രതിധ്വനി മുഴങ്ങി
സ്നേഹശൂന്യതയിലോ, ചതിയിലോ പിഞ്ഞിക്കീറിയ ഹൃദയങ്ങളാണ് പലപ്പോഴും ഭ്രാന്തിന്റെ ഇടനാഴികളിൽ വർണ്ണങ്ങൾ നെയ്യുന്നത്.... ചിലപ്പോഴൊക്കെ ആർത്തനാദങ്ങളായ് മരുന്നുകളിൽ ഞെരിഞ്ഞമരുന്നത്
അമ്മയുടെ ഗർഭപാത്രത്തിലേയ്ക്ക് മടങ്ങിപ്പോകാൻ കൊതിക്കുന്ന പൂമ്പാറ്റകളുടെ ലോകമാകാറുണ്ട് ചിലപ്പോഴെങ്കിലും മെന്റൽ അസൈലങ്ങൾ.
അഴകളവുകളുടെ കണക്കെടുപ്പിൽ നെയ്ത വലകളിൽ കുടുങ്ങി വെണ്ണീറായ ഈയാംപാറ്റകളിനിയും വരും... പുനർജ്ജനിതേടി...
പുറംലോകത്ത് ചിലന്തികൾ അപ്പോഴും വല നെയ്യുന്ന തിരക്കിലാണ്. ഓരോ ഇരയ്ക്കും പാകമായ ഭംഗിയുള്ള... കൊതിപ്പിക്കുന്ന വലകൾ......
NB :- പ്രിയപ്പെട്ട ചങ്ങാത്തങ്ങളേ....
സ്നേഹം പവിത്രതയുള്ളതാണ്....ചില മനസ്സുകളിൽ അതിന് ജീവനേക്കാളും വിലയുമുണ്ടാകും. അതിനാൽ അറിഞ്ഞ് കൊണ്ട് ആരും സ്നേഹത്തിന്റെ നാടകമാടരുത്....ആരുടെയും ജീവിതങ്ങൾ തകർക്കരുത്...
സ്നേഹം പവിത്രതയുള്ളതാണ്....ചില മനസ്സുകളിൽ അതിന് ജീവനേക്കാളും വിലയുമുണ്ടാകും. അതിനാൽ അറിഞ്ഞ് കൊണ്ട് ആരും സ്നേഹത്തിന്റെ നാടകമാടരുത്....ആരുടെയും ജീവിതങ്ങൾ തകർക്കരുത്...
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക